കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വിദേശിയെ പൂട്ടിയിട്ട നിലയില്‍; പുഴുവരിച്ച്‌ മൃതപ്രായനായി യുഎസ് പൗരന്‍

തിരുവനന്തപുരം: കോവളം ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ വിദേശിയായ കിടപ്പുരോഗി പൂട്ടിയിട്ട നിലയില്‍. ദുര്‍ഗന്ധം വമിക്കുന്ന മുറിക്കുള്ളില്‍ മൃതപ്രായനായി ഉറുമ്ബരിച്ച നിലയിലായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തിയത്. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സ് (77) ആണ് മാസങ്ങളായി ദുരിതം അനുഭവിക്കുന്നത്. ഇര്‍വിന്‍ ഫോക്‌സിന് ഉടന്‍ ചികിത്സ ലഭ്യമാക്കാന്‍ ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. പൊലീസിലെ ഒരു ബീറ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉള്‍പ്പെട്ടവരുടെ സംഘം വൈകിട്ടു ഹോട്ടലില്‍ എത്തിയത്. കൊളുത്തിട്ട മുറിക്കുള്ളില്‍ നിന്നു ഞരക്കവും നിലവിളിയും കേള്‍ക്കാമായിരുന്നു. മുറി തുറന്നു കയറിയ സംഘം കണ്ടത് ഞെട്ടിക്കുന്ന ഇതു കാരണമാകാം ഉറുമ്ബു സാന്നിധ്യം എന്നു കരുതുന്നു. കാഴ്ചകളാണ്. സംഘം രോഗിയെ പരിചരിച്ചു താല്‍ക്കാലിക ആശ്വാസം നല്‍കി. ഒരു വര്‍ഷം മുന്‍പാണ് ഇര്‍വിന്‍ ഫോക്‌സ് കോവളത്തെത്തിയത്. വീഴ്ചയെ തുടര്‍ന്ന് ഇയാള്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടി.…

ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൊല്ലം: ചവറ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് നാല്‍പ്പതോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. വെട്ടേറ്റ ഇരുവരും ചവറക്കടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രവീണ്‍ എന്ന ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. പ്രാദേശിക തര്‍ക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് കുറ്റപ്പെടുത്തി. എന്നാല്‍ സംഭവവുമായി ബന്ധമില്ലെന്ന് ഡി.വൈ.എഫ്‌.ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും അക്രമിക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധമില്ലെന്നും നേതാക്കള്‍ അവകാശപ്പെട്ടു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്കൂളുകളിലും അംഗന്‍വാടികളിലും കുട്ടികള്‍ക്ക് ഇനി മുതല്‍ ലഭിക്കുക പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി

തിരുവനന്തപുരം: സ്കൂളുകളിലും അംഗന്‍വാടികളിലും ഇനി മുതല്‍ കുട്ടികള്‍ക്ക് ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യും. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായാണ് പോഷകഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് ഫോര്‍ട്ടിഫൈഡ് അരി വിതരണം എഫ്.സി.ഐ ആരംഭിച്ചു. ഇത് കൂടാതെ ജനുവരി മുതല്‍ വയനാട് ജില്ലയിലെ കാര്‍ഡുടമകള്‍ക്കും ഫോര്‍ട്ടിഫൈഡ് അരിയാകും റേഷന്‍ കടകള്‍ വഴി ലഭിക്കുകയെന്നും എഫ്.സി.ഐ അറിയിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്ബ്രദായത്തിലൂടെ വിവിധ പദ്ധതികള്‍ വഴി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി നല്‍കാനാണ് കേന്ദ്ര തീരുമാനം. ദേശീയ ആരോഗ്യ സര്‍വേയില്‍ ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്ബ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവ ചേര്‍ത്ത് പോഷകസമൃദ്ധമാക്കിയ അരി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. ആഗോള പട്ടിണി സൂചികയില്‍ 107 രാജ്യങ്ങളില്‍ 94ാം…

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘ജോക്കര്‍’ വൈറസ് ആക്രമണം: ഈ 15ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന് ഹാനികരമായേക്കാം

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘ജോക്കര്‍’ വൈറസ് ആക്രമണം. ജോക്കര്‍ ആക്രമണത്തെക്കുറിച്ച്‌ മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 15 ആപ്ലിക്കേഷനുകള്‍ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബും ജോക്കര്‍ മാല്‍വെയര്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിരുന്നു. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍, കോണ്‍ടാക്‌ട് ലിസ്റ്റ്, ഫോണിന്റെ വിവരങ്ങള്‍, ഒടിപി നമ്ബറുകള്‍ എന്നിവ ചോര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള ജോക്കര്‍ വൈറസ് വളരെയേറെ അപകടകാരിയാണ്. ഈസി പിഡിഎഫ് സ്കാനര്‍, നൗ ക്യൂ ആര്‍ കോഡ് സ്കാന്‍, സൂപ്പര്‍ ക്ലിക്ക് വിപിഎന്‍, വോള്യം ബൂസ്റ്റര്‍ ലൗഡര്‍ സൗണ്ട് ഇക്വലൈസര്‍, ബാറ്ററി ചാര്‍ജ്ജിംഗ് ആനിമേഷന്‍ ബബ്ള്‍ ഇഫക്‌ട്സ്, സ്മാര്‍ട്ട് ടിവി റിമോട്ട്, വോള്യം ബൂസ്റ്റിംഗ് ഹിയറിംഗ് എയ്ഡ്, ഫ്ലാഷ്ലൈറ്റ് ഫ്ലാഷ് അലേര്‍ട്ട് ഓണ്‍ കോള്‍, ഹാലോവീന്‍ കളറിംഗ്, ക്ലാസിക് ഇമോജി കീബോര്‍ഡ്, സൂപ്പര്‍ ഹീറോ…

റെയില്‍വെ ട്രാക്കില്‍ ബോംബ് സ്ഫോടനം ; ഡീസല്‍ എഞ്ചിന്‍ പാളം തെറ്റി

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ റെയില്‍വെ ട്രാക്കിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഡീസല്‍ എഞ്ചിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ സ്ഫോടനത്തിലാണ് ഡീസല്‍ എഞ്ചിന്‍ പാളം തെറ്റിയത് . ധന്‍ബാദ് ഡിവിഷനിലെ ഗര്‍വാ റോഡിനും ബര്‍ക്കാന സെക്ഷനും ഇടയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അതെ സമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ നക്സല്‍ പ്രവര്‍ത്തകരാണെന്ന് അധികൃതര്‍ ആരോപിച്ചു. റെയില്‍വെ അധികൃതര്‍ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

കൂട്ടിരിക്കാനെത്തിയ യുവാവിന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം: മെഡിക്കല്‍ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രോഗിയായ മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ പതിനാറാം വാര്‍ഡില്‍ ശ്വാസം മുട്ടലിന് ചികിത്സയില്‍ കഴിയുന്ന മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ ചിറയിന്‍കീഴ് കിഴുവിലം സ്വദേശി അരുണ്‍ ദേവിന്( 28) ക്രൂരമര്‍ദ്ദനമേറ്റത്.മര്‍ദ്ദനത്തെതുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയ യുവാവിനെ അവിടെയെത്തിയും സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ് സംഭവം. വീട്ടില്‍ നിന്ന് മുത്തശ്ശിക്ക് കൊടുത്തയച്ച കഞ്ഞി വാങ്ങാന്‍ അരുണ്‍ദേവ് മുകള്‍ നിലയിലെ വാര്‍ഡില്‍ നിന്ന് താഴെയെത്തി മടങ്ങുമ്ബോള്‍ സെക്യൂരിറ്റി ജീവനക്കാ‍ര്‍ ഗേറ്റില്‍ തടഞ്ഞു. കാര്യം പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ അരുണ്‍ദേവിനെ വിഷ്ണു എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ വലിച്ച്‌ അകത്തേക്ക് കൊണ്ടുപോയി മറ്റുള്ളവരും ചേര്‍ന്ന് മര്‍ദ്ദിച്ച്‌ അവശനാക്കുകയായിരുന്നു. വിഷ്ണു ഉള്‍പ്പെടെ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ അരുണ്‍ദേവ്…

‘നമ്മൈ കാക്കും 48’ : പുതിയ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ : റോഡപകടങ്ങളിപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി തമിഴ്നാട് സര്‍ക്കാര്‍. അപകടത്തിപ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്നത്. റോഡ് സുരക്ഷ ജനകീയമാക്കിയാണ് ലക്ഷ്യമെന്നും ഇതിനായി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്‍ജിഒകള്‍, എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. വ്യാഴാഴ്ച സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയില്‍, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊലീസിനും മറ്റ് പൊതുജനങ്ങള്‍ക്കും പ്രഥമശുശ്രൂഷ പരിശീലനം നല്‍കുക, അപകടങ്ങള്‍ തടയാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങി സംസ്ഥാനത്ത് നടപ്പാക്കേണ്ട നടപടികളെക്കുറിച്ച്‌ സ്റ്റാലിന്‍ ചര്‍ച്ച ചെയ്തു 81 ജീവന്‍ രക്ഷാ നടപടിക്രമങ്ങള്‍ക്കായി ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ സംസ്ഥാനം പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും…

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം തടവും അരലക്ഷം പിഴയും

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷം തടവും 50,000 രൂപ പിഴയും. കമ്ബംമെട്ട് പൊലീസ് സ്റ്റേഷനില്‍ 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കരുണാപുരം തുണ്ടന്‍ പുരയിടത്തില്‍ ഫിലിപ്പോസി (55) നെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. മറ്റൊരു പ്രതി ലൈസമ്മയെ വെറുതെ വിട്ടു. പബ്ലിക് പ്രോസിക്യൂട്ടര്‍ സുസ്മിത ജോണ്‍ ഹാജരായി.

വിദേശത്ത് നിന്നും മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കു പോയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

ചെങ്ങന്നൂര്‍: വിദേശത്തു നിന്നെത്തുന്ന മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കു പോയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. കോടുകുളഞ്ഞി മാളിയേക്കല്‍ കെ.എ ഏബ്രഹാം (70) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുമ്ബോള്‍ ആണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ചടയമംഗലത്തു വച്ച്‌ മില്‍മയുടെ പിക്കപ്പ് വാനുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റ ഏബ്രഹാമിനെ ഹൈവേ പൊലീസ് ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ക്ഷേത്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണംകഴിച്ച 22 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

മുക്കം: ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. മണ്ഡലകാല വ്രതാരംഭത്തോടനുബന്ധിച്ച്‌ മുക്കം നീലേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഇഡലിയും, സാമ്ബാറും കഴിച്ച 22 പേര്‍ക്കാണ് ഛര്‍ദിയും, വയറിളക്കവും ബാധിച്ചത്. രാവിലെ വിതരണം ചെയ്തതിനു ശേഷം ബാക്കി വന്ന ഭക്ഷണം രാത്രിയില്‍ കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കവും ഛര്‍ദിയുമുണ്ടായ ഇവരില്‍ ഏഴുപേരെ മുക്കം സി.എച്ച്‌.സി യിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഛര്‍ദിയും ക്ഷീണവും കൂടുതലായി അനുഭവപ്പെട്ട നീലേശ്വരം മരുതോരകുന്നുമ്മല്‍ നിധിന്‍ (24) കോഴിക്കോട് മെഡിക്കല്‍ കോളജിലും, രാരംകോട്ടുമ്മല്‍ നളിനി (42), മകന്‍ ഹരികൃഷ്ണന്‍ (16), മുതുവാട്ടു കുന്നുമ്മല്‍ അല്‍ഷിം (20), പൂക്കാല ശ്രീദേവി (48), അമ്ബലക്കുന്നുമ്മല്‍ ഷഹ്ന (27), മഠത്തില്‍ മനു പ്രസാദ് (40), പുത്തുംപറമ്ബില്‍ ശ്വേത (14) എന്നിവര്‍ മുക്കം സി.എച്ച്‌.സി യിലും ചികിത്സയിലാണ്. ഏഴു വയസ്സുകാരി ദിയ സുധീഷിനെ…