ഉത്തര്‍പ്രദേശില്‍ ഗാന്ധിപ്രതിമ തകര്‍ത്തു

യുപിയില്‍ ഗാന്ധിപ്രതിമ തകര്‍ത്തു. ഇന്ദിരാ മില്‍ റൗണ്ടാനയില്‍ സ്ഥാപിച്ചിരുന്ന മാര്‍ബിള്‍ പ്രതിമ സുഭാഷ് ചൗഹാന്‍ എന്നയാളാണു തകര്‍ത്തത്. സംഭവം നടക്കുന്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. പോലീസുകാരുള്‍പ്പെടെ നൂറുകണക്കിനുപേര്‍ നോക്കിനില്‍ക്കെയാണ് ഇയാളുടെ അതിക്രമങ്ങള്‍. ബൈക്കിലെത്തിയ ഇയാള്‍ തുടര്‍ന്നു സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; ഇരുപതോളം തൊഴിലാളി സംഘടനകള്‍ പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ അവകാശ പത്രിക അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പൊതുപണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുക. മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒാടില്ല. ആശുപത്രി, ആംബുലന്‍സ്, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

ആദിവാസി യുവാവ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ : ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍

പാലക്കാട്: ആദിവാസി യുവാവിനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ആനമുളി പാലവളവ് ഊരിലെ ബാലനാ(42)ണ് മരിച്ചത്. ആനമുളി വനത്തില്‍ നിന്നുമാണ് ബാലന്‍റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. സംഭവത്തില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍

കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കും. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ ഇന്നു മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ദിനംപ്രതിയുള്ള കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നത്. വിമാനത്താവളങ്ങളും എയര്‍ലൈനുകളും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി സജ്ജമായിക്കഴിഞ്ഞു. മാര്‍ച്ച്‌ 27 മുതല്‍ ഒക്ടോബര്‍ 29 വരെ പ്രാബല്യത്തില്‍ വരുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള 60 വിമാനക്കമ്ബനികള്‍ക്കാണ് അനുമതിയുള്ളത്. ഈ കാലയളവില്‍ രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമായി 1,783 സര്‍വീസുകളാണ് നടത്തുകയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സലാം എയര്‍, എയര്‍ അറേബ്യ അബുദാബി, ഖന്റാസ്, അമേരിക്കന്‍ എയര്‍ലൈന്‍ എന്നിവയുള്‍പ്പെടെ ഏതാനും പുതിയ…