അയാള്‍ ആരാണ് മഹാരാജാവോ? ഈ ഗവര്‍ണറെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ വി സിമാരുടെ രാജി ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവുമായി കെ മുരളീധരന്‍ എംപി. ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. എല്ലാ വി സിമാരെയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ് . അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്നും കെ മുരളീധരന്‍ ചോദിച്ചു. ഗവര്‍ണര്‍ എടുത്തുചാടി പ്രവര്‍ത്തിക്കുന്നുവെന്നും, ഗവര്‍ണര്‍ രാജാവാണോ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമേ ഉള്ളൂ എന്ന് പറഞ്ഞ മുരളീധരന്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളി. പാര്‍ട്ടിക്കുള്ളില്‍ ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ‘സര്‍ക്കാര്‍- ഗവര്‍ണര്‍ പോരില്‍ നടക്കുന്നത് കാവിവല്‍ക്കരണ മാര്‍ക്സിസ്റ്റ്‌വല്‍ക്കരണ യുദ്ധമാണ്. സിപിഎം എറാന്‍മൂളികളെ വയ്ക്കാന്‍ മുഖ്യമന്ത്രിയും ബിജെപി എറാന്‍മൂളികളെ വയ്ക്കാന്‍ ഗവര്‍ണറും ശ്രമിക്കുന്നു. തെരുവ് യുദ്ധം നടക്കാന്‍ പോവുന്നു. യൂണിവേഴ്സിറ്റികള്‍ താളം തെറ്റിയ അവസ്ഥയിലാകും. പ്രതിപക്ഷത്തിന് ഇതില്‍ റോളില്ല. ചെപ്പടിവിദ്യയും…

കൊച്ചിയെ ഞെട്ടിച്ച്‌ വീണ്ടും കൊലപാതകം; സ്ത്രീയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞനിലയില്‍

കൊച്ചി: കൊച്ചിയെ വീണ്ടും ഭീതിയിലാഴ്ത്തി മറ്റൊരു കൊലപാതകം. കടവന്ത്ര ഗിരിനഗറിലെ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കവറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തരേന്ത്യക്കാരായ ദമ്ബതികളാണ് ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവിനെ കാണാനില്ല. ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നതാണ് ഇതിന് മുന്‍പത്തെ സംഭവം. സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കൊലപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ നിരവധി കൊലപാതകങ്ങളാണ് അരങ്ങേറിയത്. കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ ജനം ഭീതിയിലാണ് കഴിയുന്നത്.

ബംഗ്ലാദേശില്‍ വീശിയടിച്ച്‌ സിത്രംഗ് ചുഴലിക്കാറ്റ്; ഏഴ് മരണം; ജാഗ്രതാ നിര്‍ദ്ദേശം

ധാക്ക: ബംഗ്ലാദേശില്‍ വീശിയടിച്ച സിത്രംഗ് ചുഴലിക്കാറ്റില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ധാക്ക, കുമില്ല ദൗലതനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫസണ്‍, ലോഹഗര എന്നിവിടങ്ങളില്‍ കനത്ത മഴയും ശക്തമായ ചുഴലിക്കൊടുങ്കാറ്റുമാണ് ഉണ്ടായത്. സിത്രംഗ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ തീരത്ത് നിന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചു. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളേയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറ് മണി വരെ 28,155 ആളുകളെയും 2736 വളര്‍ത്തുമൃഗങ്ങളേയുമാണ് കോക്‌സ് ബസാര്‍ തീരത്ത് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ 576ഓളം ദുരിതാശ്വാസ ക്യാമ്ബുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രദേശത്തുള്ള സ്‌കൂളുകളിലുള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്ബുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കോക്സ് ബസാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാമുനൂര്‍ റഷീദ് പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ 104ഓളം മെഡിക്കല്‍ ടീമുകളാണ് സജ്ജമായിരിക്കുന്നത്. 323 ടണ്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും…

വാട്സാപ്പിന് തകരാർ; സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല

പ്രമുഖ ഓണ്‍ലൈന്‍ മെസേജിങ് ആപ്പായ വാട്സ്‌ആപ്പ് നിശ്ചലമായി. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അ‍യക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതായി ട്വിറ്ററില്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച്‌ വാട്സാപ്പ് പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്‌ആപ്പ് സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. വാട്സ്‌ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്സ്‌ആപ്പിന്‍റെ സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ ഇതുസംബന്ധിച്ച്‌ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സ്‌ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.

തീതുപ്പി ഭീതിപരത്തി കാര്‍; നടപടിയുമായി എംവിഡി

തിരുവനന്തപുരം: സൈലന്‍സറില്‍ നിന്നും തീ പുറത്തേക്കുവരുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി റോഡില്‍ ഭീതി പരത്തിയ കാറിനെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. KL 19 m9191 എന്ന നമ്ബറിലുള്ള വാഹനത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ ലഭിച്ച പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയുടെ വീട്ടില്‍ എത്തി കാര്‍ പരിശോധനയ്ക്കായി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. വാഹനം ഓടിച്ച ആളുടെ ലൈസന്‍സിന്‍ മേല്‍ നടപടി സ്വീകരിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

കഞ്ചാവുമായി കുളത്തിൽ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പൊലീസ്

പാലക്കാട് ∙ കഞ്ചാവ് പൊതിയുമായി കുളത്തിലേക്കു ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പാലക്കാട് പുതുനഗരം പൊലീസ്. കൊടുവായൂര്‍ സ്വദേശി സനൂപ്  പൊലീസ് കൈകാണിച്ചിട്ടും ബൈക്ക് നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഏറെ ദൂരം യാത്ര ചെയ്‌ത ശേഷമാണ് കുളത്തിൽ ചാടിയത്. നാല് കിലോയിലധികം കഞ്ചാവുമായി സനൂപിനെ പിടികൂടിയെങ്കിലും ബൈക്കിനു പിന്നിലുണ്ടായിരുന്ന കൂട്ടുപ്രതി രക്ഷപ്പെട്ടു. കൊടുവായൂരിനു സമീപം എസ്ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുമ്പോഴാണ് പൊലീസ് കൈകാണിച്ചിട്ടും രണ്ട്യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം നിര്‍ത്താതെ പാഞ്ഞത്. പൊലീസിന് സംശയമായി. പിന്നാലെ പാഞ്ഞുഒടുവില്‍ വാഹനം പിടികൂടുമെന്നായപ്പോള്‍ പിന്നിലുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. സനൂപ് ബൈക്ക് ഉപേക്ഷിച്ച് ബൈക്കിനു മുമ്പിൽ വച്ചിരുന്ന ചാക്ക് കെട്ടുമായി കുളത്തിലേക്ക് ചാടി. ഒട്ടും വൈകിയില്ല. പൊലീസും ചാടി.  നീന്തിച്ചെന്ന് സനൂപിനെയും പിടികൂടി കഞ്ചാവും കരയിലെത്തിച്ചു. കഞ്ചാവ് വില്‍പനയില്‍ നിന്ന് കിട്ടിയതായി കരുതുന്ന 60,000 രൂപയും കണ്ടെടുത്തു. സനൂപിന്റെ പിന്നിലുണ്ടായിരുന്നയാളും ചില്ലറക്കാരനല്ലെന്നാണ് പൊലീസ്…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.എസ്. അച്യുതാനന്ദന്റെ വസതിയില്‍; സന്ദര്‍ശനം പിറന്നാള്‍ ആശംസ അറിയിക്കാന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായി വി.എസ്. അച്യുതാനന്ദന്റെ വസതിയിലെത്തി. ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു സന്ദര്‍ശനം. വിഎസിന്റെ 99-ാം പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. വിഎസിനു പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ വസതിയിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശംസ അറിയിച്ചു. ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ വിഎസിന്റെ അടുത്തേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്തു മിനിറ്റോളം മാത്രമാണ് സന്ദര്‍ശനം നീണ്ടത്. ഗവര്‍ണര്‍ക്കെതിരേ സിപിഎം പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്ന അതേസമയത്താണ് ആരിഫ് മുഹമ്മദ് ഖാന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ വസതിയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.

ഋഷി സുനക് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയാകും; മുഖ്യ എതിരാളി പെന്നി മോര്‍ഡന്‍റ് പിന്‍മാറി

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോര്‍ഡന്‍റ് പിന്‍മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷമാകുമ്ബോഴാണ് ഒരു ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എത്തുന്നതെന്ന സവിശേഷതയുമുണ്ട്. ദീപാവലി ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി ഋഷി സുനകിന്‍റെ സ്ഥാനലബ്ധി മാറുകയാണ്. അടുത്ത രണ്ടു വര്‍ഷം വരെ ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. 2024ലാണ് ബ്രിട്ടനില്‍ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ബ്രിട്ടനില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍നിന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ഇതോടെ ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് സാധ്യതയേറിയിരുന്നു. നിലവില്‍ 140ല്‍ ഏറെ എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. ബോറിസ് ജോണ്‍സന്‍റെ നാടകീയമായ പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ…

കൊല്ലപ്പെട്ട മുബിന്‍ വിയ്യൂരിലെത്തി എൻഐഐ കേസ് പ്രതിയെ കണ്ടു; അന്വേഷണം കേരളത്തിലേക്കും

ചെന്നൈ∙ കോയമ്പത്തൂർ കാർ സ്‌ഫോടന കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കോയമ്പത്തൂർ ഉക്കടത്ത്  കോട്ടമേട് ക്ഷേത്രത്തിന് സമീപം കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട  ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (29)വിയ്യൂർ ജയിലിൽ കഴിയുന്ന ഐഎസ് കേസ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടതായി സൂചന ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചത്. ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ തൃശൂരിൽ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ സ്‌ഫോടനത്തിനു മുൻപ് മുബിൻ വിയ്യൂരിൽ എത്തിയത് എൻഐഐ കേസ് പ്രതി അംജദ് അലിയെ കാണാൻ വേണ്ടിയാണെന്നും മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജയിലിലെ സന്ദര്‍ശക റജിസ്റ്റര്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിൽ പങ്കുണ്ടെന്നു കരുതുന്ന 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മുബിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഹമ്മദ് ധൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ(23),…

ഞാന്‍ താമസിക്കുന്നത് കുടുംബത്തോടൊപ്പം; നിത്യേന മദ്യപാന സദസ് നടത്താന്‍ തരംതാന്നിട്ടില്ല; ആര്‍ക്കും അശ്ലീല സന്ദേശം അയച്ചിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: തനിക്കെതിരേ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കി മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഭാര്യയും, മക്കളും, അമ്മയും ചേര്‍ന്ന് കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാന്‍ മാത്രം സംസ്‌ക്കാര ശൂന്യനല്ല താനെന്ന് ശ്രീരാമകൃഷ്ണന്‍.   ഞാന്‍ ആര്‍ക്കും അനാവശ്യ സന്ദേശങ്ങള്‍ അയച്ചിട്ടുമില്ല. സ്വര്‍ണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തമാണെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം- ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുന്നു. ഓരോ ദിവസവും രാവിലെ പത്രങ്ങളില്‍ നിന്നും അറിയുന്ന ആരോപണ കോലാഹലങ്ങള്‍ക്ക് ഇതുവരെയും പ്രതികരിക്കാന്‍ പോയിട്ടില്ല. മൊഴികള്‍…