ആധാര്‍നമ്ബറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും

ആധാര്‍നമ്ബറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും.വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ. തിരഞ്ഞെടുപ്പുകമ്മിഷന്‍ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തില്‍ ആരേയും നിയമപ്രകാരം നിര്‍ബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.

കുവൈറ്റില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ഫൈസല്‍ അല്‍ നവാഫ് ആണ് ഉത്തരവ് പുറത്തിറക്കിയത്. നിലവില്‍ ഏഴ് ലക്ഷത്തിലധികം വിദേശികള്‍ക്ക് കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സുണ്ട്. ഇതില്‍ രണ്ടര ലക്ഷത്തോളം പേര്‍ ലൈ സന്‍സിനുള്ള നിശ്ചിത അര്‍ഹത മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നില്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സമഗ്ര പരിശോധനക്ക് മുന്നോടിയായാണ് ലൈസന്‍സ് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. സമഗ്ര പരിശോധന ഈമാസം തന്നെ ആരംഭിക്കും. എല്ലാ ലൈസന്‍സുകളും പരിശോധിച്ച്‌ അര്‍ഹതയുള്ളവരുടേത് മാത്രം നില നിര്‍ത്താന്‍ നടപടിക്രമങ്ങള്‍ക്ക് മൂന്നുമാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

70-കാരന്റെ മൃതദേഹം പുഴുവരിച്ച സംഭവം: ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍ : തളാപ്പിലെ വീട്ടില്‍ എഴുപതുകാരന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മരിച്ച അബ്ദുള്‍ റാസിഖ് ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വയര്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും പിത്തഗ്രന്ഥി മുഴുവനായി വികസിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ തെക്കി ബസാറില്‍ ഭാര്യയ്‌ക്കും മകള്‍ക്കും ഒപ്പമായിരുന്നു അബ്ദുള്‍ റാസിഖ് താമസിച്ചിരുന്നത്. ഇയാള്‍ അസുഖബാധിതനായിരുന്നു എന്നും മുറിയില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതുകൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നുമാണ് ഭാര്യയുടെയും മകളുടെയും മൊഴി. എന്നാല്‍, ഇവരെ വീണ്ടും ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓമിക്രോണ്‍ നിയന്ത്രണാധീതമായതോടെ കോവിഡില്‍ ആറാടി ബ്രിട്ടന്‍; സമ്ബൂര്‍ണ്ണ നിയന്ത്രണങ്ങളിലേക്ക് പതിയെ നീങ്ങാന്‍ ഉറച്ച്‌ ബ്രിട്ടന്‍

ഇ ത്തവണയും ക്രിസ്ത്മസ് ആഘോഷങ്ങള്‍ മാറ്റിവെയ്ക്കേണ്ടി വരുമെന്ന സൂചനയാണ് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി ഇന്നലെ നല്‍കിയത്. കോവിഡ് വ്യാപനതോത് കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ ശാസ്ത്രോപദേശക സമിതിയും ആവശ്യപ്പെട്ടു. ഇന്നലെ ഒരൊറ്റദിവസം 78,610 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജനുവരിയിലെ രണ്ടാം തരംഗ കാലത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കായ 68,053എന്നതിനെയും കവച്ചു വെച്ചിരിക്കുകയാണിത്. വരും ദിവസങ്ങളില്‍ ഇനിയും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടും എന്നായിരുന്നു ഡൗണിങ് സ്ട്രീറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ ക്രിസ് വിറ്റി പറഞ്ഞത്. ഓമിക്രോണ്‍ ബ്രിട്ടനില്‍ കത്തിപ്പടരുകയാണ്. പ്രതിദിനം ഏകദേശം 4 ലക്ഷത്തോളം പേരെയെങ്കിലും ഇത് ബാധിക്കുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. ഈ ശൈത്യകാലത്ത് ആയിരക്കണക്കിന് കോവിഡ് രോഗികള്‍ ചികിത്സതേടി ആശുപത്രിയിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും ക്രിസ്സ് വിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മാസത്തോടെ പ്രതിദിനം 10 ലക്ഷം രോഗികളുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതിദിനം 4000 കോവിഡ് രോഗികളെങ്കിലും…

വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി സൗദിയിലേക്ക് കടന്ന ആര്‍എസ്‌എസ് മുന്‍ മുഖ്യശിക്ഷക് അറസ്റ്റില്‍

കിളിമാനൂര്‍: വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച്‌ സൗദിയിലേക്ക് കടന്ന ആര്‍എസ്‌എസ് മുന്‍ മുഖ്യശിക്ഷക് 10 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കിളിമാനൂര്‍ കണ്ണയംകോട് കുന്നുമ്മല്‍ സാഫല്യം വീട്ടില്‍ താമസക്കാരനായ രാജേഷ് (47) ആണ് കിളിമാനൂര്‍ പോലിസിന്റെ പിടിയിലായത്. ഷെറിന്‍ അബ്ദുല്‍ സലാം എന്ന പേരിലാണ് ആര്‍എസ്‌എസ് നേതാവ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്. 2006 ലാണ് വ്യാജരേഖകള്‍ നിര്‍മിച്ച്‌ ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്ത് പോയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറല്‍ ജില്ല പോലിസ് മേധാവി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2019ല്‍ കിളിമാനൂര്‍ പോലിസ് കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 15ന് വിദേശത്തുനിന്നു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍ പോര്‍ട്ട് അധികൃതര്‍ തടഞ്ഞുനിര്‍ത്തി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.…

പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചു വര്‍ഷം പീഡിപ്പിച്ചു; സ്വന്തം മകളെ പീഡനത്തിനിരയാക്കിയത് മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ മുതല്‍.

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ച് വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കുട്ടിക്ക് എട്ട് വയസ്സുള്ളപ്പോള്‍ മുതല്‍ പീഡിപ്പിച്ചു പോന്ന കൊടുംക്രൂരനായ പിതാവിനെയാണ് കോടതി കഠിന ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചു. മകളെ രക്ഷിച്ചു വളര്‍ത്തേണ്ട കൈകള്‍ തന്നെ അവളെ ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. മൂന്നു വകുപ്പുകളിലായി 10 വര്‍ഷം വീതമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍. പുഷ്‌കരന്‍ ഹാജരായി. മുണ്ടക്കയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 20 വയസ്സുണ്ട്. പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്താണ് അച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചത്. അയല്‍വാസിയായ സ്ത്രീയാണ് പെണ്‍കുട്ടിയുടെ ദുരിതം…

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്‍റില്‍ പ്രസ്‌താവന നടത്തും

രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്ന് മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. സംസ്കാരം നാളെ നടക്കും. നാളെ 11 മണിമുതല്‍ 2 മണിവരെ വസതിയില്‍ പൊതുദര്‍ശനം. അന്തരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. സംയുക്ത സേനാ മേധാവിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ അമേരിക്ക. യു എസ് ജനറല്‍ സെക്രട്ടറിയാണ് അനുശോചനം അറിയിച്ചത്. കൂടാതെ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്‍റില്‍ പ്രസ്‌താവന നടത്തും. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

സാറ്റലൈറ്റ് വില്‍പ്പനയിലുടെ 20 കോടിക്ക് അപ്പുറം; ഒടിടിയില്‍ നിന്ന് 40 കോടിയെന്നും റിപ്പോര്‍ട്ട്

കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം നൂറു കോടി ക്ലബ്ബിലെത്തിയെന്ന കണക്കുള്‍ക്കുള്ളിലും നിര്‍മ്മാതാവിനെ വേദനിപ്പിക്കുന്ന സത്യങ്ങള്‍ ഏറെ. റിസര്‍വ്വേഷനായി നൂറു കോടി കിട്ടിയെന്ന് പറയുമ്ബോഴും ഈ നൂറു കോടിയും നിര്‍മ്മാതാവിന് സ്വന്തമല്ല. ഈ നൂറു കോടിയില്‍ ജി എസ് ടിയും റിസര്‍വ്വേഷന്‍ ചാര്‍ജ്ജും വരെ ഉള്‍പ്പെടുമെന്നതാണ് വസ്തുത. അതായത് 100 കോടി കളക്റ്റ് ചെയ്യുമ്ബോള്‍ അതില്‍ നിര്‍മ്മാതാവിനും തിയേറ്റര്‍ ഉടമയ്ക്കുമായി ഏതാണ് 60 കോടി കിട്ടും. ഇതില്‍ പകുതി മാത്രമാണ് നിര്‍മ്മാതാവിന് സ്വന്തം. അതായത് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം 100 കോടിയുടെ ബിസിനസ്സുണ്ടാക്കിയിട്ടുണ്ടെങ്കില്‍ തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന് 30 കോടി മാത്രമേ കിട്ടൂവെന്നതാണ് വസ്തുത. കേരളത്തില്‍ സിനിമ ടിക്കറ്റിന് 18 ശതമാനമാണ് ജി എസ് ടി. റിസര്‍വ്വേഷന്‍ നിരക്കായി 20 രൂപ വരെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വാങ്ങുന്നു. ഇത് നിര്‍മ്മാതാവിന് കിട്ടില്ല. തിയേറ്ററുകാരും ഓണ്‍ലൈന്‍ കമ്ബനികളും…

മലപ്പുറത്ത് കുടുബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം | മക്കരപ്പറമ്ബ് അമ്ബലപ്പടിയില്‍ യുവാവ് കുത്തേറ്റുമരിച്ചു. മക്കരപ്പറമ്ബ് സ്വദേശി ജാഫര്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; നാല് പ്രതികള്‍ പിടിയില്‍ വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് പുറത്ത് വിടും; ഇവരെ സമൂഹം അറിയട്ടെയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുല്ലപ്പെരിയാര്‍ ഡാമിന്റെ ജല നിരപ്പില്‍ കുറവ് ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയില്‍ ഇന്ന് ഹര്‍ത്താല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് മലപ്പുറത്ത് കുടുബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ പത്തൊന്‍പതുകാരി ക്ലാസില്‍ നിന്നും ഇറങ്ങിയോടി, പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍

നെടുമങ്ങാട്: അരുവിക്കരയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ 19 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍. കല്‍കുഴി സ്വദേശി മോഹന്‍ സരൂപിനെയാണ് (45) അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര, മുണ്ടേല, കുളക്കോട് ഭാഗങ്ങളില്‍ ബ്രെയിന്‍സ് അക്കാഡമി എന്ന പേരില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയായിരുന്നു പ്രതി. പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയും ഇവര്‍ക്കുനേരെ ലൈംഗികചുവയുള്ള പദങ്ങള്‍ പ്രയോഗിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നു. ഒരാഴ്ച് മുമ്ബാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇവിടെ നിന്ന് ഇറങ്ങി ഓടിയ പെണ്‍കുട്ടി പിന്നീട് ക്ലാസിനെത്തിയില്ല. സഹപാഠികള്‍ തിരക്കിയപ്പോഴാണ് ഇവരോട് പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞത്. ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ അരുവിക്കര എസ്.എച്ച്‌.ഒ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള കണ്ണടക്കടയില്‍വച്ച്‌…