അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഇ.ഡി.യ്ക്ക് മുമ്ബാകെ ഹാജരാകില്ല; നോട്ടീസിനെതിരേ കോടതിയെ സമീപിക്കാന്‍ ആപ്പ്

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഇ.ഡി.യ്ക്ക് മുമ്ബാകെ ഹാജരാകില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോള്‍ ഹാജരാകാനില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും കാണിച്ച്‌ കെജ്‌രിവാള്‍ കേന്ദ്ര ഏജന്‍സിയ്ക്ക് കത്ത് നല്‍കി. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തന്നെ ഈ സംസ്ഥാനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്താനാണ് നോട്ടീസ് എന്നാണ് കെജ്‌രിവാള്‍ നല്‍കിയിരിക്കുന്ന മറുപടി. നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കെതിരേയുള്ള ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ഇ.ഡി.യുടെ നീക്കമെന്നും തനിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള തെളിവോടെയല്ല നോട്ടീസ് അയച്ചിരിക്കുന്നതെന്നും കെജ്‌രിവാള്‍ നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തനിക്ക് പ്രചരണയോഗത്തിനായി മദ്ധ്യപ്രദേശിലേക്ക് പോകേണ്ടതുണ്ടെന്നും ആ പ്രചരണപരിപാടി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും കെജ്‌രിവാള്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ഇന്ന് 11 മണിയോടെ ഹാജരാകാനായിരുന്നു ഇ.ഡി. നോട്ടീസെങ്കിലും 11.30 യോടെ കെജ്‌രിവാള്‍ മദ്ധ്യപ്രദേശിലേക്ക്…

സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരും; ഉച്ചയ്ക്കുശേഷം മലയോരമേഖലകളില്‍ മഴ ശക്തി പ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കന്‍ വടക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ. ഉച്ചയ്ക്കുശേഷം മലയോരമേഖലകളില്‍ മഴ ശക്തി പ്രാപിക്കും എന്നാണ് പ്രവചനം.നാളെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമുണ്ട്. കാസര്‍ഗോഡ്, കോട്ടയം, ആലപ്പുഴ ,തിരുവനന്തപുരം ഒഴികെയുള്ള 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. കേരള തെക്കന്‍ തമിഴ്‌നാട് കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.

ഒപ്പിടാതെ വൈകിക്കുന്നത് എട്ടു ബില്ലുകള്‍ ; ഗവര്‍ണര്‍ക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ബില്ലുകള്‍ ഒപ്പിടാതെ വൈകിക്കുന്നു എന്ന ആരോപണത്തില്‍ കേരളാ ഗവര്‍ണര്‍ക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഗവര്‍ണര്‍ എട്ടു ബില്ലുകള്‍ ഒപ്പിട്ടില്ലെന്ന് കാണിച്ച്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകള്‍ ഗവര്‍ണര്‍ അനാവശ്യമായി വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഗവര്‍ണറുമായി ബന്ധപ്പെട്ട തര്‍ക്കം തുടങ്ങിയപ്പോള്‍ തന്നെ ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇതിനായി എജി ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നേരത്തേ ഗവര്‍ണറുമായുള്ള തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചാബ്, ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുടെ വഴിയേയാണ് കേരളാസര്‍ക്കാരും നീങ്ങുന്നത്. ഏറെ നാളത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് കേരളം ഈ നീക്കം നടത്തുന്നത്. കേസില്‍ കേരളത്തിനായി മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും. രണ്ടു വര്‍ഷമായി മൂന്ന് ബില്ലുകളും ഒരു വര്‍ഷമായി മറ്റൊരു മൂന്ന് ബില്ലുകളിലും ഒപ്പിടാതെ ഗവര്‍ണര്‍ അനിശ്ചിതകാലമായി നീട്ടുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധവും ഭരണ സംവിധാനങ്ങളെ തകര്‍ക്കുന്നതും…

ആദ്യം ഒറ്റ വോട്ടില്‍ കെഎസ്‌യു ജയിച്ചു; റീകൗണ്ടില്‍ 11 വോട്ട് ഭൂരിപക്ഷത്തില്‍ എസ്‌എഫ്‌ഐയ്ക്ക് ജയം ; കേരളവര്‍മ്മയില്‍ നാടകീയ രംഗങ്ങള്‍

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാൻ സ്ഥാനത്ത് എസ്‌എഫ്‌ഐക്ക് ജയം. എസ്‌എഫ്‌ഐയുടെ അനിരുദ്ധൻ 11 വോട്ടിനു ജയിച്ചു. കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയാണ് എസ്‌എഫ്‌ഐ ജയിച്ചത്. ചെയര്‍പേഴ്സ്ണ്‍ സ്ഥാനത്തേക്ക് കെ എസ് യു സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ എസ്‌എഫ്‌ഐ കൗണ്ടിങ് ആവശ്യപ്പെട്ടിരുന്നു. ആദ്യം കൗണ്ടിങ്ങില്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന്റെ ലീഡില്‍ വിജയിച്ചതായി സ്ഥിരീകരിച്ചെങ്കിലും വീണ്ടും കൗണ്ടിങ് വേണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെടുകയായിരുന്നു. എസ്‌എഫ്‌ഐ ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച്‌ കെഎസ്‌യു തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച്‌ ക്യാമ്ബസില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാൻ പ്രിൻസിപ്പല്‍ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ അതിന് തയ്യാറായിരുന്നില്ല. കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്‌എഫ്‌ഐ ഭീഷണിപ്പെടുത്തിയതായും കെഎസ്‌യു ആരോപിച്ചു. അതേസമയം, കെഎസ്‌യു സ്ഥാനാര്‍ഥി ചെയര്‍മാൻ സ്ഥാനത്ത് വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എസ്‌എഫ്‌ഐ സംസ്ഥാന ജോയിൻ സെക്രട്ടറി ഹസൻ മുബാറക്ക് അറിയിച്ചിരുന്നു. ശ്രീക്കുട്ടൻ…

മുഖ്യമന്ത്രിക്ക് വധഭീഷണി; വിളിച്ചത് ഏഴാം ക്ലാസുകാരൻ, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകിട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തി. മുഖ്യമന്ത്രിയെ വധിക്കുമെന്നാണു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്.തുടർന്ന് പോലീസുകാർ കുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കണ്‍ട്രോൾ റൂമിലേക്ക് കോൾ പോയതാണെന്നാണു വീട്ടുകാരുടെ വിശദീകരണം. എന്നാൽ വീട്ടുകാരുടെ വിശദീകരണത്തിൽ പൊലീസ് തൃപ്തരല്ല. സംഭവത്തിൽ‌ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.