തിരുവനന്തപുരം: നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കുന്നു. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Month: October 2021
തമ്ബാനൂര്‍ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകള്‍ യുവാവ് രാത്രിയില്‍ തല്ലിത്തകര്‍ത്തു
തിരുവനന്തപുരം : തമ്ബാനൂര്‍ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകള്‍ യുവാവ് രാത്രിയില്‍ തല്ലിത്തകര്‍ത്തു.കാറുകളുടെ ചില്ലുകള്‍ കല്ലുപയോഗിച്ച് ഇടിച്ചു പൊട്ടിക്കുകയും അകത്തുകടന്ന് കാറിലുണ്ടായിരുന്ന മ്യൂസിക് സിസ്റ്റം സ്പീക്കറുകള്‍ തുടങ്ങിയവ വലിച്ചുതകര്‍ക്കുകയും ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെ തമ്ബാനൂര്‍ ഫ്ലൈ ഓവറിനടുത്തുള്ള പാര്‍ക്കിങ് സ്ഥലത്താണ് സംഭവം. ഒരാളാണ് വാഹനങ്ങള്‍ തകര്‍ത്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ഒരു കാറില്‍നിന്ന് ഇയാളുടെ പഴ്‌സ് ലഭിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. സംഭവത്തിലെ പ്രതി തിരുമല ആറാമട സ്വദേശി എബ്രഹാം വി. ജോഷ്വാ (18) മണിക്കൂറുകള്‍ക്കകം പിടിയിലായി. കാറുകള്‍ തകര്‍ത്തസമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നത് കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ലോഡ്‌ഷെഡിങ് ഉടനുണ്ടാകില്ല; വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം
ലോഡ്‌ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കണമെന്ന് നിര്‍ദേശം. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്നാണ് കെഎസ്‌ഇബിയുടെ നിര്‍ദേശം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി യൂണിറ്റിന് 18 രൂപ നിരക്കില്‍ വാങ്ങിയാണ് പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ ശ്രദ്ധിച്ചാല്‍ ലോഡ്‌ഷെഡിങ്ങിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്‌ഇബി കരുതുന്നത്. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ് യോഗം. കെഎസ്‌ഇബി. ചെയര്‍മാന്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി കുറവ് എങ്ങനെ നേരിടാം എന്നതിനെ പറ്റി യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ 2500 മെഗാവാട്ട് വൈദ്യുതിയും രാത്രി സമയങ്ങളില്‍ 3500 മെഗാവാട്ടുമാണ് ഉപഭോഗം. നിലവില്‍ മഴ ലഭിക്കുന്നതും ഡാമില്‍…
വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്ബ് കടിക്കുമോ?തു സാഹചര്യത്തിലാവാം പാമ്ബ് ഉത്രയെ കടിച്ചിട്ടുണ്ടാവുക? പാമ്ബ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര?
വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്ബ് കടിക്കുമോ? ഏതു സാഹചര്യത്തിലാവാം പാമ്ബ് ഉത്രയെ കടിച്ചിട്ടുണ്ടാവുക? പാമ്ബ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര? ഇങ്ങനെ സംശയങ്ങള്‍ ഒരുപാടുയര്‍ന്നു. എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു കൊല്ലം അരിപ്പയിലെ വനം വകുപ്പ് കേന്ദ്രത്തിലെ മുറിയില്‍ അന്വേഷണ സംഘം നടത്തിയ ഡമ്മി പരിശോധനയുടെ ദൃശ്യങ്ങള്‍. കൊല്ലപ്പെട്ട ഉത്രയോളം ഭാരമുളള ഡമ്മിയില്‍ ഡമ്മിയിലാണ് മൂന്ന് മൂര്‍ഖന്‍ പാമ്ബുകളെ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്ബിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്ബ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കൈയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്ബിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്ബ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്ബിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കി. അപ്പോള്‍ മാത്രമായിരുന്നു പാമ്ബ് ഡമ്മിയില്‍ കടിച്ചത്. ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍…
കൊവിഡ് പോസിറ്റിവായ സിപിഎം നേതാവും ഭാര്യയും ബ്രാഞ്ച് സമ്മേളനത്തില്‍; കൂടെ പങ്കെടുത്ത നേതാക്കളും അണികളും ക്വറന്റിനില്‍; കേസെടുത്ത് പോലീസ്
പാലക്കാട്ട്: കോവിഡ് പോസിറ്റീവായ സിപിഎം പ്രാദേശിക നേതാവും ഭാര്യയും ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ കേസെടുത്ത് പോലീസ്. പാലക്കാട് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കിണാശ്ശേരി തണ്ണീര്‍പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ച് ദമ്ബതികള്‍ പാര്‍ട്ടി സമ്മളനത്തില്‍ പങ്കെടുത്തത്. ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ നിലവിലെ സെക്രട്ടറി എസ്. കൃഷ്ണദാസാണ് ഇവരെ വിളിച്ചുവരുത്തി പങ്കെടുപ്പിച്ചതെന്ന് മറു ഭാഗം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇരുവരും വിട്ടുനിന്നാല്‍ ബ്രാഞ്ച് കമ്മിറ്റി നിയന്ത്രണം തന്റെ കൈയ്യില്‍ നിന്നും പോകുമെന്ന ധാരണയിലാണ് ഇരുവരേയും കൃഷ്ണദാസ് പങ്കെടുപ്പിച്ചത്. സമ്മേളനത്തില്‍ 2 പേരുടെ പിന്തുണയോടെ ഇയാള്‍ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനം പൂര്‍ത്തിയായ ശേഷമാണ് കൊവിഡ് പോസിറ്റീവായവര്‍ സമ്മേനത്തിലെത്തി എന്നകാര്യം മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ പാര്‍ട്ടി പ്രതിനിധികളായെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. രാഗേഷ് എന്നിവര്‍ ഉള്‍പ്പെടെ 16 പേര്‍…
വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ക്കുടുങ്ങി ; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
തൃശൂര്‍ : വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ക്കുടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കനകമല ആപറമ്ബില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ (35) ആണ് മരിച്ചത്. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ്. സെപ്റ്റംബര്‍ 30നായിരുന്നു സംഭവം. വെപ്പുപല്ല് അബദ്ധത്തില്‍ വെള്ളത്തോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ അന്നനാളം മുറിച്ച് പല്ല് പുറത്തടുത്തിരുന്നു. എന്നാല്‍ അണുബാധയെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. എല്‍സി തോമസ് ആണ് ജസ്റ്റിന്റെ അമ്മ. ഭാര്യ : വിന്‍ഷി, രണ്ടു മക്കളുണ്ട്.
ആയിശയായി മഞ്ജു പത്രോസ്, ‘ഉരു’ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇറങ്ങി
ഏറെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ‘ഉരു’സിനിമയില്‍ ആയിശ എന്ന കഥാപാത്രമായി അഭിനയിക്കുന്ന മഞ്ജു പത്രോസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മഞ്ജു പത്രോസ് തന്റെ തന്നെ ഫേസ് ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത് . മഞ്ജു പത്രോസ് ഇതേവരെ അഭിനയിച്ചതില്‍നിന്നും ഏറെ വിഭിന്നമായ ഒരു വേഷമാണ് ഉരുവിലേത്. മുന്നില്‍ വന്ന് നില്‍ക്കുന്ന കഠിനമായ പരീക്ഷണങ്ങളെ നേരിടുന്ന ഒരപൂര്‍വ്വ ഉമ്മയുടെ വേഷമാണ് മഞ്ജുവിന്‍റെ ആയിഷ . ഭര്‍ത്താവിന്റെ പ്രയാസങ്ങളെയും പ്രതിസന്ധിയെയും മറികടക്കാന്‍ ഒരു സാന്ത്വനം പോലെ ഒപ്പം നില്‍ക്കുന്ന കാര്യപ്രാപ്തിയുള്ള ഒരുമ്മ . അസാധ്യ അഭിനയ ശേഷിയുള്ള നടിയാണ് താനെന്ന് തെളിയിക്കുന്ന സിനിമയാണ് ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഉരു .മാമുക്കോയയും , കെ യു മനോജുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരു പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.
അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം; കടന്നുകയറാനുള്ള 200 ചൈനീസ് സൈനികരുടെ ശ്രമം ഇന്ത്യ തടഞ്ഞു
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, വീണ്ടും ചൈനയുടെ പ്രകോപനം. അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞാഴ്ച അരുണാചല്‍ പ്രദേശില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. അതിര്‍ത്തിലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമമാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഏകദേശം 200 ഓളം ചൈനീസ് സൈനികരാണ് യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. പതിവായുള്ള സൈന്യത്തിന്റെ പട്രോളിങ്ങിനിടെയാണ്് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം ചൈനയുടെ നീക്കം തടയുകയായിരുന്നു. ഇരുസൈന്യവും മുഖത്തോട് മുഖം നിന്ന സന്ദര്‍ഭത്തില്‍ വീണ്ടും ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ കമാന്‍ഡര്‍ തലത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആളപായമോ, നാശനഷ്ടങ്ങളോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യന്‍…
20 വര്‍ഷത്തോളം പെട്രോള്‍ പമ്ബില്‍ ജോലി, മകള്‍ ഐഐടിയില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ് പഠിക്കുന്നു; കേന്ദ്രമന്ത്രി പരിചയപ്പെടുത്തിയ ആ അച്ഛനും മകളും
കണ്ണൂര്‍: രണ്ട് ദശാബ്ദത്തോളം പെട്രോള്‍ പമ്ബില്‍ ജോലി ചെയ്ത് മകളെ രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ എത്തിച്ചിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിയായ എസ് രാജഗോപാല്‍. കാന്‍പുര്‍ ഐഐടിയിലെ പെട്രോ കെമിക്കല്‍ എം ടെക് പഠനം മൂന്നാം സെമസ്റ്ററിലെത്തിയ ആര്യയെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയാണ് ട്വിറ്ററിലൂടെ ലോകത്തോട് പറഞ്ഞത്. പയ്യന്നൂരിലെ ഐ ഒ സി പെട്രോള്‍ പമ്ബ് ജീവനക്കാരനാണ് രാജഗോപാല്‍. ഭാര്യ കെ കെ ശോഭന ബജാജ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്. ഇവരുടെ ഏകമകളാണ് ആര്യ. ആര്യയ്ക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍ അച്ഛന്‍ പെട്രോള്‍ പമ്ബിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ് എന്ന മോഹം കുട്ടിക്കാലം മുതല്‍ ഒപ്പമുണ്ട്. എസ്‌എസ്‌എല്‍സി നൂറുശതമാനം മാര്‍ക്കോടെയും പ്ലസ്ടു 98 ശതമാനം മാര്‍ക്കോടെയും പാസായ ആര്യ എന്‍ഐടി കാലിക്കറ്റില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബി.ടെകിനു ചേര്‍ന്നു. തുടര്‍ന്നായിരുന്നു…
പുനെയില്‍ മലയാളി യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍
പുനെ | പുനെയില്‍ മലയാളി യുവതിയായ ദുരൂഹസഹാചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 29ാകരിയായ പ്രീതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അഖിലിനെയാണ് പിടികൂടിയത്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി പ്രീതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മകളുടെ മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാര്‍ അറിയിച്ചില്ലെന്നും മറ്റൊരാള്‍ വിളിച്ചുപറഞ്ഞാണ് അറിഞ്ഞതെന്നും പ്രീതിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രീതിയുടേത് ആത്മഹത്യയല്ല. കൊലപാതകമാണ്. ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ടെന്നും ഇവര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്ബാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം. 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ ആരാപിക്കുന്നുണ്ട്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. പ്രീതിയുടെ മൃതദേഹം…