ക്ഷേത്രം ഏറ്റെടുക്കുന്നത് തടഞ്ഞു, ഓങ്ങല്ലൂര്‍ കടപ്പറമ്ബത്ത് കാവില്‍ സംഘര്‍ഷാവസ്ഥ

പട്ടാമ്ബി: ക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം ക്ഷേത്ര കമ്മിറ്റി തടഞ്ഞു. ഓങ്ങല്ലൂര്‍ കടപ്പറമ്ബത്ത് കാവില്‍ ചുമതലയേല്‍ക്കാനെത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസറെയാണ് തടഞ്ഞത്. ഭജനയും കുത്തിയിരിപ്പുമായി കുട്ടികളും സ്ത്രീകളും പിന്തുണ നല്‍കിയതോടെ പ്രതിഷേധം കനത്തു. ദേവസ്വം ബോര്‍ഡ് നടപടി പ്രതീക്ഷിച്ചിരുന്നതിനാല്‍ രാവിലെ മുതല്‍ ഹൈന്ദവ സംഘടനകള്‍ ക്ഷേത്രത്തില്‍ ഭജന ചൊല്ലി പ്രതിഷേധം ആരംഭിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സംഘടന ഭാരവാഹികളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തി. ഏറ്റെടുക്കലിനെതിരെ ക്ഷേത്ര കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഡിസംബര്‍ ഏഴിന് വിധി വരാനിരിക്കെ ബോര്‍ഡിെന്‍റ തിരക്കിട്ടുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, കോടതി വിധി വരുന്നത് വരെ കാത്തു നില്‍ക്കാനാകില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിയമാനുസൃതമായി നടപ്പാക്കുമെന്ന നിലപാടില്‍ ബോര്‍ഡ് ഉറച്ചുനിന്നു. രണ്ടു കൂട്ടരും നിലപാട് കടുപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി വി.…

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ പെയ്തേക്കും. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ഡിസംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. ഡിസംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടത്. വിശാഖപട്ടണത്തു നിന്ന് 1020 കിലോ മീറ്റര്‍ അകലെയും പരദ്വീപില്‍ നിന്ന് 1020 കി.മീ അകലെയുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ ബംഗാള്‍…

’20 കോടിയുടെ’ വിഗ്രഹം 10 കോടിക്ക് വാങ്ങാനെത്തിയത് പൊലീസ്; ഏഴു പേര്‍ പിടിയില്‍

പാവറട്ടി (തൃശൂര്‍): നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമിച്ച പ്രതികളെ തൃശൂര്‍ സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പാവറട്ടി പാടൂര്‍ മതിലകത്ത് അബ്ദുല്‍ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ട്കാവ് അനിഴം നിവാസില്‍ ഗീതാറാണി (63), പത്തനംതിട്ട കളരിക്കല്‍ ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം പള്ളിക്കല്‍ വിഷ്ണുസദനം ഉണ്ണികൃഷ്ണന്‍ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശൂര്‍ പടിഞ്ഞാറേകോട്ട കറമ്ബക്കാട്ടില്‍ ജിജു (45), പുള്ള് തച്ചിലേത്ത് അനില്‍കുമാര്‍ (40) എന്നിവരാണ് പിടിയിലായത്. പാടൂരിലെ ആഡംബര വീട് കേന്ദ്രീകരിച്ച്‌ 20 കോടി മൂല്യമുള്ള വിഗ്രഹം വില്‍പനക്ക് വെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ മുമ്ബ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് മോഷണം പോയതാണെന്നും കല്‍പറ്റ…

സിപിഎം നേതാവിന്റെ കൊലയ്ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യം, മുഖ്യപ്രതി ജിഷ്ണു കണ്ണൂര്‍ സ്വദേശി ഫൈസലിനെ പരിചയപ്പെടുന്നത് ജയിലില്‍ വച്ച്‌

തിരുവല്ല : സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍ പറമ്ബില്‍ സന്ദീപ്‌കുമാര്‍(36) കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസിയാണ് അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ പൊലീസിനായി. കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ഫൈസലുമായി പരിചയത്തിലാവുന്നത് ജയിലില്‍ വച്ചാണ്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചുവെന്ന് ആരോപിച്ച്‌ മുന്‍പ് പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യം ഉദ്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ മാതാവിന് താത്കാലിക ജോലിയുണ്ടായിരുന്നു. ഇത് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്‌ സന്ദീപ് നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു…

പഴയ അഭിനയ ഓർമ്മകൾ പങ്കുവെച്ച് റാണി ശരൺ.

മുൻ ടെലിവിഷൻ അവതാരികയും സിനിമാ-സീരിയൽ താരമായ ശരൺ പുതുമനയുടെ ഭാര്യയുമാണ് റാണി ശരൺ. പണ്ട് അഭിനയിച്ച ഒരു ഹസ്വചിത്രത്തിൻറെ ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് റാണി ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഓർമ്മ പങ്കുവെച്ചത്. റാണി ശരൺ ഫേസ്ബുക്കിൽ എഴുതിയ കുറുപ്പ് ഇങ്ങനെ. Dec 1 2012. അന്ന് വൈകുന്നേരം 6മണിക്ക് ലോകത്ത് പല രാജ്യങ്ങളിൽ ആയി 40 കേന്ദ്രങ്ങളിൽ (IST) “ലോറി ഗേൾ” എന്ന ഷോർട്ട് ഫിലിം കൂട്ടുകാരുടെയും ഞങ്ങളുടെ ടീമിൻ്റെയും കട്ട ടീം വർക്കിൽ ഞങൾ പ്രദർശിപ്പിച്ചു. Sinjar എന്ന സിനിമ സംഭവിക്കുന്നതിന് മുൻപ് പാമ്പള്ളി എന്ന സുഹൃത്ത് എല്ലാ വർഷവും ഒരു ഷോർട്ട് ഫിലിം ചെയ്യുമായിരുന്നു.ഒരു ദിവസം വീട്ടിൽ വന്ന് ലോറി ഗേളിൻ്റെ കഥ പറഞ്ഞു.എൻ്റെ മനസ്സിലെ ലക്ഷ്മി റാണിജി ആണെന്ന് പറഞ്ഞു.ഞാൻ അതൊരു തമാശ എന്നെ കരുതിയുള്ളു.പക്ഷേ പാമ്പള്ളി സീരിയസ് ആയിരുന്നു. ശരൺജിയുമായി സംസാരിച്ചിട്ട്…

സംസ്ഥാനത്ത് മദ്യവില ഉയരും; 250 മുതല്‍ 400 രൂപവരെ കൂടിയേക്കും

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. എക്സൈസ് ഉൾപ്പെടെയുള്ള തീരുവകൾ നിർമാതാക്കൾ മുൻകൂറായി അടയ്ക്കണമെന്ന് ബെവ്‌കോ അറിയിച്ചു. എന്നാൽ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകർ പറയുന്നു. ബെവ്‌കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്ന് സൂചന

പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. സിബിഐ കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. റിമാന്‍ഡ് ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി, ആയുധങ്ങള്‍ എത്തിച്ചു, കൊല്ലപ്പെട്ടവരുടെ യാത്രവിവരങ്ങള്‍ കൃത്യം നല്‍കിയവര്‍ക്ക് കൈമാറി തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കണ്ടെത്തലുകള്‍. അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ്…

യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു, കര്‍ശ നിരീക്ഷണം തുടരുമെന്ന് അധികൃതര്‍

ദുബായ്: യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കര്‍ശ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. 29-നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്ബര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്.

പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഇവൻ ബാല കഥകളിലെ കബീഷി നെക്കാളും വലിയ തമാശക്കാരൻ.

കബീഷ് വൈറൽ ആകുന്നു. ടെലിവിഷൻ തിരക്കഥാകൃത്തും, നടനുമായ ഷബീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹസ്വചിത്രം ആണ് കബീഷ്. പൂർവ്വകാല സുഹൃത്തുക്കൾക്ക് രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുന്നു ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുകയും ചെയ്യുന്നിടത്താണ് കഥ തുടങ്ങുന്നത്. ഇതിൽ വളരെ അസ്വാഭാവികത നിറഞ്ഞ രീതിയിൽ സംസാരിക്കുന്ന കഥാപാത്രമാണ് കബീഷ്. രാജീവ് ജയിംസ് ജോസഫ് ആണ് ഇതിൻറെ സംവിധാനം നിർവഹിച്ചത്. ഷബീറിനൊപ്പം സനീഷ്, സന്ദീപ്, തുടങ്ങിയവരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമാ മോഹത്തിന് തുടക്കം കുറിക്കുന്ന ഒരു സൃഷ്ടി കൂടിയാണ് കപീഷ് എന്നാ ഈ ഹസ്വചിത്രം. ഹാസ്യ സംബന്ധമായ ഹസ്വചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം തരംഗം സൃഷ്ടിക്കുകയാണ്.പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഹസ്വചിത്രം https://youtu.be/cVXp62hKUuo

അഗ്നിബാധയുണ്ടായ എം വി കവരത്തി കപ്പല്‍ ആന്ത്രോത്ത് എത്തിച്ചു

കൊച്ചി | കൊച്ചിയില്‍ നിന്ന് യാത്രക്കാരുമായി തിരിച്ച എം വി കവരത്തി യാത്രാ കപ്പല്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന്ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉപയോഗിച്ച് കെട്ടി വലിച്ചുകൊണ്ടാണ് കടലില്‍ നിന്നും കപ്പല്‍ ദ്വീപിലേക്ക് നീക്കയത്. ആന്ത്രോത്തിലേക്കുള്ള യാത്രക്കാരെ ഇവിടെയിറക്കും. മറ്റ് ദ്വീപുകളിലേക്കുള്ളവരെ എംവി കോറല്‍ എന്ന കപ്പലിലേക്ക് മാറ്റും. 624 യാത്രക്കാരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു എം വി കവരത്തി കപ്പലില്‍ തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു എം വി കവരത്തി കപ്പലില്‍ തീപിടിത്തമുണ്ടായത്. എഞ്ചിന്‍ റൂമിലായിരുന്നു തീപിടിത്തം. ആളപായമൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുത ബന്ധം തകരാറിലായതോടെ കപ്പലിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കപ്പല്‍ ഏറെ നേരം നിയന്ത്രണംവിട്ട് കടലില്‍ അലയുന്ന സാഹചര്യവുമുണ്ടായിരുന്നു. വൈദ്യുതി തടസപ്പെട്ടതോടെ ഫാന്‍, എസി സംവിധാനങ്ങള്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.