ബിജെപിയുടെ രാമക്ഷേത്രത്തെ രാഷ്ട്രീയമാക്കുന്നു ; കോണ്‍ഗ്രസ് അവരുടെ കെണിയില്‍ വീഴില്ലെന്ന് കെ.സി. വേണുഗോപല്‍

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആ കെണിയില്‍ കോണ്‍ഗ്രസ് വീഴില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും ബിജെപി ഇത്തരം കാര്യത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് അഭിപ്രായമുണ്ടെന്നും പറഞ്ഞു. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ലെന്നും പറഞ്ഞു. അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആകെ ആശയക്കുഴപ്പമാണ്. അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കണോ എന്നതില്‍ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയത്. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട്…

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി കുറ്റപത്രത്തില്‍ ആദ്യമായി പ്രിയങ്ക ഗാന്ധിയുടെ പേരും

ന്യൂഡല്‍ഹി: ആയുധ വ്യാപാരി സഞ്്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും എന്‍ ആര്‍ ഐ വ്യവസായി സിസി തമ്ബിക്ക് ഭൂമി വിറ്റെന്നും റോബര്‍ട്ടും സിസി തമ്ബിയും തമ്മില്‍ കുറെ കാലത്തെ ബിസിനസ് ബന്ധമുള്ളതായും കുറ്റപത്രത്തില്‍ പറയുന്നു. റോബര്‍ട്ട് വാധ്‌രയുടെ പേര് കേസില്‍ മുമ്ബും ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ പേര് പരാമര്‍ശിക്കുന്നത് ആദ്യമായിയാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റായ എച്ച്‌ എല്‍ പഹ്വയില്‍നിന്ന് 2006 ല്‍ പ്രിയങ്ക അഞ്ചേക്കര്‍ കൃഷി വാങ്ങിയതായും 2010 ല്‍ പഹ്വയ്ക്കു തന്നെ വില്‍ക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.2005 മുതല്‍ 2008 വരെ 486 ഏക്കര്‍ ഭൂമി വാങ്ങാന്‍ തമ്ബി പഹ്വയുടെ സേവനം ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തില്‍ പറയുന്നു. 2005-06 കാലഘട്ടത്തില്‍ എച്ച്‌എല്‍…

64 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളവടി കൊണ്ട് കുത്തി, നഗ്നയാക്കി വഴിയില്‍ തളളി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: 64 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ നഗ്നയാക്കി റോഡില്‍ തളളിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നഗരപ്രാന്തമായ മാന്‍ഖുര്‍ദില്‍ ആയിരുന്നു സംഭവം. മാന്‍ഖുര്‍ദിലെ മാര്‍ക്കറ്റില്‍ മത്സ്യം വിറ്റിരുന്ന വിധവയാണ് പീഡനത്തിനിരയായത്. മഹാരാഷ്ട്ര നഗര്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ ശരീരമാസകലം മുറിവേറ്റ പാടുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രാത്രി ഷിഫ്റ്റിലെ ജോി കളിഞ്ഞ് മടങ്ങുകയായിരുന്ന വഴിയാത്രക്കാരില്‍ ചിലര്‍ ഇവരെ കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ബോധം തെളിഞ്ഞ ശേഷം മൊഴിയെടുത്തു. അന്വേഷണത്തില്‍ പ്രതി ഉമേഷ് ധോക്കെ (38) യെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ സ്ത്രീയെ നേരത്തെ പരിചയമുളള പ്രതി തിങ്കളാഴ്ച രാത്രി വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് ഓട്ടോയില്‍ കയറ്റിയത്. എന്നാല്‍ അവരുടെ വീട്ടില്‍ എത്തിക്കുന്നതിനു പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും…

അഴിമതി കേസ്: തമിഴ്‌നാട് മന്ത്രി കെ.പൊന്മുടിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന മന്ത്രിസഭാംഗത്തിന് സ്ഥാനം നഷ്ടമാകുന്നു. ഡിഎംകെ നേതാവ് കെ.പൊന്മുടിയാണ് അധികാരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. അഴിമതി കേസില്‍ മൂന്നു വര്‍ഷം ശിക്ഷ ലഭിച്ചതോടെയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം പദവി നഷ്ടമാകുന്നത്. 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്ബാദനക്കേസിലാണ് പൊന്മുടിയേയും ഭാര്യയേയും വിചാരണ കോടതി ശിക്ഷിച്ചത്. ഇത് മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊന്മുടിക്കും ഭാര്യയ്ക്കും ഇതുവരെ കോടതിയില്‍ കീഴടങ്ങേണ്ടി വന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പായിരുന്നു പൊന്മുടി കൈകാര്യം ചെയ്തിരുന്നത്. മന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍ ആര്‍.എന്‍ രവി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു. 2006-2011ലെ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് പൊന്മുടി അനധികൃതമായി 1.36 കോടി രൂപ സമ്ബാദിച്ചുവെന്ന് കാണിച്ച്‌ പിന്നീട് വന്ന എഐഎഡിഎംകെ സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.

പാര്‍ലമെന്റിലെ പുകയാക്രമണം: സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ ഡിസംബര്‍ 13ന് ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ബംഗലൂരു സ്വദേശിയായ സോഫ്ട്‌വെയര്‍ എന്‍ജിനീയറും യു.പി സ്വദേശിയുമാണ് പിടിയിലായത്. കര്‍ണാടകയിലെ റിട്ട.ഡിവൈഎസ്പിയുടെ മകനാണ് അറസ്റ്റിലായ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ സായ് കൃഷ്ണ ജഗലി. പാര്‍ലമെന്റ് ഹാളില്‍ കടന്ന് പുകയാക്രമണം നടത്തിയ രണ്ട് പേരില്‍ മനോരഞ്ജന്‍ ഡി.യുടെ സുഹൃത്താണ് സായ് കൃഷ്ണ. ബംഗലൂരു എന്‍ജിനീയറിംഗ് കോളജില്‍ ഒരുമിച്ച്‌ പഠിച്ച ഇവര്‍ ഹോസ്റ്റല്‍ റൂംമേറ്റ്‌സും ആയിരുന്നു. മനോരഞ്ജന്റെ ഡയറിയില്‍ നിന്നാണ് സായ് കൃഷ്ണയെ കുറിച്ച്‌ സൂചന ലഭിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയ സംഘം ഇന്നലെ രാത്രി കര്‍ണാടക ബഗല്‍കോട്ടെ വീട്ടിലെത്തി സായ്് കൃഷ്ണയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ ആണ് പിടിയിലായ മറ്റൊരാള്‍. സായ്കൃഷ്ണ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി പോലീസ്…

കാലിക്കറ്റില്‍ പ്രതിഷേധം; സെനറ്റ് യോഗത്തിനെത്തിയ അഞ്ച് അംഗങ്ങളെ എസ്‌എഫ്‌ഐ തടഞ്ഞു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമകുന്നു. സെനറ്റ് യോഗത്തിനെത്തിയ പ്രതിനിധികളില്‍ അഞ്ച് പേരെ എസ്‌എഫ്‌ഐ ഗേറ്റിന് പുറത്ത് തടഞ്ഞു. സംഘപരിവാര്‍ ബന്ധമുള്ള ഒമ്ബത് പേരെയും സെനറ്റ് യോഗ ഹാളിലേക്ക് കടത്തിവിടില്ലെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്. ഗവര്‍ണറുടെ നോമിനികളെയാണ് എസ്‌എഫ്‌ഐ തടഞ്ഞത്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്ബത് പേരെയാണ് സംഘപരിവാര്‍ ബന്ധം ആരോപിച്ച്‌ തടയുന്നത്. കാലിക്കറ്റ് സര്‍വകലാശാലയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. അതിനിടെ, പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കാന്‍ പോലീസ് എത്തി. എന്നാല്‍ പോലീസുമായി എസ്‌എഫ്‌ഐ നേതാക്കള്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം അഫ്‌സലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തിയപ്പോഴും എസ്‌എഫ്‌ഐ വലിയ പ്രതിഷേധം യര്‍ത്തിയിരുന്നു. ഇതിനെ എതിര്‍ത്ത് ഗവര്‍ണര്‍ കാമ്ബസ് ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും സര്‍വകലാശാലയിലെ ചടങ്ങുകളില്‍…

‘ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’ ; ഒന്നാംപ്രതിയാക്കിയതില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

തിരുവനന്തപുരം: ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മറുപടി. നവകേരള സദസ്സിനെതിരേ തിരുവനന്തപുരത്തെ മാര്‍ച്ചില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയെന്ന ന്യൂസ് ചാനല്‍ സ്‌ക്രീന്റെ പ്രിന്റ് സ്‌ക്രീനും പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നേരത്തേ ഞങ്ങളുടെ പ്രവര്‍ത്തകരെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും പോലീസ് നിയമം പാലിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കും. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പോസ്റ്റിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന് ഉജ്ജ്വലമായ ഒരു സമര പാരമ്ബര്യമുണ്ടെന്നും പോലീസ് നരനായാട്ടിലും ഗുണ്ടാരാജിലും, മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകളുടെ അധമ പ്രവര്‍ത്തികളിലും തളരാത്ത സമര ചരിത്രമാണെന്നും തല്ലിക്കെടുത്താന്‍ കഴിയാത്ത ആ സമരവീര്യത്തിനൊപ്പമാണെന്നും കുറിക്കുന്ന പോസ്റ്റുകളും ഇന്നലെ പ്രതിപക്ഷ നേതാവ് പങ്കു വെച്ചിരുന്നു. നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍…

രാജ്യത്ത് 9 ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി; കേരളത്തില്‍ 2000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒമ്ബത് ദിവസത്തിനുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11ന് 938 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചൊവ്വാഴ്ച ഇത് 1,970 ആയി ഉയര്‍ന്നു. കോവിഡിന്റെ ഉപവകഭേദങ്ങളാണ് രോഗവ്യാപനം വേഗത്തിലാക്കുന്നതെന്നാണ് അനുമാനം. BA.2.86 (പിറോള)യുടെ 19 അനുക്രമങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് മഹാരാഷ്ട്രയിലും 18 എണ്ണം ഗോവയിലുമാണ്. ഏറെ പ്രചരിക്കുന്ന JN.1 വകഭേദം കേരളത്തിലാണ് ആദ്യം കണ്ടെത്തിയത്. കോവിഡും ശ്വാസകോശ രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അവലോകന യോഗം വിളിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വീഡി്യോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും. നിലവിലെ JN.1 സംസ്ഥാനത്ത് 292 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2041 പേര്‍ ചികിത്സയിലുണ്ട്. ഈ മാസം 12 പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരം,…

ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും ; ഷഹ്ന വെറും സുഹൃത്ത് മാത്രമെന്ന വാദം തള്ളി പോലീസ്

കൊച്ചി: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സ്ത്രീധന നിരോധന നിയമം ചുമത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് റുവൈസ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സര്‍ക്കാരിന് പ്രതിച്ഛായ കൂട്ടാനാണ് തന്നെ പ്രതിയാക്കിയതെന്നും റുവൈസ് വാദിച്ചു. സ്ത്രീധന നിരോധന നിയമം ചുമത്തിയാണ് കേസ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച്‌ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം. ഈ മാസം 21വരെയാണ് റുവൈസിന്റെ റിമാന്‍ഡ് കാലാവധി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹ്ന സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കിയത്. ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നു എന്നാണ് റുവൈസിന്റെ മൊഴി. പഠനത്തിന് ശേഷം…

സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കോവിഡ്; 1749 പേര്‍ ചികിത്സയില്‍

സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്. യോഗം വിലയിരുത്തുക രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയായിരിക്കും. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആര്‍ടിപിസിആര്‍, ആന്റിജൻ പരിശോധനകള്‍ വര്‍ദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്ബിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നി‌ര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയത്.…