നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി ; ഡല്‍ഹി ഹൈക്കോടതിയോട് കേന്ദ്രം

ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്രം. ഈ വിഷയത്തില്‍ നിമിഷപ്രിയയുടെ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതിയെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസമാണ് തനിക്ക് മകളുടെ അരികില്‍ പോകാന്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ മാതാവ് കോടതിയെ സമീപിച്ചത്. നിമിഷയുടെ അമ്മ നല്‍കിയ ഹര്‍ജി അപേക്ഷയായി കേന്ദ്രസര്‍ക്കാരിന് നല്‍കാനും ഏഴു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാനുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. പാസ്‌പോര്‍്ട്ട് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാനും പ്രശ്‌നം പരിഹരിക്കാന്‍ ആരൊക്കെ യെമനിലേക്ക് പോകണം എന്നതടക്കം ഏഴു ദിവസത്തിനകം തീരുമാനം എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വാദത്തിനിടയിലാണ് അപ്പീല്‍ യെമനിലെ സുപ്രീംകോടതി തള്ളിയ വിവരം കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി…

എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളി ; സ്റ്റാഫ് കൗണ്‍സില്‍ മീറ്റിംഗില്‍ അതിക്രമിച്ച്‌ കയറിയ അധ്യാപകനും ഭാര്യയ്ക്കും സസ്‌പെന്‍ഷന്‍

കോഴിക്കോട്: എരവന്നൂര്‍ സ്‌കൂളില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ട് അദ്ധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂള്‍ അദ്ധ്യാപിക സുപ്രീനയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. ഭര്‍ത്താവും മറ്റൊരു സ്‌കൂളിലെ അദ്ധ്യാപകനുമായ ഷാജിയെ നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഇഒ ആണ് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണത്തില്‍ രണ്ടുപേരും കുറ്റം ചെയ്തു എന്നാണ് എഇഒ യുടെ റിപ്പോര്‍ട്ട്. നേരത്തേ ഈ കേസില്‍ ഷാജിയെ അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഭാര്യ സുപ്രീനയെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്ക് എതിരേ പരാതിയുണ്ടായിരുന്നു. പോലീസിന് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിലേക്ക് മറ്റൊരു സ്‌കൂളിലെ അദ്ധ്യാപകനായ ഷാജിയെത്തി അതിക്രമിച്ച്‌ എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷാജി അധ്യാപകരെ ചവിട്ടുന്നത് ഉള്‍പ്പെടെ…

ബന്ധുക്കളുടെ മുന്നില്‍ വഴക്കുവേണ്ടെന്ന് കരുതി പുറത്തുപോയി ; കാറില്‍ വെച്ചും വാക്കേറ്റം, അമല്‍ ക്‌ളോസ്‌റേഞ്ചില്‍ നിന്നും മീരയെ വെടിവെച്ചു…!!

കോട്ടയം: ഷിക്കാഗോയില്‍ യുവതിയെ വെടിവെച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ വധശ്രമത്തിനും മനപ്പര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു. ഗര്‍ഭിണിയായ ഭാര്യ മീരയെ വെടിവെച്ച കേസില്‍ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍റെജിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കാളാഴ്ച പ്രാദേശിക സമയം രാത്രി 10.30 യോടെ നടന്ന സംഭവത്തില്‍ മീരയുടെ കണ്ണിനും വാരിയെല്ലിനുമാണ് വെടിയേറ്റത്. ക്‌ളോസ്‌റേഞ്ചില്‍ നിന്നുള്ള ഷൂട്ടിംഗില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നതിനെ തുടര്‍ന്ന് മീരയുടെ ഗര്‍ഭസ്ഥശിശു മരണമടയുകയും ചെയ്തു. ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിലാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകേസ് ചുമത്തിയിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന മീരയുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളുടെ മുന്നില്‍ വെച്ച്‌ വഴക്കു വേണ്ട എന്നു കരുതി കാറെടുത്ത് പുറത്തുപോയപ്പോഴാണ് സംഭവം. ഒന്നരവര്‍ഷം മുമ്ബാണ് മീരയും അമലും യുഎസിലേക്ക് പോയത്. ജനുവരിയില്‍ നാട്ടിലെത്തിയ അമലും മീരയും നാട്ടിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്. വീട്ടില്‍ വെച്ച്‌ മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ വഴക്കുണ്ടാക്കെണ്ടെന്ന് കരുതിയാണ്…