വിസിമാർക്കുള്ള പുറത്താക്കൽ നോട്ടീസ്: ഗവർണർ ഒന്നര മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലറായ ഗവർണർ നാല് സർവ്വകലാശാലകളിലെ വിസിമാർക്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം നൽകി. വൈസ് ചാൻസലർമാരുടെ ഭാഗം കേട്ടശേഷം വേണം നടപടി. സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലറായ ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ ഉത്തരവ്. സംസ്കൃത സർവകലാശാല വിസി ഡോ. എംവി നാരായണൻ, കാലിക്കറ്റ് സർവകലാശാല വിസി എംകെ ജയരാജ്, ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി ഡോ. പിഎം മുബാറക് പാഷ എന്നിവർ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സര്‍ക്കാരുമായി ഇടഞ്ഞുനിൽക്കുന്ന വിസി കടുത്ത നിലപാടുകളിലേക്ക് പോകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യംവെച്ച് വിസി അയയാനുള്ള സാധ്യതയില്ല. കഴിഞ്ഞദിവസം രാജ്ഭവനിൽ…

വാഹനത്തിന്റെ ആര്‍.സി ബുക്ക് പരിശോധിച്ച്‌ കയറാന്‍ പറ്റുമോ; മന്ത്രിക്ക് എന്ത് റോള്‍: റിയാസ്

കണ്ണൂര്‍: റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്റെ ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചുവെന്ന വിവാദത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വാഹനത്തിന്റെ ആര്‍.സി ബുക്ക് പരിശോധിച്ച്‌ കയറാന്‍ പറ്റില്ല. ആരുടെ വണ്ടിയാണ്, ആര്‍.സി ബുക്ക് ഉണ്ടോ എന്നൊക്കെ നോക്കേണ്ടത് ജില്ല ഭരണകൂടവും പോലീസുമാണ്. ഒരു മന്ത്രിക്ക് ഇതില്‍ എന്താണ് റോള്‍. മാധ്യമങ്ങളാണ് ആത്മപരിശോധന നടത്തേണ്ടത്. മന്ത്രിയെന്തോ കുറ്റം ചെയ്തു എന്നാണ് പ്രചാരണമെന്നും റിയാസ് പറഞ്ഞു. അധോലോക രാജാവായ ഒരു പിടികിട്ടാപുള്ളിയുടെ വണ്ടിയാണ് എന്ന് കരുതുക. അത് പരിശോധിക്കേണ്ടവര്‍ക്ക് വീഴ്ച വന്നുവെന്ന് കരുതുക. അതില്‍ മന്ത്രിക്ക് എന്താണ് റോള്‍. മന്ത്രി എന്ത് കുറ്റമാണ് ചെയ്തത്. ചിലരുടെ ചോര കുടിക്കുക എന്ന ലക്ഷ്യം മാത്രമാണ് വിവാദത്തിന് പിന്നില്‍. ഇതിലൊന്നും ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങളെ ജനങ്ങള്‍ക്ക് അറിയാം. മറ്റ് കാര്യങ്ങള്‍ കോഴിക്കോട്ടെ ജില്ലാ ഭരണകൂടമാണ് പരിശോധിക്കേണ്ടത്. ഇതില്‍ ഗൂഢാലോചന…