അബിഗേലിനെ ആശ്രാമം മൈതനത്ത് ഉപേക്ഷിച്ച്‌ പോയത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥിനി

കൊല്ലം: ഓയൂരില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച്‌ പോയത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷിയായ പെണ്‍കുട്ടി. ചുരിദാര്‍ ധരിച്ച സ്ത്രീയാണ് കുട്ടിയെ കൊണ്ടുവന്നത്. കൂടെ മറ്റാരേയും കണ്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. എസ്.എന്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയായ ധനഞ്ജയ എന്ന പെണ്‍കുട്ടി പരീക്ഷ കഴിഞ്ഞ് വരുമ്ബോഴാണ് കുട്ടിയെ ഉപേക്ഷിക്കുന്നത് കണ്ടത്. ഇന്‍കം ടാക്‌സ് ഓഫീസിന് അടുത്തുള്ള നടവഴിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മൈതാനത്ത് വന്നിറങ്ങി. നടന്ന് ക്ഷീണിച്ച കാരണം മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിനെ അവിടെ ഇരുത്തിയിട്ട് ഒരു സ്ത്രീ പോയി. അവര് പിന്നെ തിരിച്ചുവന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ചുപോയതാണെന്ന് തോന്നി. ഇതോടെയാണ് തനിക്കു സംശയം തോന്നിയത്. മൊബൈലില്‍ വൈറലായ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് നോക്കി. അബിഗേലുമായി സാദൃശ്യം തോന്നിയതോടെ അടുത്തിരുന്ന ആളെ വിവരം അറിയിച്ചു. അദ്ദേഹം പോലീസിനെ…

എല്ലാവരോടും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മ; താങ്ക് യൂ സോ മച്ച്‌, നന്ദിയോടെ ജോനാഥന്‍

കൊല്ലം: അബിഗേലിനെ കണ്ടെത്താന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമ്മയും സഹോദരനും. കുഞ്ഞിനു വേണ്ടി ഈ നിമിഷം വരെ പ്രാര്‍ത്ഥിക്കുകയും കണ്ടെത്താന്‍ പ്രയത്‌നിക്കുകയും ചെയ്ത രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടും നാട്ടുകാരോടും നന്ദി പറയുന്നുവെന്ന് അമ്മ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ളവര്‍ കുഞ്ഞിനായി പ്രാര്‍ത്ഥിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പ്രാര്‍ത്ഥിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ആ അമ്മ പറഞ്ഞു. അനുജത്തിയെ കണ്ടെത്താന്‍ പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്ന് അബിഗേലിന്റെ സഹോരന്‍ ജോനാഥന്‍ പറഞ്ഞു. ‘താങ്ക് യൂ സോ മച്ച്‌’ ജോനാഥന്‍ എല്ലാവരോടുമായി പറഞ്ഞു.

അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു

കൊല്ലം: ഓയൂരില്‍ നിന്ന് കാണാതായ ആറു വയസ്സുകാരിയെ 20 മണിക്കൂറിനു ശേഷം കണ്ടെത്തിയതായി ശുഭവാര്‍ത്ത. അബിഗേല്‍ സാറ റെജി എന്ന കുട്ടിയെ ആണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ഈസ്റ്റ് പോലീസ് ഏറ്റെടുത്തു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുമായി രക്ഷാപെടാന്‍ കഴിയില്ലെന്ന് വന്നതോടെ പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.30ന് കുട്ടിയെ കാണാതായതു മുതല്‍ അബിഗേലിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ സംസ്ഥാനം മുഴുവന്‍ പ്രചരിച്ചതോടെ പ്രതികള്‍ക്ക് കൊല്ലം ജില്ല വിട്ട് പോകാന്‍ കഴിയാതെ വരികയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകല്ലാതെ മറ്റു മാര്‍ഗം പ്രതികള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.               ഇന്നലെ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടി ഭയപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ കുട്ടി അവശനിലയില്‍ അല്ലെന്നും കുട്ടിയെ കണ്ട ഷൈജു എന്നയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആശ്രാമം…

കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി, ആശ്രാമം മൈതാനത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ

കൊല്ലം: കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് സൂചനകൾ. ആശ്രാമ മൈതാനത്താണ് ഉപേക്ഷിച്ചത്. പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുപതുമണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്.

കേരള വര്‍മ്മ യൂണിയന്‍ തിരഞ്ഞെടുപ്പ്: എസ്‌എഫ്‌ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. യൂണിയന്‍ ചെയര്‍മാനായുള്ള എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങള്‍ പാലിച്ച്‌ വോട്ട് വീണ്ടും എണ്ണാന്‍ കോടതി റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ നടത്തിയ കൗണ്ടിംഗും റീ കൗണ്ടിംഗും കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റീവ് ടി.ആര്‍ രവിയുടെതാണ് ഉത്തരവ്. നേരത്തെ കേസ് പരിഗണിക്കുമ്ബോള്‍ കൗണ്ടിംഗ് രീതിയിലും റീകൗണ്ടിംഗ് രീതിയിലും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ.എസ്.യു സ്ഥനാര്‍ത്ഥിയായ ശ്രീകുട്ടന്‍ 896 വോട്ടുകള്‍ ഒരു വോട്ടിന് മുന്നിലെത്തിയിരുന്നു. ഈ സമയം എസ്‌എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. എന്നാല്‍ റീകൗണ്ടിംഗ് നടത്തിയപ്പോള്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിയായ അനിരുദ്ധ് 11 വോട്ടിന് വിജയിക്കുകയായിരുന്നു. ഈ സമയം അസാധു വോട്ടുകളുടെ എണ്ണത്തില്‍ മാറ്റം വന്നിരുന്നു. ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ്…

കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരെയും പോലീസ് വിട്ടയച്ചേക്കും ; സിസിടിവി ഫൂട്ടേജ് വെച്ച്‌ പോലീസിന്റെ പരിശോധന

കൊല്ലം: ആറുവയസ്സുകാരി അബിഗേല്‍ സാറാ റജിക്കായി പോലീസ് സംസ്ഥാനമൊട്ടാകെ തെരച്ചില്‍ നടത്തുകയാണ്. ഇതിനിടയില്‍ ശ്രീകാര്യത്തു നിന്നും ശ്രീകണേ്ഠശ്വര പുരത്തു നിന്നുമായി കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരെയും പോലീസ് വിട്ടയച്ചേക്കും. ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് വിവരം. ശ്രീകണേ്ഠശ്വരത്ത് കാര്‍ വാഷിംഗ് സെന്റര്‍ ഉടമയും തൊഴിലാളികളുമാണ് കസ്റ്റഡിയിലായത്. ഇവിടെ നിന്നും വാടകയ്ക്ക് എടുത്ത കാറാണോ എന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. കാറിന്റെ നമ്ബര്‍ വ്യാജമാണെന്നും ഈ നമ്ബറുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ശ്രീകാര്യത്തെ സ്ഥാപനത്തിലേക്ക് എത്തിയത്. തുടര്‍ന്ന് കാര്‍ വര്‍ക്ക്‌ഷോപ്പിലാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരുമായി തിരുവല്ലത്തെ കാര്‍ വര്‍ക്ക്‌ഷോപ്പിലും പരിശോധന നടത്തി. സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ…

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ; മൂന്ന് പേരെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു

കൊല്ലം: ആറുവയസ്സുകാരി കുട്ടിയെ കൊട്ടാരക്കരയില്‍ നിന്നും പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുന്നു. തിരുവനന്തപുരത്ത് മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിവരങ്ങള്‍ തേടുന്നതായിട്ടാണ് വിവരം. ഒരാളെ ശ്രീകാര്യത്തില്‍ നിന്നും മറ്റു രണ്ടുപേരെ ശ്രീകണേ്ഠശ്വര പുരത്തു നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ കേസിലെ കാറുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം തേടാന്‍ വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. ആദ്യം കസ്റ്റഡിയില്‍ എടുത്തത് ശ്രീകാര്യത്ത് നിന്നും ഒരു കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമയെയാണ്. അയാളുമായി ശ്രീകണേ്ഠശ്വരത്ത് ചെന്ന് കാര്‍വാഷിംഗ് സെന്ററിലെ ജീവനക്കാരായ മറ്റു രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒ രു കാറിന്റെ നമ്ബറുമായി കേന്ദ്രീകരിച്ച്‌ നടത്തുന്ന അന്വേഷണമാണ് ശ്രീകണേ്ഠശ്വരത്ത് എത്തിയിരിക്കുന്നത്. അതേസമയം കേസിനെ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ കിട്ടുമോ എന്നറിയാനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കസ്റ്റഡിയിലുള്ളവര്‍ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന…