കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം ആക്രമിച്ചതായി പരാതി; 2 പേര്‍ക്കെതിരെ കേസ്

പുന്നയൂര്‍ക്കുളം- കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം ആക്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. വെട്ടിപ്പുഴ സ്വദേശികളായ ശാബില്‍, ശഫീഖ് അലി എന്നിവര്‍ക്കെതിരെയാമ് വടക്കേകാട് പൊലീസ് കേസെടുത്തത്. ആക്രമണത്തില്‍ ഇടതു കാലിന് പരിക്കേറ്റ വെട്ടിപ്പുഴ കുന്നമ്ബത്ത് റിയാസ് (30) തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആല്‍ത്തറ നാലപ്പാട്ട് റോഡില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം ബൈകില്‍ വരുന്നതിനിടെ പിറകില്‍ എത്തിയ കാര്‍ ബൈക് ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് റിയാസ് പറഞ്ഞു. ഇവരുടെ പിതാവും റിയാസും തമ്മില്‍ നേരത്തേ വഴക്കും തര്‍ക്കവുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ചയാണ് ഇപ്പോഴത്തെ ആക്രമണമെന്നും റിയാസ് പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വെള്ളിയാഴ്ചയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ചയും ശക്തമായ മഴലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോട്ടയം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബിജെപി പാളയത്തില്‍ വീണ്ടും പട? യെദിയൂരപ്പയെ കുരുക്കാന്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്;

ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ വീണ്ടും പാളയത്തില്‍ പട തുടരുന്നു. കര്‍ണാടക മുന്മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ വിശ്വസ്ഥരുടേയും മകന്റേയും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയഡ് നടത്തുകയാണ്. ഈ സംഭവത്തില്‍ ശരിക്കും ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. കര്‍ണാടക ബിജെപിയേയും യെദിയൂരപ്പ വിഭാഗത്തേയും ഞെട്ടിച്ചാണ് ഇന്ന് രാവിലെ മുതല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. യെദ്യൂരപ്പയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും വലം കൈയുമായ ഉമേഷിന്റെ സ്ഥാപനങ്ങളിലും മകന്‍ വിജയേന്ദ്രയ്ക്ക് പങ്കാളത്തിമുള്ള വിവിധ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്‌ഡെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. വിജയേന്ദ്രയുടെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. ഉമേഷിന്റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സര്‍ക്കിളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്‌പ്രേ സ്റ്റാര്‍ റെസിഡന്‍സി, ആര്‍. എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുന്നു. നരേന്ദ്ര…

കയ്യൂര്‌ തെരുവുനായ കടിച്ച്‌ 7 വയസുള്ള കുട്ടി മരിച്ചു

കയ്യൂര്‍- തെരുവ് നായയുടെ കടിയേറ്റ ആലന്തട്ട എരിക്കോട്ടുപൊയിലിലെ തോമസിന്റെ മകന്‍ ആനന്ദ് (7) പേവിഷ ബാധയേറ്റ് മരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ച്‌ വാക്സിന്‍ നല്‍കുകയും ചെയ്തു. നിശ്ചിത ദിവസങ്ങളിലായി മൂന്ന് വാക്സിനെടുക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്ബ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ റാബിസ് ബാധയേറ്റതായി കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ആലന്തട്ട എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബിന്ദുവാണ് അമ്മ. സഹോദരന്‍ : അനന്ദു.

ബരാബങ്കിയില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കവെ ഡബിള്‍ ഡക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 9 പേര്‍ മരിച്ചു, 27 പേര്‍ക്കു പരിക്ക്

ഉത്തര്‍പ്രദേശില്‍ ബരാബങ്കിയിലെ കിസാൻ പാതയിലെ ഔട്ടർ റിംഗ് റോഡിൽ വൻ അപകടം. ഡബിള്‍ ഡക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിൽ 26 പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഡല്‍ഹിയില്‍ നിന്ന് ലക്‌നൗ വഴി ബഹ്‌റായിച്ചിലേക്കു യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. അതിവേഗത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് എതിരെ വരികയായിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ ലക്‌നൗവിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. സാധ്യമായ മികച്ച ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്‍കും. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പശുവിനെ രക്ഷിക്കാൻ ശ്രമിക്കവെ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന്…

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു.

കൊല്ലം: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസം നിലച്ച്‌ കുഴഞ്ഞുവീണ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓച്ചിറ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്

മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടതിന്റെ ആഘാതം; അസുഖ ബാധിതയായ മാതാവ് തൊട്ടടുത്ത ദിവസം മരിച്ചു

കരുനാഗപ്പള്ളി: പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ വേര്‍പാട് താങ്ങാന്‍ സാധിക്കാതെ മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റ മകന്‍ ആദിത്യനും (15) മധുവിന്റെ ഭാര്യ സന്ധ്യ(38)യുമാണ് ഒരേദിവസം മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുലശേഖരപുരം ഗവ. എച്ച്‌.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. വൈകീട്ട് ആറുമണിയോടെ സന്ധ്യ കുഴഞ്ഞുവീഴുകയായിരുന്നു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ബുധനാഴ്ച ഒരുമിച്ച്‌ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ട്; മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്.കരാറുകാര്‍ എംഎല്‍എ മാരുടെ ശുപാര്‍ശകളുമായി എത്താന്‍ പാടില്ല.അത് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് എവിടെ ഉണ്ടായാലും നടപടി എടുക്കും. റോഡിന് സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മറ്റ് വകുപ്പുകളുമായി ഏകോപനം സൃഷ്ടിക്കും.ഇതിനായി എല്ലാ ജില്ലകളിലും വര്‍ഷത്തില്‍ മൂന്ന് തവണ യോഗം ചേരുമെന്നും മന്ത്രി ദേശീയ പാത ആറ് വരിയാക്കാന്‍ ഭൂരിഭാഗവും ദേശീയ പാത അതോറിറ്റിക്ക് കൈമാറി. അതിനാല്‍ റോഡില്‍ കുഴി വന്നാല്‍ പൊതുമരാമത്ത് വകുപ്പിന് ചെയ്യാന്‍ കഴിയില്ല.നിലവില്‍ റോഡ് ആരുടേതാണെങ്കിലും പഴി പൊതുമരാമത്ത് വകുപ്പിനാണ് കിട്ടുന്നതെന്നും വകുപ്പിന് കീഴിലുള്ള റോഡുകളിലെ അറ്റകുറ്റപ്പണിക്ക് റണിങ് കോണ്‍ട്രാക്‌ട് നല്‍കുമെന്നും പി എ മുഹമ്മദ് റിയാസ്.

ബിസിനസുകാരന്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍, പൊലീസ് അന്വേഷണം ആത്മഹത്യയില്‍ നിന്ന് കൊലപാതകത്തിലേക്ക്; ഭാര്യയും മക്കളും പിടിയില്‍,

ബംഗളൂരു: കാറില്‍ ബിസിനസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച്‌ കര്‍ണാടക പൊലീസ്. ഭാര്യയും രണ്ടുമക്കളും സഹോദരനും ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ കൊലപാതകമാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബര്‍ 28ന് ശിവമോഗയിലെ ഹുനസേക്കോപ്പ വനമേഖലയിലാണ് കാറില്‍ 45കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇത് ആത്മഹത്യയായിരിക്കുമെന്നാണ് പൊലീസ്് കരുതിയത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കേസിന്റെ ചുരുളഴിയുകയായിരുന്നു. കാറിന്റെ ചേസ് നമ്ബറാണ് കേസില്‍ ആദ്യം തുമ്ബായി മാറിയത്. ഇതിലൂടെ ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഡിഎന്‍എ ടെസ്റ്റിലൂടെ 45കാരനായ ബിസിനസുകാരന്‍ വിനോദാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബിസിനസില്‍ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് വിനോദ് അസ്വസ്ഥനായിരുന്നു എന്നാണ് വീട്ടുകാര്‍ ആദ്യം നല്‍കിയ മൊഴി. വീട്ടുകാരുടെ മൊഴിയില്‍ അസ്വാഭാവികമായി ഒന്നും തോന്നാതിരുന്ന പൊലീസ് ആത്മഹത്യയായിരിക്കുമെന്ന നിഗമനത്തില്‍ കേസ് അവസാനിക്കാന്‍ തുടങ്ങുമ്ബോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായത്. തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവുണ്ട് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ…

അദാനി തുറമുഖത്തുനിന്ന് 3000 കിലോ ഹെറോയ്ന്‍ പിടികൂടിയ കേസ് ; എന്‍.ഐ.എ അന്വേഷിക്കും

ന്യൂഡല്‍ഹി: ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് നിന്ന്  3000 കിലോയോളം മയക്കുമരുന്ന് കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട് . 21,000  കോടി വിലവരുന്ന 2988 കിലോ ഹെറോയ്ന്‍ ആണ് കഴിഞ്ഞ മാസം തുറമുഖത്തെത്തിയ കണ്ടെയ്നറുകളില്‍നിന്ന് പിടികൂടിയത്. ഇതില്‍ ഒരു കിലോക്ക് അഞ്ചുമുതല്‍ ഏഴുകോടി വരെ വില വരും. അഫ്ഗാനിസ്താനില്‍നിന്നുള്ള ചരക്കുകള്‍ അടങ്ങിയ പെട്ടികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ ഓഫിസര്‍മാര്‍ രണ്ട് പെട്ടികള്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഹെറോയിന്റെ അംശം കണ്ടെത്തിയത് . ആന്ധ്രയിലെ വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡിങ് കമ്ബനിയാണ് ഇറക്കുമതിക്കാര്‍. പാതി സംസ്കരിച്ച വെണ്ണക്കല്ലുകള്‍ എന്ന വ്യാജേനയാണ് ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്. സംഭവത്തില്‍ അഞ്ചുവിദേശികള്‍ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സംഭവത്തില്‍…