മദ്യപിച്ചുണ്ടായ തര്‍ക്കം; മകനെ അച്ഛന്‍ കുത്തിക്കൊന്നു

മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തിക്കൊന്നു. ഓലത്താന്നി, പാതിരിശ്ശേരി, താഴങ്കാട് വീട് എസ്.എസ്. ഭവനില്‍ കുട്ടു എന്നു വിളിക്കുന്ന എസ്.എസ്.അരുണാ(32)ണ് മരിച്ചത്. സംഭവസമയം വീട്ടില്‍ ശശിധരന്‍നായര്‍, ഭാര്യ ശാന്തകുമാരി, മകന്‍ അരുണ്‍ എന്നിവരാണുണ്ടായിരുന്നത്. ശശിധരന്‍നായരും അരുണും മദ്യപിച്ചിരുന്നു. പലപ്പോഴും ഇവര്‍ ഒരുമിച്ച്‌ മദ്യപിക്കാറുണ്ടെന്ന്‌ പോലീസ്‌ പറയുന്നു. സംഭവശേഷം ഒളിവില്‍പ്പോയ അച്ഛന്‍ ശശിധരന്‍നായരെ(62) നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9.45-നാണ് സംഭവം. മദ്യപിച്ചശേഷം ഇവര്‍ വഴക്കിടുന്നതും പതിവാണ്. സംഭവദിവസം ഇരുവരും മദ്യപിച്ചശേഷം വീട്ടില്‍വെച്ച്‌ വഴക്കിട്ടു. മദ്യപിച്ച്‌ ബഹളംവയ്ക്കുമ്ബോഴെല്ലാം ശശിധരന്‍നായര്‍ മകനെ കത്തിയെടുത്ത് കുത്തുമെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. അരുണിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം.

തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കാമുകനെതിരെ പരാതിയുമായി വീട്ടമ്മ

കാസര്‍കോട്: കാമുകന്‍ തന്നെ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി . കാസര്‍കോട് സ്വദേശിയായ വീട്ടമ്മയാണ് പരാതി നല്‍കിയത് . സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നും ബലാത്സംഗം ചെയ്തെന്നും കാണിച്ച്‌ ഇവര്‍ കാസര്‍കോട് ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത് ചട്ടഞ്ചാല്‍ സ്വദേശിയായ സമീറിനെതിരെയാണ് മൂന്ന് മക്കളുള്ള വീട്ടമ്മയുടെ പരാതി. യുവതി ഇയാള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ നല്‍കിയിരുന്നു. ഇത് തിരികെ എടുത്ത് തരാമെന്ന് പറഞ്ഞ് കാസര്‍കോട് നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം ബലമായി കാറില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത് .മുംബൈ, ദില്ലി, ഗോവ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. താലി മാല അടക്കമുള്ളവ ഊരി വാങ്ങിയെന്നും പതിനെട്ടര പവന്‍ സമീര്‍ കൈക്കലാക്കിയെന്നുമാണ് യുവതി പറയുന്നത്. വീട്ടില്‍ വെല്‍ഡിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സമീറിനെ യുവതി പരിചയപ്പെടുന്നത്. കൂടാതെ അയച്ചു കൊടുത്ത സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും…

മമ്ബറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍വച്ചു വെട്ടിക്കൊന്നു

പാലക്കാട് : മമ്ബറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍വച്ചു വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഭാര്യയെ രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി സഞ്ജിത്തിനെ ആളുകള്‍ നോക്കിനില്‍ക്കേ വെട്ടി വീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ്ഡി പിഐ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്ത് നേരത്തെയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായത് എന്ന് പോലീസ് പറഞ്ഞു. . സഞ്ജിത്തിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ കെ എം ഹരിദാസ് പ്രതികരിച്ചു. സംഭവം രാഷ്ട്രീയ…

സ്വത്ത് തര്‍ക്കം; രണ്ടാനച്ഛന്‍ ആസിഡ് ഒഴിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു

പേരാവൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിനിരയായയാള്‍ മരിച്ചു. രണ്ടാനച്ഛന്‍്റെ ആക്രമണത്തില്‍ പരിക്കേറ്റ മണത്തണ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ ( 50 ) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബര്‍ 29-നാണ് ബിജു അക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയ മങ്കുഴി ജോസിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.ആസിഡ് ആക്രമണത്തില്‍ ബിജുവിന്‍റെ മുഖത്തും ശരീരത്തിലും മാരകമായി പൊള്ളലേറ്റു. ആസിഡ് ഒഴിച്ചതിന് പുറമെ ജോസ് ബിജുവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മണത്തണയിലെ കുളത്തില്‍ കുളിക്കാന്‍ എത്തിയ ബിജുവിനെ ആക്രമിക്കാന്‍ ബക്കറ്റില്‍ ആസിഡുമായി ജോസ് കാത്തു നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ജീപ്പില്‍ വരികയായിരുന്ന ബിജുവിനെ തടഞ്ഞു നിര്‍ത്തി പൊടുന്നനെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം സ്വന്തം വീടിന് സമീപത്തെ…

കഴിച്ചത് ഇഡ്ഡലി മാത്രം, ബില്ലില്‍ സമോസയുടെ അധിക തുക ചേര്‍ത്തു; ഹോട്ടലുടമയെ യുവാവ് അടിച്ചു കൊന്നു

ചെന്നൈ: കഴിക്കാത്ത സമോസമയുടെ തുക കൂടി ബില്ലില്‍ എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ അടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടില്‍ മധുര കെ പുദൂര്‍ ഗവ.ടെക്‌നിക്കല്‍ ട്രെയിനിംഗ് കോളേജിന് മുന്നിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലുടമയായ മുത്തുകുമാറിനെ കണ്ണന്‍ എന്നയാളാണ് അടിച്ചു കൊലപ്പെടുത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഇഡ്ഡലിയാണ് കഴിച്ചത്. എന്നാല്‍ ബില്‍ ലഭിച്ചപ്പോള്‍ ഇതില്‍ സമോസയുടെ തുക കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ടായിരുന്നു. മുത്തുകുമാറാണ് സമോസയുടെ തുക കൂടി എഴുതിച്ചേര്‍ത്തത്. അധിക തുക കണ്ടതോടെ കണ്ണന്‍ പരാതിയുമായി മുത്തുകുമാറിന്റെ അടുത്തെത്തി. എന്നാല്‍ കണ്ണന്‍ സമോസ കഴിച്ചെന്നും കള്ളം പറയുകയാണെന്നുമായിരുന്നു മുത്തുകുമാറിന്റെ വാദം. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ യുവാവ് ഹോട്ടലില്‍ ഉണ്ടായിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ അടിക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട കണ്ണനെ പോലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി…

പിതാവിന് മദ്യം നല്‍കി ബോധരഹിതനാക്കി 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; 40 കാരന്‍ അറസ്റ്റില്‍

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 40 കാരന്‍ അറസ്റ്റില്‍. ഓച്ചിറയിലാണ് സംഭവം. ക്‌ളാപ്പന പാട്ടത്തില്‍ കടവ്, കണിയാന്‍ തറയില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്. 14 കാരിയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയാണ് സുമേഷ്. പിതാവിനെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസ് എടുത്തു

ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍

നേമം: ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്നംഗസംഘത്തെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി ചെറുകോട് എല്‍.പി സ്‌കൂളിന് സമീപം അജീഷ് ഭവനില്‍ ഐ. ആന്‍റണി (47), രണ്ടാംപ്രതി കാരോട് കരുമത്തിന്‍മൂട് ബിനു ഭവനില്‍ എ. ഭാസ്‌കരന്‍ (60), മൂന്നാംപ്രതി പെരുകുളം ഉറിയാക്കോട് കൈതോട് മേക്കിന്‍കര പുത്തന്‍ വീട്ടില്‍ സി. ശശി (55) എന്നിവരാണ് പിടിയിലായത്. 34 വയസ്സുകാരിയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച യുവതി വിളപ്പില്‍ശാല ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് ആശുപത്രി അധികൃതരുടെ കൗണ്‍സലിങ്ങിനിടെ പീഡനവിവരം പുറത്തറിയുന്നത്. ആശാ വര്‍ക്കറുടെ സഹായത്തോടെ വ്യാഴാഴ്ച യുവതി തൈക്കാട് ആശുപത്രിയില്‍ തുടര്‍ചികിത്സ തേടി. തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാട്ടാക്കട ഡിവൈ.എസ്.പി പി.എസ്. പ്രശാന്തിെന്‍റ…

ഭിന്നശേഷിക്കാരി അശ്വിനിയും മിസ് കേരള മത്സരത്തിന്

കുറ്റ്യാടി: 21ന് കൊച്ചിയില്‍ നടക്കുന്ന മിസ്കേരള മത്സരത്തിന് ഭിന്നശേഷിക്കാരി അശ്വിനി കാപ്പുമ്മലും. മത്സരത്തില്‍ പങ്കെടുക്കുന്ന ഏക ഭിന്നശേഷിക്കാരി കൂടിയാണ് കുറ്റ്യാടി തണല്‍ കരുണ സ്പെഷല്‍ സ്കൂള്‍ വൊക്കേഷനല്‍ വിങ് വിദ്യാര്‍ഥിനിയായ അശ്വനി. കര്‍ഷക തൊഴിലാളി വേളം ചെറുകുന്ന് കാപ്പുമ്മല്‍ കുമാരെന്‍റയും മാതുവിെന്‍റയും മകളാണ്. നേരത്തേ നടന്ന മിസ് കേരള ഡിജിറ്റല്‍ ഒാഡിഷനില്‍ വിജയിയായിട്ടുണ്ട് . 21ന് കൊച്ചിയില്‍ നടക്കുന്ന ഫിസിക്കല്‍ ഒാഡിഷനിലാണ് ഇനി മാറ്റുരക്കാനുള്ളത്. നൃത്തത്തിലും അഭിനയത്തിലും അഭിരുചിയുള്ള അശ്വിനി ആ ഇനങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. സിനിമ നടിയാവണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തണല്‍ – കരുണ ടീം, സ്കൂള്‍ പ്രിന്‍സിപ്പല്‍ സഹാധ്യാപകര്‍ എന്നിവര്‍ പിന്തുണയുമായി രംഗത്തുണ്ട്.

നടന്‍ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു

കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്ബറക്കാട്ട് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ്.ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. പത്മ മേനോന്‍ ആണ് ഭാര്യ. മാധ്യമപ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ ഏക മകളാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകും. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ശേഷിക്കുന്ന എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയില്‍ കേരളത്തിന്റെ മലയോര പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത…