വൽസാദ്∙ ഗുജറാത്തിലെ വൽസാദിൽ തീ ഉപയോഗിച്ച് മുടിമുറിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. വാപി പട്ടണത്തിലെ ഒരു സലൂണിലാണ് സംഭവം. അടുത്ത കാലത്തായി ജനപ്രീതി നേടിയ ‘ഫയർ ഹെയർകട്ടി’നായി പതിനെട്ടുകാരൻ ബാർബറെ സമീപിക്കുകയായിരുന്നു. മുടിയിൽ തീയിട്ട ശേഷം തല ചീവാൻ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. കൈ കൊണ്ട് തീ അണക്കാൻ ശ്രമിച്ചെങ്കിലും പൊള്ളലേറ്റ യുവാവ് കടയിൽ നിന്ന് ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൽസാദിലെ സിവിൽ ആശുപത്രിയിലേക്കും അവിടെനിന്നും സൂറത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അന്വേഷണ ഉദ്യോഗസ്ഥൻ കരംസിൻഹ് മക്വാന അറിയിച്ചു. യുവാവിന്റെയും ബാർബറിന്റെയും മൊഴി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 18-year-old boy suffered severe burn injuries after his ”fire haircut” went wrong at a salon in Vapi town…
Month: October 2022
മെഡിക്കല്‍ കോളേജില്‍ മരുന്നുമാറി കുത്തിവച്ച രോഗി മരിച്ചു, നഴ്സ് കുത്തിവച്ചത് ഫോണില്‍ സംസാരിച്ചുകൊണ്ടെന്ന് ആരോപണം
കോഴിക്കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയെ യുവതി മരുന്ന് മാറി കുത്തിവച്ചതിനെത്തുടര്‍ന്ന് മരിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ യുവതിയ്ക്ക് നഴ്സ് മരുന്നുമാറി കുത്തിവച്ചെന്നും ഇതാണ് മരണകാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെയാണ് സിന്ധു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വാര്‍ഡിലേയ്ക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ കുത്തിവച്ച മരുന്ന് മാറിപ്പോയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊടുത്ത മരുന്നല്ല ഇന്ന് കൊടുത്തത്. നഴ്സിന് പിഴവ് പറ്റിയതാണ്. മരുന്നുകുത്തി വയ്ക്കുന്നതിന് മുന്‍പ് വരെ രോഗി സാധാരണ നിലയിലായിരുന്നു. കുത്തിവയ്പ്പിന് പിന്നാലെ തളര്‍ന്നുവീഴുകയായിരുന്നെന്ന് സിന്ധുവിന്റെ കുടുംബം പറയുന്നു. നഴ്സ് ഫോണില്‍ സംസാരിച്ചുകൊണ്ടായിരുന്നു കുത്തിവയ്പ്പെടുത്തത്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം സിന്ധു കുഴഞ്ഞുവീണു. ശരീരത്തിന്റെ നിറം മാറിയെന്നും വായില്‍ നിന്ന് നുരയും…
ഇലന്തൂര്‍ നരബലിക്കേസ്; പ്രതികളുമായി അന്വേഷണസംഘം കാലടിയിലേക്ക്, തെളിവെടുപ്പ് തുടരും
കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളെ ഇന്ന് കാലടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ആദ്യം കൊല്ലപ്പെട്ട റോസ്ലിന് കാലടിയിലാണ് താമസിച്ചിരുന്നത്. അതേസമയം, കേസിലെ പ്രതികളെ ഒമ്ബത് ദിവസത്തേക്ക് പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. പ്രതി ലൈലയുടെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത പത്മയുടെ കൊലപാതക കേസിലാണ് ജാമ്യഹര്‍ജി. ഇതിനിടെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ സഹായിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ സഹായത്തോടെയാണ് ഭഗവല്‍ സിങ്ങിനെയും ലൈലയെയും ഷാഫി കെണിയില്‍ പെടുത്തിയത്. ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചര്‍- വാട്സാപ്പ് കോളുകളിലൂടെയുമാണ് ഇയാള്‍ ഭഗവല്‍ സിങ്ങുമായി സംസാരിച്ചത്. ഇയാളെ അന്വേഷണ സംഘം ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കേസില്‍ നാലാമതൊരു പ്രതിയെ കൂടി കണ്ടെത്തിയിരിക്കുകയാണ് പോലീസ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും കര്‍മ്മ പദ്ധതി…
അതിഗംഭീരം; സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ കാരവാന്; വീഡിയോ പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്- Mohanlal, Vanity Van, 2255
സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ മാത്രമല്ല, അവരുടെ വാഹനങ്ങള്‍ക്കും ആരാധകരേറെയാണ്. മമ്മൂട്ടിയുടെ കാര്‍ കളക്ഷനും, 369 എന്ന നമ്ബറും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. 2255 എന്ന മോഹന്‍ലാലിന്റെ നമ്ബറും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത് സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ കാരവാനാണ്. മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ആഡംബര കാരവാന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലിവിങ് റൂമിന്റെയും മേക്കപ്പ് റൂമിന്റെയുമടക്കം ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന വലിയ ടിവിയാണ് കാരവാനില്‍ ഉള്ളത്. ഫ്രിഡ്ജും, വാഷ് റൂമും അടക്കം നിരവധി സൗകര്യങ്ങള്‍ മോഹന്‍ലാലിന്റെ പുതിയ വാഹനത്തിലുണ്ട്. കാരവാനിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന് മനോഹരമായ ഗ്രാഫിക്സും നല്കിയിരിക്കുന്നു. കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെ കാരവാന് നിര്‍മ്മിച്ചിരിക്കുന്നത്. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ്…
കൊച്ചിയില്‍ ബാറിലെ വെടിവയ്പ്പ്; രണ്ടുപേര്‍ പിടിയില്‍, ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. എഴുപുന്ന നീണ്ടകര സ്വദേശി റോജന്‍, സുഹൃത്ത് അര്‍ത്തുങ്കല്‍ സ്വദേശി ഹെറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പൊലീസാണ് ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. കുണ്ടന്നൂരിലെ ‘ഓജീസ് കാന്താരി’ എന്ന ബാര്‍ ഹോട്ടലില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വെടിവയ്പ്പുണ്ടായത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത് എന്നാണ് സൂചന.മദ്യപിച്ചതിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കൗണ്ടറിലെ ഭിത്തിയിലേക്ക് ഒരാള്‍ വെടിവെച്ചത്. രണ്ട് തവണ നിറയൊഴിച്ചു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നാണ് പ്രാഥമിക വിവരം.ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നതെങ്കിലും ഏഴു മണിയോടെ മാത്രമാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പൊലീസ് അടച്ചുപൂട്ടിയിട്ടുണ്ട്. ഹോട്ടലില്‍ ഇന്ന് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തും.
‘രാമലീല’യിലൂടെ സംവിധായകനായി അരങ്ങേറിയ അരുണ്‍ ഗോപി ഇപ്പോഴിതാ തന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്; ദിലീപ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം
ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ഇപ്പോഴിതാ തന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അരുണ്‍ ഗോപി. ബാന്ദ്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകന്. ദിലീപ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്കരിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്ഷന്, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍,…
വീണ്ടും പ്രണയപ്പക? പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു, സൗഹൃദം അവസാനിപ്പിച്ചതിലെ പകയെന്ന് പൊലീസ്
കോട്ടയം: ചങ്ങനാശ്ശേരി കറുകച്ചാലില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാമ്ബാടി കുറ്റിക്കല്‍ സ്വദേശിനിക്കാണ് കുത്തേറ്റത്. കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ഇടതുകൈയ്ക്ക് കുത്തേറ്റ പെണ്‍കുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറി. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കേസില്‍ പാമ്ബാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കത്രിക കൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇടതുകൈയിലെ തള്ളവിരലിനാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. പരിക്ക് ഗുരുതരമല്ല. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണ് അഖില്‍. സൗഹൃദം അവസാനിപ്പിച്ചതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അഖില്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്കാന് സുഹൃത്തിനൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു പെണ്‍കുട്ടി. ഇതറിഞ്ഞ യുവാവ് ഇവിടെ എത്തി ആക്രമിക്കുകയായിരുന്നു.
ടി20 ലോകകപ്പ്; യുവിയുടെ റെക്കോര്‍ഡ് ഇനി ഹിറ്റ് മാന്‍ സ്വന്തം- T20 World Cup recordRohit Sharma, Yuvraj Singh
ഡിസ്നി: ടി20 ലോകകപ്പില്‍ അര്‍ദ്ധ സെഞ്ച്വറിയോടെ രോഹിത് ശര്‍മ്മയുടെ തിരിച്ചു വരവിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. കുറച്ചു നാളുകളായി ക്രീസില്‍ ഉറച്ചു നില്ക്കാന് കഴിയാതെ ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും രോഹിത് നിരാശയുടെ വക്കില്‍ എത്തിച്ചിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ രോഹിത് 53 റണ്‍സ് നേടിയ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ ചെറിയൊരു സന്തോഷത്തില്‍ മാത്രം ആ ആവേശം ഒതുങ്ങുന്നില്ല. ട്വിന്റി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ റെക്കോര്‍ഡു കൂടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. യുവരാജ് സിംഗിന്റെ റെക്കോര്‍ഡാണ് രോഹിത്ത് ശര്‍മ്മ മറികടന്നിരിക്കുന്നത്. പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. ഇതിന് മുമ്ബ് ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയത് യുവരാജ് സിംഗ് ആയിരുന്നു. 33 സിക്സറാണ് യുവരാജ് നേടിയത്. ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട്…
“കൊല്ലാനും മടിക്കില്ല’: വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്ക് സിഐടിയുവിന്റെ ഭീഷണി
കൊച്ചി: വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്ക് സിഐടിയുവിന്റെ ഭീഷണി. ഉടമയുടെ ഭര്‍ത്താവിനും മര്‍ദനമേറ്റതായി പരാതിയുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അനുവദിച്ച ഗ്യാസ് ഏന്സിയാണിത്. താല്‍ക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സിഐടിയു വിഭാഗത്തില്‍പ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉടമ പറഞ്ഞു. കൊല്ലാന്‍ മടിക്കില്ലെന്ന് സിഐടിയുക്കാര്‍ പറഞ്ഞുവെന്ന് ഗ്യാസ് ഏജന്‍സി ഉടമ പോലീസില്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
നൂറാം ദിവസം വിഴിഞ്ഞത്ത് സമരം, ശക്തംബാരിക്കേഡുകൾ കടലിൽ തള്ളി;വള്ളം കത്തിച്ചു
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രദേശത്ത് സംഘർഷം ശക്തം. വിഴിഞ്ഞം തുറമുഖത്തിന്റെ മുല്ലൂരിലെ പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ, പദ്ധതി പ്രദേശത്തേയ്ക്കു കടന്നു. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി വള്ളങ്ങളും കത്തിച്ചു. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ കടലിലേക്കു തള്ളി. നൂറാം ദിവസത്തിൽ കടലിലും കരയിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. മുല്ലൂർ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഓരോ ഇടവകകളിൽനിന്നും ബൈക്കുകളിലും ഓട്ടോകളിലും പ്രതിഷേധക്കാർ മുല്ലൂരിലെ സമപന്തലിലെത്തി. പിന്നീട് ബാരിക്കേഡുകൾ തള്ളി മാറ്റിയ പ്രതിഷേധക്കാർ പദ്ധതി പ്രദേശത്തേക്കു കടക്കുകയായിരുന്നു. ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 20 മുതൽ സമരം നടത്തുന്നത്. തുറമുഖ നിർമാണം നിർത്തിവച്ച്…