ഇലക്‌ട്രിക് ബസ് വിവാദം : ഇനി ഒരു തീരുമാനവും എടുക്കില്ല, പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയുമെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: ഇലക്‌ട്രിക് ബസ് വിവാദത്തിനു പിന്നാലെ ഗതാഗത വകുപ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇനി എടുക്കില്ലെന്ന വ്യക്തമാക്കി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ഇനി ഒരു തീരുമാനവും താന്‍ എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും. ഞാന്‍ പറയുന്നത് സത്യമാണെന്ന് ദൈവത്തിനു അറിയാം. അത് ഒരിക്കല്‍ തെളിയും. ഞാന്‍ ആരെയും ദ്രോഹിക്കാറില്ല. എന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വാഹന നികുതി കൂടുതലാണ്. വാഹന രജിസ്‌ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാല്‍ ആരും കൊല്ലാന്‍ വരേണ്ടെന്നും മന്ത്രി പറഞ്ഞൂ. ഞാന്‍ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്‌ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്നും ഇനി പുതിയ ബസുകള്‍ വാങ്ങില്ലെന്നും ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത്…

മലക്കപ്പാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ആതിരപ്പിള്ളി: മലക്കപ്പാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കൊല്ലം സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ വൈ.വില്‍സണ്‍ (40) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം. തടി കയറ്റിവന്ന ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സഹപ്രവര്‍ത്തകനെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ബൈക്കുമായി പോയതായിരുന്നു വില്‍സണ്‍. തടിലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് വില്‍സന്റെ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു. ലോറി ജീവനക്കാര്‍ തന്നെയാണ് അപകട വിവരം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചത്.

ചൈനയിൽ വൻ ഭൂചലനം, 7.2 തീവ്രത, വീടുകൾ തകർന്ന് നിരവധി പേർക്ക് പരുക്ക്; ഡൽഹിയിലും പ്രകമ്പനങ്ങൾ

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂകമ്ബം. തെക്കൻ ഷിൻജിയാങ് മേഖലയിലാണ് റിക്ടർ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. 80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനല്‍ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്ബനം ഉണ്ടായി. ഷിൻ ജിയാങ് റെയില്‍വേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകള്‍ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചില്‍ തുടരുകയാണ്.

കെ വിദ്യ മാത്രം പ്രതി ; കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍ഗോഡ് : കസാര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ് എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി . അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ച്‌ സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ് പേരിലുളള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി. മഹാരാജാസ് കോളേജിന്റെ പേരിലുളള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വ്യാജരേഖ നിര്‍മിക്കാന്‍ മറ്റൊരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. കരിന്തളം ഗവ. ആര്‍ട്‌സ്…

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; 7 പേര്‍ കൊല്ലപ്പെട്ടു

ചിക്കാഗോ: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ചിക്കാഗോയ്ക്ക് സമീപമുണ്ടായ രണ്ട് വെടിവയ്പുകളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇല്ലിനോയിയിലെ ജോലിയറ്റിലുള്ള വെസ്റ്റ് ഏക്കേഴ്‌സ് റോഡ് 2200 ബ്ലോക്കില്‍ രണ്ട് വീടുകളിലാണ് വെടിവയ്പ് നടന്നത്. റോമിയോ നാന്‍സ് എന്ന 23കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ചീഫ് ബില്‍ ഇവന്‍സ് അറിയിച്ചു. റോമിയോ നാന്‍സ് പ്രദേശവാസി തന്നെയാണ്. ആക്രമണത്തിനു ശേഷം Q730412 എന്ന ലൈസന്‍സ് നമ്ബറിലുള്ള ചുവന്ന ടൊയോട്ട കാമ്രി കാറില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളുടെ പക്കല്‍ ആയുധമുണ്ടെന്നും അതിനാല്‍ തന്നെ അപകടകാരിയാണെന്നും പോലീസ് വ്യക്തമാക്കി. നാന്‍സിനെയോ കാറിനെയോ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസിനെ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് റോമിയോ നാന്‍സ്. മുന്‍പ് ആയുധം കൊണ്ട് ഒരു സ്ത്രീയെ ആക്രമിച്ചതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. 2023ലെ ഈ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം നടത്തുന്നത്. അമേരിക്കയില്‍ കുറച്ചു…