ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘ജോക്കര്‍’ വൈറസ് ആക്രമണം: ഈ 15ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന് ഹാനികരമായേക്കാം

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘ജോക്കര്‍’ വൈറസ് ആക്രമണം. ജോക്കര്‍ ആക്രമണത്തെക്കുറിച്ച്‌ മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 15 ആപ്ലിക്കേഷനുകള്‍ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബും ജോക്കര്‍ മാല്‍വെയര്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിരുന്നു. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍, കോണ്‍ടാക്‌ട് ലിസ്റ്റ്, ഫോണിന്റെ വിവരങ്ങള്‍, ഒടിപി നമ്ബറുകള്‍ എന്നിവ ചോര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള ജോക്കര്‍ വൈറസ് വളരെയേറെ അപകടകാരിയാണ്. ഈസി പിഡിഎഫ് സ്കാനര്‍, നൗ ക്യൂ ആര്‍ കോഡ് സ്കാന്‍, സൂപ്പര്‍ ക്ലിക്ക് വിപിഎന്‍, വോള്യം ബൂസ്റ്റര്‍ ലൗഡര്‍ സൗണ്ട് ഇക്വലൈസര്‍, ബാറ്ററി ചാര്‍ജ്ജിംഗ് ആനിമേഷന്‍ ബബ്ള്‍ ഇഫക്‌ട്സ്, സ്മാര്‍ട്ട് ടിവി റിമോട്ട്, വോള്യം ബൂസ്റ്റിംഗ് ഹിയറിംഗ് എയ്ഡ്, ഫ്ലാഷ്ലൈറ്റ് ഫ്ലാഷ് അലേര്‍ട്ട് ഓണ്‍ കോള്‍, ഹാലോവീന്‍ കളറിംഗ്, ക്ലാസിക് ഇമോജി കീബോര്‍ഡ്, സൂപ്പര്‍ ഹീറോ…

റെയില്‍വെ ട്രാക്കില്‍ ബോംബ് സ്ഫോടനം ; ഡീസല്‍ എഞ്ചിന്‍ പാളം തെറ്റി

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ റെയില്‍വെ ട്രാക്കിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഡീസല്‍ എഞ്ചിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ സ്ഫോടനത്തിലാണ് ഡീസല്‍ എഞ്ചിന്‍ പാളം തെറ്റിയത് . ധന്‍ബാദ് ഡിവിഷനിലെ ഗര്‍വാ റോഡിനും ബര്‍ക്കാന സെക്ഷനും ഇടയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അതെ സമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ നക്സല്‍ പ്രവര്‍ത്തകരാണെന്ന് അധികൃതര്‍ ആരോപിച്ചു. റെയില്‍വെ അധികൃതര്‍ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

കൂട്ടിരിക്കാനെത്തിയ യുവാവിന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം: മെഡിക്കല്‍ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രോഗിയായ മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ പതിനാറാം വാര്‍ഡില്‍ ശ്വാസം മുട്ടലിന് ചികിത്സയില്‍ കഴിയുന്ന മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ ചിറയിന്‍കീഴ് കിഴുവിലം സ്വദേശി അരുണ്‍ ദേവിന്( 28) ക്രൂരമര്‍ദ്ദനമേറ്റത്.മര്‍ദ്ദനത്തെതുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയ യുവാവിനെ അവിടെയെത്തിയും സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ് സംഭവം. വീട്ടില്‍ നിന്ന് മുത്തശ്ശിക്ക് കൊടുത്തയച്ച കഞ്ഞി വാങ്ങാന്‍ അരുണ്‍ദേവ് മുകള്‍ നിലയിലെ വാര്‍ഡില്‍ നിന്ന് താഴെയെത്തി മടങ്ങുമ്ബോള്‍ സെക്യൂരിറ്റി ജീവനക്കാ‍ര്‍ ഗേറ്റില്‍ തടഞ്ഞു. കാര്യം പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ അരുണ്‍ദേവിനെ വിഷ്ണു എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ വലിച്ച്‌ അകത്തേക്ക് കൊണ്ടുപോയി മറ്റുള്ളവരും ചേര്‍ന്ന് മര്‍ദ്ദിച്ച്‌ അവശനാക്കുകയായിരുന്നു. വിഷ്ണു ഉള്‍പ്പെടെ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ അരുണ്‍ദേവ്…

‘നമ്മൈ കാക്കും 48’ : പുതിയ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ : റോഡപകടങ്ങളിപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി തമിഴ്നാട് സര്‍ക്കാര്‍. അപകടത്തിപ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്നത്. റോഡ് സുരക്ഷ ജനകീയമാക്കിയാണ് ലക്ഷ്യമെന്നും ഇതിനായി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്‍ജിഒകള്‍, എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. വ്യാഴാഴ്ച സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയില്‍, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊലീസിനും മറ്റ് പൊതുജനങ്ങള്‍ക്കും പ്രഥമശുശ്രൂഷ പരിശീലനം നല്‍കുക, അപകടങ്ങള്‍ തടയാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങി സംസ്ഥാനത്ത് നടപ്പാക്കേണ്ട നടപടികളെക്കുറിച്ച്‌ സ്റ്റാലിന്‍ ചര്‍ച്ച ചെയ്തു 81 ജീവന്‍ രക്ഷാ നടപടിക്രമങ്ങള്‍ക്കായി ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ സംസ്ഥാനം പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും…

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം തടവും അരലക്ഷം പിഴയും

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷം തടവും 50,000 രൂപ പിഴയും. കമ്ബംമെട്ട് പൊലീസ് സ്റ്റേഷനില്‍ 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കരുണാപുരം തുണ്ടന്‍ പുരയിടത്തില്‍ ഫിലിപ്പോസി (55) നെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. മറ്റൊരു പ്രതി ലൈസമ്മയെ വെറുതെ വിട്ടു. പബ്ലിക് പ്രോസിക്യൂട്ടര്‍ സുസ്മിത ജോണ്‍ ഹാജരായി.

വിദേശത്ത് നിന്നും മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കു പോയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

ചെങ്ങന്നൂര്‍: വിദേശത്തു നിന്നെത്തുന്ന മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കു പോയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. കോടുകുളഞ്ഞി മാളിയേക്കല്‍ കെ.എ ഏബ്രഹാം (70) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുമ്ബോള്‍ ആണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ചടയമംഗലത്തു വച്ച്‌ മില്‍മയുടെ പിക്കപ്പ് വാനുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റ ഏബ്രഹാമിനെ ഹൈവേ പൊലീസ് ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ക്ഷേത്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണംകഴിച്ച 22 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

മുക്കം: ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. മണ്ഡലകാല വ്രതാരംഭത്തോടനുബന്ധിച്ച്‌ മുക്കം നീലേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഇഡലിയും, സാമ്ബാറും കഴിച്ച 22 പേര്‍ക്കാണ് ഛര്‍ദിയും, വയറിളക്കവും ബാധിച്ചത്. രാവിലെ വിതരണം ചെയ്തതിനു ശേഷം ബാക്കി വന്ന ഭക്ഷണം രാത്രിയില്‍ കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കവും ഛര്‍ദിയുമുണ്ടായ ഇവരില്‍ ഏഴുപേരെ മുക്കം സി.എച്ച്‌.സി യിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഛര്‍ദിയും ക്ഷീണവും കൂടുതലായി അനുഭവപ്പെട്ട നീലേശ്വരം മരുതോരകുന്നുമ്മല്‍ നിധിന്‍ (24) കോഴിക്കോട് മെഡിക്കല്‍ കോളജിലും, രാരംകോട്ടുമ്മല്‍ നളിനി (42), മകന്‍ ഹരികൃഷ്ണന്‍ (16), മുതുവാട്ടു കുന്നുമ്മല്‍ അല്‍ഷിം (20), പൂക്കാല ശ്രീദേവി (48), അമ്ബലക്കുന്നുമ്മല്‍ ഷഹ്ന (27), മഠത്തില്‍ മനു പ്രസാദ് (40), പുത്തുംപറമ്ബില്‍ ശ്വേത (14) എന്നിവര്‍ മുക്കം സി.എച്ച്‌.സി യിലും ചികിത്സയിലാണ്. ഏഴു വയസ്സുകാരി ദിയ സുധീഷിനെ…

അദാനി തുറമുഖത്തുനിന്ന് അപകടകരമായ റേഡിയോ ആക്ടീവ് ചരക്കുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമഖത്തുനിന്ന് റേഡിയോ ആക്ടീവ് പ്രസരണ ശേഷിയുള്ള അപകടകരമായ ചരക്കുകള്‍ പിടികൂടി. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയിലാണ് ചരക്കുകള്‍ അടങ്ങിയ എട്ടു കണ്ടെയ്നറുകള്‍ വിദേശകപ്പലില്‍നിന്ന് പിടികൂടിയതെന്ന് അദാനി പോര്‍ട്സ് പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്താനിലെ കറാച്ചിയില്‍നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് പോകുന്ന കപ്പലിലായിരുന്നു ചരക്കുകള്‍. അപകടകരമല്ലാത്ത ചരക്കുകളുടെ പട്ടികയിലാണ് ഇവ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കണ്ടെയ്നറുകളില്‍ ക്ലാസ് 7 (റേഡിയോ ആക്ടീവ് ശേഷിയുള്ളവ) എന്ന് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയാണ് അധികൃതര്‍ ഇവ പിടികൂടിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി തുറമുഖത്ത് ഇവ തടഞ്ഞുവെച്ചു. ഇന്ത്യയെ സുരക്ഷിതമായി നിലനിര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനത്തെയും പൂര്‍ണമായി സഹായിക്കുന്നത് തുടരും. അദാനി ഗ്രൂപ്പ് ദേശീയ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണുന്നു -തുറമുഖ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് വുഹാനില്‍ തന്നെ! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ജനീവ: ആഗോള തലത്തില്‍ വലിയ വിപത്തായി മാറിയ കൊറോണ വൈറസിനെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. ചൈനയിലെ വുഹാനില്‍ നിന്നുള്ള ഭക്ഷ്യമാര്‍ക്കെറ്റിലെ മത്സ്യവില്‍പ്പനക്കാരിക്കാണ് ആദ്യം രോഗം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇതോടെ ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബര്‍ 16ന് രോഗം സ്ഥിരീകരിച്ചതെന്ന നിഗമനമാണ് തിരുത്തിയിരിക്കുന്നത്. 2019ലാണ് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വൈറസ് ബാധയെത്തുടര്‍ന്ന് കോടിക്കണക്കിന് ആളുകളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വൈറസിന്റെ ഉത്ഭവത്തെ തേടിയുള്ള പഠനങ്ങളാണ് നിലവില്‍ നടക്കുന്നത്. എന്നാല്‍ തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണങ്ങളേയും പഠനങ്ങളേയും വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌ പഠിക്കുന്ന അരിസോന യൂണിവേഴ്‌സിറ്റിയിലെ മൈക്കേല്‍ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. മത്സ്യവില്‍പ്പനക്കാരിയില്‍ ഡിസംബര്‍ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് മൈക്കേലിന്റെ പഠനം വ്യക്തമാക്കുണ്ട്. ഇക്കാര്യം…

കേരള വിപണിയില്‍ കറിപ്പൊടികളിലും മസാലകളിലും മാരകമായ സുഡാന്‍ റെഡ് ഡൈ

കണ്ണൂര്‍ :കേരള വിപണിയില്‍ ലഭിക്കുന്ന കറിപ്പൊടികളിലും മസാലകളിലും ക്യാന്‍സര്‍, ഡി എന്‍ എ ജനിതക വൈകല്യമുണ്ടാക്കുന്ന സുഡാന്‍ റെഡ് ഡൈ ഉണ്ടെന്ന് വിവരാവകാശ രേഖകള്‍. തമിഴ്‌നാട് ഫുഡ് സേഫ്റ്റി കമ്മീഷണറാണ് വിവരങ്ങള്‍ നല്‍കിയതെന്ന് കറവപ്പട്ട കര്‍ഷകന്‍ ലിയനാഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധനക്ക് വിധേയമാക്കിയ 160 എണ്ണത്തില്‍ എത്തിയോണ്‍ കീടനാശിനിയും 82 സാമ്ബിളുകളില്‍ സുഡാന്‍ റെഡ് ഡൈയും ഉള്ളതായാണ് അറിയിച്ചിരിക്കുന്നത്. കേരള വിപണിയില്‍ നിന്ന് തമിഴ്‌നാട് മുളക്, മസാല സാമ്ബിളുകള്‍ പരിശോധനക്ക് എടുക്കുന്നത് ഒഴിവാക്കാന്‍ പ്രാദേശിക ചിക്കന്‍ സ്റ്റാളുകളിലൂടെയാണ് മസാലകള്‍ വിവിധ പേരുകളില്‍ വിറ്റഴിക്കുന്നത്. കോഴിക്കടകളിലേക്ക് വരുന്ന ലോറികളിലൂടെ എത്തിക്കുന്ന മസാല കച്ചവടത്തില്‍ നികുതി വെട്ടിപ്പും നടത്തുന്നു. മുളക് മസാല ഉത്പന്നങ്ങളില്‍ കീടനാശിനിയും സുഡാന്‍ സാന്നിധ്യവുമുണ്ടെങ്കിലും നിര്‍മാതാക്കള്‍ക്കെതിരെ യാതൊരു നിയമനടപടിയും കൈക്കൊള്ളുന്നില്ല. അഞ്ച് ലക്ഷം രൂപ പിഴയും തടവ് ശിക്ഷയും ലഭിക്കേണ്ട ഇത്തരം കേസുകളില്‍ 2,000 രൂപ…