കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് ഓമശേരി മാങ്ങാപൊയിലിൽ പെട്രോൾ പമ്പിൽ സിനിമാ സ്റ്റൈലിൽ കവർച്ച. പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടുമണിക്കും രണ്ടരയ്ക്കും ഇടയിലാണ് സംഭവം. മൂന്നുപേർ പെട്രോൾ പമ്പിലെത്തി ജീവനക്കാരനെ ആക്രമിച്ച് പണം കവരുകയായിരുന്നു. പമ്പിൽ എത്തിയ മോഷ്ടാക്കളിൽ ഒരാൾ ജീവനക്കാരൻ്റെ മുഖത്ത് മുളകുപൊടി വിതറുകയും മറ്റൊരാൾ സ്ഫടികം സിനിമയിലെ ആടുതോമ സ്റ്റൈലിൽ ഉടുമുണ്ട് പറിച്ചു ജീവനക്കാരൻ്റെ തല മൂടുകയും ചെയ്തു. തുടർന്ന് ബാഗ് തട്ടിപ്പറിച്ച് മൂന്നുപേരും ഓടിരക്ഷപ്പെടുകയായിരുന്നു.ഈ സമയം പമ്പിൽ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് എത്രയും പെട്ടെന്ന് പ്രതികളെപിടികൂടുമെന്ന് പോലീസ് അറിയിച്ചു
Day: November 17, 2023
മുസ്‌ളീംലീഗ് എംഎല്‍എ പി. അബ്ദുള്‍ ഹമീദിനെതിരേ പോസ്റ്റര്‍ ; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആഹ്വാനം
മലപ്പുറം: കേരളാബാങ്ക് ഡറക്ടര്‍ സ്ഥാനത്തേക്ക് നിയോഗിതനായ മുസ്‌ളീംലീഗ് എംഎല്‍എ പി. അബ്ദുള്‍ ഹമീദിനെതിരേ മലപ്പുറത്ത് പോസ്റ്റര്‍. ‘യൂദാസ്’ എന്ന് വിളിച്ചാണ് ആക്ഷേപം. പാര്‍ട്ടിയേയും അണികളെയും വഞ്ചിച്ച യൂദാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുസ്‌ളീംലീഗ് ഓഫീസിന് മുന്നിലും മലപ്പുറം ബസ് സ്റ്റാന്റിലുമാണ് പോസ്റ്റര്‍ ലീഗിന്റെ അനുമതിയോടെയാണ് സ്ഥാനം ഏറ്റെടുത്തതെന്ന് ഹമീദ് പറഞ്ഞിരുന്നെങ്കിലും സംഭവം വിവാദമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം എതിര്‍പ്പ് കാട്ടുന്നുണ്ട്. യുഡിഎഫിലും വിഷയം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഹമീദിന്റെ ചിത്രത്തോടൊപ്പം ‘ജൂതാസ്’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍. കഴിഞ്ഞ ദിവസമാണ് കേരളാബാങ്ക് ഡയറക്ടര്‍ സ്ഥാനത്തേക്ക് അബ്ദുള്‍ ഹമീദ് നിയോഗിതനായത്. കേരളാബാങ്ക് ഡയറക്ടര്‍ബോര്‍ഡിലേക്ക് ലീഗ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്ന അബ്ദുള്‍ ഹമീദ് പ്രതികരിച്ചിരുന്നു. ലീഗും സി.പി.എമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സഹകരണ മേഖലയില്‍ ഒരുമിച്ചാണ് നില്‍ക്കുന്നത്. സഹകരണമേഖലയുമായി ലീഗ്…
പെന്‍ഷന്‍ വിഷയത്തില്‍ ഭിക്ഷാടനം നടത്തിയ മറിയക്കുട്ടിയെ തേടി സുരേഷ്‌ഗോപി ; ഇടുക്കിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു
അടിമാലി: പെന്‍ഷന്‍ വിഷയത്തില്‍ ഭിക്ഷാടനം നടത്തിയ മറിയക്കുട്ടിയെ തേടി ഇടുക്കിയിലെ വീട്ടില്‍ ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപി എത്തി. ഇന്ന് രാവിലെ എട്ടരയോടെ ഇവിടെയത്തിയ സുരേഷ്‌ഗോപി 15 മിനിറ്റ് വീട്ടില്‍ തങ്ങി മറിയക്കുട്ടിയുമായി സംസാരിച്ചു. എന്തുകൊണ്ടാണ് പെന്‍ഷന്‍ മുടങ്ങിയതെന്നും എത്രനാളായി പെന്‍ഷന്‍ കിട്ടുന്നു എന്നും എത്രകാലമായിട്ട് പെന്‍ഷന്‍ കിട്ടാതായി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ന് കോടതിയില്‍ മറിയക്കുട്ടി ഹര്‍ജി ഫയല്‍ ചെയ്യാനിരിക്കെയാണ് സുരേഷ്‌ഗോപി എത്തിയത്. കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ടുകള്‍ തരാത്തത് മൂലമാണ് പെന്‍ഷന്‍ മുടങ്ങിയതെന്ന ആക്ഷേപം നില നില്‍ക്കുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകരുമായി സുരേഷ്‌ഗോപി വന്നത്. സര്‍ക്കാര്‍ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങിയതിനെ തുടര്‍ന്ന് ചട്ടിയുമായി പിച്ച തെണ്ടാനിറങ്ങിയതോടെയാണ് മറിയക്കുട്ടി വാര്‍ത്തയില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ക്ക് വസ്തുവകകളും മക്കള്‍ വിദേശത്താണെന്ന് പാര്‍ട്ടിപത്രം വ്യാജവാര്‍ത്ത കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഭൂമിയില്ലെന്ന് വില്ലേജാഫീസില്‍ നിന്നും എഴുതി വാങ്ങിയ മറിയക്കൂട്ടി തനിക്കെതിരേ…