നടൻ നെടുമുടി വേണു ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ എന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കുന്നു. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തമ്ബാനൂര്‍ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകള്‍ യുവാവ് രാത്രിയില്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരം : തമ്ബാനൂര്‍ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകള്‍ യുവാവ് രാത്രിയില്‍ തല്ലിത്തകര്‍ത്തു.കാറുകളുടെ ചില്ലുകള്‍ കല്ലുപയോഗിച്ച്‌ ഇടിച്ചു പൊട്ടിക്കുകയും അകത്തുകടന്ന് കാറിലുണ്ടായിരുന്ന മ്യൂസിക് സിസ്റ്റം സ്പീക്കറുകള്‍ തുടങ്ങിയവ വലിച്ചുതകര്‍ക്കുകയും ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെ തമ്ബാനൂര്‍ ഫ്ലൈ ഓവറിനടുത്തുള്ള പാര്‍ക്കിങ് സ്ഥലത്താണ് സംഭവം. ഒരാളാണ് വാഹനങ്ങള്‍ തകര്‍ത്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ഒരു കാറില്‍നിന്ന് ഇയാളുടെ പഴ്‌സ് ലഭിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. സംഭവത്തിലെ പ്രതി തിരുമല ആറാമട സ്വദേശി എബ്രഹാം വി. ജോഷ്വാ (18) മണിക്കൂറുകള്‍ക്കകം പിടിയിലായി. കാറുകള്‍ തകര്‍ത്തസമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നത് കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ലോഡ്‌ഷെഡിങ് ഉടനുണ്ടാകില്ല; വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം

ലോഡ്‌ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കണമെന്ന് നിര്‍ദേശം. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്നാണ് കെഎസ്‌ഇബിയുടെ നിര്‍ദേശം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി യൂണിറ്റിന് 18 രൂപ നിരക്കില്‍ വാങ്ങിയാണ് പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ ശ്രദ്ധിച്ചാല്‍ ലോഡ്‌ഷെഡിങ്ങിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്‌ഇബി കരുതുന്നത്. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ് യോഗം. കെഎസ്‌ഇബി. ചെയര്‍മാന്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി കുറവ് എങ്ങനെ നേരിടാം എന്നതിനെ പറ്റി യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ 2500 മെഗാവാട്ട് വൈദ്യുതിയും രാത്രി സമയങ്ങളില്‍ 3500 മെഗാവാട്ടുമാണ് ഉപഭോഗം. നിലവില്‍ മഴ ലഭിക്കുന്നതും ഡാമില്‍…

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്ബ് കടിക്കുമോ?തു സാഹചര്യത്തിലാവാം പാമ്ബ് ഉത്രയെ കടിച്ചിട്ടുണ്ടാവുക? പാമ്ബ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര?

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്ബ് കടിക്കുമോ? ഏതു സാഹചര്യത്തിലാവാം പാമ്ബ് ഉത്രയെ കടിച്ചിട്ടുണ്ടാവുക? പാമ്ബ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര? ഇങ്ങനെ സംശയങ്ങള്‍ ഒരുപാടുയര്‍ന്നു. എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു കൊല്ലം അരിപ്പയിലെ വനം വകുപ്പ് കേന്ദ്രത്തിലെ മുറിയില്‍ അന്വേഷണ സംഘം നടത്തിയ ഡമ്മി പരിശോധനയുടെ ദൃശ്യങ്ങള്‍. കൊല്ലപ്പെട്ട ഉത്രയോളം ഭാരമുളള ഡമ്മിയില്‍ ഡമ്മിയിലാണ് മൂന്ന് മൂര്‍ഖന്‍ പാമ്ബുകളെ ഉപയോഗിച്ച്‌ പൊലീസ് പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്ബിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്ബ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കൈയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്ബിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്ബ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്ബിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കി. അപ്പോള്‍ മാത്രമായിരുന്നു പാമ്ബ് ഡമ്മിയില്‍ കടിച്ചത്. ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍…

കൊവിഡ് പോസിറ്റിവായ സിപിഎം നേതാവും ഭാര്യയും ബ്രാഞ്ച് സമ്മേളനത്തില്‍; കൂടെ പങ്കെടുത്ത നേതാക്കളും അണികളും ക്വറന്റിനില്‍; കേസെടുത്ത് പോലീസ്

പാലക്കാട്ട്: കോവിഡ് പോസിറ്റീവായ സിപിഎം പ്രാദേശിക നേതാവും ഭാര്യയും ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ കേസെടുത്ത് പോലീസ്. പാലക്കാട് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കിണാശ്ശേരി തണ്ണീര്‍പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ ദമ്ബതികള്‍ പാര്‍ട്ടി സമ്മളനത്തില്‍ പങ്കെടുത്തത്. ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ നിലവിലെ സെക്രട്ടറി എസ്. കൃഷ്ണദാസാണ് ഇവരെ വിളിച്ചുവരുത്തി പങ്കെടുപ്പിച്ചതെന്ന് മറു ഭാഗം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇരുവരും വിട്ടുനിന്നാല്‍ ബ്രാഞ്ച് കമ്മിറ്റി നിയന്ത്രണം തന്റെ കൈയ്യില്‍ നിന്നും പോകുമെന്ന ധാരണയിലാണ് ഇരുവരേയും കൃഷ്ണദാസ് പങ്കെടുപ്പിച്ചത്. സമ്മേളനത്തില്‍ 2 പേരുടെ പിന്തുണയോടെ ഇയാള്‍ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനം പൂര്‍ത്തിയായ ശേഷമാണ് കൊവിഡ് പോസിറ്റീവായവര്‍ സമ്മേനത്തിലെത്തി എന്നകാര്യം മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ പാര്‍ട്ടി പ്രതിനിധികളായെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. രാഗേഷ് എന്നിവര്‍ ഉള്‍പ്പെടെ 16 പേര്‍…