മരക്കാര്‍ എന്ന സിനിമായ്ക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനും എതിരെ വീണ്ടും വിമര്‍ശനവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. മരക്കാര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ച് ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റര്‍ ഉടമയ്ക്കും ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലും പ്രേക്ഷകരുടെ താല്‍പര്യം മാനിച്ചാണ് ആന്റണി പെരുമ്ബാവൂരിനോട് ഇത്ര വിട്ടുവീഴ്ചകള്‍ നടത്തിയത് എന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മരക്കാര്‍ എന്ന സിനിമയ്ക്കായി ഒരു രൂപ പോലും കൂടുതല്‍ നല്‍കില്ല. അതിനുള്ള നിവര്‍ത്തി തിയേറ്റര്‍ ഉടമകള്‍ക്ക് ഇല്ലെന്ന് വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച് വിലപേശാനുളള സാധനമാണോ എന്നും അദ്ദേഹം ചോദിച്ചു. വിജയകുമാറിന്റെ വാക്കുകള്‍: ആന്റണി പെരുമ്ബാവൂര്‍ ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത ഒരു ജനവിഭാഗത്തോടാണ് 25 കോടി വേണമെന്ന് പറയുന്നത്. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച് വിലപേശാനുളള സാധനമാണോ? ആദ്യം 100 കോടി…
Day: November 1, 2021
കൊച്ചിയിൽ ഇന്ധന വിലക്കയറ്റത്തിനെതിരെയുള്ള സമരത്തിനിടെ കോൺഗ്രസ് പ്രവർത്തകർ നടൻ ജാേജു ജോർജിന്റെ വാഹനം തകർത്തു,
എറണാകുളം: ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എറണാകുളത്ത് ഇടപ്പള്ളി – വൈറ്റില ഹൈവേ ഉപരോധിച്ചുകൊണ്ട് നടത്തിയ വഴിതടഞ്ഞുളള സമരത്തിനെതിരെ രോക്ഷാകുലനായി പ്രതികരിച്ച നടൻ ജാേജു ജോർജിന്റെ വാഹനം യൂത്തുകാേൺഗ്രസുകാർ തകർത്തു. സമരത്തെത്തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെയാണ് ജാേജു ജോർജ് രോക്ഷാ കുലനായി രംഗത്തെത്തിയത്. ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല സമരം ചെയ്യേണ്ട്. ഒരുദിവസം സമരം ചെയ്താൻ വില കുറയുമോ എന്ന് ചോദിച്ചുകൊണ്ടാണ് മുണ്ടുമടക്കിക്കുത്തി പ്രതിഷേധത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ജനങ്ങളും അണിചേർന്നു. ജനങ്ങൾ പ്രതിഷേക്കാരും ജനങ്ങളുമായി രൂക്ഷമായ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പൊലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്ന് ജാേജു ജോർജിന്റെ വാഹനം മുന്നോട്ടെടുക്കവെയാണ് യൂത്തുകോൺഗ്രസുകാർ വാഹനം തകർന്നത്. ജാേജു ജോർജ് മദ്യപിച്ച് ഷോ കാണിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.ജോജുവിനെതിരെ പൊലീസ് നടപടിവേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
‘പാര്‍ട്ടി സഹായിച്ചില്ല, പാര്‍ട്ടി ഇടപെട്ടിരുന്നെങ്കില്‍ ബിനീഷേട്ടന്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കുമായിരുന്നില്ല’: റനീറ്റ
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പെട്ട അകത്തായ ബിനീഷ് കോടിയേരിയെ പുറത്തിറക്കാന്‍ പാര്‍ട്ടി ഇടപെട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യ റനീറ്റ. ബിനീഷിനെതിരായ അന്വേഷണം തീര്‍ത്തും രാഷ്ട്രീയപരമായിരുന്നുവെന്ന് വ്യക്തമാക്കിയ റനീറ്റ ബിനീഷിനു വേണ്ടി പാര്‍ട്ടിയോ ഉന്നത ആള്‍ക്കാരോ ഇടപെടില്ലെന്നും വ്യക്തമാക്കുന്നു. കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് വീട്ടിലെത്തിയ സാഹചര്യത്തില്‍ ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു റനീറ്റ. ലഹരിക്കേസില്‍ ബിനീഷ് അറസ്റ്റിലായത് മുതല്‍ ഒരാളും സഹായിച്ചില്ലെന്ന് ഭാര്യ പറയുന്നു. പാര്‍ട്ടിയോ മറ്റുള്ളവരോ സഹായിച്ചിരുന്നുവെങ്കില്‍ ബിനീഷേട്ടന്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കില്ലായിരുന്നുവെന്നും റനീറ്റ പറയുന്നു. ‘ഇ.ഡി ബിനീഷേട്ടനെ കൊണ്ട് ആരുടെയൊക്കെയോ പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചു. ഇക്കാര്യങ്ങളൊന്നും പാര്‍ട്ടി ഏറ്റെടുക്കണമെന്നില്ലലോ. കോടിയേരി ബാലകൃഷ്ണന്‍ നിസ്സഹായനായിരുന്നു. അച്ഛന് ഒരുരീതിയിലും ഇടപെടാന്‍ പറ്റിയിരുന്നില്ല. അച്ഛന്‍ നില്‍ക്കുന്ന സാഹചര്യം വെച്ച് അദ്ദേഹത്തിന് ഇടപെടാന്‍ പറ്റില്ല എന്ന് എനിക്കറിയാമായിരുന്നു. കോടിയേരി എന്ന പേരുള്ളത് കൊണ്ടാണ് ബിനീഷേട്ടനെ ഇങ്ങനെ വേട്ടയാടിയത്’,…
ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി; കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ്
തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണിത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 112 രൂപ 25 പൈസയും, ഡീസലിന് 105 രൂപ 94 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 78 പൈസയും ഡീസലിന് 103 രൂപ 65 പൈസയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.
തിരുവനന്തപുരത്തെ ആഢംബര തിയേറ്റില്‍ മലയാളം സിനിമ നല്‍കില്ല, അടച്ചുപൂട്ടാനൊരുങ്ങി വ്യവസായ പ്രമുഖന്‍
തിരുവനന്തപുരം: നഗരത്തിലെ പ്രധാന തിയേറ്ററായ ഏരീസ് പ്ലക്സ് അടച്ചുപൂട്ടലിന്റെ വക്കില്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടാണ് അടച്ചുപൂട്ടലിലേക്ക് വഴിവച്ചതെന്ന് ഉടമ സോഹന്‍ റോയ് പറയുന്നു. ഏരീസിലേക്ക് മലയാള സിനിമകള്‍ നല്‍കില്ല എന്നാണ് അസോസിയേഷന്‍ നിലപാട്. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് തിയേറ്റര്‍ പൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരീസില്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഒരിക്കലും ഇത്രയും വലിയ ഒരു തീയേറ്റര്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം ഓടിച്ച് മുന്നോട്ടുകൊണ്ടു പോകാനാവില്ല. അഡ്വാന്‍സ് വാങ്ങി ചാര്‍ട്ട് ചെയ്ത സിനിമകളുടെ പണം കഴിഞ്ഞദിവസം തിരിച്ചുനല്‍കേണ്ടിവന്നു. സ്റ്റാര്‍, ഡോക്ടര്‍ തുടങ്ങിയ സിനിമകളൊന്നും പ്രദര്‍ശിപ്പിക്കാനായില്ല. ടിക്കറ്റ് തുകയെല്ലാം തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഏരീസിന്റെ ബ്രാന്‍ഡിംഗ് തിയേറ്ററായിരുന്നു തിരുവനന്തപുരത്തുള്ളത്. എല്ലാ നഗരങ്ങളിലും വ്യവസായ രംഗങ്ങളിലുള്ളവരേക്കൊണ്ട് അവരുടെ ജന്മനാട്ടില്‍ ഒരു തീയേറ്റര്‍ പണി കഴിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈയൊരു സംഭവത്തോടെ ഇനിയാര്‍ക്കും ഇങ്ങനെയൊരു രംഗത്തേക്ക് വരാന്‍…
മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും കാറപകടത്തിൽ മരിച്ചു
കൊച്ചി: മുൻ മിസ് കേരള അൻസി കബീര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 2019ലെ മിസ് കേരള മത്സരത്തിലെ വിജയിയും മോഡലുമായ അൻസി കബീറാണ് കൊച്ചി ബൈപ്പാസിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. 2019ലെ റണ്ണറപ്പായ അഞ്ജന ഷാജനും അപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ബൈപ്പാസിൽ ചക്കരപ്പറമ്പ് ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു പുലര്‍ച്ചെ ഒരു മണിയോടെ അപകടം നടന്നതെന്നാണ് മനോരമ റിപ്പോര്‍ട്ട്. ബൈക്കിനെ ഇടിക്കാതിരിക്കാൻ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടത്തിനു കാരണമായതെന്നു പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നു. ആലപ്പുഴ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച കാർ. സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ കാർ പൂർണമായി തകർന്നു. പ്രധാന റോഡിനും സർവീസ് റോഡിനും ഇടയിലായി…