5.5 ദശലക്ഷം ആളുകളെ നിര്‍ബന്ധിത ക്വാറന്‍റീനില്‍ കയറ്റി ചൈന; ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തടവറയ്ക്ക് തുല്യം

ബീജിംഗ് : വരാനിരിക്കുന്ന ബീജിംഗ് ഒളിമ്ബിക്സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് വിടുകയാണ് ചൈന.

പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് തടവറയ്ക്ക് തുല്യമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ചൈനയിലെ ഏതാണ്ട് 20 ദശലക്ഷം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ സ്വന്തം വീടുകളില്‍ തടവിലെന്ന പോലെ കഴിയുകയാണ്.

സിയാനിലെ 13 ദശലക്ഷത്തിലധികം ആളുകള്‍ ക്വാറന്റൈനിലാണെന്നും ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് സര്‍ക്കാര്‍ വിലക്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

5.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന അന്‍യാങ്, ഒമൈക്രോണ്‍ വേരിയന്‍റിന്‍റെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് അടച്ച്‌പൂട്ടി. സിയാന്‍ ക്യാമ്ബുകളിലേക്ക് അയച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും പ്രായമായവരുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോകളിലും ചിത്രങ്ങളിലും ചെറിയ പെട്ടികളില്‍ തടികൊണ്ടുള്ള കിടക്കയും ടോയ്‌ലറ്റുകളും അവയ്ക്കുള്ളില്‍ ഞെരുങ്ങി നില്‍ക്കുന്ന ആളുകളെയും കാണാം. രണ്ടാഴ്ചയോളം അവിടെ തുടരാനാണ് അവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.

Related posts

Leave a Comment