കാക്കനാട്: ഏഴു മാസമായി മസ്തിഷ്കത്തിനുള്ളില്‍ നാലു വെടിയുണ്ടകളുമായി മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിയേണ്ടിവന്ന മുപ്പത്തിരണ്ടുകാരന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം. ഇടുക്കി മൂലമറ്റം സ്വദേശിയായ പ്രദീപിന്‍റെ (32) മസ്തിഷ്‌കത്തില്‍ പല ഭാഗങ്ങളിലായി കിടന്നിരുന്ന നാല് വെടിയുണ്ടകളാണ് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടന്ന കീഹോള്‍ സ്റ്റീരിയോടാക്റ്റിക് ന്യൂറോ നാവിഗേഷന്‍ ഗൈഡഡ് എന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ന്യൂറോ സര്‍ജന്‍ ഡോ. ജെയിന്‍ ജോര്‍ജ്, ന്യൂറോളജിസ്റ്റ് ജേക്കബ് ചാക്കോ, ഡോ. ഷൈമ, അനസ്‌തെറ്റിസ്റ്റ് ഡോ. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ മാര്‍ച്ച് 26ന് മൂലമറ്റത്തെ വീട്ടില്‍നിന്നും കൂട്ടുകാരന്‍റെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതാണ് പ്രവാസിയായിരുന്ന മാളിയേക്കല്‍ പ്രദീപ്. സ്കൂട്ടറില്‍ സുഹൃത്ത് സനലിനോടൊപ്പം മടങ്ങിവരുംവഴി മൂലമറ്റം അശോക കവലയിലെ തട്ടുകടയ്ക്കു മുന്നില്‍ വച്ചാണ് പ്രദീപിനും സനലിനും വെടിയേറ്റത്. സനല്‍ സംഭവസ്ഥലത്തു മരിച്ചു. തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഫിലിപ്പ് മാര്‍ട്ടിന്‍ എന്ന യുവാവാണ്…
Month: October 2022
കാറില്‍ യുവതി; തടയാനെത്തിയ ഭാര്യയുടെ കാലില്‍ കാര്‍ കയറ്റി നിര്‍മാതാവ്-വിഡിയോ
മുംബൈ∙ ഭാര്യയെ കാറിടിപ്പിച്ചു വീഴ്ത്തിയ ബോളിവുഡ് നിർമാതാവ് കമാൽ കിഷോർ മിശ്രയ്ക്കെതിരെ കേസ്. ഒരു സ്ത്രീക്കൊപ്പം കമാൽ കാറിലിരിക്കുന്നതു കണ്ട ഭാര്യ അതു ചോദ്യം ചെയ‌്തപ്പോൾ അവരെ ഇടിച്ചുവീഴ്ത്തി കാലിലൂടെ കാർ കയറ്റുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തലയ്ക്കും കൈകാലുകൾക്കും പരുക്കേറ്റ ഭാര്യയുടെ പരാതിയിലാണ് ഐപിസി 279, 337 വകുപ്പുകൾ പ്രകാരം അംബോലി പൊലീസ് കേസെടുത്തത്. അന്ധേരി വെസ്റ്റിലെ പാർപ്പിട സമുച്ചയത്തിന്റെ പാർക്കിങ് ഏരിയയിൽ ഒക്ടോബർ 19ന് ആയിരുന്നു സംഭവം. കമാലിനെ അന്വേഷിച്ചെത്തിയ ഭാര്യ മറ്റൊരു യുവതിക്കൊപ്പം അയാൾ കാറിലിരിക്കുന്നു കണ്ടതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. കമാൽ പെട്ടെന്നു കാർ മുന്നോട്ടെടുത്ത് ഭാര്യയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്തു വീണ അവരുടെ കാലിലൂടെ കാർ കയറിയിറങ്ങി. ദേഹാത്തി ഡിസ്കോ എന്ന സിനിമയുടെ നിർമാതാവാണ് കമാൽ കിഷോർ മിശ്ര https://twitter.com/ANI/status/1585294131970334720?s=20&t=fyN4ZDyKy9LqUTBGoyI2DA
കോൺഗ്രസിന് കണ്ണൂരിൽ മേൽവിലാസം കുറിച്ച പ്രസിഡന്റ് സതീശൻ പാച്ചേനി അന്തരിച്ചു
കണ്ണൂർ : കെപിസിസി അംഗവും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നിലഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭ സീറ്റിലും മത്സരിച്ചിട്ടുണ്ട്. തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്നും. പ്രമാദമായ മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി…
പ്രതിഷേധം ശമിക്കാതെ ഇറാന്‍; മഹ്സയുടെ കബറിടത്തിലേക്ക് വന്‍ മാര്‍ച്ച്
ടെഹ്റാന്‍: ഹിജാബ് നിയമം ലംഘിച്ചതിന്‍റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരണപ്പെട്ട മഹ്സ അമിനിയുടെ കബറടക്കത്തിന്‍റെ 40-ാം ദിനമായ ഇന്നലെ അവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലേക്കു വന്‍ മാര്‍ച്ച് നടന്നു. കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സാക്വിസ് നഗരത്തില്‍ പ്രതിഷേധപരിപാടികള്‍ തടയുന്നതിനു വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും റാലിയില്‍ സ്ത്രീകളും പുരുഷന്മാരും അടക്കം ആയിരങ്ങള്‍ പങ്കെടുത്തു. ‘സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം, ഏകാധിപതിക്കു മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി. കുര്‍ദ് വംശജയായ മഹ്സ കഴിഞ്ഞമാസം 13ന് ടെഹ്റാനിലാണു മരിച്ചത്. 17നു നടന്ന സംസ്കാരത്തിനു പിന്നാലെ സാക്വിസ് നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിലുടനീളം പടര്‍ന്നു. ശിരോവസ്ത്രം പറിച്ചെറിഞ്ഞും മുടി മുറിച്ചും നടക്കുന്ന പ്രക്ഷോഭത്തോട് സ്കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പോലീസ് സ്വീകരിച്ച നടപടികള്‍ 29 കുട്ടികളടക്കം 234 പേരുടെ മരണത്തിനിടയാക്കി. കബറടക്കത്തിന്‍റെ 40-ാം ദിനം ഇറാന്‍…
പൊന്നൊഴുക്കാന്‍ ദുബായ് – കൊച്ചി –ഡൽഹി; സ്വർണക്കടത്ത് തന്ത്രം പൊളിച്ച് ഡിആർഐ
കൊച്ചി∙ ദുബായ്-കൊച്ചി–ഡൽഹി വിമാനത്തിലൂടെയുള്ള സ്വർണക്കടത്ത് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടിച്ചപ്പോൾ പൊളിഞ്ഞത് സ്വർണക്കടത്തുകാരുടെ പുതുതന്ത്രം. വിദേശത്തുനിന്നു കൊണ്ടു വരുന്ന സ്വർണം ആഭ്യന്തര ടെർമിനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു കടത്തുകാരുടെ ലക്ഷ്യം. ഡിആർഐക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ഏഴു കിലോയോളം വരുന്ന സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ ഇന്നലെ ആറു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു ദുബായിൽനിന്ന് കൊച്ചിയിൽ എത്തി ആഭ്യന്തര സർവീസ് നടത്തുന്ന വിമാനത്തിൽ പ്രത്യേകം ടിക്കറ്റെടുത്താണ് ഉയർന്ന അളവിൽ സ്വർണം കടത്താൻ ശ്രമം നടത്തിയത്. ദുബായിൽനിന്നു സ്വർണവുമായി കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറിയ രണ്ടു പേർ സ്വർണം നിശ്ചിത സീറ്റിന് അടിയിൽ ഒളിപ്പിക്കുന്നു. ഇതേ സീറ്റിലോ സമീപത്തോ ആയി കൊച്ചിയിൽനിന്നു ഡൽഹിയിലേക്ക് ബുക്ക് ചെയ്ത മൂന്നു പേർ അവിടെ ആഭ്യന്തര ടെർമിനലിലൂടെ സ്വർണം പുറത്തെത്തിക്കാനായിരുന്നു…
കൊല്ലപ്പെട്ടത് നേപ്പാളുകാരി ഭഗീരഥി ധാമി, കള്ളപ്പേരില്‍ കൊച്ചിയില്‍; ഒപ്പം താമസിച്ച റാം ബഹദൂര്‍ ഭര്‍ത്താവല്ല
കൊച്ചി: എളംകുളത്ത് വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാളുകാരി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഒക്ടോബര്‍ 17ന് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ലക്ഷ്മി എന്ന പേരിലാണ് എളംകുളത്ത് താമസിച്ചത്. ഒപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ എന്നയാള്‍ ഇവരുടെ ഭര്‍ത്താവല്ലെന്നും പൊലീസ് പറയുന്നു. റാം ബഹദൂറിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മഹാരാഷ്ട്രയിലെ മേല്‍വിലാസം ആണ് ഇവര്‍ വാടകയ്ക്ക് വീടെടുത്തപ്പോള്‍ നല്‍കിയത്. എന്നാല്‍ ഇരുവരും നേപ്പാള്‍ സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. റാം ബഹദൂറിന്റെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആണ്. ഇയാള്‍ക്ക് കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. പത്ത് വര്‍ഷത്തിലേറെയായി റാം ബഹാദൂര്‍ കൊച്ചിയിലുണ്ട്. ജോലിക്കെന്ന പേരിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്.
വാടകഗര്‍ഭധാരണം നടത്തിയത് വിവാഹിതയായ യുവതി, നയന്‍താരയുടെ ബന്ധുവല്ല; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് ഇന്നലെ തമിഴ്നാട് രോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹിതയായ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. അതേസമയം, ഗര്‍ഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ആശുപത്രിയില്‍ ഇല്ല. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരുന്ന സ്വകാര്യ ആശുപത്രി വലിയ വീഴ്ച വരുത്തിയെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. നയന്‍താരയും വിഘ്നേഷ് ശിവനും 2016 മാര്‍ച്ച് 11ന് നിയമപരമായി വിവാഹിതരായെന്നും വാടക ഗര്‍ഭധാരണത്തിന് വേണ്ട എല്ലാ നടപടി ക്രമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വാടക ഗര്‍ഭധാരണത്തിന് ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് പാലിച്ചിട്ടുണ്ട്. എല്ലാരേഖകളും ദമ്പതികള്‍ അന്വേഷണസമിതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കാന്താരയിൽ അലറുന്ന ഭൂതക്കോലം കേരളത്തിലും: മിണ്ടാൻതന്നെ ഭയം; ‘പഞ്ചുരുളി’ എന്ന വരാഹ രൂപം
പ്രകൃതിയില്‍ ദൈവികത ദര്‍ശിക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരം കാലാകാലങ്ങള്‍ ആയിവിടെ നിലനില്‍ക്കുന്നുണ്ട്.. ചില മരങ്ങളുടെ മുകള്‍ ഭാഗം വെട്ടി കളഞ്ഞാലും അടിവേരുകള്‍ മണ്ണിനടിയില്‍ പടര്‍ന്നു വ്യാപിച്ചു നില്‍ക്കുന്നത് കൊണ്ട് പുതുനാമ്ബുകള്‍ തളിരിട്ട് ഉയര്‍ന്നു വരുന്നത് കാണാം.. ആ തളിരിടല്‍ ഒരു സംസ്കാരത്തിന് സംഭവിക്കുമ്ബോള്‍ ഉള്ള കാഴ്ചയാണ് ഋഷഭ് ഷെട്ടി “കാന്താര”യില്‍ പകര്‍ത്തി വച്ചിരിക്കുന്നത്. നിഗൂഢ വനം എന്നാണ് “കാന്താര” യുടെ അര്‍ത്ഥം.ആ നിഗൂഢതയില്‍ ചരിത്രം ഉറങ്ങി കിടപ്പുണ്ട്, വനപാലകനും, ദൈവവും, കാടിന്റെ മക്കളുമുണ്ട്. മണ്ണും മരവും പന്നിയും പശുവും എല്ലാം നെഞ്ചോട് ചേര്‍ക്കുന്ന ഒരു സംസ്കാരത്തിന്റെ ചലച്ചിത്ര ആവിഷ്കാരം ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ഒന്നാണ്. കുടുംബത്തിലുള്ള എല്ലാവരെയും ചേര്‍ത്ത് പിടിക്കാന്‍ നമുക്കൊരു കുടുംബ ദേവതയുണ്ടാകും. ഒരു ഗ്രാമത്തെ ചേര്‍ത്ത് പിടിക്കാന്‍ ഗ്രാമദേവതയും, ഒരു ഗോത്രത്തെയും വനവാസികളെയും ചേര്‍ത്ത് പിടിക്കാന്‍ അവര്‍ക്കുമുണ്ട് ഒരു ദൈവം.ആ വനത്തെയും അവിടുത്തെ…
‘പ്ലഷർ’ അവസാനിപ്പിക്കാനുള്ള കാരണമില്ല; നടപടി ആവശ്യമില്ല: മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം∙ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ നടപടി സ്വീകരിക്കമെന്ന് അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി പുറത്ത്. ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിനു തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും വിഷയത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്നു കരുതുന്നതായും മറുപടി കത്തിൽ മുഖ്യമന്ത്രി പറയുന്നു. ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രിക്കു ഗവർണർ കത്തു നൽകിയത്. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് അഞ്ച് പേജുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയത്
ഇനി ഖാര്‍ഗെയുടെ ‘കൈകളി’ല്‍; കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികള്‍, പി.സി.സി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഖാര്‍ഗെ ചടങ്ങിനെത്തിയത്. എ.ഐ.സി.സി മന്ദിര വളപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പുതിയ പ്രസിഡന്‍റിന് തെരഞ്ഞെടുപ്പു സാക്ഷ്യപത്രം കൈമാറും. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സോണിയ പുതിയ പ്രസിഡന്‍റിനെ കസേരയിലേക്ക് ആനയിക്കും. 24 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ വരുന്നത്. 1998ല്‍ സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റ സ്ഥിതിയേക്കാള്‍ പാര്‍ട്ടിയുടെ നില മോശമായ അന്തരീക്ഷത്തിലാണ് 80കാരനായ ഖാര്‍ഗെ പദവി ഏറ്റെടുക്കുന്നത്. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി, ഹിമാചല്‍-ഗുജറാത്ത് നിയമസഭ…