ദിവസം ഇരുപതിലേറെ തവണ പവർകട്ട്; കെഎസ്ഇബിക്ക് വാർഡ് അംഗം കൊടുത്ത ‘ചില്ലറപ്പണി’യിൽ നക്ഷത്രമെണ്ണി ജീവനക്കാർ

കോട്ടയം : ദിവസം ഇരുപതിലേറെ തവണ വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് ചില്ലറയായി ‘പണി’ കൊടുത്ത് വാർഡ് അംഗം. ഒൻപത് വീടുകളിലെ വൈദ്യുതി ബില്ലായ പതിനായിരം രൂപയുടെ നാണയത്തുട്ടുകൾ ജീവനക്കാരെക്കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയായിരുന്നു പ്രതിഷേധം. െകാല്ലം തലവൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡിലെ ബിജെപി അംഗം സി.രഞ്ജിത്താണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം കെഎസ്ഇബി പട്ടാഴി സെക്‌ഷന്‍ ഓഫിസിലായിരുന്നു സംഭവം. മേഖലയില്‍ ബില്‍ അടയ്‌ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസമായി രുന്നു ഇന്നലെ. ഒൻപത് വീടുകളിലെ ബില്ലുമായി നേരിട്ടെത്തിയാണ് പണം അടച്ചത്. ഓരോ ബില്ലിന്റെയും തുക പ്രത്യേകം കവറുകളിലാക്കി കെട്ടി സഞ്ചിയിലാണ് തുക എത്തിച്ചത്. ജീവനക്കാർ ഒരുമിച്ചിരുന്നാണ് നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. ഇനിയും പവർകട്ട് തുടർന്നാൽ, വാർഡിലെ മുഴുവൻ വീടുകളിലെയും ബിൽ തുക നാണയമാക്കി കൊണ്ടുവരുമെന്നും രഞ്ജിത്ത് ജീവനക്കാരോടു പറഞ്ഞു. വൈദ്യുതി നിരക്ക് വർധന, പവർകട്ട് എന്നിവയിൽ പ്രതിഷേപ്രതിഷേധിച്ചായിരുന്നു നടപടിയെന്ന് രഞ്ജിത്ത്…

‘നീ ആരാടാ… എന്നെ തല്ലാൻ’; സ്റ്റാഫ് മീറ്റിങിനിടെ അധ്യാപകരുടെ കൂട്ടതല്ല്, 7 അധ്യാപകർക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂളില്‍ ചേര്‍ന്ന സ്റ്റാഫ് മീറ്റിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് അധ്യാപകര്‍ക്ക് പരിക്ക്. നരിക്കുനിക്കടുത്ത് പാലത്ത് എരവന്നൂര്‍ എയുപി സ്‌കൂളിലാണ് സംഭവം. പരിക്കേറ്റവര്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അധ്യാപകസംഘടനയായ എന്‍ടിയുവിന്റെ കൊടുവള്ളി ഉപജില്ലാ കമ്മിറ്റി ഭാരവാഹിയായ സുപ്രീന, ഇവരുടെ ഭര്‍ത്താവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ ഷാജി, എരവന്നൂര്‍ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി ഉമ്മര്‍, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, ജസീല എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്‌കൂളിലെ വിദ്യാര്‍ഥികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന യോഗമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. എന്‍ടിയുവിന്റെ ജില്ലാ നേതാവുകൂടിയായ ഷാജി യോഗത്തിലേക്കു തള്ളിക്കയറി ആക്രമിച്ചുവെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാല്‍ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഭര്‍ത്താവിനെ മറ്റ് അധ്യാപകര്‍ ആക്രമിച്ചുവെന്നാണ് സുപ്രീനയുടെ ആരോപണം. കയ്യാങ്കളിയുടെ വീഡിയോ ദൃശ്യങ്ങള്‍…

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍കടലില്‍ ഇന്നോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. യെല്ലോ അലേര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്തേക്കും. നാളെ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും 17 നു മൂന്ന് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഉയര്‍ന്ന തിരമാലയ്ക്കും 55 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

ആലുവ പീഡനക്കേസ് ; അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവായില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു വധശിക്ഷ വിധിച്ചു. കേരളത്തെ നടുക്കിയ കേസില്‍ എറണാകുളത്തെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മകളുടെ ഘാതകന് ശിക്ഷ കിട്ടുന്നത് കാണാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. കേരളത്തെ നടുക്കിയ കേസില്‍ എറണാകുളത്തെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രാവിലെ 11 മണിയോടെ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച്‌ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ശിക്ഷാവിധി വന്നത് ശിശുദിനത്തിലാണെന്ന പ്രത്യേകത കൂടിയുണ്ട്. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി…