മോദിയുടെ പിറന്നാളിന്റെ പേരിലും തട്ടിപ്പ്; തട്ടിപ്പ് നടത്തിയ പണം പങ്കിട്ടെടുക്കുന്നതില്‍ കയ്യാങ്കളി

മോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഹെല്‍ത്ത് വളണ്ടിയേഴ്‌സിന്റെ മറവില്‍ പിരിച്ച പണം പങ്കിട്ടെടുക്കുന്നതിനെ ചൊല്ലി ബിജെപി ഇരവിപുരം മണ്ഡലം കമ്മിറ്റിയില്‍ കൈയാങ്കളി. മണ്ഡലം വൈസ് പ്രസിഡന്റ് കായമഠം രാജേഷ് ജനറല്‍ സെക്രട്ടറി നരേന്ദ്രനെ കസേര കൊണ്ട് അടിച്ചതായും തലയ്ക്ക് പരിക്കേറ്റ നരേന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായുമാണ് വിവരം. സംഭവത്തില്‍ അടിയന്തര യോഗം ചേര്‍ന്ന ബിജെപി ജില്ലാ കമ്മിറ്റിയിലും ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഹെല്‍ത്ത് വളണ്ടിയേഴ്‌സിന്റെ പ്രവര്‍ത്തന അവലോകനം ചെയ്യാനെന്ന പേരില്‍ ഞായറാഴ്ച കോയിക്കല്‍ കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് സമീപം ഓഡിറ്റോറിയത്തിലാണ് ഇരവിപുരം മണ്ഡലം കമ്മിറ്റിയിലെ കുറച്ചുനേതാക്കള്‍ യോഗം ചേര്‍ന്നത്. പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ചാരിറ്റി പ്രവര്‍ത്തനം ലക്ഷ്യമിട്ട് ഹെല്‍ത്ത് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഒരു ബേക്കറി ഉടമയില്‍ നിന്ന് പതിനായിരം രൂപ ഉള്‍പ്പെടെ 60,000 ത്തോളം രൂപ വിവിധ വ്യാപാരികളില്‍ നിന്ന്…

മോന്‍സനും സ്വപ്‌നയുമായി ബെഹ്റയ്ക്ക് ബന്ധം, പൊലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോഷൂട്ട്:അന്വേഷണം വേണമെന്ന് കേന്ദ്രഇന്റലിജന്‍സ്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെയുള്ളവരുമായി മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് വഴിവിട്ട ബന്ധമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബെഹ്റയ്ക്ക് ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം വേണമെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശം. പൊലീസ് മേധാവിയായിരിക്കെ ബെഹ്‌റ വഴിവിട്ട ഇടപാടുകള്‍ നടത്തുകയും തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോ ഷൂട്ട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ തെളിവുകള്‍ കേന്ദ്ര ഇന്റലിജന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഐടി ഫെലോ അരുണിനെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തിരുന്നു. അരുണിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് പൊലീസ് ആസ്ഥാനത്ത് വെച്ച്‌ ബെഹ്റ ഫോട്ടോ ഷൂട്ട് നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിസാമുദീന്‍ – തിരുവനന്തപുരം ട്രെയിനില്‍ സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച; മൂന്നുപേര്‍ പേര്‍ പിടിയില്‍

തിരുവനന്തപുരം: നിസാമുദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്സ്പ്രസില്‍ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ ‌മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ പോലീസ് കസ്റ്റഡിയില്‍. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. പ്രതികളെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് ചെയ്യും. സെപ്റ്റംബര്‍ 12നാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂര്‍ മുണ്ടൂര്‍ വേ‍ലില്‍ വിജയലക്ഷ്മി (45), മകള്‍ അഞ്ജലി (23) എന്നിവരുടെ പക്കല്‍നിന്നു 17 പവന്റെ സ്വര്‍ണാഭരണങ്ങളും 31,000 രൂപ വില വരുന്ന 2 മൊബൈല്‍ ഫോണുകളുമാണു ഇവര്‍ കവര്‍ന്നത്. മറ്റൊരു കോച്ചില്‍ സഞ്ചരിച്ച കോയമ്ബത്തൂര്‍ സ്വദേശി കൗസല്യ(23)യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി. ഭക്ഷണത്തി‍ലോ, കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലര്‍‍ത്തിയായിരുന്നു കവര്‍ച്ച നടത്തിയത്. ബംഗാള്‍ സ്വദേശികളായ മൂന്നുപേരെ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് പിടിയിലായത്.

ബോളിവുഡ് നടന്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്ന് പ്രമുഖ സംവിധായകന്‍.

ബോളിവുഡ് നടന്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റിന് പിന്നാലെ മലയാള ചലച്ചിത്ര രംഗത്തെ വിമര്‍ശിച്ച്‌ സംവിധായകന്‍ ആലപ്പി അശ്‌റഫ്. ഈ അറസ്റ്റ് മലയാള സിനിമയ്ക്ക് പാഠമാകട്ടെയെന്ന് സംവിധായകന്‍ കുറിക്കുന്നു. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്ബന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല. ശാരൂഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരുമെന്നും അശ്‌റഫ് കുറിക്കുന്നു. ബിനീഷിനെക്കാള്‍ വമ്ബന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിഹരിക്കുകയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ലഹരിയോടുള്ള ഈ ആഭിമുഖ്യം അവസാനിപ്പിച്ചില്ലെങ്കില്‍, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകള്‍ താമസിക്കാതെ കേള്‍ക്കേണ്ടി വരുമെന്നും അശ്‌റഫ് മുന്നറിയിപ്പ് നല്‍കുന്നു. ആലപ്പി അശ്‌റഫിന്റെ വാക്കുകള്‍: ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ.. ശാരൂഖാന്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യന്‍ഖാന്‍ അറസ്റ്റിലായ ആഡംബരക്കപ്പല്‍, കൊച്ചിയിലും വന്നു പോകാറുണ്ടെന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചേക്കും. ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ…

ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് ആര്യന്‍; നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നു, താരപുത്രന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

മുംബയ്: ലഹരി മരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ( എന്‍ സി ബി) ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് ആര്യന്‍ ഖാന്‍. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയ്ക്കിടെ ആര്യനെക്കൂടാതെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരെയും എന്‍ സി ബി അറസ്റ്റ് ചെയ്തിരുന്നു. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുമെന്ന് 15 ദിവസം മുമ്ബുതന്നെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ സി ബി മുംബയ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെയും സംഘവും യാത്രക്കാരെന്ന…

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി

കോട്ടയം: കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് ഭാരതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടേറ്റ നിലയിലാണ് ശരീരം ഉണ്ടായിരുന്നത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഇവർ മരണപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടിൻ്റെ കോന്പൗണ്ടിൽ തന്നെയുള്ള കിണറ്റിൽ ചാടിയ നിലയിലാണ് ഭർത്താവ് രാമൻ കുട്ടിയെ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബന്ധുക്കളൊക്കെ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, സംഭവം അറിഞ്ഞില്ലെന്നാണ് ഇവർ മൊഴി നൽകിയത്. മൊഴിയിൽ പൊലീസിന് ചില സംശയങ്ങളുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മരിച്ച ഭാരതിയുടെ ശരീരം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബിസ്‌കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷം: പാര്‍ലെ ജി ബിസ്‌കറ്റിനായി തിക്കിതിരക്കി ജനം, നിമിഷനേരം കൊണ്ട് സ്‌റ്റോക്ക് തീര്‍ന്നു

ബീഹാര്‍: ബിസ്‌കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷമെന്ന് പ്രചാരണം, പാര്‍ലെ ബിസ്‌കറ്റിനായി തിക്കിതിരക്കി ജനം. ബീഹാറിലാണ് കുപ്രചരണത്തെ തുടര്‍ന്ന് പാര്‍ലെ ബിസ്‌കറ്റിന്റെ വില്‍പന കൂടിയത്. ബിഹാറിലെ ജിതിയ വ്രതവുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത പ്രചരിച്ചത്. ജിതിയ വ്രതത്തില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌കറ്റ് കഴിക്കാന്‍ വിസമ്മതിച്ചാല്‍ ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു വാര്‍ത്ത. ബിഹാറിലെ ഹൈന്ദവര്‍ വര്‍ഷം തോറും എടുക്കുന്ന വ്രതമാണ് ജിവിത്പുത്രിക വ്രതം അഥവാ ജിതിയ വ്രതം. ഇതിന്റെ ഭാഗമായി കുട്ടികളുടെ ദീര്‍ഘായുസിനും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിനായി അമ്മമാര്‍ 24 മണിക്കൂര്‍ ഉപവസിക്കുന്നു. വ്യാഴാഴ്ച ജില്ലയിലെ ചില സ്ഥലങ്ങളില്‍ പാര്‍ലെ-ജി ബിസ്‌ക്കറ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതേതുടര്‍ന്ന് കടകളിലും മറ്റും ബിസ്‌കറ്റ് വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല ഷോപ്പുകളുടെ മുന്നിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. ഒരു ബിസ്‌കറ്റ് പായ്ക്കറ്റ് എങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു ആളുകള്‍ക്ക്. ഇതോടെ ഭൂരിഭാഗം കടകളിലെയും പാര്‍ലെ…