ആര്‍എസ്പി നേതാവ് പ്രഫ. ടി.ജെ. ചന്ദ്രചൂഡന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍എസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കോളേജ് അധ്യാപകനായ ചന്ദ്രചൂഡന്‍ പിഎസ്സി അംഗമായിരുന്നു. 2008 ല്‍ ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായി.2006 ൽ ആര്യനാടുനിന്ന് നിയമസഭയിലേക്കു മൽസരിച്ചെങ്കിലും കോൺഗ്രസിന്റെ ജി. കാർത്തികേയനോടു പരാജയപ്പെട്ടിരുന്നു. പിഎസ്‌സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. 2008 ലാണ് ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയിൽ തുടർന്നു. നിലവിൽ ആർഎസ്പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. അഭിജാതനായ ടി.കെ., വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ, കെ.ബാലകൃഷ്‌ണൻ: മലയാളത്തിന്റെ ജീനിയസ്, മാർക്‌സിസം എന്നാൽ എന്ത്? തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
Month: October 2022
പേസ്റ്റ് രൂപത്തില്‍ ചെരിപ്പുകള്‍ക്കുള്ളില്‍ 49 ലക്ഷം രൂപയുടെ സ്വര്‍ണം; കൊല്ലം സ്വദേശി പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളില്‍ തുന്നിച്ചേര്‍ത്തനിലയില്‍ ആയിരുന്നു സ്വര്‍ണം. കൊല്ലം സ്വദേശിയായ കുമാറാണ് സ്വര്‍ണക്കടത്തില്‍ പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്നലെ സ്വര്‍ണവേട്ട നടന്നിരുന്നു. 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായാണ് യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായത്. 1286 ഗ്രാം സ്വര്‍ണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പാറമ്മല്‍ റഷീദ് (49)നെ കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹ്യതക്ക് ശ്രമിച്ചു
തിരുവനന്തപുരം : ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനില്‍ കൊണ്ടുപോയപ്പോഴാണ് ശ്രമം നടത്തിയത്. യുവതിയെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസോള്‍ കുടിച്ചാണ് ആത്മഹത്യാ ശ്രമം. പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് അണുനാശിനി കഴിച്ചെന്നാണ് സംശയം. ശുചിമുറിയില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാകാതിരുന്നതിനെ തുടര്‍ന്നാണ് ഗ്രീഷ്മ തന്റെ സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലക്കി കൊടുത്തായിരുന്നു കൊലപാതകം. പിന്നാലെ ജ്യൂസ് നല്‍കി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ കൈവശം ഉണ്ടായിരുന്നുവെന്നും ഇത് പ്രതിശ്രുത വരന് കൈമാറുമോ എന്ന് ഭയന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു ഗ്രീഷ്മയുടെ മൊഴി.
തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനെത്തിയ സ്ത്രീയെ കടന്നുപിടിച്ചു
തിരുവനന്തപുരം മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ സ്ത്രീയെ കടന്നുപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4. 40 ഓടെയാണ് സംഭവം.കാറിലെത്തിയ ആളാണ് സ്ത്രീയെ ആക്രമിച്ചത്.ആക്രമിച്ച ആളുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ആക്രമിച്ച ആളാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതി മീഡിയവണിനോട് പറഞ്ഞു. പതിവുപോലെ നടക്കാന്‍ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം നടന്നതെന്ന് യുവതി പറയുന്നു. ‘പിന്നാലെ ഓടിയെങ്കിലും പ്രതി 10 മീറ്ററോളം ഓടി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് സെക്യൂരിറ്റിക്കാരനെ വിവരമറിച്ചു. അദ്ദേഹം മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു’.
ചീരാലിന് ഇനി ആശ്വാസം; നാടിനെ വിറപ്പിച്ച കടുവ ഒടുവില്‍ കുടുങ്ങി
വയനാട്: വയനാട് ചീരാലിനെ ഭീതിയിലാഴ്‌ത്തിയ കടുവ ഒടുവില്‍ പിടിയില്‍. കഴിഞ്ഞ ഒരു മാസമായി ഭീതി വിതച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കടുവ പിടിയിലായത്. തുടര്‍ന്ന് കടുവയെ ബത്തേരിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍ കടുവയാണ് പിടിയിലായത്. നിരീക്ഷണ ക്യാമറയിലടക്കം കടുവയുടെ ചിത്രം പതിഞ്ഞിരുന്നു.പല്ലിന് പരിക്കുകളുള്ളതായി വനം വകുപ്പ് അറിയിച്ചു. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ കടുവയെ വനത്തിലേക്ക് തുറന്ന് വിടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഒരു മാസത്തിനിടയില്‍ നാട്ടിലിറങ്ങി 13 പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ രാപകല്‍ സമരം അടക്കം നടത്തി പ്രതിഷേധിച്ചിരുന്നു.പ്രദേശത്ത് ആറിലേറെ കൂടുകള്‍ സ്ഥാപിക്കുകയും 18-ലേറെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. നേരത്തെ മുത്തങ്ങയില്‍ നിന്ന് കുങ്കി ആനകളെ ഇറക്കി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും…
മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാതൃഭൂമി മുന്‍ എംഡിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്‌ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളാണ് ഉഷ .പതിനാലാം വയസ്സില്‍ വിവാഹ നിശ്ചയവും പതിനെട്ടാം വയസ്സില്‍ വിവാഹവും നടന്നു. ശേഷം ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം ഉഷയും ഒപ്പമുണ്ടായിരുന്നു. മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍ മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ)
ഉഷ സ്‌കൂള്‍ ഒഫ് അത്‌ലറ്റിക്‌സിലെ പരിശീലക തൂങ്ങിമരിച്ചനിലയില്‍
ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂള്‍ ഒഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലകയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ജയന്തിയാണ് (27) മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ജയന്തിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്ബാണ് ജയന്തി കിനാലൂര്‍ ഉഷ സ്‌കൂള്‍ ഒഫ് അത്‌ലറ്റിക്സില്‍ എത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. സഹകോച്ചുമാരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.
കാമുകിയുടെ വീട്ടില്‍ നിന്ന് ജ്യൂസ് കുടിച്ചതിന് പിന്നാലെ നീല നിറത്തിലുള്ള ദ്രാവകം ഛര്‍ദിച്ചു, വായിക്കുള്ളില്‍ വ്രണങ്ങള്‍, ആന്തരികാവയവങ്ങള്‍ ദ്രവിച്ചു; യുവാവിന്റെ മരണത്തില്‍ ദുരൂഹത
തിരുവനന്തപുരം: കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ അവശനായ യുവാവ് മരിച്ചു. പാറശ്ശാല മുര്യങ്കര ജെ പി ഹൗസില്‍ ജയരാജന്റെ മകന്‍ ഷാരോണ്‍ രാജ് (23) ആണ് മരിച്ചത്. ഈ മാസം പതിനാലാം തീയതി യുവാവും സുഹൃത്തും കാമുകിയുടെ വീട്ടില്‍ പോയിരുന്നു. സുഹൃത്തിനെ പുറത്തുനിര്‍ത്തി ഷാരോണ്‍ തനിച്ചാണ് വീടിനകത്തേക്ക് പോയത്. കുറച്ച് കഴിഞ്ഞ് ഷാരോണ്‍ തിരിച്ചുവന്നപ്പോള്‍ കാമുകി തന്ന ജ്യൂസ് കുടിച്ചെന്നും പിന്നാലെ ഛര്‍ദിച്ചെന്നും അവശനിലയിലായ തന്നെ വീട്ടിലെത്തിക്കണമെന്നും സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. പുറത്തുപോയിരുന്ന അമ്മ ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ ഛര്‍ദിച്ച് അവശനിലയില്‍ കിടക്കുകയായിരുന്നു ഷാരോണ്‍. ഉടന്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരിശോധനയില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രാത്രിയോടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു, പിറ്റേന്ന് രാവിലെ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടു, വെള്ളംപോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയായി. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനേഴിന് മെഡിക്കല്‍…
ശിവശങ്കറിന്റെ പങ്ക് വ്യക്തമായപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു
ന്യൂഡൽഹി ∙ സ്വർണ കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ കേരള സർക്കാരും പൊലീസും വൻശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ചും തുടർവിചാരണ കേരളത്തിൽ നിന്നു മാറ്റണമെന്ന ആവശ്യത്തിലുറച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഇഡിയുടെ ആവശ്യം നവംബർ മൂന്നിനു പരിഗണിക്കാനിരിക്കെയാണിത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ, ഹർജിയിൽ പുതിയ സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം തേടിയിരുന്നു. അന്വേഷണം അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു ശ്രമങ്ങൾ ഉണ്ടായെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ചിലതു മൂടിവയ്ക്കാനും വിശ്വാസ്യത വർധിപ്പിക്കാനുമായിരുന്നു ഇത്. അല്ലാതെ സർക്കാർ അന്വേഷണത്തോടു സഹകരിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ പങ്കു വ്യക്തമായതോടെ കേസ് അട്ടിമറിക്കാനാണ് സംസ്ഥാന പൊലീസ് ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചത്. തുടങ്ങിയ ആരോപണങ്ങളാണ് ഇഡിയുടെ ഡപ്യൂട്ടി…
പട്ടാമ്പി കരിമ്പുള്ളിയിലെ വീട് ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ സമാനമായി വളഞ്ഞത് അര്‍ദ്ധ രാത്രി; വാതില്‍ ചവിട്ടി തുറന്ന് കയറിയവര്‍ക്ക് കിട്ടിയത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ; കൃത്യമായ വിവരശേഖരണത്തില്‍ പി എഫ് ഐ സംസ്ഥാന സെക്രട്ടറിയും അറസ്റ്റില്‍; റൗഫിനെ പിടികൂടിയത് ആഴ്ചകളുടെ ഓപ്പറേഷന് ശേഷം
പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. എന്‍ ഐ എ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. രാത്രി പന്ത്രണ്ടോടെയാണ് അറസ്റ്റ് ഉണ്ടായത്. ഒളിവിലായിരുന്ന റൗഫ് എത്തിയത് അറിഞ്ഞായിരുന്നു ഓപ്പറേഷന്‍. പൊലീസ് പോലും ഈ നീക്കം അറിഞ്ഞില്ലെന്നാണ് സൂചന. ഒളിവില്‍ പോയ റൗഫിനെ കുടുക്കാന്‍ പ്രത്യേക പദ്ധതി കേന്ദ്ര ഏജന്‍സി തയ്യാറാക്കിയിരുന്നു. തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിലെ എന്‍ഐഎ റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം…