മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച കാറിനെ അമിത വേഗത്തില്‍ പിന്തുടര്‍ന്ന കാര്‍ ആരുടേത് ?

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്ന് പേരുടെ ജീവനെടുത്ത കാറപകടം സംബന്ധിച്ച കേസില്‍ ഹോട്ടലില്‍ നിന്ന് കാണാതായ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കാന്‍ പൊലീസിനായില്ല.   അപകട വിവരം അറിഞ്ഞയുടന്‍ ഇവര്‍ രാത്രി ആഘോഷിച്ച ഫോര്‍ട്ടുകൊച്ചിയിലെ ആഡംബര ഹോട്ടലായ നമ്ബര്‍ 18ലെ ഏറ്റവും മുകള്‍ നിലയിലെ ക്ലബ് 18 ഹാളിലെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റിയിരുന്നു. ഇത് ഹാജരാക്കാന്‍ പൊലീസ് ഹോട്ടലുടമയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇന്നലെയും കൈമാറിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോട്ടലുടമയുടെ കണ്ണങ്ങാട്ടുള്ള ബംഗ്ലാവ് പൊലീസ് പരിശോധിച്ചിരുന്നു. ആദ്യം ഇയാളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വിലാസം മാറ്റിപ്പറഞ്ഞതിനാല്‍ കണ്ണങ്ങാട്ടെ വീട്ടിലേക്കുള്ള സെര്‍ച്ച്‌ വാറണ്ട് കോടതിയില്‍ നിന്ന് പുതുക്കി വാങ്ങേണ്ടി വന്നു. അപകട സമയം കാറോടിച്ച തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഹോട്ടലില്‍…

മരക്കാര്‍ തീയേറ്റര്‍ റിലീസില്‍ ആന്റണി പെരുമ്ബാവൂര്‍.

 ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് പിന്നാലെ സന്തോഷം പങ്കുവച്ച്‌ ആന്റണി പെരുമ്ബാവൂര്‍. മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിക്കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു. മരക്കാര്‍ ടീമിന്റെ സന്തോഷം ഫെയ്‌സ്ബുക് പോസ്റ്റില്‍ പങ്കുവച്ച്‌ മോഹന്‍ലാലും എത്തിയിരുന്നു. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആന്റണി പെരുമ്ബാവൂറിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്: പ്രിയപ്പെട്ടവരെ, നിങ്ങള്‍ ഓരോരുത്തരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി…

ബൈക്കിന്റെ ഭംഗി നോക്കിയിരുന്നതിന് ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ചു;

കൊച്ചി: വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിപിടി കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കടവന്ത്ര സൗത്ത് ഗിരിനഗര്‍ സ്വദേശി പെരുമ്ബിള്ളി വീട്ടില്‍ ബോണി (22)യെയാണ് എറണാകുളം സൗത്ത് പൊലീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പനമ്ബിള്ളിനഗറില്‍ നടന്ന അടിപിടി കേസിലെ കൂട്ടു പ്രതിയാണ് ബോണി. എയര്‍ഇന്ത്യ എക്സ്‌പ്രസ് വിമാനത്തില്‍ ദോഹയ്ക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ബോണിയെ പൊലീസ് പിടികൂടിയത്. എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിപിടി കേസിലെ കൂട്ടുപ്രതി കടവന്ത്ര ഗാന്ധിനഗര്‍ സ്വദേശി കെ.ടി. ജിബിനി (22)നെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പനമ്ബിള്ളിനഗറിലുള്ള കഫേയുടെ മുന്നില്‍ വെച്ച്‌ പള്ളൂരുത്തി സ്വദേശിയായ റിനോഷിനേയും കൂട്ടുകാരായ ആരിയോണ്‍, ശ്രീഹരി എന്നിവരേയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു പ്രതികള്‍. കഫേയുടെ മുന്നിലിരുന്ന വെള്ള ബൈക്കിന്റെ ഭംഗി…

കുറ്റിപ്പുറത്തുനിന്ന്‌ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി 22 വര്‍ഷത്തിനുശേഷം പിടിയില്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്തുനിന്ന്‌ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 22 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍. ഇടുക്കി കട്ടപ്പന താഴത്ത്‌ ഇല്ലം ഹരികൃഷ്‌ണന്‍ നമ്ബൂതിരിയെ(64)യാണു പിടികൂടിയത്‌. ഇയാള്‍ 1999-ല്‍ കടകശേരി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. ഇയാളുടെ സഹായിയായ അളിയന്‍ ഹരികുമാര്‍ നമ്ബൂതിരി കുറ്റിപ്പുറത്തുനിന്നും അന്യമതസ്‌ഥയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌ പോയ കേസിലെ കൂട്ടുപ്രതിയായിരുന്നു ഹരികൃഷ്‌ണന്‍. കേസ്‌ പിന്നീട്‌ തീര്‍ന്നെങ്കിലും കോടതിയില്‍ ഹാജരാകാതെ നടക്കുകയായിരുന്നു. മറ്റു ജില്ലകളില്‍ അമ്ബലങ്ങളിലെ ശാന്തിക്കാരനായ ഇയാളെ കണ്ടെത്താന്‍ പോലീസിനുംകഴിയാതെ വന്നതോടെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം പിടിക്കിട്ടാപുള്ളികളെ പിടികൂടാനുള്ള പ്രത്യേക നീക്കത്തിന്റെ ഭാഗമായാണ്‌ ഇയാള്‍ ഇടുക്കിയില്‍നിന്ന്‌ പിടിയിലായത്‌.

ഇനി ചക്കപ്പഴത്തില്‍ ഉത്തമനായി ഉണ്ടാകില്ലെന്ന് ശ്രീകുമാര്‍;

ജനപ്രീയ ഹാസ്യ പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകും എന്ന സൂപ്പര്‍ഹിറ്റ് പരമ്ബരയ്ക്ക് പിന്നാലെ ഫ്‌ളവേഴ്‌സ് ടിവി അവതരിപ്പിച്ച പരമ്ബരയില്‍ മിക്കവരും സീരിയല്‍ പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമ്ബരയ്ക്ക് ജനഹൃദയങ്ങളിലേക്ക് ചേക്കാറാന്‍ സാധിച്ചിരുന്നു. ചക്കപ്പഴത്തിലെ കുടുംബാന്തരീക്ഷവും താരങ്ങളുടെ സ്വാഭാവിക അഭിനയവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയിലും പരമ്ബര ഹിറ്റായി മാറിയിരുന്നു. ചക്കപ്പഴത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഉത്തമന്‍. മൃഗസ്‌നേഹിയായ കമ്ബോണ്ടര്‍ ഉത്തമന്റെ കുടുംബത്തിലെ തമാശകളായിരുന്നു പരമ്ബര അവതരിപ്പിച്ചിരുന്നത്. സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്പി ശ്രീകുമാര്‍ ആയിരുന്നു ഉത്തമനായി എത്തിയിരുന്നു. താരത്തിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നാണ് ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന്…