തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരില്‍ നിന്ന് കണ്ടെടുത്ത 24 തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. ഇതിനായി ശനിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തില്‍ തീരുമാനമായി. കേസില്‍ അറസ്റ്റിലായവര്‍ രാഹുലിന്റെ വിശ്വസ്തരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയാന്‍ രാഹുല്‍ തയ്യാറായില്ല. എല്ലാ യൂത്ത് കോണ്‍ഗ്രസുകാരും തന്റെ വിശ്വസ്തരാണെന്നും അടൂരിലെ പ്രവര്‍ത്തകരുമായി തനിക്ക് വ്യക്തിപരമായി ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യുമെന്ന മാധ്യമ വാര്‍ത്ത കണ്ടുവെങ്കിലും പോലീസിന്റെ നോട്ടീസ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരിച്ചറിയല്‍…
Day: November 22, 2023
നവകേരള സദസ്സിന് അച്ചടക്കമുള്ള കുട്ടികളെ എത്തിക്കണം: തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവ്
മലപ്പുറം: നവകേരള സദസ്സിന് ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍രത്ഥികളെ എത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം. അച്ചടക്കമുള്ള കുട്ടികളെ എത്തിക്കാനാണ് നിര്‍ദേശം. തിരൂരങ്ങാടി ഡി.ഇ.ഒയാണ് ഈ വിവാദ ഉത്തരവ് നല്‍കിയത്. താനൂര്‍, തിരുരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍ നടക്കുന്ന നവകേരള സദസ്സിലേക്കാണ് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. താനൂര്‍ മണ്ഡലത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് 200 വിദ്യാര്‍ത്ഥികളെ വീതവും തിരുരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍ നിന്ന് 100 വീതം വിദ്യാര്‍ത്ഥികളെയും എത്തിക്കാനാണ് നിര്‍ദേശം. എന്നാല്‍ കുട്ടികളെ സ്‌കൂളിനു പുറത്തുള്ള രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണ്. ഈ സമ്മതം സ്വന്തം നിലയ്ക്ക് വാങ്ങാനും ആവശ്യമെങ്കില്‍ പ്രദേശിക അവധി നല്‍കാനുമാണ് ഡി.ഇ.ഒ പ്രധാന അധ്യാപകര്‍ക്ക്് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരപ്പനങ്ങാടിയില്‍ ചേര്‍ന്ന പ്രധാന അധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം. സ്‌കൂള്‍ ബസുകള്‍ നവകേരള സദസ്സില്‍ ആളെ എത്തിക്കാന്‍ ഉപയോഗിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി…
കാണികള്‍ ഗ്യാലറിയില്‍ ഏറ്റുമുട്ടി, മെസ്സിയും കൂട്ടരും പിച്ച് വിട്ടു ; നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന
റിയോ ഡി ജനീറോ: കളത്തിനകത്തെ വാശി കാണികളിലേക്കും പടര്‍ന്നതിനെ തുടര്‍ന്ന് അത്യന്തം നാടകീമായ രംഗങ്ങള്‍ നിറഞ്ഞ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയ്ക്ക് ജയം. 63 ാം മിനിറ്റില്‍ പ്രതിരോധതാരം ഒട്ടാമെന്‍ഡിയുടെ ഗോളില്‍ അര്‍ജന്റീന എതിരാളികളുടെ മണ്ണില്‍ വിജയവുമായി മുമ്ബോട്ട് പോയി. കളത്തിനകത്തും ഗ്യാലറിയിലും ഒരുപോലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിധത്തിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകര്‍ ഗ്യാലറിയില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കളി തുടങ്ങിയത് തന്നെ അര മണിക്കൂര്‍ വൈകിയായിരുന്നു. അടി മൂത്തതോടെ ഇരുടീമിന്റെയും കളിക്കാര്‍ പിച്ച് വിട്ട് ഗ്യാലറിക്കരികിലെത്തി ആരാധകരോട് ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ടു. ഇരു ടീമുകളുടെയും ലൈനപ്പിനും രണ്ടു രാജ്യങ്ങളുടേയും ദേശീയഗാനത്തിനും ശേഷമായിരുന്നു സ്‌റ്റേഡിയത്തില്‍ അടി പൊട്ടിയത്. പിന്നീട് പോലീസ് എത്തി അര്‍ജന്റീന ആരാധകരെ തല്ലിച്ചതച്ചതോടെ പ്രതിഷേധിച്ച് അര്‍ജന്റീന ടീം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പിന്നീട്…
കോച്ച് മാറിക്കയറി; ഓടി തുടങ്ങിയ ട്രെയിനില്‍ നിന്നും അമ്മയെയും മകളെയും ടിടിഇ തളളിയിട്ടെന്ന് പരാതി
കോഴിക്കോട്: റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി എസ്2 കോച്ചില്‍ കയറിയെന്ന് ആരോപിച്ച് ടിടിഇ ഇരുവരെയും പ്ലാറ്റ് ഫോമിലേക്ക് തളളിയിട്ടതെന്ന് കണ്ണൂര്‍ സ്വദേശിയായ ശരീഫയും മകളും പറയുന്നു. ഇവര്‍ പോലീസില്‍ പരാതി നല്‍കി. ട്രെയിന്‍ പെട്ടന്ന് പുറപ്പട്ടത് കാരണമാണ് റിസര്‍വ് കോച്ചില്‍ കയറിയതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും കോടതിയില്‍ ഇന്ന് ഹാജരാക്കും. ഇരുവരുടെയും അറസ്റ്റ് കഴിഞ്ഞ ദിവസം ഇ ഡി രേഖപ്പെടുത്തിയിരുന്നു. നീണ്ട 10 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ ഭാസുരാംഗനെയും മകനെയും നിരവധി തവണ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇരുവരെയും ഇന്ന് കൊച്ചിയിലെ കലൂരിലുള്ള സിബി ഐ കോടതിയില്‍ ഹാജരാക്കുക.കണ്ടല ബാങ്ക് തട്ടിപ്പിലെ ആദ്യത്തെ അറസ്്റ്റാണ് നടന്നിരിക്കുന്നത്. ബാങ്ക് സെക്ടട്ടറിയായ ബൈജുവിനെയും ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കസ്റ്റഡി അപേക്ഷ നല്‍കി കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കും.
പ്രശസ്ത സാഹിത്യകാരി പി. വത്സല അന്തരിച്ചു
പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുന്‍ അദ്ധ്യക്ഷയുമായിരുന്ന പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സംസ്കാരം മറ്റന്നാള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4-ന് കോഴിക്കോടാണ് ജനനം. ഗവണ്‍മെന്റ് ട്രൈനിംഗ് സ്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. “നെല്ല്” ആണ് വത്സലയുടെ പ്രഥമ നോവല്‍. നെല്ല് രാമു കാര്യാട്ട് സിനിമയാക്കി. താമസിയാതെ പ്രദര്‍ശനത്തിനു എത്തുന്ന “ഖിലാഫത്ത്” എന്ന സിനിമ വല്‍സലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്