കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ഗ്രിസ് അറിയപ്പെടുന്നത്.അത്യപൂര്‍വമാണിത്. കോടികളാണ് ഈ ആമ്ബര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക.സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും.ഒമാന്‍ തീരം, ആമ്ബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്ബര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്ബോള്‍ ഇവ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്.ഇപ്പോള്‍ കേരളത്തിലും പിടികൂടി. തൃശൂര്‍ ചേറ്റുവയിലാണ് തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന്…
Month: July 2021
യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി
സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി. ജൂലൈ 8ന് രാവിലെ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങള്‍ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഒരു സഹോദരിയുണ്ട്, പാർവതി. https://www.youtube.com/watch?v=u8WrOYV2xto&t=85s മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് വിവാഹാലോചന വരുന്നത്
പെരിന്തല്‍മണ്ണയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍.
പെരിന്തല്‍മണ്ണ: മനഴി ബസ് സ്റ്റാന്‍ഡില്‍നിന്ന് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പെരിന്തല്‍മണ്ണ പോലിസ് പിടികൂടി. ആനമങ്ങാട് വെള്ളലത്ത് വീട്ടില്‍ വിഗ്‌നേഷ്(24)നെയാണ് ഒരുഗ്രാം മയക്കുമരുന്നുമായി എസ്‌ഐ സി കെ നൗഷാദ് പിടികൂടിയത്. ചൊവ്വാഴ്ചരാത്രി എട്ടോടെ മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കോവിഡ് പ്രതിരോധ പട്രോളിങ്ങിനിടെ പോലിസിനെ കണ്ട പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ പോലീസ് പിടിച്ചപ്പോള്‍ പ്രതി കൈയിലുള്ള മൊബൈല്‍ഫോണ്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചതോടെ സംശയംതോന്നിയ പോലിസ് വിശദമായി പരിശോധിച്ചു. ഫോണിനും കവറിനുമിടയില്‍ മറ്റൊരു പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പ്രതിക്ക് മയക്കുമരുന്നു ലഭിച്ചതെവിടെ നിന്നാണെന്നതടക്കം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
രാജ്യത്ത് ഒന്‍പത് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.
അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, കേരളം, മേഘാലയ, നാഗാലാന്‍ഡ്, ഒഡീഷ, ത്രിപുര, സിക്കിം എന്നീ ഒന്‍പത് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . ഈ സംസ്ഥാനങ്ങളില്‍ പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും, ആരോഗ്യ സൗകര്യങ്ങളുടെ ആസൂത്രണവും അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധവേണമെന്ന് മന്ത്രാലയം നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരുന്നു. കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 10% കൂടുതല്‍ സ്ഥിരീകരിക്കുന്ന 73 സംസ്ഥാനങ്ങളില്‍ 43 എണ്ണവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സംസ്ഥാനങ്ങള്‍ കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജൂലൈ മാസത്തില്‍ 12 കോടിയിലധികം കൊവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയില്‍ 8418 കേസുകളും 147 മരണങ്ങളും സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 3367 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 64 പേര്‍ക്ക്…
എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ; വാണിയ്പ്പം ബാബുരാജ്
മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക ഇടം തന്നെ സ്വന്തമാക്കിയ രണ്ടുപേരാണ് വാണി വിശ്വനാഥും ബാബുരാജും. നായികമാർ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട്- ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണിയെ ആക്ഷൻ റാണിയെന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഇപ്പോഴിതാ, വാണി വിശ്വനാഥിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. ജിമ്മിൽ വാണിയ്ക്ക് ഒപ്പം വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ പകർത്തിയ ചിത്രമാണിത്. “എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ,” എന്നാണ് വാണിയെ ബാബുരാജ് വിശേഷിപ്പിച്ചിരിക്കുന്നത്. വിവാഹ ശേഷം അഭിനയരംഗത്ത് സജീവമല്ല വാണി. മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽ മീഡിയയിലും അത്ര ആക്റ്റീവ് അല്ല വാണി. അതിനാൽ തന്നെ താരദമ്പതികളുടെ ഒന്നിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു https://www.instagram.com/p/CRBunNlsxA7/?utm_source=ig_embed&ig_rid=f619dcb2-23a7-4a8a-a472-54f2a179ec56
ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടി
മുംബൈ: ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടി. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ 283 കിലോഗ്രാം ഹെറോയിനാണ് ഡയറക്ട്രേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജന്‍സ് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് ഏകദേശം 2000 കോടി രൂപ വിലവരും. നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്ത് നിന്ന് പഞ്ചാബിലേക്ക് റോഡ് മാര്‍ഗം കടത്താനായിരുന്നു പദ്ധതിയെന്ന് ഡി.ആര്‍.ഐ പറഞ്ഞു. കണ്ടുകെട്ടിയ ഹെറോയിന്‍ രണ്ട് പാത്രങ്ങളില്‍ ടാല്‍ക്കം കല്ലുകളാല്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു. മയക്കുമരുന്ന് വിതരണക്കാരനായ പഞ്ചാബ് സ്വദേശി പ്രഭ്ജിത് സിങ്ങിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിന്ന് രണ്ടുപേരും വലയിലായിട്ടുണ്ട്. ജൂണ്‍ 28ന് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് 126 കോടിയുടെ ഹെറോയിനുമായി രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായിരുന്നു. ആറ് മാസത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 600 കോടിയുടെ ഹെറോയിനാണ് പിടികൂടിയിരിക്കുന്നത്.
സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് മുഖ്യമന്തിയോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.
സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് മുഖ്യമന്തിയോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. സിനിമ മേഖലയിലെ ഭൂരിഭാഗവും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. അതിനാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് അദ്ദേഹം പറയുന്നു. വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍: ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്.. സിനിമ ഷൂട്ട് തുടങ്ങാന്‍ അനുമതി തരണം. ഈ സമയം കുഴപ്പങ്ങള്‍ ഉണ്ടെന്നറിയാം പല സംസ്ഥാനങ്ങള്‍ അനുമതി കൊടുത്തു തുടങ്ങി. പാതി വഴിയില്‍ നില്‍ക്കുന്ന ഒരുപാടു ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. എല്ലാ മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്. ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് സിനിമ ലോകം. ഒരു വാക്സിന്‍ എടുത്തവരാണ് ഞങ്ങള്‍ ഭൂരിഭാഗവും. ഒരു വാക്സിനെങ്കിലും എടുത്തവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കാം എന്ന ഒരു സമ്മതം തന്നാല്‍, പട്ടിണിയിലേക്ക് എത്തി നില്‍ക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ രക്ഷപ്പെടും.…
വില്ലന്‍ വേഷത്തിന് മമ്മൂട്ടിക്ക് 3 കോടി ?
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഏജന്റ് എന്ന ത്രില്ലര്‍ ചിത്രത്തിനായി മമ്മൂട്ടി മൂന്ന് കോടി പ്രതിഫലം വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നതെന്നും, ഇതിനായി തയ്യാറെടുക്കുന്നതായും നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതേ കുറിച്ച് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. യുവതാരം അഖില്‍ അക്കിനേനിയുടെ വില്ലനാകാന്‍ മമ്മൂട്ടി സമ്മതം മൂളിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍ വേഷമാണ് മമ്മൂട്ടിക്കായി സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വാര്‍ത്ത. സ്പൈ ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. വക്കന്‍തംവംസിയാണ് സിനിമയുടെ തിരക്കഥ. സീരിസായാണ് സിനിമ പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ടോളിവുഡ് മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരിടത്തു നിന്നും ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല.
കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ചു.
കൊച്ചി> കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊന്‍പതുകാരനാണ് മരിച്ചത്. പുലര്‍ച്ചെ നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയില്‍ കണ്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞയിടയ്ക്കാണ് തുഷാര്‍ അത്രി കൊച്ചി നാവികസേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാള്‍ക്ക് നല്‍കിയത്. കൈവശം ആയുധവും നല്‍കിയിരുന്നു. ആത്മഹത്യയാണോ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആക്റ്റീവ് കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.17 ശതമാനമാണ്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്.രാജ്യത്തെ പ്രതിദിന രോഗമുക്തി നിരക്ക് കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തിന് താഴെയായി രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ പോരാടാന്‍ മൊഡേണ, ഫൈസര്‍ വാക്സിന്‍ ഫലപ്രദമെന്ന് പഠനം.കൊവിഡ് മുക്തിനേടിയവരുടേയും, മൊഡേണ അല്ലെങ്കില്‍ ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവരുടേയും ടി- സെല്ലുകള്‍ക്ക് കൊവിഡിന്റെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനം