മരട് അനീഷിനു നേരെ വിയ്യുര്‍ ജയിലില്‍ ആക്രമണം; ജയില്‍ ഉദ്യോഗസ്ഥനും പരിക്ക്

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിനു നേരെ വിയ്യുര്‍ ജയിലില്‍ ആക്രമണം. സഹതടവുകാരായ അഷറഫും ഹുസൈനുമാണ് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്കുംപരിക്കേറ്റു. മരട് അനീഷിനെയും ബിനോയിയേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പുറകിലും പുറത്തുമാണ് പരിക്കേറ്റിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജയിലിലെ ആശുപത്രി ബ്ലോക്കില്‍ ആണ് അനീഷ് കഴിഞ്ഞിരുന്നത്. ഇയാളെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് ജീവനക്കാരന്‍ ബിനോയ് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ സഹതടവുകാര്‍ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ബിനോയിക്ക് മര്‍ദ്ദനമേറ്റു. ഇതിനിടെ മറ്റ് ജീവനക്കാര്‍ എത്തി മല്‍പ്പിടുത്തത്തിലൂടെ സഹതടവുകാരെ കീഴടക്കുകയായിരുന്നു. ജയിലില്‍ തടവുകാര്‍ തമ്മിലുള്ള തര്‍ക്കവും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. വിയ്യൂര്‍ ജയിലില്‍ മുന്‍പും തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്.

നടി തൃഷയ്‌ക്കെതിരെയുളള മോശം പരാമര്‍ശം: മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: നടി തൃഷയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍ ( എന്‍സിഡബ്ല്യു). ഐപിസി സെക്ഷന്‍ 509 ബി പ്രകാരവും മറ്റു പ്രസക്തമായ വകുപ്പുകളും പ്രകാരം നടനെതിരെ നടപടി സ്വീകരിക്കാന്‍ ചെന്നൈ ഡിജിപിയോട് നിര്‍ദേശിച്ചതായും കമ്മിഷന്‍ അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നതായും കമ്മിഷന്‍ വ്യക്തമാക്കി. എന്‍സിഡബ്ല്യൂ ചെയന്‍പഴ്‌സണ്‍ രേഖ ശര്‍മ, വനിതാ ശിശുവികസന മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐഡി മന്ത്രാലയം , ചെന്നൈ പോലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു വനിതാ കമ്മിഷന്റെ പോസ്റ്റ്. ലിയോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയ്ക്കതെിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.…

വിശാഖപട്ടണം തുറമുഖത്ത് വന്‍ അഗ്നിബാധ; 40 ഓളം ബോട്ടുകള്‍ കത്തിനശിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം മത്സ്യബന്ധന തുറമുഖത്ത് വന്‍ അഗ്നിബാധ. അര്‍ദ്ധരാത്രിയുണ്ടായ തീപിടുത്തത്തില്‍ 40 ഓളം ബോട്ടുകള്‍ കത്തിനശിച്ചു. രണ്ട് തൊഴിലാഴികള്‍ക്ക് പരിക്കേറ്റു. നിരവധി അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാതക ചോര്‍ച്ചയാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു ബോട്ടിലാണ് തീ ആദ്യം കണ്ടത്. പിന്നീട് മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നു. എന്നാല്‍ തീപിടുത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. അജ്ഞാതരായ ചിലര്‍ ബോട്ടുകള്‍ക്ക് ബോധപൂര്‍വ്വം തീയിട്ടതാണെന്നാണ് ഇവരുടെ ആരോപണം. 35 യന്ത്രവത്കൃത ഫൈബര്‍ ബോട്ടുകളും കത്തിനശിച്ചിട്ടുണ്ടെന്ന് വിശാഖപട്ടണം ഡിവൈഎസ്പി ആനന്ദ് റെഡ്ഡി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെയില്‍ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന 16 വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. രാത്രിയായതിനാല്‍ ആളപായമുണ്ടായില്ല. ഒരാഴ്ച മുന്‍പ് താനെയിലെ ഭിവണ്ടിയില്‍ നാല് ഷോപ്പുകള്‍ക്ക് തീപിടിച്ചിരുന്നു.

നവകേരളാ സദസ്സിന് വന്‍ ജനപങ്കാളിത്തം ; ആദ്യദിവസം കിട്ടിയത് 14,600 പരാതികള്‍ ; ഇന്ന് കണ്ണൂരില്‍ നാലു മണ്ഡലങ്ങളില്‍

കണ്ണൂര്‍: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനസമ്ബര്‍ക്ക് പരിപാടിയായ നവകേരള സദസ്സിന്റെ ആദ്യ ഘട്ടമായ കാസര്‍ഗോഡ് ജില്ലയില്‍ മന്ത്രിമാര്‍ക്ക് ലഭിച്ചത് 14,600 പരാതികള്‍. കാസര്‍ഗോഡ് ജില്ലയ്ക്ക് പിന്നാലെ ഇന്ന് നവകേരളാസദസ്സ് സിപിഎമ്മിന്റെ തട്ടകമായ കണ്ണൂരിലേക്ക് കയറും. വന്‍ജനപങ്കാളിത്തമാണ് പരിപാടിയുടെ ആദ്യ ദിനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കിട്ടിയത്. ഉദുമ മണ്ഡലത്തില്‍ നിന്നുമാമിരുന്നു ഏറ്റവും കുടുതല്‍ പരാതികള്‍ കിട്ടിയത്. 3733 പരാതികള്‍ കിട്ടി. കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്നും 3451, തൃക്കരിപ്പൂര്‍ 2941 പരാതികളും കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂര്‍ മണ്ഡലം 2567, മഞ്ചേശ്വരം 1908, എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്ന് കണ്ണൂരില്‍ സദസ്സ് നടക്കും. കണ്ണൂരില്‍ പയ്യന്നൂരിലെ പരിപാടി രാവിലെ 11 മണിക്ക് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാടായിയിലും 4.30ന് തളിപറമ്ബിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകള്‍. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തില്‍…

സ്വപ്ന കീരീടം വീണുടഞ്ഞു … ഇന്ത്യയെ തോല്‍പ്പിച്ച്‌ ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ചാമ്ബ്യന്‍മാര്‍

അഹമ്മദാബാദ്: 140 കോടി ജനങ്ങളുടെ സ്വപ്നകീരീടം പ്രഫഷണല്‍ മികവില്‍ കങ്കാരുക്കളുടെ നാട്ടിലേയ്ക്ക്. ട്രാവിസ്‌ ഹെഡിന്റെ തകര്‍പ്പന്‍ സെഞ്ചുറി ആ കിരീടത്തിലെ വജ്രശോഭയായി. നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 6 വിക്കറ്റിനു തോല്‍പ്പിച്ച്‌ ഓസ്ടേലിയ ലോക ക്രിക്കറ്റില്‍ നിറുകയില്‍ വീണ്ടുമെത്തി. ആറാം കിരീടമെന്ന റെക്കോഡ്‌. പത്തില്‍ പത്തു ജയത്തോടെ ഫൈനലിലെത്തിയ തങ്ങളുടെ സ്വപ്ന ടീം മെല്ലെമെല്ല പരാജയത്തിലേയ്ക്ക് വഴുതിവഴുന്നത് നിശബ്ദരായി നോക്കിയിരിക്കേണ്ടിവന്നു സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ പ്രേമികള്‍ക്ക്. 120 പന്തില്‍നിന്നും ട്രാവിസ് ഹെഡ് നേടിയ 137 റണ്‍സാണ് ഓസ്ട്രേലിയന്‍ വിജയത്തിന്റെ അടിത്തറ. ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. ആറാം തവണയും ലോകകപ്പുമായി കങ്കാരുക്കള്‍ നാട്ടിലേയ്ക്ക് മടങ്ങുമ്ബോള്‍ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയില്‍ ടീം ഇന്ത്യ.