‘മുസ്ലിം ആണോ എങ്കില്‍ ബുദ്ധിമുട്ടായിരിക്കും”; കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് ‘പുഴു’ സംവിധായക

കൊച്ചിയില്‍ താമസിക്കാന്‍ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായക റത്തീന. താന്‍ മുസ്ലിമായതുകൊണ്ടും ഭര്‍ത്താവ് കൂടെയില്ല എന്ന കാരണത്താലും, സിനിമയില്‍ ജോലി ചെയ്യുന്നു വ്യക്തി എന്ന കാരണങ്ങളാണ് ഉടമസ്ഥര്‍ പറയുന്നതെന്നും റത്തീന പറയുന്നു. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കുറച്ചു കാലങ്ങളായി നേരിടുന്ന പ്രതിസന്ധിയെ കുറിച്ച്‌ പറഞ്ഞത്. മുന്‍പ് ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം മുന്‍പുമുണ്ടായിട്ടുള്ളത് കൊണ്ട് ഇക്കാര്യത്തിലും പുതുമ തോന്നുന്നില്ല എന്നും റത്തീന കുറിച്ചു. റത്തീനയുടെ പോസ്റ്റ് റത്തീന ന്ന് പറയുമ്ബോ??’ ‘പറയുമ്ബോ? ‘ മുസ്ലിം അല്ലല്ലോ ല്ലേ?? ‘ ‘യെസ് ആണ്…’ ‘ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’ കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും! പിന്നെ…

പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കളുടെ അവകാശം ആണ്‍മക്കളുടെ അതേ നിലവാരത്തില്‍ ഉയര്‍ത്തി സുപ്രീം കോടതി

ഡല്‍ഹി: പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കളുടെ അവകാശം ആണ്‍മക്കളുടെ അതേ നിലവാരത്തില്‍ ഉയര്‍ത്തി സുപ്രീം കോടതി . വ്യാഴാഴ്ച നല്‍കിയ സുപ്രധാന തീരുമാനത്തിലൂടെ സുപ്രീം കോടതി ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 1956ന് മുമ്ബ് റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട അനന്തരാവകാശ കേസുകളില്‍ പോലും ആണ്‍മക്കള്‍ക്ക് തുല്യമായ അവകാശങ്ങള്‍ പെണ്‍മക്കള്‍ക്കും ഉണ്ടായിരിക്കുമെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ഒരു റിയല്‍ എസ്റ്റേറ്റിന്റെ ഉടമ വില്‍പത്രം എഴുതുന്നതിന് മുമ്ബ് മരണപ്പെട്ടിട്ടുണ്ടെങ്കില്‍ സ്വത്ത് അനന്തരാവകാശ തത്വത്തിന് കീഴില്‍ മക്കള്‍ക്ക് കൈമാറും. അത് മകനോ മകളോ രണ്ടുപേരോ ആകട്ടെ. ആ വ്യക്തി തന്റെ ജീവിതകാലത്ത് ഒരു കൂട്ടുകുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ പോലും സര്‍വൈവര്‍ഷിപ്പ് നിയമം അനുസരിച്ച്‌ അത്തരം സ്വത്ത് മരിച്ചയാളുടെ സഹോദരന്മാര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്ക് കൈമാറരുത്. മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഈ വിധി…

ദിലീപിന്റെ ജാമ്യാപേക്ഷ നാളെക്ക്‌ മാറ്റി ; കേസില്‍ കൊലപാതക ഗൂഢാലോചന കുറ്റവും ചുമത്തി ക്രൈംബ്രാഞ്ച്‌

കൊച്ചി: നടിയെ അക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗുഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദീലീപിന് ജാമ്യം നല്‍കുന്നത് നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അതേസമയം കേസില്‍ ദിലീപിനെതിരെയുള്ള കേസില്‍ ക്രൈംബ്രാഞ്ച് കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്ട്ട് സമര്പ്പിച്ചത്. കസ്റ്റഡിയില് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില് ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന വകുപ്പ് കൂടി ഉള്പ്പെടുത്തിയിരിക്കുന്നത്. ദിലീപ്, സഹോദരന് പി ശിവകുമാര് എന്ന അനൂപ് , ദിലീപിന്റെ സഹോദരിയുടെ ഭര്ത്താവ് ടി എന് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു…

എറണാകുളം എ കാറ്റഗറിയില്‍, തിരുവനന്തപുരം ബി കാറ്റഗറി; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എ, ബി, സി എന്നിങ്ങനെ ജില്ലകളെ മൂന്ന് കാറ്റ​ഗറിയായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പാത്തുന്നത്. ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ല തിരിച്ചുള്ള നിയന്ത്രണം. ഇതനുസരിച്ച്‌ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ എ കാറ്റ​ഗറിയിലാണ്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകള്‍ ബു കാറ്റ​ഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു ജില്ലയും സി കാറ്റ​ഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എ കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മതസാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ബി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സി കാറ്റഗറിയില്‍ സാമൂഹ്യ,…

പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതി പോലീസ് പിടിയില്‍

ഇരുപത്തിയൊന്നുകാരിയായ അസം സ്വദേശിനിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ആണ്‍കുട്ടിയുമായുള്ള സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെ ഒരുമിച്ച്‌ ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാല്‍ നാട്ടില്‍ നിന്നാല്‍ കല്യാണം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതി ആണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം കല്‍ക്കട്ടയിലേക്ക് കൂടിക്കൊണ്ട് പോകുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കല്‍ക്കട്ടയിലെത്തിയ ശേഷം പലതവണകളായി യുവതി ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം, യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയെത്തുടര്‍ന്ന് ആരംഭിച്ച പോലീസ് കല്‍ക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആണ്‍കുട്ടിയുടെ മൊഴിയില്‍ പോലീസ് യുവതിക്കെതിരെ പോക്‌സോ കേസ്സ് റജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.