അഞ്ചല്‍ ഉത്രവധം: ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും,

കൊല്ലം: മൂര്‍ഖന്‍പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ ഭാര്യയെ കൊന്ന, ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്‌ട് (115) എന്നിവ പ്രകാരമുള്ള കേസില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് തെളിയിക്കപ്പെട്ടതായും സൂരജ് കുറ്റക്കാരനാണെന്നും കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. വിചിത്രവും ദാരുണവുമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണമെന്നും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. 2020 മേയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്ബുകടിച്ച്‌ മരിച്ചനിലയില്‍ കണ്ടത്. തലേന്ന്, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂര്‍ഖന്‍പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മേയ് 25നാണ് സൂരജിനെ…

പ്രണയാഭ്യര്‍ഥന നിരസിച്ചു; 14കാരിയെ നടുറോഡില്‍ കുത്തിക്കൊന്നു

പൂനെ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനുള്ള പ്രതികാരത്തില്‍ 14കാരിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് നടുറോഡില്‍ കുത്തിക്കൊന്നു. പൂനെയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കബഡി പരിശീലനത്തിനായി പോവുമ്ബോഴാണ് ബൈക്കിലെത്തി പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചൊവ്വാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവമുണ്ടായത്. ബീബ്‌വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. റോഡിന് സമീപമുള്ള പുല്‍ത്തകിടിയില്‍ സുഹൃത്തുക്കളുമായി സംസാരിച്ച്‌ നില്‍ക്കവെയാണ് പ്രതികളായ മൂന്നുപേര്‍ ബൈക്കുകളിലെത്തിയത്. തുടര്‍ന്ന് 22കാരനായ മുഖ്യപ്രതി ശുഭം ഭഗവതും പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും അടക്കം നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ബിബ്‌വേവാഡി പോലിസ് സ്റ്റേഷനിലെ എസ്‌ഐ സുനില്‍ സവാരെ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.…

സീരിയല്‍ താരത്തിന്‍െറ വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച‍യാള്‍ പിടിയില്‍

തിരുവനന്തപുരം: പ്രമുഖ മലയാളം, തമിഴ് സീരിയല്‍ താരത്തിന്‍െറ ചിത്രങ്ങള്‍ മുഖം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി വടക്കോട്ടെ പുതുകുളം വീട്ടില്‍ മണികണ്ഠന്‍ ശങ്കറിനെയാണ് (24) തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എ.ഡി.ജി.പി മനോജ് എബ്രഹാമിെന്‍റ നിര്‍ദേശപ്രകാരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് തമിഴ്നാട്ടില്‍നിന്ന് ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്. സീരിയല്‍ നടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ അസി.കമീഷണര്‍ ടി. ശ്യാംലാല്‍, ഇന്‍സ്പെക്ടര്‍ എസ്.പി. പ്രകാശ്, എസ്.ഐ മനു ആര്‍.ആര്‍, വിനീഷ് വി.എസ്, സമീര്‍ഖാന്‍, മിനി എസ് എന്നിവരാണ് പ്രതിയുടെ അറസ്റ്റിന് നേതൃത്വം നല്‍കിയത്.

നിയമസഭാ കയ്യാങ്കളി കേസ്: വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമേ ഇ.പി. ജയരാജന്‍, കെ.ടി ജലീല്‍ എംഎല്‍എ, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരാണ് കേസിലെ പ്രതികള്‍. ആറ് പ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രതികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നവംബര്‍ 22ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ പൊതുമുതല്‍ നശിപ്പിച്ചുവെന്നത് ശരിയല്ലെന്നും തങ്ങള്‍ ആറുപേര്‍ മാത്രമല്ല കുറ്റക്കാരെന്നും പ്രതിഭാഗം വാദിച്ചു.

ആന്തരികാവയവങ്ങള്‍ തകര്‍ന്നു, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍

കോഴിക്കോട്: ബാലുശേരി വീര്യമ്ബ്രത്ത് സുഹൃത്തിന്റെ വാടക വീട്ടിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടക്കല്‍ എടരിക്കോട് താജുദ്ദീനാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് ഭാര്യ ഉമ്മുകുല്‍സു മരിച്ചത്. കഴിഞ്ഞ മാസം 30 നാണ് താജുദ്ദീന്‍, ഭാര്യ ഉമ്മുകുല്‍സുവിനും മക്കള്‍ക്കുമൊപ്പം വീര്യമ്ബ്രത്തെ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. ഈ മാസം എട്ടിന് ഈ വീട്ടില്‍ നിന്ന് ഇവര്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ ഉമ്മുകുല്‍സുവിനെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ താജുദ്ദീന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഉമ്മുകുല്‍സുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒാട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ കയറ്റിയെങ്കിലും താജുദ്ദീന്‍ പിന്നാലെ മക്കളേയും കൊണ്ട് കാറില്‍ വരാമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ താജുദ്ദീന്‍ വഴിയില്‍ മക്കളെ ഇറക്കിവിട്ടു മുങ്ങുകയായിരുന്നു. അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഉമ്മുകുല്‍സു മരിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ശരീരത്തിലെ പാടുകള്‍ കണ്ടാണ് അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന്…

തിരുവനന്തപുരം‍ വിമാനത്താവളം ഇന്ന് അര്‍ധരാത്രി മുതല്‍ അദാനി‍ ഗ്രൂപ്പിന്. എതിര്‍പ്പുകള്‍ ഏശിയില്ല

തിരുവനന്തപുരം: ഇന്ന് രാത്രി 12 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയമന്ത്രണം അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രണം കമ്ബനിക്ക് കൈമാറും. 50 വര്‍ഷത്തേക്കാണ് വിമനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്. സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും നഗരസഭയുടേയും ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് വിമനത്താവളത്തിന്റെ കൈമാറ്റം സാധ്യമാക്കുന്നത്. സ്‌റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ നഗരവാസികള്‍ വിമാനത്താവളം പിപിപി ആക്കുന്നതിന് അനുകൂലിക്കുകയാണ്. വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യമേഖലയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ക്യാമ്ബൈനുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടന്നത്. പിപിപി ആകുന്നതുവഴി വിമാന ടിക്കറ്റുകള്‍ക്ക് നിരക്ക് കുറയുമെന്നും വിമാനത്താവളത്തിന്റെ നിലവാരം ഉയരുമെന്നും ഇവര്‍ വാദിക്കുന്നു. കോണ്‍ഗ്രസിലെ എതിര്‍പ്പുകള്‍ അവഗണിച്ച്‌ ശശി തരൂര്‍ എംപി വിമാനത്താവള നടത്തിപ്പ് കൈമാറ്റത്തെ അനുകൂലിച്ച്‌ രംഗത്തുവന്നിരുന്നു. ഏറ്റെടുക്കലിന്റെ ഭാഗമായി വിമാനത്താവളം വൈദ്യുത ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന അദാനി…

മുംബൈയിലെ ജുഹുവില്‍ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബംഗ്ലാവുകള്‍ ബാങ്കിന് വാടകയ്‌ക്ക് നല്‍കി അമിതാഭ് ബച്ചന്‍; വാടകയിനത്തില്‍ ലഭിക്കുന്നത് പ്രതിമാസം 18.9ലക്ഷം രൂപ

മുംബൈ: മുംബൈയിലെ ജുഹുവില്‍ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബംഗ്ലാവുകള്‍ പ്രമുഖ ബാങ്കിന് വാടകയ്‌ക്ക് നല്‍കി അമിതാഭ് ബച്ചന്‍. വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ താഴത്തെ നിലകളാണ് കൈമാറിയിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ജല്‍സ എന്ന ബംഗ്ലാവിന് സമീപത്തായിട്ടാണ് ഈ രണ്ട് ബംഗ്ലാവുകളും സ്ഥിതി ചെയ്യുന്നത്. 15 വര്‍ഷത്തേക്കാണ് വാടക കരാര്‍. രണ്ട് ബംഗ്ലാവുകളും ചേര്‍ത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടു നല്‍കിയിരിക്കുന്നത്. 18.9 ലക്ഷം രൂപയാണ് പ്രതിമാസ വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്ബോഴും വാടകയിനത്തില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടാകും. 10 വര്‍ഷം കഴിയുമ്ബോള്‍ പ്രതിമാസം 29 ലക്ഷം രൂപ ഈ വാടകയിനത്തില്‍ നിന്ന് മാത്രം ലഭിക്കും. 12 മാസക്കാലത്തെ വാടകയിനത്തിലേക്കായി 2.26 കോടി രൂപ ബാങ്ക് ഡിപ്പോസിറ്റ് ആയി കൈമാറിക്കഴിഞ്ഞു. വത്സ എന്ന ബംഗ്ലാവ് നേരത്തെ മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. മുംബൈയില്‍ തന്നെ…

ഉത്രവധക്കേസ് പശ്ചാത്തലത്തില്‍ പാമ്ബുകടിയേറ്റുള്ള മരണങ്ങള്‍ പ്രത്യേകം അന്വേഷിക്കും

തിരുവനന്തപുരം: ഉത്രവധക്കേസിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാമ്ബ് കടിയേറ്റുള്ള മരണങ്ങള്‍ ഇനി അന്വേഷിക്കും. പാനപ് കടിയേറ്റുള്ള മരണങ്ങള്‍ പരിശോധിക്കാന്‍ പോലീസ് മാനദണ്ഡങ്ങള്‍ തയാറാക്കാനായി സ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി. മരണം സ്വാഭാവികമോ, അപകടമോ, കൊലപാതകമോ എന്ന് പരിശോധിക്കാനുള്ള മാനദണ്ഡങ്ങളാണ് തയാറാക്കുന്നത്. ഉത്രയെ കൊന്നതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അതിനാലാണ് മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, ഉത്ര വധക്കേസില്‍ പ്രതി സൂരജിന്‍റെ ശിക്ഷ ഇന്നു വിധിക്കും. കൊല്ലം അഡീഷല്‍ സെഷന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ പ്രഖ്യാപിക്കുക. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങി പ്രോ സിക്യൂഷന്‍ ചുമത്തിയ അഞ്ചില്‍ നാല് കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്‌ട് (115) എന്നിവ പ്രകാരമാണ് കേസ്.…