പ്രാഥമിക സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗിയുടെ പ്രാഥമിക സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം കോവിഡ് ബാധിച്ചയാള്‍ വീട്ടില്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം. മറ്റുള്ളവരുമായി യാതൊരുവിധത്തിലും സമ്ബര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. മുറിയില്‍ ബാത്ത്‌റൂം വേണം എന്നതടക്കം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്ത് കോവിഡിന്റെ തീവ്ര വ്യാപനം തുടരുകയാണെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മന്ത്രി വ്യക്തമാക്കിയത്. ഇന്ന് അര ലക്ഷത്തിന് മുകളില്‍പ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തില്‍ ഒരു തരത്തിലുള്ള ഭയവും ആശങ്കയും ആളുകള്‍ക്ക് ഉണ്ടാകേണ്ടതില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോഴും മൂന്ന് ശതമാനം തന്നെയാണ്. 57 ശതമാനം ഐസിയു ഇപ്പോഴും ഒഴിവുണ്ട്. വെന്റിലേറ്ററുകളുടെ ഒഴിവ് 86 ശതമാനമാണ്- മന്ത്രി വ്യക്തമാക്കി. 20 മുതല്‍…

കാസര്‍ഗോട്ട് മന്ത്രി പതാക ഉയര്‍ത്തിയത് തലതിരിച്ച്‌

കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി കാസര്‍ഗോട്ട് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലതിരിച്ച്‌. തെറ്റ് ബോധ്യപ്പെട്ടതോടെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തി. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മന്ത്രി പ്രതികരിച്ചില്ല.

പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ചൂടായി പൊട്ടിത്തെറിച്ചു; അമ്ബലപ്പുഴയില്‍ വിദ്യാര്‍ഥിക്കു പരിക്ക്

അമ്ബലപ്പുഴ: പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്കു പരിക്ക്. പുറക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് ഇല്ലത്തുപറമ്ബില്‍ രാജുവിന്‍റെ മകന്‍ അമല്‍ രാജിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ചേര്‍ത്തല 11-ാം മൈലിനു സമീപമായിരുന്നു അപകടം. ചേര്‍ത്തലയില്‍ പോളിടെക്നിക് വിദ്യാര്‍ഥിയാണ് അമല്‍ രാജ്. പരീക്ഷയ്ക്കു ശേഷം സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു അമല്‍. ഈ സമയം പാന്‍റിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ തുടയ്ക്കും കൈക്കും സാരമായി പരിക്കേറ്റ അമല്‍ രാജ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് ചികിത്സ തേടി.

ഓവുപാലം നവീകരണത്തിനിടെ മണ്ണിടിഞ്ഞ് പരിക്കേറ്റ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു

പത്തിരിപ്പാല: മാങ്കുറുശ്ശിയില്‍ റെയില്‍വേ ഓവുപാലം നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് സാരമായി പരിക്കേറ്റ് വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറ്റ് എന്‍ജിനീയര്‍ മരിച്ചു. ഈറോഡ് കരുക്കുപാളയം മുഗാശിപിടരിയൂര്‍ പരേതനായ തങ്കമുത്തുവിന്റെ മകന്‍ ധ്യാനേശരന്‍ (32) ആണ് തിങ്കളാഴ് ച രാത്രിയോടെ മരിച്ചത്. കരാര്‍ കമ്ബനിയുടെ സൈറ്റ് എന്‍ജിനിയറാണ്. തിങ്കളാഴ്ച ഉച്ചയോടെ12നാണ് അപകടം. മാങ്കുറുശ്ശി വള്ളുവര്‍തൊടി റെയില്‍പാളത്തിനടിയില്‍ ഓവുപാലം നവീകരിക്കുന്നതിനിടെയാണ് ധ്യാനേശരന്റെ ദേഹത്ത് മണ്ണിടിഞ്ഞത്. കഴുത്തറ്റം വരെ മണ്ണ് മൂടിയ ഇയാളെ മണ്ണുമാന്തി യന്ത്രവും നാട്ടുകാരും ഒരു മണിക്കൂറോളം പാടുപെട്ടാണ് പുറത്തേക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്. മറ്റു നാലു തൊഴിലാളികളുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: സരസ്വതി. സഹോദരി: മേഘലാദേവി.

മൂന്ന് ദിവസം, 33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍; ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈം ബ്രാ‌ഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരന്‍ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികള്‍ക്കാണ് ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ ഒമ്ബതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികള്‍ ഉപയോഗിച്ച അഞ്ച് ഫോണുകള്‍ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളില്‍ സിംകാര്‍ഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമായിരുന്ന ഫോണ്‍ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാന്‍ ആണെന്നാണ് ക്രൈം ബ്രാ‌ഞ്ച് വിലയിരുത്തല്‍. പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോണ്‍ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍…

മൂവായിരത്തില്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; ബദല്‍ ക്രമീകരണം ഒന്നുമില്ല

പോലിസില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മൂവായിരത്തില്‍ അധികം ഉദ്യോഗസ്ഥരാണ് നിലനില്‍ കോവിഡ് ബാധിതരായിരിക്കുന്നത്. റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പരിശോധന നടത്തിയവരിലും രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ ഉയരുമ്ബോഴും ബദല്‍ ക്രമീകരണം ഒരുക്കാത്തതിലും പരിശീലനം മാറ്റാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്. തിങ്കളാഴ്ച മാത്രം 494 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും നാനൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ശരാശരി മുന്നൂറില്‍ അധികം വീതം രോഗികളായതോടെയാണ് സേനയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിന് മുകളിലേക്ക് ഉയര്‍ന്നത്. ഇതാദ്യമായിട്ടാണ് ഇത്രയുമധികം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ളവരാണ് കോവിഡ് ബാധിച്ചിരിക്കുന്നവരില്‍ ഏറെയും. ചില സ്റ്റേഷനുകളില്‍ സിഐയും എസ് ഐയും രോഗികളായതോടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്. എറണാകുളത്തും തിരുവനന്തപുരത്തും റിപ്പബ്‌ളിക് ദിന പരേഡിന് തയാറെടുത്തവര്‍ പോലും രോഗികളായതോടെ അവസാനനിമിഷം പകരം ആളെ കണ്ടെത്തേണ്ടിവന്നു. അതേസമയം രോഗവ്യാപനം തടയാന്‍…

മലപ്പുറത്തെ ശൈശവ വിവാഹം; വരന്റെയും പെണ്‍കുട്ടിയുടേയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്

മലപ്പുറം : മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശിശു ക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) ഇടപെടലില്‍ ആറുമാസം ഗര്‍ഭിണിയായ 17 കാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെ 16ാം വയസിലാണ് വണ്ടൂര്‍ സ്വദേശിക്ക് വിവാഹം ചെയ്ത് കൊടുത്തത്. വരന്‍ ഇവരുടെ ബന്ധുവാണ്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് പെണ്‍കുട്ടി. ബാലവിവാഹ നിരോധന നിയമപ്രകാരം വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍, എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ചൈല്‍ഡ് ഡെലവപ്മെന്റ് പ്രൊജക്‌ട് ഓഫീസര്‍ക്കാണ് ശൈശവ വിവാഹം നടന്ന വിവരം ആദ്യം ലഭിച്ചത്. ഇവര്‍ പോലീസിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.