എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്; തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധ്യക്ഷനായ സമിതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.എയര്‍ ഇന്ത്യയുടെ നിയന്ത്രണാധികാരം ടാറ്റാ ഗ്രൂപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്ബനി മുന്‍ ഡയറക്ടര്‍ ജിതേന്ദ്രര്‍ ഭാര്‍ഗവ പറഞ്ഞു. എന്നാല്‍ ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ തുക ടാറ്റാ ഗ്രൂപ്പിന്റേതെന്നാണ് സൂചന.എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റയ്ക്ക് കഴിയുമെന്നും ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും ജിതേന്ദ്രര്‍ ഭാര്‍ഗവ വ്യക്തമാക്കി. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്.ടാറ്റയ്‌ക്കൊപ്പം സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 1953ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു

തേക്കടി ബോട്ട് ദുരന്തത്തിന് 12 വയസ്സ്;

കുമളി: കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് വ്യാഴാഴ്ച 12 വര്‍ഷം തികയുമ്ബോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. 2009 സെപ്റ്റംബര്‍ 30നായിരുന്നു ദുരന്തം. കെ.ടി.ഡി.സിയുടെ ‘ജലകന്യക’ എന്ന ഇരുനില ബോട്ട് തേക്കടി തടാകത്തിലെ മണക്കവലക്ക് സമീപം മറിഞ്ഞ് 45 പേരാണ് മരിച്ചത്. സംഭവത്തില്‍ ബോട്ടിലെ രണ്ട് ജീവനക്കാര്‍ ഉള്‍െപ്പടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ദുരന്തശേഷം രണ്ടുവര്‍ഷം അനുസ്മരണവും പ്രാര്‍ഥനകളും നടന്നെങ്കിലും പിന്നെയെല്ലാം മറവിയില്‍ മുങ്ങി. ദുരന്തകാരണങ്ങള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും തുടര്‍നടപടികളുണ്ടായില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ നിര്‍ദേശങ്ങളില്‍ പ്രധാനമായിരുന്ന റെസ്ക്യൂ ബോട്ട്, ബോട്ട് ഓടിക്കുന്നതിന് സ്രാങ്ക് എന്നിങ്ങനെ കാര്യങ്ങളൊന്നും നടപ്പായില്ല. നിലവിലുണ്ടായിരുന്ന ജീവനക്കാരില്‍ ചിലര്‍ക്ക് സ്രാങ്ക് ലൈസന്‍സ് നല്‍കിയാണ് ഇപ്പോള്‍ സര്‍വിസ് തുടരുന്നത്. ബോട്ട് ദുരന്തത്തെക്കുറിച്ച്‌ സമാന്തരമായി അന്വേഷിച്ച ക്രൈംബ്രാഞ്ചിലെ ആദ്യസംഘം ബോട്ട് വാങ്ങിയ കരാറിലേക്ക് പരിശോധന എത്തിയതോടെ തെറിച്ചു.…

കോഴിമാലിന്യ പ്ലാന്റിനെതിരെ സമരം; കെപിസിസി ജനറല്‍ സെക്രട്ടറി 5 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്‌ കെഎസ്‌യു സംസ്ഥാന സെക്രട്ടറി

കോഴിമാലിന്യ പ്ലാന്റിനെതിരെ സമരംചെയ്ത് കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍ പണം കൈപ്പറ്റിയെന്ന പരാതിയുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി ആദര്‍ശ്‌ ഭാര്‍ഗവന്‍. സമൂഹമാധ്യമങ്ങളിലുടെ ആദര്‍ശ്‌ ഭാര്‍ഗവനും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടവും വ്യക്തിഹത്യ നടത്തുന്നതായി ആരോപിച്ച്‌ എം എം നസീറും കെപിസിസിക്ക്‌ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നിര്‍ദേശപ്രകാരം ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു വ്യാഴാഴ്‌ച ഇരുകൂട്ടരില്‍നിന്നും മൊഴിയെടുത്തു. റിപ്പോര്‍ട്ട്‌ രണ്ടു ദിവസത്തിനകം കെപിസിസി പ്രസിഡന്റിനു കൈമാറും. ചടയമംഗലം നിയോജകമണ്ഡലത്തിലെ വെളിനല്ലൂര്‍ മുളയറച്ചാലില്‍ ഒരു മാസമായി കോഴിമാലിന്യം സംസ്കരിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം നടന്നുവരുന്നു. പഞ്ചായത്തിലെ യുഡിഎഫ് പ്രതിനിധികള്‍ ഉള്‍പ്പെടെ 17 അംഗങ്ങളും പ്ലാന്റിന് അനുമതി നല്‍കുന്നതിനെ പിന്തുണച്ചു. നിര്‍മാണം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറിന്റെ നേതൃത്വത്തില്‍ പ്ലാന്റിനെതിരെ…

ഡ്രെവിങ് ലൈസന്‍സ്,വാഹന റജിസ്‌ട്രേഷന്‍ പുതുക്കേണ്ട കാലാവധി ഒരു മാസം കൂടി നീട്ടി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ്, വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ പുതുക്കേണ്ട കാലാവധി ഒരു മാസം കൂടി നീട്ടി. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബര്‍ 30-ന് അവസാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച്‌ മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കിയിരുന്നു.  

പേനയെറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമാക്കിയ അധ്യാപികയ്ക്ക് കഠിന തടവ് വിധിച്ചു

തിരുവനന്തപുരം: മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സംഭവത്തിന് പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ് വിധിച്ചു. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപികയും , തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചിരിക്കുന്നത്. ജഡ്ജി കെവി രജനീഷാണ് വിധി പുറപ്പെടുവിച്ചത്. 2005 ജനുവരി 18ന് ആയിരുന്നു സംഭവം നടന്നത്. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച്‌ എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച്‌ കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്കൂളില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്കൂളില്‍ തന്നെ ഇവര്‍ക്ക്…

മദ്യലഹരിയില്‍ അമ്മയുടെ കഴുത്ത്‌ മുറിക്കുകയും വീടിന്‌ തീയിടുകയും ചെയ്ത മകന്‍ അറസ്‌റ്റില്‍

മാവേലിക്കര: മദ്യലഹരിയില്‍ വീടിന്‌ തീയിടുകയും അമ്മയുടെ കഴുത്ത്‌ മുറിച്ച ശേഷം ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്‌ത മകന്‍ അറസ്‌റ്റില്‍. ചെട്ടികുളങ്ങര ഈരേഴവടക്ക്‌ നാമ്ബോഴില്‍ സുരേഷ്‌കുമാറാ(49)ണ്‌ പിടിയിലായത്‌. ഇയാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. സുരേഷ്‌കുമാറിന്റെ അമ്മ രുഗ്മിണിയെ (85) ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആത്മഹത്യക്ക് ശ്രമിച്ച സുരേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഡിസ്‌ചാര്‍ജ്‌ ചെയ്‌ത ശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. വീട്ടുവഴക്കിനെത്തുടര്‍ന്ന്‌ സുരേഷ്‌ ആദ്യം സ്‌കൂട്ടറിനും തുടര്‍ന്ന്‌ വീടിനും തീയിട്ടു. ഇതുകണ്ട നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു.അമ്മയുടെ കഴുത്തില്‍ കത്തിവച്ചത്‌ കണ്ടവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അസഭ്യം പറഞ്ഞ്‌ ഭീഷണിപ്പെടുത്തി . അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്‌ഥന്‍ അതിര്‍ത്തിക്കല്ലില്‍ തട്ടിവീണു. ഇതുകണ്ട്‌ സുരേഷ്‌ പ്രകോപിതനാകുകയും അമ്മയുടെ കഴുത്തു മുറിക്കുകയുമായിരുന്നു.

കേരളം പെണ്‍ മനോഭാവത്തില്‍ മാറ്റം വരുത്തണം: സ്ത്രീസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ

തിരുവനന്തപുരം: പെണ്‍കുട്ടികളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും നല്ല സമൂഹിക അവബോധം കുടുംബത്തില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും ഇന്ന് വനിതാകമ്മിഷന്‍ അധ്യക്ഷയായി സ്ഥാനമേല്‍ക്കുന്ന അഡ്വ.പി. സതീദേവി. ഇതുവരേ പ്രവര്‍ത്തിച്ചത് സ്ത്രീകള്‍ക്കൊപ്പമാണ്. മഹിളാ സംഘടനയുടെ പ്രവര്‍ത്തക എന്ന നിലയിലും അഭിഭാഷക എന്ന നിലയിലും അവര്‍ക്കൊപ്പം ചേര്‍ന്നു നിന്നാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അതു തുടരും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്ത്രീകള്‍ക്ക് തുല്യനീതി ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പി.സതീദേവി വ്യക്തമാക്കി. സമൂഹത്തില്‍ സ്ത്രീവിരുദ്ധ നിലപാട് നിലനില്‍ക്കുന്നു. സ്ത്രീസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ വനിതാ കമ്മിഷന്‍ ശ്രമിക്കുമെന്നും സതീദേവി പറഞ്ഞു. സ്ത്രീധനത്തിനെതിരായ സാമൂഹിക അവബോധത്തിനുള്ള പദ്ധതികള്‍ കമ്മിഷന്‍ ആസൂത്രണം ചെയ്യും. നിലവിലുള്ള പരാതികളില്‍ തീര്‍പ്പാക്കുന്നതിനാകും മുഖ്യ പരിഗണന. സ്ത്രീപീഡനങ്ങളും സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് പൊതുഇടങ്ങള്‍, തൊഴിലിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ തുല്യ അവകാശങ്ങളുണ്ടെന്ന ധാരണ അംഗീകരിക്കാനുള്ള മനോഭാവം സമൂഹത്തിന് വേണമെന്നും സതീദേവി ചൂണ്ടിക്കാട്ടി.

ലോകത്തിന്‌ വയസ്സാകുന്നു; കേരളത്തില്‍ 16.5 ശതമാനം പ്രായമായവര്‍

ലോകത്ത് പ്രായമായവര്‍ വര്‍ധിക്കുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 30 വര്‍ഷംകൊണ്ട് ഇരട്ടിയാകും. നിലവില്‍ 70.30 കോടിയാണ് വാര്‍ധക്യ ജനസംഖ്യ. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം രണ്ടായിരത്തി അമ്ബതോടെ ഇത് 150 കോടിയാകും. 1990ല്‍ ലോകജനസഖ്യയില്‍ ആറു ശതമാനം പേരാണ് 65 വയസ്സ് പിന്നിട്ടത്. 2019ല്‍ അത് ഒമ്ബത് ശതമാനമായി. 2050ല്‍ 16 ശതമാനമാകും. മൂന്നു പതിറ്റാണ്ട് തികയുമ്ബോള്‍ ലോകത്ത് ആറ് പേരില്‍ ഒരാള്‍ വാര്‍ധക്യത്തിലാകും. പ്രായമായവരില്‍ കൂടുതലും ഏഷ്യയിലായിരിക്കും. നിലവില്‍ 26 കോടി പേരുള്ളത് 57 കോടിയാകും. ഏഷ്യന്‍ മേഖലയിലെ മൂന്നില്‍ ഒരാള്‍ 65 വയസ്സ് പിന്നിടും. ജപ്പാനില്‍ 28 ശതമാനം പേരും വാര്‍ധക്യത്തിലാകും. ഇറ്റലിയില്‍ 23ഉം. ഏറ്റവും വലിയ വര്‍ധനയുണ്ടാകുക ഉത്തര ആഫ്രിക്കന്‍ മേഖലയിലാണ്. 226 ശതമാനം വര്‍ധന. അതേസമയം, ലോകത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015–-2020ലെ കണക്ക്…

ശബരിമല‍യ്‌ക്കെതിരായ മോന്‍സന്റെ ചെമ്ബോല; രേഖയുടെ ആധികാരികത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സി.ഐ. ഐസക്

കോട്ടയം: ശബരിമലയെ തകര്‍ക്കാന്‍ കെട്ടിച്ചമച്ച ചെമ്ബോല അത്യന്തം ഗൗരവകരമായ പ്രശ്‌നമാണെന്ന് ഐസിഎച്ച്‌ആര്‍ അംഗം ഡോ. സി.ഐ. ഐസക്. ശബരിമലയുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയ ചെമ്ബോലയുടെ ആധികാരികത പരിശോധിക്കണം. ഇത്തരമൊരു സൃഷ്ടി എങ്ങനെ ഈ തട്ടിപ്പുകാരനില്‍ എത്തിയെന്നും അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കണം. പുരാവസ്തുക്കള്‍ കൈവശം വയ്ക്കാനും അവ പ്രദര്‍ശിപ്പിക്കാനും ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ രജിസ്‌ട്രേഷനും അനുമതിയും വേണം. അല്ലാത്ത പക്ഷം ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച്‌ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം തള്ളാനാവില്ല. ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തുന്ന പുരാവസ്തുവിനു പോലും ആ വ്യക്തിക്ക് അവകാശമുന്നയിക്കാന്‍ കഴിയില്ല. ആരുടെയെങ്കിലും കൈവശം ഇങ്ങനെയുള്ളവ ഉണ്ടെന്നറിഞ്ഞാല്‍ ആര്‍ക്കിയോജിക്കല്‍ വകുപ്പിനെ അറിയിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. ഈ സാഹചര്യത്തില്‍, പുരാവസ്തുക്കളുടെ വന്‍ശേഖരം കൈവശമുണ്ടെന്ന് പരസ്യപ്പെടുത്തിയിട്ടും പോലീസ് കേസെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഇപ്പോഴത്തെ എഡിജിപി മനോജ് ഏബ്രഹാം എന്നിവരുമായുള്ള മോന്‍സണിന്റെ ആത്മബന്ധം മൂലമായിരിക്കാം പോലീസ് നടപടികള്‍…

കാക്കനാട് എംഡിഎംഎ കേസ്: ലഹരി സംഘത്തിലെ ‘ടീച്ചര്‍ സുസ്മിത’ അറസ്റ്റില്‍

കൊച്ചി: കാക്കനാട് എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലഹരിമരുന്ന് സംഘത്തിനിടയില്‍ ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പ്രതികളെ ജാമ്യത്തിലിറക്കാനും സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായയെ ഏറ്റെടുക്കാനും എത്തിയത് സുസ്മിത ഫിലിപ്പാണ്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് സുസ്മിതയെന്ന് എക്‌സൈസ് പറഞ്ഞു. ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന സുസ്മിത ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ എക്‌സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികള്‍ക്കും എംഡിഎംഎ ഉപയോഗിക്കുന്ന സിനിമാക്കാര്‍ക്കും ഇടയിലെ കണ്ണിയാണ് ഇവരെന്ന സംശയം. കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ഓഗസ്റ്റിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയിലായത്. 1.86 കിലോ ഗ്രാം ലഹരിയാണ് ഇവരില്‍ നിന്നും മൊത്തം പിടിച്ചെടുത്തത്.…