മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ കരങ്കൊടി കെട്ടുമെന്ന് ഫിയോക്

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച്‌ രംഗത്ത്. തിയറ്ററുകളില്‍ കരങ്കൊടി മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം കെട്ടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക് ജനറല്‍ ബോഡി നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ രാജി ചര്‍ച്ച ചെയ്യും. അതേസമയം മരക്കാറിന് പിന്നാലെ ദിലീപ് ചിത്രം കേശി ഈ വീടിന്‍റെ നാഥനും ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. മോഹന്‍ലാലിന്‍റെ അഞ്ച് സിനിമകള്‍ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോമുകളിലേക്ക് ആണെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചിരുന്നു. സിനിമാ തീയറ്ററുകള്‍ അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയിലേക്ക് പോയാലും നിലനില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റ് കെ വിജയകുമാര്‍ പറഞ്ഞു. ആശിര്‍വാദ് നിര്‍മിക്കുന്ന അഞ്ച് ചിത്രങ്ങളാണ് ഒടിടിയിലേക്ക് പോകുന്നത്. മരക്കാര്‍, ബ്രോ ഡാഡി, 12ത് മാന്‍, എലോണ്‍, വൈശാഖ് ചിത്രം എന്നിവയാണ് നേരിട്ട് ഒടിടി റിലീസി…

‘വീണ്ടും ആശങ്ക’; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി

ലോവര്‍ പെരിയാര്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്നാടിനു മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബേബി ഡാമിന്‍റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്ബോള്‍ തന്നെ പെരിയാര്‍ തീരത്തെ ആളുകള്‍ ആശങ്കയിലാകും. ഓരോ തവണ ഷട്ടര്‍ തുറക്കുമ്ബോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി ക്യാമ്ബലേക്ക് മാറാന്‍ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നും പുരോഗമിക്കുന്നില്ല. പേടികൂടാതെ ജീവിക്കണമെങ്കില്‍ പുതിയ ഡാം വേണമെന്നാണ് പെരിയാര്‍ തീരത്തുള്ളവര്‍ പറയുന്നത്. ഡിസംബറില്‍ കേരള തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മന്ത്രി ദുരൈമുരുകന്‍റെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി. ജലനിരപ്പ് 142…

ഫോണില്‍ സംസാരിക്കാനായി പുറത്തേക്കിറങ്ങി പിന്നാലെ വീട് നിലം പൊത്തി:അദ്ഭുതകരമായിരക്ഷപ്പെട്ട് ഒരു കുടുംബം

തിരുവനന്തപുരം :ഫോണില്‍ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങിയതിനു പിന്നാലെ വീട് നിലം പൊത്തി. അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ വട്ടിയൂര്‍ക്കാവിലെ ഒരു കുടുംബം . വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ മൂന്നാംമൂട് പുലരി നഗര്‍ മേലെമങ്കരത്ത് വിള വിജയ ഭവനില്‍ വി. വിനോദിന്റെ ഭാര്യ അനിത, കുട്ടികളായ വിനയന്‍ (14), വിശ്വജിത്ത് (13), വൈഷ്ണവ് (4) എന്നിവരാണ് രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം . വിനോദിന്റെ അമ്മ ശകുന്തള (60) ഇവര്‍ക്കൊപ്പമാണ് താമസം. മരപ്പണിക്കാരനായ വിനോദും അമ്മ ശകുന്തളയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. വീടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കുറവാണ്. അതിനാല്‍ കോളുകള്‍ വരുമ്ബോള്‍ ഫോണുമായി വീടിനു പുറത്തേക്ക് ഇറങ്ങുകയാണു പതിവ്മൂ ന്നാം മൂട് വാടകയ്ക്ക് താമസിക്കുന്ന ബന്ധു റാണിയുടെ ഫോണ്‍കോളാണ് ഇവരെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. പുറത്തെത്തി സെക്കന്‍ഡുകള്‍ക്കകം വലിയ ശബ്ദത്തോടെ ഓടിട്ട…

പാലക്കാട് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു ; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: ബസില്‍ വിവിധ ഭാഷ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. മുണ്ടൂരിലാണ് സംഭവം. ഉത്തര്‍പ്രദേശ് സരണ്‍പൂര്‍ സ്വദേശി വാസിം ആണ് മരിച്ചത്. വിവിധ ഭാഷാ തൊഴിലാളികളുടെ തമ്മിലുണ്ടായ സംഘര്‍ഷം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. മുണ്ടൂരിലാണ് സംഭവം പ്രദേശത്തെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ഇയാളുടെ ബന്ധു വാജിദ് ആണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന വാസിം എന്നയാള്‍ക്കും പരിക്കേറ്റു. കൊലയ്‌ക്ക് ശേഷം വാജിദ് കഴുത്തുമുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും പ്രദേശത്തെ ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരാണ്. ഗുരുതര പരിക്കേറ്റ വാജിദിനെയും വാസിമിനെയും തൃശൂര്‍ മെഡി.കോളജിലേക്ക് മാറ്റി സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി

‘മരക്കാര്‍’ ആമസോണ്‍ പ്രൈമിനു വിറ്റത് 90 കോടിക്ക് മുകളില്‍; ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി വില്‍പന

പ്രിയദര്‍ശന്റെ സംവിധാ‌ത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആമസോണ്‍ പ്രൈമിനു വിറ്റത് 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോര്‍ട്ട്. തുക ഔദ്യോ​ഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തിവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ രാജ്യത്ത് ഓടിടിയില്‍ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. 90 കോടിക്കടുത്താണ് സിനിമയുടെ നിര്‍മാണച്ചെലവ്. കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ഉള്‍പ്പടെയുള്ള അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍, ഷാജി കൈലാസിന്‍റെ എലോണ്‍, കൂടാതെ ‘പുലിമുരുകന്’ ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്‍ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്‍റണി അറിയിച്ചിരുന്നു. 15 കോടി മുന്‍കൂര്‍ തൂക, ആദ്യ മൂന്നാഴ്‍ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളില്‍ എന്ന നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂരിന്‍റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാല്‍…

കണ്ണൂരിലെ കാഞ്ഞിരോട് നെഹര്‍ കോളേജില്‍ നടന്നത് അതിക്രൂരമായ റാഗിങ്;

കണ്ണൂര്‍: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗുചെയ്യുന്നതിനിടെ മര്‍ദ്ദിച്ചു ബോധരഹിതനാക്കിയ കേസിലെ പ്രതികളായ രണ്ടു വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ കോളേജിലെ ഏഴു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിള്‍ക്കെതിരെ റാഗിങ് വിരുദ്ധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് പൊലിസ് അറിയിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ രണ്ടാംവര്‍ഷ ബി. എ ഇക്കണോമിക്സ് ബിരുദവിദ്യാര്‍ത്ഥി ചെക്കിക്കുളം തനിയേരി ഡ്രീംപാലസില്‍ പി. അന്‍ഷാദിന്റെ(19) മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. റാഗിങിനെതിരെ കണ്ണൂര്‍ ജില്ലയിലെ എല്ലാവിദ്യാലയങ്ങളിലും ബോധവല്‍ക്കരണം ശക്തമാക്കാന്‍ ജനമൈത്രി പൊലിസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുപതോളംവരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ അന്‍ഷാദ് ബോധരഹിതനായി വീഴുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും അദ്ധ്യാപകരും ആദ്യം വാരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചാല മിംമ്സ് ആശുപത്രിയിലെത്തിച്ചതിനും ശേഷമാണ് അന്‍ഷാദിന് ബോധം തിരിച്ചുകിട്ടിയത്. നീയെന്തിനാണ് പെണ്‍കുട്ടികളോട് സംസാരിക്കുന്നതെന്നു ചോദിച്ചെന്നായിരുന്നു…

വാഴത്തോപ്പില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ പെരുങ്കാലായില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു. 56 കോളനി – പെരുങ്കാല – ആനക്കൊമ്ബന്‍ റോഡിലാണ് നിരവധി വീടുകള്‍ക്ക് ഭീഷണിയായി ഭൂമി താഴുന്നത്. മനോജ് ചേലപ്ലാക്കല്‍, തേവന്‍ പാണ്ഡ്യന്‍, കല്ലടയില്‍ സജി, വേമ്ബേനിക്കല്‍ സുകുമാരന്‍, മാവുവിളയില്‍, ചന്ദ്രിക ജയറാം, അനീഷ് തുരുത്തിക്കാട്ടില്‍, ചന്ദ്രന്‍ തുരുത്തിക്കാട്ടില്‍, മോളി മാണക്കോട്ട്, സുമതി പാച്ചു വെള്ളക്കുടിയില്‍, സന്തോഷ് വെള്ളക്കുടിയില്‍, അമ്മിണി പാലക്കല്‍ തുടങ്ങിയവരുടെ ഭൂമിയാണ് ഇടിഞ്ഞത്. റോഡില്‍നിന്ന്​ വീടുകള്‍ക്ക് അടിയിലൂടെ 100 മീറ്റര്‍ ദൂരത്തില്‍ പല ഇടങ്ങളിലും വെള്ളച്ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. ആശങ്കയിലായ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന്​ നാട്ടുകാര്‍ ആവശ്യപ്പെട്ടു. 2018ലെ പ്രളയകാലത്തും സമീപത്ത് പലയിടങ്ങളിലും സോയില്‍ പൈപ്പിങ്​ രീതിയില്‍ പ്രതിഭാസങ്ങള്‍ കണ്ടിരുന്നു. അക്കാലത്തും ജിയോളജി വിഭാഗം ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രദേശത്തുനിന്ന്​ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍​ നടപടി ഉണ്ടായില്ല. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇടുക്കി തഹസില്‍ദാറും സംഘവും പരിശോധന നടത്തി. ഇടുക്കിയില്‍ ഇതിനുമുമ്ബും…

മാതാപിതാക്കള്‍ ഫോണ്‍ വാങ്ങിവെച്ചു : വീട്ടുകാരോട് പിണങ്ങി അര്‍ധരാത്രി പെണ്‍കുട്ടി വീടു വിട്ടിറങ്ങി

കോഴിക്കോട് : മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിന് വീട്ടുകാരോട് പിണങ്ങി പെണ്‍കുട്ടി വീട് വിട്ടിറങ്ങി. പതിനാലുകാരിയാണ് വീട്ടുകാരോടുള്ള ദേഷ്യത്തില്‍ അര്‍ധ രാത്രി വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ വാങ്ങി വെക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വീട്ടില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള മൊകേരി ടൗണില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. ടൗണിലെ അടച്ചിട്ട കടവരാന്തയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ അര്‍ധരാത്രിയോടെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി മൊകേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കുട്ടിയെ സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.