പാചകവാതക വില കൂട്ടി; 15 രൂപ വര്‍ധിച്ചു; പെട്രോള്‍-ഡീസല്‍ വിലയും കൂട്ടി

കൊച്ചി: ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 15 രൂപ വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള 14.2 kg സിലിണ്ടറിന് കൊച്ചിയില്‍ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വര്‍ഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു. ഇന്ന് ഇന്ധന വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 37 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് 8 ഇരട്ടിയായി വര്‍ധിപ്പിച്ചു; പുതിയ നിരക്ക് അറിയാം

ന്യൂഡല്‍ഹി: വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള നിരക്കുകളില്‍ വന്‍ വര്‍ധന. ഇതു സംബന്ധിച്ച വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. വാഹനം പൊളിക്കല്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. വാഹനം പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിന് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടാകില്ല. ബസുകള്‍ക്ക് നിലവിലുള്ള രജിസ്ട്രേഷന്‍ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകള്‍ക്ക് എട്ടിരട്ടിയോളവും റീ രജിസ്ട്രേഷന്‍ ഫീസില്‍ വര്‍ധനയുണ്ടാകും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. – Coal Shortage| ശേഷിക്കുന്നത് മൂന്ന് ദിവസം ഉപയോഗിക്കാനുള്ള കല്‍ക്കരി; രാജ്യത്ത് കല്‍ക്കരി ക്ഷാമം എന്തുകൊണ്ട്? ഇതുവരെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസിന്റെ പകുതിയായിരുന്നു പുതുക്കാനുള്ള ഫീസ്. രജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയാല്‍ മോട്ടര്‍ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 500 രൂപയും പിഴയുണ്ടാകും. പുതിയ ആര്‍സി സ്മാര്‍ട് കാര്‍ഡ് രൂപത്തിലാക്കണമെങ്കില്‍ 200 രൂപ ഫീസും നല്‍കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്…

മാസത്തില്‍ വരുന്നത് ഒന്നോ രണ്ടോ വന്‍കിട കപ്പല്‍; കൊച്ചിയില്‍ ഡ്രഡ്ജിങ്ങിന് ചെലവ് പ്രതിവര്‍ഷം 122 കോടി

കൊച്ചി: മാസത്തില്‍ വരുന്ന ഒന്നോ രണ്ടോ വന്‍കിട കപ്പലിനായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് കപ്പല്‍ചാല്‍ ഡ്രഡ്ജിങ്ങിന് ചെലവഴിക്കുന്നത് പ്രതിവര്‍ഷം 122 കോടി രൂപ. 14.5 മീറ്റര്‍ ആഴം നിലനിര്‍ത്താനാണ് ഡ്രഡ്ജിങ്. ഡ്രഡ്ജിങ്ങിെന്‍റ അധിക ബാധ്യത നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കൊച്ചി തുറമുഖ സംരക്ഷണ സമിതി. ദുബൈ പോര്‍ട്ട് വേള്‍ഡ് പ്രവര്‍ത്തിപ്പിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് മതിയായ ചരക്കുനീക്കം ആകര്‍ഷിക്കാന്‍ കഴിയാത്തതാണ് തുറമുഖ ട്രസ്റ്റിനെ വലക്കുന്നത്. തുറമുഖം ചെലവഴിക്കുന്ന തുകക്ക് ആനുപാതിക വരുമാനം നല്‍കാന്‍ കണ്ടെയ്നര്‍ ടെര്‍മിനലിന് കഴിയുന്നില്ല. ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനല്‍ എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വല്ലാര്‍പാടം പദ്ധതി കോസ്റ്റല്‍ കാര്‍ഗോ ടെര്‍മിനല്‍ മാത്രമായി മാറി. ഒന്നാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ച്‌ 10 വര്‍ഷം പൂര്‍ത്തീകരിച്ചിട്ടും ടെര്‍മിനല്‍ ശേഷിയുടെ പകുതി മാത്രമാണ് ഇതുവരെ ഉപയോഗിക്കുന്നത്. 30 വര്‍ഷം കാലാവധിയുള്ള ലൈസന്‍സ് കരാര്‍ പ്രകാരം പ്രതിവര്‍ഷം 25 ലക്ഷം…

ഉദ്യോഗസ്ഥരോട് ശാസ്ത്ര പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് ആര്യന്‍ ഖാന്‍; ഭക്ഷണം നാഷണല്‍ ഹിന്ദു റെസ്റ്റോറന്റില്‍ നിന്നും

മുംബൈ: നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ സയന്‍സുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചാണ് സമയം നീക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഏഴ് വരെയാണ് ആര്യനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ സമയം ശാസ്ത്രവുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ ഉദ്യോഗസ്ഥരോട് ആര്യന്‍ ആവശ്യപ്പെട്ടുവെന്നും, അവ എത്തിച്ചു നല്‍കിയതായും ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍സിബി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തുള്ള നാഷണല്‍ ഹിന്ദു റെസ്റ്റോറന്റില്‍ നിന്നാണ് ആര്യനും കുറ്റാരോപിതരായ മറ്റുള്ളവര്‍ക്കുമുള്ള ഭക്ഷണം എത്തിക്കുന്നത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കണമെന്ന് അപേക്ഷിച്ചെങ്കിലും, ഓഫീസില്‍ ഇത് അനുവദനീയമല്ല. ആര്യന്‍ ഖാന്റെയും കൂടെയുള്ളവരുടേയും മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്‌ക്കായി ഗാന്ധി നഗറിലെ ലബോറട്ടറിയിലേക്ക് അയച്ചു. ക്രൂയിസ് കപ്പലില്‍ നിരോധിത ലഹരിമരുന്നുകള്‍ പിടികൂടിയ സംഭവത്തില്‍ നാല് പേരെ കൂടി എന്‍സിബി ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമസ്‌ക്രേയിലെ ജീവനക്കാരാണ് നാല് പേരും.…

ബിജെപിയിലെ അഴിച്ചുപണിയില്‍ കൃഷ്‌ണകുമാറിന് പുതിയ ചുമതല, ദേശീയ തലത്തിലേക്കെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ സമിതികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലും പോഷകസംഘടനകളിലും അഴിച്ചുപണി നടത്തിയെങ്കിലും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക നേതൃത്വം പൂര്‍ണ്ണ ആധിപത്യം നിലനിറുത്തി. കോര്‍കമ്മിറ്റിയുടെ ഭാഗമായ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ രണ്ട് പേര്‍ മാറിയപ്പോള്‍ പുതുതായി സി. ശിവന്‍കുട്ടി, പി. രഘുനാഥ്, അഡ്വ.ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ എത്തി. മൂന്നുപേരും ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തര്‍. ജി.രാമന്‍ നായര്‍, എം.എസ്. സമ്ബൂര്‍ണ്ണ എന്നിവരാണ് മാറിയത്. ദേശീയ ഉപാദ്ധ്യക്ഷനായി മാറിയ എ.പി. അബ്ദുള്ളക്കുട്ടിയുടെ ഒഴിവ് നേരത്തേയുണ്ടായിരുന്നു. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റിയിട്ടുണ്ട്. വി.എ. സൂരജ് (പത്തനംതിട്ട), ജി. ലിജിന്‍ലാല്‍ (കോട്ടയം), കെ.എം. ഹരിദാസ് (പാലക്കാട്), കെ.പി. മധു (വയനാട്), രവീശ തന്ത്രി (കാസര്‍കോട്) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍. ശോഭാ സുരേന്ദ്രനെയും എ.എന്‍.…

ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച്‌ മദ്യം കഴിച്ച കുട്ടിയ്ക്ക് ദാരുണാന്ത്യം; നാട്ടുകാരുടെ കുറ്റപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുത്തച്ഛനും മരിച്ചു

ചെന്നൈ: ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച്‌ മദ്യം കഴിച്ച കുട്ടി മരിച്ചു. മുത്തച്ഛന്‍ വാങ്ങിവച്ച മദ്യമാണ് നാലുവയസുകാരന്‍ കഴിച്ചത്. പേരക്കുട്ടി ഗുരുതരാവസ്ഥയിലായതോടെ മുത്തച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു.തിരുവലം അണ്ണാനഗര്‍ സ്വദേശി ചിന്നസാമി (62), മകളുടെ മകന്‍ രുദ്രേഷ് (4) എന്നിവരാണ് മരിച്ചത്. വെല്ലൂര്‍ ജില്ലയിലെ കാട്പാടിക്കടുത്താണ് സംഭവം. ചിന്നസാമി വൈകിട്ട് മദ്യപിച്ചശേഷം അടുത്ത മുറിയിലിരുന്ന് ടിവി കാണുകയായിരുന്നു. ഈസമയത്താണ് ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച്‌ കുട്ടി മുത്തച്ഛന്‍ കാണാതെ മദ്യം കുടിച്ചത്. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ ചിന്നസാമിയും പേരക്കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു. മദ്യം കഴിച്ചതോടെ ശ്വാസംമുട്ടിയ രുദ്രേഷ് കുഴഞ്ഞുവീണു. ശബ്ദം കേട്ട് ഓടിയെത്തിയ മുത്തച്ഛന്‍ അയല്‍ക്കാരെയും മകളെയും വിവരമറിയിക്കുകയായിരുന്നു. മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ നാട്ടുകാര്‍ ചിന്നസാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞുവീഴുകയായിരുന്നു.ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.