21 കോടി വില വരുന്ന ഏഴ് കിലോ യുറേനിയം വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍നിന്ന് 21 കോടി വില വരുന്ന ഏഴ് കിലോ യുറേനിയം പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് (എ.ടി.എസ്) മനുഷ്യജീവന് ഏറെ അപകടകരമായ യുറേനിയം വില്‍പന നടത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. താനെ സ്വദേശി ജിഗര്‍ പാണ്ഡ്യ (27), അബു താഹിര്‍ അഫ്സല്‍ ഹുസൈന്‍ ചൗധരി (31) എന്നിവരാണ് അറസ്റ്റിലായത്.

യുറേനിയം വില്‍ക്കാനുള്ള ശ്രമത്തിനിടെ ഫെബ്രുവരി 14 ന് പാണ്ഡ്യയെ ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് താഹിറാണ് യുറേനിയം വിതരണം ചെയ്തതെന്ന് പാണ്ഡ്യ വെളിപ്പെടുത്തി. തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് കുര്‍ളയ്ക്ക് സമീപത്ത് നിന്ന് 7.1 കിലോ യുറേനിയവുമായി താഹിറിനെ അറസ്റ്റ് ചെയ്തത്.

പിടിച്ചെടുത്ത യുറേനിയം കൂടുതല്‍ പരിശോധനക്കായി ബാഭാ അറ്റോമിക് റിസര്‍ച്ച്‌ സെന്‍ററിലേക്ക് അയച്ചിരുന്നു. മനുഷ്യജീവന് അപകടരമായ യുറേനിയമാണെന്നായിരുന്നു റിസര്‍ച്ച്‌ സെന്‍ററില്‍ നിന്ന് എ.ടി.എസിന് ലഭിച്ച റിപ്പോര്‍ട്ടു. ഇതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ അറ്റോമിക് എനര്‍ജി ആക്ട് -1962 പ്രകാരം കേസെടുക്കുകയും മെയ് 12 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

കോവിഡ്: തൃശൂരില്‍ ദമ്ബതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

Related posts

Leave a Comment