പാലായിലെ പോലീസ് മര്‍ദ്ദനം ; 17 കാരന്റെ് നട്ടെല്ലിന് പരിക്കേറ്റ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ കേസ്

കോട്ടയം : പോലീസുകാരുടെ മര്‍ദ്ദനത്തില്‍ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെ സംഭവത്തില്‍ പാലായില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. പെരുമ്ബാവൂര്‍ സ്വദേശി പാര്‍ത്ഥിവിന്റെ പരാതിയില്‍ ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വകുപ്പ്തല നടപടി പിന്നീടുണ്ടാവും. എസ്പി നല്‍കിയ റിപ്പോര്‍ട്ട്‌ ഡിഐജിയുടെ പരിഗണനയിലാണ്. പോലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നും കസ്റ്റഡിയിലെടുത്ത ശേഷം മോശമായി പെരുമാറിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മുൻവിധിയോടെ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പരാമ‍ര്‍ശമുണ്ട്. കഴിഞ്ഞ മാസം 29 തീയതി സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ പാലാ ‍‍്രടാഫിക് പോലീസ് ലഹരിവസ്തുക്കള്‍ ഉണ്ടെന്നാരോപിച്ച്‌ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. ഗുരുതര പരുക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം പാര്‍ത്ഥിവ് ആശുപത്രിയില്‍ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞായിരുന്നു എന്നും എറണാകുളത്തെ ആശുപത്രിയിലെത്തി പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട്…

യു.പി ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസി ഐഐടി-ബി.എച്ച്‌.യുവില്‍ വിദ്യാര്‍ത്ഥിനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രക്ഷോഭം കടുപ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍. ബുധനാഴ്ച രാത്രിയാണ് ഹോസ്റ്റലിന് സമീപംവച്ച്‌ പെണ്‍കുട്ടിയെ അജ്ഞാതരായ മൂന്നംഗ സംഘം അപമാനിച്ചത്. വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്‌ ബലമായി ചുംബിക്കുകയും വസ്ത്രങ്ങളുരിഞ്ഞ് മാറ്റി വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ ഐഐടിയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കാമ്ബസില്‍ മെച്ചപ്പെട്ട സുരക്ഷ സംവിധാനം ഒരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കാമ്ബസിന്റെ പല ഭാഗത്തും സെക്യുരിറ്റി ജീവനക്കാരില്ല. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കാമ്ബസിലും ഹോസ്റ്റലിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതി ഇപ്രകാരമാണ്:- നവംബര്‍ രണ്ടിന് പുലര്‍ച്ചെ 1.30ന് ഹോസ്റ്റലില്‍ നിന്നും നടക്കാനിറങ്ങിയ തനിക്ക് ഗാന്ധി സ്മൃതി ഹോസ്റ്റലിനു സമീപത്തുവച്ച്‌ ഒരു സുഹൃത്തിനെ കിട്ടി. ഒരുമിച്ച്‌ നടന്ന് കര്‍മ്മന്‍ ബാബ…

റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്‌എഫ്‌ഐ യ്ക്ക് റീ ഇലക്ഷനെ നേരിടാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച്‌ കെഎസ് യു

തൃശൂര്‍: വോട്ടെണ്ണലില്‍ അട്ടിമറി ആരോപിച്ചതിന് പിന്നാലെ റീ ഇലക്ഷനായി എസ്‌എഫ്‌ഐ യെ വെല്ലുവിളിച്ച്‌ കെ.എസ്.യു. ആദ്യം ഫലം പുറത്തുവന്നപ്പോള്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്‌എഫ്‌ഐ യ്ക്ക് റീ ഇലക്ഷനെ നേരിടാന്‍ തയ്യാറുണ്ടോയെന്നും വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോയെന്നും കെഎസ് യു ചോദിച്ചു. ഇന്നലെ വോട്ടെണ്ണലില്‍ ഒരു വോട്ടിന് കെഎസ്‌യുവിന്റെ ശ്രീകുട്ടന്‍ ഒരു വോട്ടിന് മുന്നിലെത്തിയിരുന്നു. പിന്നാലെ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്‌എഫ്‌ഐ രണ്ടാമത്തെ വോട്ടെണ്ണലില്‍ 11 വോട്ടിന് ജയിക്കുകയായിരുന്നു. വോട്ടെണ്ണലില്‍ അട്ടിമറി ആരോപിച്ച്‌ നീതി തേടി കെഎസ് യു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം ആരോപിച്ച്‌ കെഎസ് യു നേതാവ് അലോഷ്യസ് സേവ്യര്‍ അനിശ്ചിതകാല നിരാഹരസമരവും തുടങ്ങിയിട്ടുണ്ട്. എസ്‌എഫ്‌ഐ കോട്ടകള്‍ കെ എസ് യു പിടിച്ചെടുക്കുമെന്നും ഇത് പൊളിറ്റിക്കല്‍ ഷിഫ്റ്റാണെന്നും അലോഷ്യസ് പറഞ്ഞു. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെഎസ് യുവിന്റെ ആവശ്യം. നിരാഹാരസമരം ഇപ്പോള്‍ കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണ്.…

‘തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ വരുന്നത്’; മണിപ്പൂർ മറക്കില്ലെന്ന് അതിരൂപത

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത. മുഖപത്രമായ ‘കത്തോലിക്കാ സഭ’യിലാണ് അതിരൂക്ഷ വിമർശനം. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് ‘കത്തോലിക്കാ സഭ’യിൽ അതിരൂപത പറഞ്ഞു. കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവ‍ർക്ക് മനസിലാകുമെന്നും മുഖപത്രത്തിൽ പറയുന്നു. നവംബർ മാസത്തെ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂർ’ എന്ന എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിനാലാണ് അതിരൂക്ഷ വിമർശനമുണ്ടായിരിക്കുന്നത്. മണിപ്പൂ‍ർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവ‍ർക്ക് മനസിലാകുമെന്നാണ് അതിരൂപതയുടെ പ്രധാന വിമർശനം. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും അതിരൂപത വിമ‍ശിച്ചു. മണിപ്പൂരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കാണ് വിമ‍ർശനം. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയോടുള്ള ചോദ്യം. മണിപ്പൂർകത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്നും ലേഖനത്തിൽ…