പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍, പ്രതി പിടിയിലായത് പെണ്‍കുട്ടിയുടെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ

പത്തനംതിട്ട: സുഹൃത്തായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീടിന്റെ മുകളിലത്തെ റൂമിലായിരുന്നു പെണ്‍കുട്ടിയുടെ താമസം. മുറിയില്‍ നിന്നും അപരിചിതന്റെ ശ‌ബ്‌ദം കേട്ടതിനെ തുടര്‍ന്ന് പിതാവ് ചെന്ന് നോക്കിയപ്പോഴാണ് പ്രതിയെ കണ്ടത്. അതോടെ മുകളിലത്തെ നിലയില്‍ നിന്നും ചാടി പ്രതി തന്റെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരും ഒരേ സ്‌കൂളില്‍ പഠിച്ചവരാണെന്നും പ്രണയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പോക്സോ കേസ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട് | പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. 1979ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. അനുബന്ധം, നാല്‍ക്കാവല, അന്യരുടെ ഭൂമി, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്ബഴം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ചു. അമേച്വര്‍ നാടക രംഗത്തും സീരിയല്‍ രംഗത്തും സജീവമായിരുന്നു.

തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടനം ഡിസംബര്‍ 16ന്; 17 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ എന്ന പ്രൗഢിയുമായി തലസ്ഥാന നഗരിയിലെ ലുലു മാള്‍ അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഗ്രൂപ്പിന്‍്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാള്‍ ഡിസംബര്‍ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതല്‍ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം…

ഇന്ത്യയുടെ കോവാക്സിന്‍ അംഗീകരിച്ച്‌ ബ്രിട്ടന്‍; നിയമം നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും; ക്വാറന്റൈനും ഒഴിവാക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവാക്സിന്‍ അംഗീക്കരിച്ച്‌ ബ്രിട്ടന്‍. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിംഗില്‍ ഉള്‍പ്പെടുത്തിയ കോവിഡ് 19 വാക്‌സിനുകള്‍ അംഗീകരിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ ഇതില്‍ ചൈനയുടെ സിനോവാക്, സിനോഫാം, ഇന്ത്യയുടെ കോവാക്‌സിന്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിക്കാന്‍ യാത്രക്കാര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന അംഗീകൃത വാക്സിനുകളായി ബ്രിട്ടന്‍ പരിഗണിച്ചു. നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മലേഷ്യ, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് പ്രയോജനപ്പെടും. പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത 18 വയസ്സിന് താഴെയുള്ള എല്ലാ ആളുകള്‍ക്കും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാം. മാത്രമല്ല, രാജ്യം അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ഇരിക്കേണ്ട ആവശ്യവുമില്ല. ഇത് യാത്രാ നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

ചിറക്കരയില്‍ സിപിഎം നേതാക്കള്‍ തമ്മില്‍ ഫേസ്ബുക്ക് പോര്

ചാത്തന്നൂര്‍: ചിറക്കര ലോക്കല്‍ സമ്മേളനത്തിനു പിന്നാലെ സിപിഎമ്മില്‍ വിഭാഗിയത ശക്തമാകുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്പരം ഏറ്റുമുട്ടുന്നു. ലോക്കല്‍ കമ്മിറ്റി അംഗവും ചിറക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സുദര്‍ശനന്‍ പിള്ളയുടെ ഫെയ്‌സ് ബുക്ക് ആക്കൗണ്ടില്‍ നിന്നാണ് ചിറക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ മധുസൂദനന്‍പിള്ളയുടെ ഫോട്ടോ വച്ച്‌ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. ഇതിനെതിരായി ഡിവൈഎഫ്‌ഐ നേതാക്കള്‍ സുദര്‍ശനന്‍ പിള്ളയ്ക്ക് എതിരെയും പ്രതികരിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലുള്ള ഗ്രൂപ്പു പോര് പരസ്യമായത്. ഇതിനിടയില്‍ തന്റെ പേരിലുള്ളത് വ്യാജ അക്കൗണ്ട് ആണെന്ന് ആരോപിച്ച്‌ സുദര്‍ശനന്‍പിള്ള പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി. രണ്ടു വര്‍ഷം മുന്‍പ് ചിറക്കര വിമതന്‍ എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സിപിഎം നേതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ച സൈബര്‍ സംഘമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ ഉണ്ടായ വിഭാഗിയത വീണ്ടും…

ബസ് യാത്രാ നിരക്ക് മിനിമം 10 രൂപയായേക്കും, ഈ മാസം 18നുള്ളില്‍ തീരുമാനം; സ്വകാര്യ ബസ് ഉടമകള്‍ക്ക് അനുകൂല നിലപാട് എടുക്കാമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചേക്കും. ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് അനുകൂല നിലപാട് എടുക്കാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിക്കുകുയും സമരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ്് ചാര്‍ജ് മിനിമം 10 രൂപയാക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഈൂ മാസം 18നകം സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും. ബസ്ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ധിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നില്‍ ഉണ്ടെങ്കിലും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍. കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും…

കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിംഗ്; ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കണ്ണൂര്‍ : നെഹര്‍ കോളേജ് വിദ്യാര്‍ത്ഥി പി.അന്‍ഷാദിനെ റാഗിംഗിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവരെയാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് ചക്കരക്കല്‍ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ച്‌ മടങ്ങിയെത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അന്‍ഷാദിനെ ടോയ്‌ലറ്റില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്. പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് മര്‍ദിച്ചതെന്നാണ് പരിക്കേറ്റ അന്‍ഷാദ് പറയുന്നത്. മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സും പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിക്കുയായിരുന്നു. അടുത്തസംഘം തല ചുവരിലിടിപ്പിച്ചും നെഞ്ചിലും തലയിലും ഒരുപാട് തവണ ചവിട്ടുകയും ചെയ്‌തെന്ന് അന്‍ഷാദ് പറയുന്നു. ആദ്യം അടിപിടി കേസായിട്ടാണ് ചക്കരക്കല്‍ പൊലീസ് അന്വേഷിച്ചതെങ്കിലും…

കണ്ണീരാഴത്തില്‍ ആല്‍ഫിയ; ഒറ്റദിവസം നഷ്‌ടമായത്‌ ഭര്‍ത്താവിനെയും കൂടപ്പിറപ്പിനെയും

കരുനാഗപ്പള്ളി > ദാമ്ബത്യജീവീതത്തിന്റെ സന്തോഷ നിമിഷങ്ങളിലേക്ക്‌ കടന്നിട്ട്‌ ഒരുമാസം തികഞ്ഞില്ല. അതിനു മുമ്ബ്‌ ഭര്‍ത്താവ്‌ മരണക്കയത്തിലേക്ക്‌ ആഴ്‌ന്നുപോകുന്നത്‌ നേരിട്ടു കണ്ടതിന്റെ ആഘാതത്തിലാണ്‌ ആല്‍ഫിയ. ഭര്‍ത്താവിനെ മാത്രമല്ല, ജീവനായ കൂടെപ്പിറപ്പിനെയും ഒരുമിച്ചാണ് ആല്‍ഫിയയ്ക്ക് നഷ്ടമായത്. ഒക്ടോബര്‍ 18നായിരുന്നു ആല്‍ഫിയയും അന്‍സിലും തമ്മിലുള്ള വിവാഹം. സന്തോഷ നാളുകള്‍ വന്നുചേര്‍ന്നപ്പോഴാണ് ആല്‍ഫിയയുടെ കുടുംബം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിനെയും കൂട്ടി രണ്ടു വാഹനത്തിലായാണ് ഇവര്‍ യാത്ര തിരിച്ചത്. തമിഴ്നാട് ഏര്‍വാടി പള്ളി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച്‌ തിരികെ മടങ്ങുമ്ബോഴാണ് രണ്ടു ജീവനുകള്‍ മരണം കവര്‍ന്നെടുത്തത്. ചുഴിക്കുള്ളില്‍ മരണം പതിയിരിക്കുന്നത് അറിയാതെയാണ് തെന്മലയ്ക്കു സമീപം കല്ലടയാറ്റില്‍ ഉപ്പ അന്‍സാറും സഹോദരന്‍ അല്‍ത്താഫും ഭര്‍ത്താവ് അന്‍സിലും കുളിക്കാനിറങ്ങിയത്. ഉപ്പ കുളിച്ചുകയറിയെങ്കിലും അല്‍ത്താഫും അന്‍സിലും ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മകനും മരുമകനും കണ്‍മുന്നില്‍ മുങ്ങിത്താഴുന്നത് കണ്ടത് അന്‍സാറിനെയും ഉലച്ചുകളഞ്ഞു. അലമുറയിട്ട് കരയുന്ന ആല്‍ഫിയയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന്…

യമുനാ നദിയില്‍ മഞ്ഞുപാളികള്‍ ഒഴുകി നടക്കുന്നു?

ദില്ലി: പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലൂടെയാണ് ദില്ലി കടന്നുപോകുന്നത്. ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലിനെ തുടര്‍ന്ന് നഗരമാകെ ഇരുട്ടിലായിരുന്നു. വിഷവാതകമാണ് ഇതെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുരുതര സാഹചര്യമാണ് ദില്ലി നേരിടുന്നത്. ജല മലിനീകരണമാണ് ഇത്. യമുനാ നദിയില്‍ മഞ്ഞുപാളികള്‍ ഒഴുകി നടക്കുകയാണ്. ചിത്രം കണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് മഞ്ഞുപാളിയല്ല. ഇത്രത്തോളം തണുത്ത് വിറയ്ക്കുന്ന തരത്തിലേക്ക് ദില്ലി എത്തിയിട്ടുമില്ല. വിഷമയമായ വെള്ള പദാര്‍ത്ഥമാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതേ തുടര്‍ന്ന് നഗരമാകെ പുകയില്‍ മുങ്ങിയിരുന്നു. പലര്‍ക്കും ശ്വാസതടസ്സവും കണ്ണ് നീറുന്നതായും അനുഭവപ്പെട്ടിരുന്നു. ഇതെല്ലാം സ്വയം വരുത്തി വെച്ചതാണെന്ന് ദില്ലി ജനത തിരിച്ചറിയുന്നില്ല. യമുനാ നദിയിലെ വെള്ളം ദില്ലിയിലെ പല ഭാഗങ്ങളിലും വിതരണം ചെയ്യുന്നതാണ്. എന്നാല്‍ അമോണിയത്തിന്റെ അളവ് വര്‍ധിച്ചതോടെ ഇത് അവസാനിച്ചിരിക്കുകയാണ്. ഗുരുതര സാഹചര്യങ്ങളാണ് ദില്ലി നേരിടുന്നത്. ഏറ്റവും…

തേയിലത്തോട്ടത്തില്‍ പുലിയുടെ ജഡം കണ്ടെത്തി

മൂന്നാര്‍: തേയിലത്തോട്ടത്തില്‍ നിന്ന് പുള്ളിപുലിയുടെ ജഡം കണ്ടെത്തി. തലയാര്‍ എസ്റ്റേറ്റിലെ കോഫി സ്റ്റോര്‍ ഡിവിഷനില്‍ 12 ഏക്കര്‍ ഭാഗത്താണ് ഇന്നലെ രാവിലെ എട്ട് വയസോളം പ്രായമുള്ള പെണ്‍പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. മൂന്നാര്‍ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന ഈ ഭാഗത്ത് ജോലിക്ക് പോയ തോട്ടം തൊഴിലാളികളാണ് പുലിയുടെ ജഡം ആദ്യം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്താലേ മരണകാരണം വ്യക്തമാകൂ. ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മൃഗമായതിനാല്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ആക്‌ട് മാര്‍ഗ നിര്‍ദ്ദേശപ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. വൈല്‍ഡ് ലൈഫ് ചീഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമായിരിക്കും ഇന്ന് പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്. ഹരീന്ദ്രനാഥ് പറഞ്ഞു. മൂന്നാര്‍ റേഞ്ചിലെയും ഇരവികുളം നാഷണല്‍ പാര്‍ക്കിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഈ പ്രദേശത്ത്…