ദിലീപിന്റെ വീട്ടിലും ഓഫീസിലും പരിശോധന; പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ക്രൈംബ്രാഞ്ച് സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പരിശോധന. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന. അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് കടന്നത്. നടിയെ അക്രമിച്ച കേസില്‍ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന എന്നാണ് അറിയുന്നത്. ദിലീപ് ഇതില്‍ ജാമ്യം തേടി നേരത്തേ ഹൈക്കോടതിയില്‍ പോയിരുന്നു. വെള്ളിയാഴ്‌ച വരെ അറസ്റ്റുണ്ടാകില്ലെന്നാണ് കോടതി അറിയിച്ചിരുന്നത്. നാളെ വീണ്ടും കേസ് പരിഗണിക്കാനെടുക്കും. ചുമലില്‍ കൈ വച്ച പൊലീസുദ്യോഗസ്ഥന്റെ കൈവെട്ടുമെന്നും മറ്റൊരു ഉദ്യോഗസ്ഥനെ ലോറി ഇടിച്ച്‌ കൊല്ലുമെന്നും ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ തന്നെ നിര്‍മാണ കമ്ബനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

കൊവിഡ് വ്യാപനം: സ്‌കൂളുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍; തീരുമാനം വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കുളുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്‌ നാളെ തീരുമാനമുണ്ടാകും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടാവുക. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകള്‍ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നിര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച്‌ ആലോചിക്കും. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്ബോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനമുണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകനസമിതി യോഗത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച്‌് തീരുമാനമുണ്ടാവും. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും.

ട്യൂഷനെത്തിയ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48കാരിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും

തൃശൂര്‍: ട്യൂഷനെത്തിയ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48കാരിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് തിരുവില്വാമല സ്വദേശിനിയെ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം പ്രതി പത്ത് മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 2017 ലാണ് കേസിന്നാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനു വേണ്ടി വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 14 സാക്ഷികളും 15 രേഖകളും 5 തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി പ്രതിഭാഗത്തു നിന്നും ഒരു സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി അജയ്കുമാര്‍ ഹാജരായി.

ആശുപത്രിയിലെത്തിച്ച്‌ രണ്ടാനച്ഛന്‍ മുങ്ങി, മൂന്നു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; അമ്മ കസ്റ്റഡിയില്‍

മലപ്പുറം; മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെയ്ക്ക് സിറാജാണ് മരിച്ചത്.മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെയാണ് മരണം. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛന്‍ അര്‍മാന്‍, മരണ വിവരമറിഞ്ഞതോടെ മുങ്ങി. ഒരാഴ്ച മുമ്ബാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വൈകിട്ടോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തില്‍ ദുരൂഹതയേറി. സംഭവത്തില്‍ തിരൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി മരിച്ചതിനു പിന്നാലെ ക്വാര്‍ട്ടേര്‍സില്‍ നിന്ന് അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊച്ചിയില്‍ 28 കാരന്‍ വെട്ടേറ്റ് മരിച്ചു; അക്രമിസംഘം യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നതാണെന്ന് പൊലീസ്, 2 പേര്‍ പിടിയില്‍

കൊച്ചി: ( 13.01.2022) കുറുപ്പംപടിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. വട്ടപ്പറമ്ബില്‍ സാജുവിന്റെ മകന്‍ അന്‍സില്‍(28) ആണ് മരിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്ബാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. പെരുമ്ബാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്ബതരയോടെ വീടിന് സമീപത്തെ കനാല്‍ ബന്‍ഡ് റോഡില്‍വച്ചാണ് അക്രമി സംഘം അന്‍സിലിനെ വെട്ടിയത്. കീഴില്ലത്തിലെ പെട്രോള്‍ പമ്ബില്‍ വാഹനം പാര്‍ക് ചെയ്യുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നു. ഇതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച്‌…

പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത കവി എസ്. രമേശന്‍ (69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് എസ് രമേശന്‍. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യപത്രാധിപരായിരുന്നു. 1996 മുതല്‍ 2001 വരെ സാംസ്‌കാരിക മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകള്‍, എസ്.രമേശന്റെ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. 1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ്…

സംസ്ഥാന ജീവനക്കാര്‍ ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവര്‍ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നു നിര്‍ദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു കൈത്തറി, ഖാദി മേഖല പ്രതിസന്ധിയിലായതിനാല്‍ ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള കൈത്തറി, ഖാദി തുണിത്തരങ്ങളും ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു; അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണിത്; പക്ഷേ അത് സംഭവിച്ചു പോയി; വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണത്. പക്ഷേ അത് സംഭവിച്ച്‌ പോയി, ഒഴിവാക്കേണ്ട കാര്യമായിരുന്നു അതെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുന്നത്. കൊവിഡ് അവലോകന കമ്മിറ്റി അത്തരമൊരു നിര്‍ദ്ദേശം നല്‍കിയാല്‍ വിദ്യാഭ്യാസ വകുപ്പ് അതിനെ കുറിച്ച്‌ ഗൗരവമായി തന്നെ ആലോചിച്ച്‌ നടപടി എടുക്കും. സംസ്ഥാനത്താകെ കൊറോണ രോഗികളുടെ എണ്ണം കൂടി വരികയാണ്. പക്ഷേ വിദ്യാര്‍ത്ഥികളില്‍ കൊറോണ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. സംസ്ഥാനത്താകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിയും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അതിന് ശേഷം ആവശ്യമായ തീരുമാനം…

കൊവിഡ് വ്യാപനത്തിനിടയിലെ സ്‌കൂള്‍ അധ്യയനം; മുഖ്യമന്ത്രിയെ കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ഉയരുന്നതിനിടെ സ്‌കൂളില്‍ വെച്ചുള്ള അധ്യയനം തുടരുന്നത് സംബന്ധിച്ച്‌ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കൊവിഡ് വ്യാപനം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെത്തുന്നതില്‍ പലര്‍ക്കും ആശങ്കയുണ്ട്. അതിനിടെ, വിവാദമായ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പാറശ്ശാലയിലാണ് പാര്‍ട്ടി സമ്മേളന പശ്ചാത്തലത്തില്‍ അഞ്ഞൂറിലേറെ പങ്കെടുത്ത തിരുവാതിര കഴിഞ്ഞ ദിവസം അരങ്ങേറിയത്. രാജ്യത്ത് 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം അധികം

മലപ്പുറത്ത് യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീലയെ (28) ആണ് രാത്രി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് യുവതി തന്റെ സഹോദരന് മൊബൈലില്‍ സന്ദേശം അയച്ചിരുന്നു. സഹോദരന്‍ സഹോദരിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് റഷീദ് ഒരു മാസം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. മലപ്പുറം സ്വദേശിയായ യുവാവ് മൊബൈലില്‍ സന്ദേശം അയച്ച്‌ ശല്യപ്പെടുത്തിയതായും കഴിഞ്ഞ ദിവസം 2 തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കള്‍: ആമിന റിദ, ഫാത്തിമ റിഫ.