‘അവൾ സ്വർഗത്തിലേക്കു പറന്നുപോയി’; ആൻ റിഫ്റ്റയെ നഷ്ടപ്പെട്ട സങ്കടവുമായി കുറുമ്പത്തുരുത്ത് ഗ്രാമം, ഭക്ഷണം പോലും കഴിക്കാതെ മിണ്ടാതെ റിബിളും

കൊച്ചി: നാടിനെ നടുക്കുന്ന ദുരന്തം തന്നെയായിയിരുന്നു കഴിഞ്ഞ ശനിയാഴ്ച കുസാറ്റിൽ നടന്നത്. നാലുപേർക്കാണ് ടെക്ഫെസ്റ്റിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടപ്പെട്ടത്. അതുൽ തോമസ്, സാറാ തോമസ്, ആൻ‌ റിഫ്റ്റ, ആൽബിന് ജോസഫ് എന്നിവരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ആൽബിൻ ജോസഫ് പൂർവ്വ വിദ്യാർഥിയാണ്. സുഹൃത്തുക്കളെ കാണാനും കൂടെ ടെക്ഫെസ്റ്റിൽ പങ്കെടുക്കാനുമായിരുന്നു പാലക്കാടുനിന്നും കൊച്ചിയിലെത്തിയത്. തിരിച്ചുപോയത് ചലനമറ്റ ശരീരമായിട്ടായിരുന്നു.ആൻ റിഫ്റ്റയുട മൃതശരീരം നാളെയാണ് സംസ്ക്കരിക്കുക. വിദേശത്തുള്ള അമ്മ നാളെ പുലർച്ചെ നാട്ടിലെത്തും. അതിനുശേഷമായിരിക്കും ശവസംസ്ക്കാരം. പറവൂരിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ആൻ റിഫ്റ്റയുടെ വിയോഗമറിഞ്ഞ നാട്ടുകാരുടെ വാക്കുകളിൽ കുറുമ്പത്തുരുത്ത് ഗ്രാമത്തിന്റെ നൊമ്പരം നിറഞ്ഞു നിൽക്കുന്ത് കാണാം. മാലാഖയായിരുന്നു അവളെന്നാണ് നാട്ടുകാ പറയുന്നത്. പിതാവും ചവിട്ടുനാടക ആശാനുമായ റോയ് ജോർജ്കുട്ടിയുടെ കൈപിടിച്ചു ആദ്യമായി വേദിയിലെത്തിയപ്പോൾ അവൾ‌ക്ക് കിട്ടിയ വേഷം മാലാഖയുടേതായിരുന്നു. ശേഷം നാട്ടിലും അവൾ മാലാഖയായി.വിട്ടുനാടക…

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചു. രാവിലെ വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്.ആളപായമില്ല. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. പൊട്ടിത്തെറി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ജപ്തി നോട്ടീസ്: കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ചനിലയില്‍

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂരിലാണ് ക്ഷീര കര്‍ഷകനെയാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ടാണ് (73) മരിച്ചത്. 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആല്‍ബര്‍ട്ട്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. ഭാര്യ രാവിലെ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് ജീവനൊടുക്കിയത്. ജില്ലാ സഹകരണ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ജപ്തി നോട്ടീസ് അല്ലാതെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്