പ്രശസ്ത സീരിയല്‍ താരത്തിന്റെ കണ്ണൂരിലെ വീട്ടില്‍ കള്ളന്‍ കയറി, ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍ : നിരവധി ജനപ്രിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം. താരത്തിന്റെ കണ്ണൂരിലുള്ള വീട്ടില്‍ നിന്നുമാണ് പതിനഞ്ച് പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. കണ്ണൂര്‍ ചെറുകുന്നിലെ വീട്ടില്‍ ശ്രീകലയുടെ പിതാവും, സഹോദരിയുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ മോഷണം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശ്രീകലയുടെ പിതാവാണ് മുറിക്കുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായെന്ന് മനസിലായത്. ശ്രീകലയുടെ സഹോദരിയുടെ പതിനഞ്ചോളം പവന്‍ തൂക്കം വരുന്ന മാലയും, വളകളുമാണ് മോഷണം പോയത്. കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

പരോളിലിറങ്ങിയ ജയില്‍പുള്ളിയെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

പോത്തന്‍കോട്: പരോളിലിറങ്ങിയ ജയില്‍പുള്ളിയെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചേങ്കോട്ടുകോണം സ്വാമിയാര്‍മഠം ചീനിവിള വീട്ടില്‍ കൃഷ്ണന്‍ നായര്‍ (64) ആണ് മരിച്ചത്. ഇയാള്‍ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിലിറങ്ങിയത്. പോത്തന്‍കോട്ട് താമസിക്കുന്ന മകെന്‍റ വീട്ടിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. രണ്ടു മാസം മുമ്ബാണ് പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. 2012ല്‍ കാട്ടായിക്കോണം മഠവൂര്‍പ്പാറ സ്വദേശി സതി വാക്കുതര്‍ക്കത്തിനിടെ, കുത്തേറ്റു മരിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ടാണ് ചേങ്കോട്ടുകോണം സ്വാമിയാര്‍ മഠത്തിനു സമീപത്തെ ഗാന്ധി സ്മാരകത്തിലെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിജയകുമാരി. മക്കള്‍: ഉമേഷ്, വൃന്ദ. പോത്തന്‍കോട് പൊലീസ് കേസെടുത്തു.

തമിഴ്നാട്ടില്‍ കനത്ത മഴ; കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ കരയിലെത്തി.പുതുച്ചേരി തീരത്ത് ഇപ്പോള്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്.തീവ്രന്യൂനമര്‍ദ്ദം വെല്ലൂര്‍ ഭാഗത്തേയ്ക്കാണ് ഇപ്പോള്‍ സഞ്ചാരം. തമിഴ്നാട്ടില്‍ പതിനാറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.കേരളത്തിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

ആറാട്ടിന്റെ സാറ്റലൈറ്റ് ഡീല്‍ ഉറപ്പിച്ചു; ഫെബ്രുവരിയില്‍ തീയേറ്ററിലെത്തുന്ന ചിത്രത്തിന്റേത് മരയ്‌ക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീല്‍

മരയ്‌ക്കാറിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിലെ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു സന്തോഷവാര്‍ത്തയാണ് പുറത്തു വരുന്നത്. 12 കോടി രൂപയ്‌ക്ക് ഏഷ്യാനെറ്റിന് സാറ്റലൈറ്റ് കച്ചവടം ഉറപ്പിച്ചിരിക്കുകയാണ് ചിത്രം. മരയ്‌ക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്. 18 കോടി ബഡ്‌ജറ്റില്‍ ബി.ഉണ്ണികൃഷ്‌ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്‌ണ തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജാവിന്റെ മകനിലൂടെ പ്രസിദ്ധമായ ‘ മൈ ഫോണ്‍ നമ്ബര്‍ ഈസ് ‘2255’ എന്ന ഡയലോഗിലെ നമ്ബറോടു കൂടിയ ഒരു ബെന്‍സ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്റെ പ്രമേയം.…

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് ബ്ലോക്കുകളില്‍ കഴിയുന്ന തടവുകാരായ ഗുണ്ടാനേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ കോടതിയില്‍ ഹാജരാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഘര്‍ഷം. നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാനേതാവുമായ തീക്കാറ്റ് സാജന്‍ എന്ന് വിളിക്കുന്ന സാജന്റെ നേതൃത്വത്തിലാണ് രണ്ടു കൈകളും ഇല്ലാത്ത കടവി രഞ്ജിത്തിനെയും ഒപ്പമുള്ളവരെയും ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ദിവസങ്ങളായി കടവിയും സാജനും തമ്മില്‍ വൈരാഗ്യം നിലനില്‍ക്കുന്നുണ്ട്. പരിഹസിക്കുന്നുവെന്നതിന്റെ പേരില്‍ ഇടയ്ക്ക് ഇരുവരും കൊമ്ബ് കോര്‍ക്കുകയും ചെയ്തിരുന്നു. സാജന്‍ കൈയിലിരുന്ന സ്പൂണ്‍ ഉപയോഗിച്ച്‌ കടവിയെ ആക്രമിച്ചു. കൈകളില്ലാത്ത കടവിക്ക് തടഞ്ഞുനില്‍ക്കാനായില്ല. ചെവിക്ക് പിറകില്‍ പരിക്കേറ്റ കടവി രഞ്ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയ്ക്ക് ശേഷം ജയിലിലെത്തിച്ചു. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാര്‍ഷിക നിയമം: ജനകീയ സമരങ്ങളില്‍ മുട്ടിടിച്ച്‌ നരേന്ദ്ര മോദിയും ബിജെപിയും

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്ബ് പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ടുനിന്ന കടുത്ത സഹന പോരാട്ടങ്ങളുടെ വിജയമായിരുന്നു ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഒരുപക്ഷേ, കഴിഞ്ഞ എത്രയോ കാലത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ജനകീയ വിജയങ്ങളിലൊന്നായി ചരിത്രം ഇതിനെ രേഖപ്പെടുത്തുമെന്നതിലും സംശയമില്ല. പഞ്ചാബില്‍ നിന്ന് ആരംഭിച്ച്‌ ഡല്‍ഹിയിലെ അതിര്‍ത്തിയിലേക്ക് മാര്‍ച്ച്‌ ചെയ്ത കര്‍ഷകരുടെ സമരത്തിന്റെ വാര്‍ഷികം വരാനിരിക്കെയാണ് നിയമം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നീണ്ടുനില്‍ക്കുന്നതും ചിട്ടയോടെ നടക്കുന്നതുമായ സമരങ്ങള്‍ക്ക് ഒരു ജനതയുടെ ഭാഗധേയം നിര്‍ണയിക്കാന്‍ കഴിയുമെന്നതിന്റെ തെളിവും കൂടിയാണ് ഇത്. അതേസമയം ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രാധാന്യം കുറച്ചുകളയുന്നതിനല്ല, ഇങ്ങനെ പറയുന്നത്. മറിച്ച്‌ മറ്റ് ചില സാഹചര്യങ്ങള്‍ പുതിയ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചുവെന്നാണ്. അടുത്ത വര്‍ഷം ഏഴ്…

ബില്‍ തുക നല്‍കാതെ ഷൂട്ടിംഗ് സംഘം പോകാനൊരുങ്ങി; കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവച്ചു;

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ താരത്തിന്റെതായി പുറത്തെത്തുന്ന വാര്‍ത്തയാണ് വൈറലാകുന്നത്. ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചുവെന്നാണ് വിവരം. ഒരു തമിഴ് വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് അടക്കമുള്ളവര്‍ മൂന്നാറിലെത്തിയത്. സംഘം താമസിച്ച ഹോട്ടലില്‍ മുറിവാടകയിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ നിര്‍മ്മാണ കമ്പനി പണം അടയ്ക്കുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. അതേസമയം കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ കാളിദാസിന് കഴിഞ്ഞിരുന്നു. ആമസോണ്‍ പ്രൈമിന്റെ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ, നെറ്റ്ഫ്‌ലിക്‌സിന്റെ ആന്തോളജി സിരീസ് ആയ പാവ കഥൈകള്‍, ശരവണന്റെ സംവിധാനത്തിലെത്തിയ തമിഴ് ചിത്രം ഒരു പക്ക കഥൈ എന്നിവയാണ് കാളിദാസിന്റേതായി കഴിഞ്ഞ…

500 രൂപയുടെ നോട്ട് നീട്ടി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഹെല്‍മറ്റ് ധാരികളെത്തിയത് നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍

തുവ്വൂര്‍: സ്കൂളിലേക്കുള്ള വഴിയില്‍ 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. തുവ്വൂര്‍ മരുതത്ത് കോഴിപ്പാടന്‍ അനീസിെന്‍റ മകന്‍ അജ്നാസിനെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. തറക്കല്‍ എ.യു.പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അജ്നാസ് ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുംവഴി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴാണ് ഹെല്‍മറ്റ് ധാരികളായ രണ്ടുപേര്‍ ബൈക്കില്‍ പിന്നാലെയെത്തിയത്. മിഠായി വാങ്ങാനെന്ന് പറഞ്ഞ് 500 രൂപയുടെ നോട്ട് ഇവര്‍ നീട്ടിയെങ്കിലും അജ്നാസ് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ ബലമായി പിടിച്ച്‌ ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് അജ്നാസ് പറയുന്നു. കഴിഞ്ഞ ദിവസം അജ്നാസിനെയും കൂട്ടുകാരനെയും അജ്ഞാതന്‍ പിന്തുടര്‍ന്നിരുന്നുവത്രേ. പിതാവ് അനീസ് നല്‍കിയ പരാതിയില്‍ കരുവാരകുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുമ്ബ് കരുവാരകുണ്ട് കണ്ണത്തും സമാന സംഭവമുണ്ടായിരുന്നു.

കോടതിമുറിയില്‍ വാദം നടക്കുന്നതിനിടെ ജഡ്ജിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആക്രമിച്ചു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

കോടതിമുറിയില്‍ ജഡ്ജിനുനേരെ തോക്ക് ചൂണ്ടി പൊലീസുകാര്‍. ബീഹാറിലെ മധുബാനി ജില്ലയിലെ ജന്‍ജാരാപൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ പൊലീസുകാരായിരുന്നു ജഡ്ജിനെ ആക്രമിച്ചത്. ഘോഗാര്‍ദിഹ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപാല്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ അഭിമന്യു കുമാര്‍ എന്നിവരാണ് ജഡ്ജിനെ ആക്രമിച്ചത്. ഒരു കേസിന്റെ വാദത്തിനായാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ വാദം നടന്നുകൊണ്ടിരിക്കെ ജഡ്ജായ അവിനാഷ് കുമാറിനെ ആക്രമിക്കുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. ആക്രമണത്തിനിടെ ജഡ്ജിനെ രക്ഷിക്കാനെത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥരേയും അഭിഭാഷകരേയും ഇവര്‍ ആക്രമിച്ചു. അതേസമയം, എന്ത് കാരണത്താലാണ് ഇവര്‍ ജഡ്ജിനെ ആക്രമിച്ചതെന്ന കാര്യം വ്യക്തമല്ല. തന്റെ വിധിന്യായങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ച ജഡ്ജായിരുന്നു അവിനാഷ് കുമാര്‍. അദ്ദേഹത്തിന്റെ നിരവധി വിധിന്യായത്തില്‍ ജില്ലയിലെ പൊലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയില്‍ ജഡ്ജിനെ ആക്രമിച്ച സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച്‌ ജന്‍ജാരാപൂര്‍…

യുഎസില്‍ കോഴഞ്ചേരി സ്വദേശിയെ വെടിവച്ചു കൊന്നത് 15കാരന്‍; അറസ്റ്റില്‍

യുഎസില്‍ വെടിയേറ്റ് മലയാളി മരിച്ച സംഭവത്തില്‍ 15കാരന്‍ അറസ്റ്റില്‍. ഡാലസ് കൗണ്ടി മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി-56) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാജന്റെ സ്റ്റോറിലേക്ക് അതിക്രമിച്ച്‌ കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിലുണ്ടായിരുന്ന സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്‌ അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സാജന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്