മകൻ വിദേശത്ത് മരിച്ചത് അറിഞ്ഞ് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ആലപ്പുഴ: മകൻ വിദേശത്ത് മരിച്ചത് അറിഞ്ഞ് മനംനൊന്ത് വനിതാ ഡോക്ടര്‍ ജീവനൊടുക്കി.മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഇ.എൻ.ടി. സര്‍ജൻ കായംകുളം സ്വദേശിനി ഡോ. മെഹറുന്നീസെയാണ്വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ എഞ്ചിനീയറിങിന് പഠിച്ചിരുന്ന മെഹറുന്നീസയുടെ മകൻ ഇന്നലെ വാഹനാപകടത്തില്‍ മരിച്ചിരുന്നു.ഈ വിഷമം താങ്ങാനാകാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. മകന്‍ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഇവര്‍ വീട്ടില്‍ തൂങ്ങി മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനാല്‍ ജാഗ്രത പാലിക്കണം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്‌പോട്ടുകള്‍ കൈമാറുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്‌പോട്ട് മാപ്പുകള്‍ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ഫീല്‍ഡ്തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും ഏകോപിപ്പിച്ച്‌ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണം. എല്ലാ വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുക്…

എട്ട് മുന്‍ നാവികര്‍ക്ക് വധശിക്ഷ; ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഖത്തര്‍ അറസ്റ്റു ചെയ്ത എട്ട് ഇന്ത്യന്‍ നാവികര്‍ക്ക് വിധിച്ച വധശിക്ഷയില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. ശിക്ഷാവിധി പഠിക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണ് ഖത്തര്‍ അംഗീകരിച്ചത്. ഒക്‌ടോബര്‍ 26നാണ് ഖത്തര്‍ കോടതി എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചത്. വിധിയില്‍ നടുക്കം രേഖപ്പെടുത്തിയ വിദേശകാര്യമന്ത്രാലയം, നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ഒരു ഡിഫന്‍സ് സര്‍വീസസ് പ്രൊവൈഡര്‍ കമ്ബനിക്കു വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഈ നാവികര്‍. 2022ലാണ് ഇവരെ ഖത്തര്‍ കസ്റ്റഡിയില്‍ എടുത്തത്. ക്യാപ്റ്റന്‍ നവ്‌തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വശിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്‌ലര്‍ നാഗേഷ് എന്നിവരാണ് ദോഹയില്‍ അറസ്റ്റിലായത്.

100 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ്: പ്രകാശ് രാജിന് ഇഡിയുടെ നോട്ടീസ്

ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരെ 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ഇഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമാണ് സമൻസ് വന്നിരിക്കുന്നത്. ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ശക്തമായി വിമർശിച്ച് ശ്രദ്ധേയനാണ് പ്രകാശ് രാജ്. ഇതോടെ, ബിജെപി പ്രതികാരം തീർക്കുകയാണെന്ന വിമർശനവും സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നിട്ടുണ്ട്. ഒരു ജ്വല്ലറി ഉടമയുൾപ്പെട്ട 100 കോടി രൂപയുടെ പോൺസി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പ്രകാശ് രാജിനെ ഇഡി ചോദ്യം ചെയ്യുന്നത്. പോൺസി സ്കീമിലൂടെ നിക്ഷേപകരെ കബളിപ്പിച്ച് 100 കോടി രൂപയോളം തട്ടിയെന്നാണ് ഗ്രൂപ്പിനെതിരായ ആരോപണം. ആരോപണ വിധേയരായ പ്രണവ് ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു പ്രകാശ് രാജ്. ചെന്നൈയിലുള്ള കേന്ദ്ര ഏജൻസിയുടെ ഓഫീസിൽ ഹാജരാകണമെന്നാണ് പ്രകാശ് രാജിന് നൽകിയിരിക്കുന്ന നിർദ്ദേശം. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ചുള്ള പരാതിയിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും 23.70…

പിതാവിനെ വാക്കര്‍ കൊണ്ട് അടിച്ചുകൊന്ന മകൻ അറസ്റ്റില്‍

ആലപ്പുഴ: പിതാവിനെ വാക്കര്‍ കൊണ്ട് അടിച്ചുകൊന്ന കേസില്‍ മകൻ അറസ്റ്റില്‍. പുന്നപ്ര ഈരേശേരിയില്‍ സെബിൻ ക്രിസ്റ്റ്യനെയാ (26)ണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് ഈരേശേരിയില്‍ സെബാസ്റ്റ്യൻ(65) കഴിഞ്ഞ 21നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകനാണ് കൃത്യം നടത്തിയതെന്ന് കണ്ടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

‘റോബിനെതിരെ’കടുത്ത നടപടിയുമായി എംവിഡി; ബസ് പിടിച്ചെടുത്തു , അന്യായമെന്ന് നടത്തിപ്പുക്കാര്‍

പത്തനംതിട്ട: റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി എം വി ഡി തടഞ്ഞു. ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട എ ആര്‍ ക്യാമ്ബിലേക്ക് മാറ്റി. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് നടപടി. റോബിന്‍ ബസിനെതിരെ എം വി ഡി കേസെടുത്തിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് നിരവധി തവണയായി ലംഘിക്കുന്ന തരത്തില്‍ പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചായിരുന്നു ബസ് പിടിച്ചെടുത്തിരിക്കുന്നത്. എം വിഡി കര്‍ശനമായ നടപടിയെടുത്തിരിക്കുന്നത് വലിയ പോലീസ് സന്നാഹത്തോടെയാണ്. തുടര്‍ച്ചയായ നിയമലംഘനമെന്ന് എം വി ഡി. അതേ സമയം ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുക്കാര്‍ പറയുന്നു. പുലര്‍ച്ചെ 1.30 ക്ക് തുടങ്ങിയ നടപടിയാണ്. പെര്‍മിറ്റ് റദ്ദാക്കാന്‍ എം വി ഡി നടപടിയെടുക്കും. നിയമലംഘനമാണെന്ന് ആഹ്വാനം ചെയ്ത വ്‌ളോഗര്‍മാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനായും ആലോചനയുണ്ട്. ഉദ്യോഗസ്ഥര്‍ നടത്തിയത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും വാഹനത്തിന്റെ നടത്തിപ്പുക്കാര്‍ വാദിക്കുന്നു.