അദാനി തുറമുഖത്തുനിന്ന് അപകടകരമായ റേഡിയോ ആക്ടീവ് ചരക്കുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമഖത്തുനിന്ന് റേഡിയോ ആക്ടീവ് പ്രസരണ ശേഷിയുള്ള അപകടകരമായ ചരക്കുകള്‍ പിടികൂടി. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയിലാണ് ചരക്കുകള്‍ അടങ്ങിയ എട്ടു കണ്ടെയ്നറുകള്‍ വിദേശകപ്പലില്‍നിന്ന് പിടികൂടിയതെന്ന് അദാനി പോര്‍ട്സ് പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്താനിലെ കറാച്ചിയില്‍നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് പോകുന്ന കപ്പലിലായിരുന്നു ചരക്കുകള്‍. അപകടകരമല്ലാത്ത ചരക്കുകളുടെ പട്ടികയിലാണ് ഇവ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കണ്ടെയ്നറുകളില്‍ ക്ലാസ് 7 (റേഡിയോ ആക്ടീവ് ശേഷിയുള്ളവ) എന്ന് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയാണ് അധികൃതര്‍ ഇവ പിടികൂടിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി തുറമുഖത്ത് ഇവ തടഞ്ഞുവെച്ചു. ഇന്ത്യയെ സുരക്ഷിതമായി നിലനിര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനത്തെയും പൂര്‍ണമായി സഹായിക്കുന്നത് തുടരും. അദാനി ഗ്രൂപ്പ് ദേശീയ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണുന്നു -തുറമുഖ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് വുഹാനില്‍ തന്നെ! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ജനീവ: ആഗോള തലത്തില്‍ വലിയ വിപത്തായി മാറിയ കൊറോണ വൈറസിനെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. ചൈനയിലെ വുഹാനില്‍ നിന്നുള്ള ഭക്ഷ്യമാര്‍ക്കെറ്റിലെ മത്സ്യവില്‍പ്പനക്കാരിക്കാണ് ആദ്യം രോഗം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇതോടെ ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബര്‍ 16ന് രോഗം സ്ഥിരീകരിച്ചതെന്ന നിഗമനമാണ് തിരുത്തിയിരിക്കുന്നത്. 2019ലാണ് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വൈറസ് ബാധയെത്തുടര്‍ന്ന് കോടിക്കണക്കിന് ആളുകളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വൈറസിന്റെ ഉത്ഭവത്തെ തേടിയുള്ള പഠനങ്ങളാണ് നിലവില്‍ നടക്കുന്നത്. എന്നാല്‍ തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണങ്ങളേയും പഠനങ്ങളേയും വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌ പഠിക്കുന്ന അരിസോന യൂണിവേഴ്‌സിറ്റിയിലെ മൈക്കേല്‍ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. മത്സ്യവില്‍പ്പനക്കാരിയില്‍ ഡിസംബര്‍ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് മൈക്കേലിന്റെ പഠനം വ്യക്തമാക്കുണ്ട്. ഇക്കാര്യം…

കേരള വിപണിയില്‍ കറിപ്പൊടികളിലും മസാലകളിലും മാരകമായ സുഡാന്‍ റെഡ് ഡൈ

കണ്ണൂര്‍ :കേരള വിപണിയില്‍ ലഭിക്കുന്ന കറിപ്പൊടികളിലും മസാലകളിലും ക്യാന്‍സര്‍, ഡി എന്‍ എ ജനിതക വൈകല്യമുണ്ടാക്കുന്ന സുഡാന്‍ റെഡ് ഡൈ ഉണ്ടെന്ന് വിവരാവകാശ രേഖകള്‍. തമിഴ്‌നാട് ഫുഡ് സേഫ്റ്റി കമ്മീഷണറാണ് വിവരങ്ങള്‍ നല്‍കിയതെന്ന് കറവപ്പട്ട കര്‍ഷകന്‍ ലിയനാഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധനക്ക് വിധേയമാക്കിയ 160 എണ്ണത്തില്‍ എത്തിയോണ്‍ കീടനാശിനിയും 82 സാമ്ബിളുകളില്‍ സുഡാന്‍ റെഡ് ഡൈയും ഉള്ളതായാണ് അറിയിച്ചിരിക്കുന്നത്. കേരള വിപണിയില്‍ നിന്ന് തമിഴ്‌നാട് മുളക്, മസാല സാമ്ബിളുകള്‍ പരിശോധനക്ക് എടുക്കുന്നത് ഒഴിവാക്കാന്‍ പ്രാദേശിക ചിക്കന്‍ സ്റ്റാളുകളിലൂടെയാണ് മസാലകള്‍ വിവിധ പേരുകളില്‍ വിറ്റഴിക്കുന്നത്. കോഴിക്കടകളിലേക്ക് വരുന്ന ലോറികളിലൂടെ എത്തിക്കുന്ന മസാല കച്ചവടത്തില്‍ നികുതി വെട്ടിപ്പും നടത്തുന്നു. മുളക് മസാല ഉത്പന്നങ്ങളില്‍ കീടനാശിനിയും സുഡാന്‍ സാന്നിധ്യവുമുണ്ടെങ്കിലും നിര്‍മാതാക്കള്‍ക്കെതിരെ യാതൊരു നിയമനടപടിയും കൈക്കൊള്ളുന്നില്ല. അഞ്ച് ലക്ഷം രൂപ പിഴയും തടവ് ശിക്ഷയും ലഭിക്കേണ്ട ഇത്തരം കേസുകളില്‍ 2,000 രൂപ…

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ചു; സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്ബില്‍ രാജു ആണ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ചെങ്ങമനാട് പൊലീസ് പറഞ്ഞു. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്. വിദ്യാ‍ര്‍ത്ഥി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രശസ്ത സീരിയല്‍ താരത്തിന്റെ കണ്ണൂരിലെ വീട്ടില്‍ കള്ളന്‍ കയറി, ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍ : നിരവധി ജനപ്രിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം. താരത്തിന്റെ കണ്ണൂരിലുള്ള വീട്ടില്‍ നിന്നുമാണ് പതിനഞ്ച് പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. കണ്ണൂര്‍ ചെറുകുന്നിലെ വീട്ടില്‍ ശ്രീകലയുടെ പിതാവും, സഹോദരിയുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ മോഷണം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശ്രീകലയുടെ പിതാവാണ് മുറിക്കുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായെന്ന് മനസിലായത്. ശ്രീകലയുടെ സഹോദരിയുടെ പതിനഞ്ചോളം പവന്‍ തൂക്കം വരുന്ന മാലയും, വളകളുമാണ് മോഷണം പോയത്. കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

പരോളിലിറങ്ങിയ ജയില്‍പുള്ളിയെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

പോത്തന്‍കോട്: പരോളിലിറങ്ങിയ ജയില്‍പുള്ളിയെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചേങ്കോട്ടുകോണം സ്വാമിയാര്‍മഠം ചീനിവിള വീട്ടില്‍ കൃഷ്ണന്‍ നായര്‍ (64) ആണ് മരിച്ചത്. ഇയാള്‍ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിലിറങ്ങിയത്. പോത്തന്‍കോട്ട് താമസിക്കുന്ന മകെന്‍റ വീട്ടിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. രണ്ടു മാസം മുമ്ബാണ് പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. 2012ല്‍ കാട്ടായിക്കോണം മഠവൂര്‍പ്പാറ സ്വദേശി സതി വാക്കുതര്‍ക്കത്തിനിടെ, കുത്തേറ്റു മരിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ടാണ് ചേങ്കോട്ടുകോണം സ്വാമിയാര്‍ മഠത്തിനു സമീപത്തെ ഗാന്ധി സ്മാരകത്തിലെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിജയകുമാരി. മക്കള്‍: ഉമേഷ്, വൃന്ദ. പോത്തന്‍കോട് പൊലീസ് കേസെടുത്തു.

തമിഴ്നാട്ടില്‍ കനത്ത മഴ; കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ കരയിലെത്തി.പുതുച്ചേരി തീരത്ത് ഇപ്പോള്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്.തീവ്രന്യൂനമര്‍ദ്ദം വെല്ലൂര്‍ ഭാഗത്തേയ്ക്കാണ് ഇപ്പോള്‍ സഞ്ചാരം. തമിഴ്നാട്ടില്‍ പതിനാറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.കേരളത്തിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

ആറാട്ടിന്റെ സാറ്റലൈറ്റ് ഡീല്‍ ഉറപ്പിച്ചു; ഫെബ്രുവരിയില്‍ തീയേറ്ററിലെത്തുന്ന ചിത്രത്തിന്റേത് മരയ്‌ക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീല്‍

മരയ്‌ക്കാറിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിലെ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു സന്തോഷവാര്‍ത്തയാണ് പുറത്തു വരുന്നത്. 12 കോടി രൂപയ്‌ക്ക് ഏഷ്യാനെറ്റിന് സാറ്റലൈറ്റ് കച്ചവടം ഉറപ്പിച്ചിരിക്കുകയാണ് ചിത്രം. മരയ്‌ക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്. 18 കോടി ബഡ്‌ജറ്റില്‍ ബി.ഉണ്ണികൃഷ്‌ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്‌ണ തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജാവിന്റെ മകനിലൂടെ പ്രസിദ്ധമായ ‘ മൈ ഫോണ്‍ നമ്ബര്‍ ഈസ് ‘2255’ എന്ന ഡയലോഗിലെ നമ്ബറോടു കൂടിയ ഒരു ബെന്‍സ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്റെ പ്രമേയം.…

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് ബ്ലോക്കുകളില്‍ കഴിയുന്ന തടവുകാരായ ഗുണ്ടാനേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ കോടതിയില്‍ ഹാജരാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഘര്‍ഷം. നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാനേതാവുമായ തീക്കാറ്റ് സാജന്‍ എന്ന് വിളിക്കുന്ന സാജന്റെ നേതൃത്വത്തിലാണ് രണ്ടു കൈകളും ഇല്ലാത്ത കടവി രഞ്ജിത്തിനെയും ഒപ്പമുള്ളവരെയും ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ദിവസങ്ങളായി കടവിയും സാജനും തമ്മില്‍ വൈരാഗ്യം നിലനില്‍ക്കുന്നുണ്ട്. പരിഹസിക്കുന്നുവെന്നതിന്റെ പേരില്‍ ഇടയ്ക്ക് ഇരുവരും കൊമ്ബ് കോര്‍ക്കുകയും ചെയ്തിരുന്നു. സാജന്‍ കൈയിലിരുന്ന സ്പൂണ്‍ ഉപയോഗിച്ച്‌ കടവിയെ ആക്രമിച്ചു. കൈകളില്ലാത്ത കടവിക്ക് തടഞ്ഞുനില്‍ക്കാനായില്ല. ചെവിക്ക് പിറകില്‍ പരിക്കേറ്റ കടവി രഞ്ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയ്ക്ക് ശേഷം ജയിലിലെത്തിച്ചു. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാര്‍ഷിക നിയമം: ജനകീയ സമരങ്ങളില്‍ മുട്ടിടിച്ച്‌ നരേന്ദ്ര മോദിയും ബിജെപിയും

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്ബ് പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ടുനിന്ന കടുത്ത സഹന പോരാട്ടങ്ങളുടെ വിജയമായിരുന്നു ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഒരുപക്ഷേ, കഴിഞ്ഞ എത്രയോ കാലത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ജനകീയ വിജയങ്ങളിലൊന്നായി ചരിത്രം ഇതിനെ രേഖപ്പെടുത്തുമെന്നതിലും സംശയമില്ല. പഞ്ചാബില്‍ നിന്ന് ആരംഭിച്ച്‌ ഡല്‍ഹിയിലെ അതിര്‍ത്തിയിലേക്ക് മാര്‍ച്ച്‌ ചെയ്ത കര്‍ഷകരുടെ സമരത്തിന്റെ വാര്‍ഷികം വരാനിരിക്കെയാണ് നിയമം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നീണ്ടുനില്‍ക്കുന്നതും ചിട്ടയോടെ നടക്കുന്നതുമായ സമരങ്ങള്‍ക്ക് ഒരു ജനതയുടെ ഭാഗധേയം നിര്‍ണയിക്കാന്‍ കഴിയുമെന്നതിന്റെ തെളിവും കൂടിയാണ് ഇത്. അതേസമയം ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രാധാന്യം കുറച്ചുകളയുന്നതിനല്ല, ഇങ്ങനെ പറയുന്നത്. മറിച്ച്‌ മറ്റ് ചില സാഹചര്യങ്ങള്‍ പുതിയ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചുവെന്നാണ്. അടുത്ത വര്‍ഷം ഏഴ്…