സൈനിക ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ രാജ്യം ഞെട്ടിയിരിക്കുകയാണ്. ഈ ദു:ഖവേളയിലും റാവത്തിന്റെ പിൻഗാമിയായി ആര് സ്ഥാനമേൽക്കും ചോദ്യം എല്ലാവരുടെയും മനസിലുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. അടുത്ത 10 ദിവസത്തിനുള്ളിൽ പുതിയ സംയുക്തസേനാമേധാവിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പേരാണ് സംയുക്തസേനാമേധാവി സ്ഥാനത്തേക്ക് കൂടുതലും ഉയർന്ന് കേൾക്കുന്നത്. നിലവിൽ നാവികസേനയിലും വ്യോമസേനയിലുമുള്ള തലന്മാരിൽ സീനിയറാണ് നരവനെ. 2019 ന് ഡിസംബർ 31 നാണ് അദ്ദേഹം കരസേന മേധാവിയായി നരവനെ ചുമതലയേറ്റത്. അതിന് മുമ്പ് കരസേന വൈസ് ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരസേനയുടെ ഈസ്റ്റേൺ കമാന്റിന്റെ തലവനായും സേവനമുഷ്ഠിച്ചിട്ടുണ്ട്.സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണെങ്കിൽ നിയമനമെങ്കിൽ നരവനയായിരിക്കും അടുത്ത സംയുക്തസേനാ മേധാവി. അടുത്ത വർഷം ഏപ്രിലലാണ് നരവനെ…
Day: December 16, 2021
ആധാര്‍നമ്ബറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും
ആധാര്‍നമ്ബറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും.വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ. തിരഞ്ഞെടുപ്പുകമ്മിഷന്‍ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തില്‍ ആരേയും നിയമപ്രകാരം നിര്‍ബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.
കുവൈറ്റില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ഫൈസല്‍ അല്‍ നവാഫ് ആണ് ഉത്തരവ് പുറത്തിറക്കിയത്. നിലവില്‍ ഏഴ് ലക്ഷത്തിലധികം വിദേശികള്‍ക്ക് കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സുണ്ട്. ഇതില്‍ രണ്ടര ലക്ഷത്തോളം പേര് ലൈ സന്സിനുള്ള നിശ്ചിത അര്‍ഹത മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സമഗ്ര പരിശോധനക്ക് മുന്നോടിയായാണ് ലൈസന്‍സ് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. സമഗ്ര പരിശോധന ഈമാസം തന്നെ ആരംഭിക്കും. എല്ലാ ലൈസന്‍സുകളും പരിശോധിച്ച് അര്‍ഹതയുള്ളവരുടേത് മാത്രം നില നിര്‍ത്താന്‍ നടപടിക്രമങ്ങള്‍ക്ക് മൂന്നുമാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
70-കാരന്റെ മൃതദേഹം പുഴുവരിച്ച സംഭവം: ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍ : തളാപ്പിലെ വീട്ടില്‍ എഴുപതുകാരന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മരിച്ച അബ്ദുള്‍ റാസിഖ് ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വയര്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും പിത്തഗ്രന്ഥി മുഴുവനായി വികസിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ തെക്കി ബസാറില്‍ ഭാര്യയ്‌ക്കും മകള്‍ക്കും ഒപ്പമായിരുന്നു അബ്ദുള്‍ റാസിഖ് താമസിച്ചിരുന്നത്. ഇയാള്‍ അസുഖബാധിതനായിരുന്നു എന്നും മുറിയില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതുകൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നുമാണ് ഭാര്യയുടെയും മകളുടെയും മൊഴി. എന്നാല്‍, ഇവരെ വീണ്ടും ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓമിക്രോണ്‍ നിയന്ത്രണാധീതമായതോടെ കോവിഡില്‍ ആറാടി ബ്രിട്ടന്‍; സമ്ബൂര്‍ണ്ണ നിയന്ത്രണങ്ങളിലേക്ക് പതിയെ നീങ്ങാന്‍ ഉറച്ച് ബ്രിട്ടന്‍
ഇ ത്തവണയും ക്രിസ്ത്മസ് ആഘോഷങ്ങള്‍ മാറ്റിവെയ്ക്കേണ്ടി വരുമെന്ന സൂചനയാണ് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി ഇന്നലെ നല്‍കിയത്. കോവിഡ് വ്യാപനതോത് കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ ശാസ്ത്രോപദേശക സമിതിയും ആവശ്യപ്പെട്ടു. ഇന്നലെ ഒരൊറ്റദിവസം 78,610 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജനുവരിയിലെ രണ്ടാം തരംഗ കാലത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കായ 68,053എന്നതിനെയും കവച്ചു വെച്ചിരിക്കുകയാണിത്. വരും ദിവസങ്ങളില്‍ ഇനിയും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടും എന്നായിരുന്നു ഡൗണിങ് സ്ട്രീറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ ക്രിസ് വിറ്റി പറഞ്ഞത്. ഓമിക്രോണ്‍ ബ്രിട്ടനില്‍ കത്തിപ്പടരുകയാണ്. പ്രതിദിനം ഏകദേശം 4 ലക്ഷത്തോളം പേരെയെങ്കിലും ഇത് ബാധിക്കുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. ഈ ശൈത്യകാലത്ത് ആയിരക്കണക്കിന് കോവിഡ് രോഗികള്‍ ചികിത്സതേടി ആശുപത്രിയിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും ക്രിസ്സ് വിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മാസത്തോടെ പ്രതിദിനം 10 ലക്ഷം രോഗികളുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതിദിനം 4000 കോവിഡ് രോഗികളെങ്കിലും…
വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി സൗദിയിലേക്ക് കടന്ന ആര്‍എസ്‌എസ് മുന്‍ മുഖ്യശിക്ഷക് അറസ്റ്റില്‍
കിളിമാനൂര്‍: വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് സൗദിയിലേക്ക് കടന്ന ആര്‍എസ്‌എസ് മുന്‍ മുഖ്യശിക്ഷക് 10 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കിളിമാനൂര്‍ കണ്ണയംകോട് കുന്നുമ്മല്‍ സാഫല്യം വീട്ടില്‍ താമസക്കാരനായ രാജേഷ് (47) ആണ് കിളിമാനൂര്‍ പോലിസിന്റെ പിടിയിലായത്. ഷെറിന്‍ അബ്ദുല്‍ സലാം എന്ന പേരിലാണ് ആര്‍എസ്‌എസ് നേതാവ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്. 2006 ലാണ് വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്ത് പോയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറല്‍ ജില്ല പോലിസ് മേധാവി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2019ല്‍ കിളിമാനൂര്‍ പോലിസ് കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 15ന് വിദേശത്തുനിന്നു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍ പോര്‍ട്ട് അധികൃതര്‍ തടഞ്ഞുനിര്‍ത്തി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.…
പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചു വര്‍ഷം പീഡിപ്പിച്ചു; സ്വന്തം മകളെ പീഡനത്തിനിരയാക്കിയത് മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ മുതല്‍.
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ച് വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുട്ടിക്ക് എട്ട് വയസ്സുള്ളപ്പോള്‍ മുതല്‍ പീഡിപ്പിച്ചു പോന്ന കൊടുംക്രൂരനായ പിതാവിനെയാണ് കോടതി കഠിന ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചു. മകളെ രക്ഷിച്ചു വളര്‍ത്തേണ്ട കൈകള്‍ തന്നെ അവളെ ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. മൂന്നു വകുപ്പുകളിലായി 10 വര്‍ഷം വീതമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍. പുഷ്‌കരന്‍ ഹാജരായി. മുണ്ടക്കയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 20 വയസ്സുണ്ട്. പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്താണ് അച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചത്. അയല്‍വാസിയായ സ്ത്രീയാണ് പെണ്‍കുട്ടിയുടെ ദുരിതം…