പ്രിയങ്കയുടെ ആത്മഹത്യ: നടന്‍ രാജന്‍ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റില്‍

തിരുവനന്തപുരം: മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസില്‍ നടന്‍ രാജന്‍ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റില്‍. നെടുമങ്ങാട് എസ്.പി ഓഫിസില്‍ ഹാജരായ ശാന്തയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് 2021 മേയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021ഏപ്രില്‍ 13നായിരുന്നു പ്രിയങ്കയെ വെമ്ബായത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന്‍റെ പേരില്‍ ഉണ്ണി പ്രിയങ്കയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കോവിഡ് ആന്റി വൈറല്‍ ഗുളിക മോല്‍നുപിരാവിര്‍ അടുത്തയാഴ്ച പുറത്തിറക്കും

കോവിഡ് ആന്റി വൈറല്‍ ഗുളിക മോല്‍നുപിരാവിര്‍ അടുത്തയാഴ്ച പുറത്തിറക്കും.ഒരു ക്യാപ്സ്യൂളിന് 35 രൂപ നിരക്കില്‍ പുറത്തിറക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ചെയര്‍മാന്‍ വ്യക്തമാക്കിമോല്‍നുപിരാവിര്‍ 800 മില്ലിഗ്രാം ഡോസ് രണ്ട് നേരം അഞ്ച് ദിവസത്തേക്കാണ് കഴിക്കേണ്ടത്. ഇതിനായി ഒരു രോഗിക്ക് 200 മില്ലിഗ്രാം വീതമുള്ള 40 ഗുളികകള്‍ കഴിക്കേണ്ടതുണ്ട്. ടോറന്റ്, സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ്, നാറ്റ്കോ, മൈലന്‍, ഹെറ്ററോ എന്നിവയുള്‍പ്പെടെ 13 ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ ഈ ഗുളിക നിര്‍മ്മിക്കും. കൊറോണ രോഗബാധിതരായ ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്ന രോഗികളുടെ ചികിത്സയ്‌ക്കായാണ് ഈ മരുന്ന് അംഗീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ പരിമിതമായ ഉപയോഗത്തിനാണ് മരുന്ന് ലഭ്യമാക്കുക.സിപ്ല, സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയും വരും ആഴ്ചകളില്‍ മോല്‍നുപിരാവിര്‍ ക്യാപ്സ്യൂളുകള്‍ പുറത്തിറക്കും.

കാമുകന്റെ മരണ വെപ്രാളം കണ്ട് ഭയന്നോടി, ഒരു രാത്രി മുഴുവന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി

ചീപ്പുങ്കല്‍: കാമുകന്റെ മരണ വെപ്രാളം കണ്ട് ഭയന്നോടിയ പെണ്‍കുട്ടി ഒരു രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയത് സമീപത്തെ കുറ്റിക്കാട്ടില്‍. വഴക്കിട്ട കാമുകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ അഭയം തേടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് പെണ്‍കുട്ടിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ചീപ്പുങ്കല്‍ മാലിക്കായലിന് സമീപം ടൂറിസംവകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തില്‍ വെച്ചൂര്‍ മാമ്ബറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) തൂങ്ങി മരിച്ചതിനെ തുടര്‍ന്നാണ് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് കത്തും ബാഗും കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭയന്നോടിയ പെണ്‍കുട്ടി വെള്ളക്കെട്ടിലെ കുറ്റിക്കാട്ടില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സി.ഐ. അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ 12 പേരടങ്ങിയ പോലീസ് സംഘമാണ് കായലിലും മറ്റ്…

പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ പ്രണയം നടിച്ച്‌ വശപ്പെടുത്തി, തുടര്‍ന്ന് പീഡനം; ജീവനക്കാരന്‍ അറസ്റ്റില്‍

കുമ്ബള: മാതാവിന്​ സര്‍ക്കാര്‍ അനുവദിച്ച വീടിന്‍റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ പ്രണയം നടിച്ച്‌ വശപ്പെടുത്തിയെന്നും വിവാഹ വാഗ്​ദാനം നല്‍കി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പരാതി. സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍. കുമ്ബള പഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തിനെയാണ് (28) പൊലീസ്​ ഇന്‍സ്​പെക്ടര്‍ പി. പ്രമോദ്​ അറസ്റ്റ് ചെയ്തത്. 24കാരിയായ യുവതിയുടെ പരാതിയിലാണ് ജീവനക്കാരനെ കുമ്ബള പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്​​ ചെയ്തു

മദ്യലഹരിയില്‍ ബാറില്‍ യുവാവി​ന്റെ അതിക്രമം.

കോഴിക്കോട്താ: മരശേരി അമ്ബായത്തോടുള്ള ബാറില്‍ മദ്യപിച്ച്‌ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള നശിപ്പിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കോത്ത് കിളയില്‍ ഷംസീറി(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. ബാറില്‍ അക്രമണം നടത്തിയ ഇയാളെ പിടികൂടാനെത്തിയ താമരശേരി പൊലീ​ന്റെ വാഹനത്തിന്റെ ചില്ല് ഇയാള്‍ അടിച്ചു തകര്‍ത്തു. എസ്‌ഐ പുരുഷോത്തമനെയും രണ്ട് പൊലീസുകാരയും അക്രമിക്കുകയും ചെയ്തു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

; കല്യാണ രാത്രി വധുവിനെ കൊണ്ടു പോകാന്‍ സഹോദരനെത്തും, പിന്നീട് വിളിച്ചാല്‍ ഇവരെ കിട്ടില്ല; സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ് .

പാലക്കാട്: സ്ത്രീകളെ കാണിച്ച്‌ വിവാഹതട്ടിപ്പ് നടത്തിയതിന് അഞ്ചുപേര്‍ അറസ്റ്റില്‍. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍ പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം വധുവായി വേഷം കെട്ടിയ വനിത ഉള്‍പ്പെടെ മൂന്ന് സ്ത്രീകളും അറസ്റ്റിലായി. സേലം സ്വദേശിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടുന്നത്. സുനില്‍, കാര്‍ത്തികേയന്‍ എന്നിവര്‍ക്ക് പുറമെ പാലക്കാട് സ്വദേശികളായ സജിത, ദേവി ,സഹീദ എന്നിവരാണ് പിടിയിലായിരിക്കുന്നത്. സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ് നടന്നിരിക്കുന്നത് കഴിഞ്ഞ ഡിസംബര്‍ പന്ത്രണ്ടിനാണ്. വരനായോ വധുവായൊ വേഷം കെട്ടിക്കുക. വിവാഹം കഴിഞ്ഞതിന് ശേഷം പണം തട്ടി കൈയ്യൊഴിയുക. ഇതാണ് സംഘത്തി​ന്റെ പതിവ് രീതി. അത്തരത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ കേട്ടിട്ടുള്ള തട്ടിപ്പ് കേരള തമിഴ്നാട് അതിര്‍ത്തിയിലും വന്നിരിക്കുകയാണ്. തമിഴ്നാട്ടില്‍ വിവാഹപ്പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച്‌ സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍…