കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയ സംഭവം രമ്യമായി പരിഹരിച്ചു. ആളുമാറി സംസ്കരിച്ച വീട്ടമ്മയുടെ മൃതദേഹത്തിന്റെ ചിതാഭസ്മം വിട്ടുനൽകിയാണ് പ്രശ്നം പരിഹരിച്ചത്. കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീൻസ് ആശുപത്രിയിലുണ്ടായ സംഭവത്തിലാണ് തീരുമാനമായത്.കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹമാണ് ആശുപത്രിയിൽനിന്ന് മാറി നൽകിയത്. മാറിക്കൊണ്ടുപോയ ശോശാമ്മയുടെ മൃതദേഹം സംസ്കരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് പരാതിയും പിന്നാലെ പ്രതിഷേധവും ഉയർത്തിയത്. മേരി ക്വീൻസ് ആശുപത്രിയിൽ ചികിത്സയിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് ശോശാമ്മ മരിക്കുന്നത്. തുടർന്ന് മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ശോശാമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അതേ സമയത്ത് തന്നെ സമാന പ്രായമുള്ള ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ശോശാമ്മയുടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് അവരുടേതല്ലെന്നും ചിറക്കടവ് സ്വദേശിനിയുടേതാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിൽ വലിയ…
Day: November 9, 2023
വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്താനെത്തിയ ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്
കൊച്ചി: വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ ബസുകളാണ് എംവിഡി പിടിച്ചെടുത്തത് വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടക്കാണിച്ചാണ് നടപടി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് ബസുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന കാരണത്താലാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. പരിശോധന നടക്കുമ്ബോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടശേഷം ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസിന്റെ ഫിറ്റ്‌നസ് രേഖകളടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനല്‍കുകയുളളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവസാന നിമിഷത്തിലെ മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി ടൂര്‍ പ്രതിസന്ധിയിലാക്കി. ടൂര്‍ പോകുന്നതിനായി പുലര്‍ച്ചെ തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയിരുന്നു. ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ത്ഥികള്‍ നിരാശരായി. മറ്റ് ബസ് സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ യാത്ര റദ്ദാക്കുകയായിരുന്നു.
സെക്രട്ടേറിയേറ്റിന് ബോംബ് വെച്ചെന്ന് ആസ്ഥാനത്തേക്ക് കോള്‍ ; അകത്തും പുറത്തും തെരച്ചില്‍ നടത്തി പോലീസ്
തിരവനന്തപുരം: സെക്രട്ടറിയേറ്റിന് ബോംബ് വെച്ചെന്ന ഫോണ്‍ സന്ദേശം പരിഭ്രാന്തി പടര്‍ത്തി. രാവിലെ പോലീസ് ആസ്ഥാനത്തേക്ക് വന്ന കോളിന്റെ അടിസ്ഥാനത്തില്‍ അകത്തും പുറത്തും വ്യാപകമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സെക്രട്ടേറിയേറ്റിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തിയ പോലീസ് ഫോണ്‍കോള്‍ വ്യാജമാണെന്നും കണ്ടെത്തി. ഇന്ന് രാവിലെ പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണ് കോള്‍ വന്നത്. തുടര്‍ന്ന് പോലീസ് സെക്രട്ടറിയേറ്റിന്റെ അകവും പുറവുമെല്ലാം പരിശോധന നടത്തി. ഇതിനിടയില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഫോണ്‍കോളിന്റെ ഉറവിടം പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണെന്ന് കണ്ടെത്തുകയും വിളിച്ചയാളെ പിടിക്കുകയും ചെയ്തു. കുളത്തൂര്‍ സ്വദേശിയായ നിജിന്‍ എന്ന യുവാവില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് പോലീസ് കണ്ടെത്തി. രാവിലെ 11.09 ഓടെ പോലീസ് ആസ്ഥാനത്തേക്കാണ് സെക്രട്ടേറിയേറ്റില്‍ ബോംബ് വെച്ചതായി സന്ദേശം വന്നത്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കി. സെക്രട്ടേറിയേറ്റിന്റെ മുക്കിലും മുലെയും വരെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. നിരവധി…
എംവി രാഘവന്‍ അനുസ്മരണ പരിപാടികള്‍ക്ക് കുഞ്ഞാലിക്കുട്ടി ഇല്ല ; തീരുമാനം കോണ്‍ഗ്രസിന്റേതെന്ന് ജയരാജന്‍
കണ്ണൂര്‍: തുടര്‍ച്ചയായി വിവാദം കത്തുന്ന സാഹച്യത്തില്‍ എംവി.രാഘവന്റെ സ്മരണദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്നും മുസ്‌ളീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പിന്മാറി. താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കി. തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചതായി അദ്ദേഹം തന്നെ പറഞ്ഞു. സിപിഎം അനുകൂല നിലപാടുള്ള ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് കുഞ്ഞാലിക്കുട്ടിയെ വിവാദത്തിലാക്കിയിരുന്നു. പരിപാടിയില്‍ എംവി രാഘവന്റെ കുടുംബം ക്ഷണിച്ചെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന്് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് അറിയിച്ചു. എം വി ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചര്‍ച്ചക്കും വിട്ട് കൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന സിപിഎം അനുകൂല എംവിആര്‍ ട്രസ്റ്റിന്റെ അനുസ്മരണ സെമിനാറില്‍ പങ്കെടുക്കാന്‍ എംവി രാഘവന്റെ മകന്‍ എം.വി. നികേഷ്‌കുമാര്‍ തന്നെ ക്ഷണിച്ചിരുന്നു. തനിക്ക് അദ്ദേഹവുമായുള്ള…
‘ബാങ്ക് എന്ന് ചേര്‍ക്കരുത്’ ; സഹകരണസംഘങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ ബി ഐ
തിരുവനന്തപുരം: ബാങ്ക് എന്ന വാക്ക് സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ചേര്‍ക്കുന്നതിനെ എതിര്‍ത്ത് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് നല്‍കി. ചില സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതോടെയാണ് ആര്‍ ബി ഐ ഇടപാടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് ഇവര്‍ മലയാളത്തിലെ പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും ചില സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വിക്കരിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും ആര്‍ ബി ഐ വ്യക്തമാക്കുന്നു. ഇത് സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ ബാധകമാണ്. റിസര്‍വ് ബാങ്ക് നേരത്തെ തന്നെ സഹകരണ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയിരുന്നതായും അതിന് സ്റ്റേ വാങ്ങിയതായും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ വകുപ്പ് പുതിയ വിജ്ഞാപനം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.