ബെംഗളുരു> പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തില്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 1963ല്‍ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ്. എന്‍.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പാലാട്ട് കോമന്‍, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് ജയന്തി.ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
Day: July 26, 2021
ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന കാമുകന്റെ ലൈംഗികാവയവത്തിൽ വെടിവച്ചു ഭർത്താവ്; ജനനേന്ദ്രിയത്തിൽ മുറിവേറ്റ കാമുകൻ ചികിത്സയിൽ;
ചെങ്ങന്നൂർ: ഭാര്യയെ തട്ടിയെടുത്ത് ഒളിച്ചു താമിസിച്ച ഭാര്യാ കാമുകനോട് വമ്പൻ പ്രതികാരം തീർത്ത് ഭർത്താവ്. കോട്ടയം വടവാതൂർ സ്വദേശിയായ യുവാവാണ് വിചിത്രമായ വിധത്തിൽ കലിപ്പുതീർത്തത്. ഭാര്യയെ തട്ടിയെടുത്ത്, നാളുകളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭാര്യാ കാമുകന്റെ ലൈംഗിക അവയവത്തിൽ വെടിവെക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ വടവാതൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെങ്ങന്നൂരിൽ എത്തിയാണ് യുവാവ് ഭാര്യാ കാമുകനെ വെടിവെച്ചത്. ഭാര്യയും കാമുകനും ഒന്നിച്ച് താമസിക്കുന്ന വീട്ടിലെത്തി വാക്കു തർക്കത്തിന് ഒടുവിലാണ് എയർഗൺ ഉപയോഗിച്ചു വെടിവെച്ചത്. കേസിലെ പ്രതിയും വടവാതൂർ സ്വദേശിയുമായ പ്രദീപിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം വടവാതൂർ സ്വദേശിയായ പ്രദീപാണ് ഭാര്യാ കാമുകന്റെ ലൈംഗികാവയവത്തിൽ എയർഗണ്ണ് കൊണ്ട് വെടി ഉതിർത്തത്. വടവാതൂരിൽ വർക്ക് ഷോപ്പ് ഉടമയുടെ ഭാര്യ ചെങ്ങന്നൂരിൽ ഉള്ള കാമുകനൊപ്പം കഴിഞ്ഞ കുറെ ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇത് അറിഞ്ഞ വടവാതൂർ സ്വദേശി ചെങ്ങന്നൂരിൽ എത്തി. ഭാര്യയുടെ…
കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും
പാലക്കാട്: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനമായി.മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.മഴക്കാലമാണെങ്കിലും നിര്‍മ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിലറിയിച്ചു.മന്ത്രിമാരായ കെ.രാധാക്യഷ്ണന്‍, കെ.രാജന്‍, പി.എ മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റി അധിക്യതര്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം.എല്‍.എ കൂടിയായ കെ.രാജന്‍ ഹൈക്കോടിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. അവലോകനയോഗത്തിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസും കെ.രാജനും കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം നേരിട്ട് വിലയിരുത്തിയിരുന്നു.
പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശില്‍ അസം സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി
കോലഞ്ചേരി: അസം സ്വദേശിയെ കൊന്ന് ചാക്കിലാക്കി മണലില്‍ ഒളിപ്പിച്ച നിലയില്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന നിരത്ത് കട്ടകള്‍ ഉണ്ടാക്കുന്ന കമ്ബനിയില്‍ ഇന്ന് രാവിലെ 8.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികളാണ് യൂണിറ്റിനടുത്ത് രക്തക്കറകള്‍ കണ്ടെത്തിയത്. യൂണിറ്റില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് യൂണിറ്റ് ഉടമയായ ഡോ: എല്‍ദോയും ജോലിക്കാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്തിയത്. പുത്തന്‍കുരിശ് ഡി.വൈ.എസ്.പി.എ. അജയ് നാഥ് , സി.ഐ. മഞ്ജുനാഥ്, രാമമംഗലം സി.ഐ ഷൈജു പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ദീപന്‍ കുമാര്‍ ഭാസിനായി (26) പെരുമ്ബാവൂര്‍ കെ.എസ്.ആര്‍.ടി.സി, എറണാകുളം റെയില്‍വേ സ്റ്റേഷനുകള്‍, ലേബര്‍ ക്യാമ്ബുകള്‍ എന്നീ സ്ഥലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയതായി ഡി.വൈ.എസ്.പി അജയ് നാഥ് പറഞ്ഞു.
സിപിഎം കൊല്ലം എംഎല്‍എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങി നര്‍ത്തകി മേതില്‍ ദേവിക.
പരസ്ത്രീബന്ധം; ഒപ്പം മദ്യപാനവും തെറിവിളിയും പീഡനവും പതിവ്; സിപിഎം എംഎല്‍എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ മേതില്‍ ദേവിക. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാല്‍ മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നര്‍ത്തകിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും പീഡനവുമൊക്കെ ഉള്‍പ്പെടുത്തി വിശദമായ വിവാഹമോചന ഹര്‍ജിയാണ് നര്‍ത്തകി കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നു തെരഞ്ഞെടുപ്പ് കാലത്ത് സരിതയുടെ ചോദ്യം ഉന്നയിച്ചിരുന്നു. കോവിഡ് കാലത്തും പോലു കുടുംബത്തിലെ…