കാസര്‍ഗോഡ് : നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയില്‍ ഇന്ന് (നവംബര്‍ 18) തുടക്കം. ആദ്യ വേദിയായായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. പ്രധാന പാതകള്‍ ദീപാലങ്കാരത്താലും തോരണത്താലും ഭംഗിയാക്കി. നവകേരള സദസ്സിന് മുന്നോടിയായി ഉച്ചക്ക് രണ്ട് മുതല്‍ യക്ഷഗാനം, സംഘ നൃത്തം, ഭരതനാട്യം, തിരുവാതിര, മാപ്പിളപ്പാട്ട്, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ്…
Day: November 18, 2023
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് കാണാന്‍ ലക്ഷങ്ങള്‍ വരും; മ്യൂസിയത്തില്‍ വച്ചാലും ആള് കൂടും: എ.കെ ബാലന്‍
കാസര്‍ഗോഡ്: നവമകരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കാണാന്‍ ആളുകള്‍ തടിച്ചുകൂടുമെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍. കാബിനറ്റ് ബസ് ടെന്‍ഡര്‍ വച്ച് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന് സംശയമില്ല. അതില്‍ സന്നദ്ധത പ്രകടിപ്പിച്ച് ആളുകളെത്തി. ബസ് 15 വര്‍ഷം കഴിഞ്ഞാല്‍ മ്യൂസിയത്തില്‍ വച്ചാല്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തും. ചലിക്കുന്ന കാബിനറ്റ് കാണാന്‍ പോകുന്ന വഴി പതിനായിരങ്ങള്‍ എത്തും. ആര്‍ഭാടം പറഞ്ഞ് ആരും വരേണ്ടെന്നും എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോകകപ്പ് ഫൈനല്‍ കാണാന്‍ മോദിയെത്തും, കൂടെ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിചാര്‍ഡ് മാര്‍ലെസും കേന്ദ്രമന്ത്രിസഭാംഗങ്ങളും പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗുജറാത്ത് മുഖ്യമന്ത്രി X പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഫൈനലില്‍ എത്താന്‍ ഇന്ത്യന്‍ ടീം കഠിനാദ്ധ്വാനം നടത്തിയെന്നും അതിനാല്‍ മത്സരം കാണാനെത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് മോദി കരുതുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ വ്യോമസേനയിലെ എയ്‌റോബറ്റിക് ടീം സൂര്യ കിരണിന്റെ ഗ്രാന്റ് എയര്‍ ഷോയും സ്‌റ്റേഡിയത്തിനു മുകളില്‍ നടക്കും. കഴിഞ്ഞ രണ്ട് ദിവസമായി ഇതിനുള്ള പരിശീലനം നടക്കുകയാണ്. മത്സരത്തിനു മുന്‍പ് വിവിധ കലാകാരന്മാരുടെ പ്രകടനങ്ങളുമുണ്ടാകും. 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. 1983ലും 2011ലുമാണ് മുന്‍പ് ഇന്ത്യ…
ബാലുശേരിയില്‍ പോലീസ് സ്‌റ്റേഷന്‍ കയറി ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: ബാലുശേരിയില്‍ പോലീസ് സ്‌റ്റേഷന്‍ കയറി പോലീസുകാര്‍ക്ക് നേരെ ആക്രമണം. ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബബിനേഷ്, നിതിന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി മതില്‍ ചാടിക്കടന്നാണ് ഇവര്‍ സ്‌റ്റേഷന്‍ വളപ്പില്‍ കയറിയത്. പ്രതികള്‍ മദ്യപസംഘവും സ്ഥിരം പ്രശ്‌നക്കാരുമാണെന്ന് പോലീസ് പറയുന്നു. ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശല്യം ചെയ്തതിന് പ്രതികളെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് സ്‌റ്റേഷന്‍ കയറിയുള്ള ആക്രമണം. ആദ്യം രണ്ട് തവണ സ്‌റ്റേഷനില്‍ കയറിയ ഇവരെ പുറത്താക്കി ഗേറ്റ് അടച്ചിരുന്നു. ഇതോടെയാണ് മൂന്നാം തവണ മതില്‍ ചാടി സ്‌റ്റേഷനില്‍ കയറിയത്. സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐയെ മര്‍ദ്ദിച്ചു. ഇതോടെ സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും രാത്രി തന്നെ മജിസ്‌ട്രേറ്റിനു മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
റാഗിംഗ്: നെയ്യാറ്റിന്‍കര പോളിടെക്‌നിക്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗവ. പോളിടെക്‌നിക്ക് കോളജില്‍ റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഇരുപേതാളം പേര്‍ ചേര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. നേരത്തെ റാഗിംഗുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരെ പോളിടെക്‌നിക്കില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം തുടരുകയാണെന്നും പരാതിക്കാരന്‍ പറയുന്നു. നവംബര്‍ 14നാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. അടിവയറ്റില്‍ ചവിട്ടുകയും തള്ളിമറിച്ചിടുകയും ചെയ്തു. മാരകമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ആയുര്‍വേദ ചികിത്സയിലാണ്.
നടപടി തുടര്‍ന്ന് എം.വി.ഡി; റോബിൻ ബസ് പത്തനംതിട്ടയിലും പാലായിലും തടഞ്ഞിട്ട് പരിശോധന, പിഴയിട്ടു
ബസിന് പാലായില്‍ ലഭിച്ച സ്വീകരണത്തില്‍ നിന്ന് പാലാ: മോട്ടോര്‍ വാഹന വകുപ്പിനെതിരെ നിയമപോരാട്ടം നടത്തി പെര്‍മിറ്റ് നേടി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ‘റോബിൻ’ ബസിനോട് പ്രതികാര നടപടി തുടര്‍ന്ന് വകുപ്പ്. സര്‍വീസ് പുനരാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ബസ് തടഞ്ഞ് എം.വി.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും പെര്‍മിറ്റ് ലംഘനത്തിന് 7,500 രൂപ പിഴ ചുമത്തുകയും ചെയ്തു. രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പുറപ്പെട്ട ബസ് സ്റ്റാൻഡില്‍ നിന്ന പുറപ്പെട്ട് 200 മീറ്റര്‍ പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. 7,500 രൂപയുടെ ചെലാൻ നല്‍കിയെങ്കിലും പിഴ അടയ്ക്കാതെ ബസ് സര്‍വീസ് തുടര്‍ന്നു. എട്ടു മണിക്കു ശേഷമാണ് രണ്ടാമത്തെ പരിശോധന. പാലാ ഇടപ്പാടിയില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ബസ് തടയുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ബസ് വിട്ടയക്കാൻ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ബസ്…
കോട്ടയം റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്
കോട്ടയം : മാഞ്ഞൂരില്‍ റോഡില്‍ കിടന്ന് പ്രതിക്ഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. കടുത്തുരുത്തി പോലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്ബൗണ്ടില്‍ അതിക്രമിച്ചു കയറി സമരം ചെയതെന്നും കാട്ടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു . ഷാജി മോൻ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നല്‍കി. സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പോലീസ് അറിയിച്ചു. കെട്ടിടനമ്ബര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ പ്രവാസി വ്യവസായി ഷാജി മോൻ ജോര്‍ജ് ആദ്യം ധര്‍ണ നടത്തിയത്. തുടര്‍ന്ന്പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ധര്‍ണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ പോലീസ് പുറത്തേക്ക് മാറ്റി. പിന്നാലെ മള്ളിയൂര്‍- മേട്ടുമ്ബാറ റോഡില്‍ കിടന്നു പ്രതിഷേധിച്ചു. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലം പ്രയോഗിച്ച് റോഡില്‍ നിന്നും മാറ്റി. അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച…