മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിയോഗിച്ചത് നാലു കാവൽക്കാരെയും ആറു നായ്ക്കളെയും.

ഭോപാൽ: വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യും? എന്തായാലും കാവൽക്കാരെ നിയോഗിക്കില്ല. എന്നാൽ, മധ്യപ്രദേശിലെ ദമ്ബതികൾ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിയോഗിച്ചത് നാലു കാവൽക്കാരെയും ആറു നായ്ക്കളെയും. കാരണം മറ്റൊന്നല്ല, ഇവരുടെ പൂന്തോട്ടത്തിലുണ്ടായത് ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ് അതിൻറെ കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ് ജപ്പാനിലെ മിയാസക്കി മാങ്ങകൾ. ഇന്ത്യയിൽ അപൂർവമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകൾക്ക് ലക്ഷങ്ങൾ വരെ വിലവരും. ജബൽപുർ സ്വദേശിയായ സങ്കൽപ്പ് പരിഹാസിന് ചെന്നൈയിലെ ഒരു ട്രെയിൻ യാത്രക്കിടെ ഒരാൾ നൽകിയതാണ് ഈ മാവിൻ തൈകൾ. അദ്ദേഹവും ഭാര്യ റാണിയും ചേർന്ന് വീട്ടുമുറ്റത്തെ പൂേന്താട്ടത്തിൽ മാവിൻ തൈകൾ നട്ട് സംരക്ഷിച്ചുപോന്നു. സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാൽ, മരം വളർന്നതോടെ സാധാരണപോലെ ഇലകൾ പച്ചയോ മഞ്ഞയോ ആയിരുന്നില്ല. ഇളം…

മീന്‍കറിയെ ചൊല്ലി തര്‍ക്കം: ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ‍ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു.

പാലക്കാട് : ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്താണ്(25) മരിച്ചത്. അഞ്ചോളം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് വ്യാഴാഴ്ച രാത്രിയില്‍ ഹോട്ടലില്‍ എത്തിയത. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചില്ല് മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകര്‍ക്കുകയായിരുന്നു. കൈയ്യിന് മുറിവേറ്റ സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നതാണ് ഈ ഭക്ഷണശാല. തര്‍ക്കത്തിന് പിന്നാലെ കസബ പോലീസെത്തി കട പൂട്ടിച്ചു.

ലക്ഷങ്ങൾ സമ്ബാദിക്കുന്ന യൂട്യൂബർ പബ്ജി മദനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: യൂട്യൂബ് ചാനൽ വഴി അശ്ലീലം പറഞ്ഞ് ലക്ഷങ്ങൾ സമ്ബാദിക്കുന്ന യൂട്യൂബർ പബ്ജി മദനെ പൊലീസ് അറസ്റ്റ് ചെയ്തു. ധർമപുരിയിൽ ഒളിവിൽ കഴിയവെ ഇന്ന് രാവിലെയാണ് അറസ്റ്റ്. ഭാര്യ കൃതികയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 159 സ്ത്രീകളാണ് മദനും ചാനലിനുമെതിരെ പരാതിയുമായി രംഗത്ത് വന്നത്. പത്ത് ലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിൽ പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം നേടിയിരുന്നത്. കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണ് കേസിനിടയാക്കിയത്. രാജ്യത്ത് പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാൻ കഴിയും. ഈ സാധ്യതയാണ് തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദൻ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബിൽ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാൾ ഉണ്ടാക്കിയിരുന്നത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർത്ഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ ‘ടോക്സിക് മദൻ 18…

64 കോടിയുടെ മദ്യമാണ് ഇന്നലെ ഒരു ദിവസം മാത്രം മലയാളികള്‍ കുടിച്ച്‌ തീര്‍ത്തത്.

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് ഒന്നരമാസമായി സംസ്ഥാനത്ത് മദ്യവിൽപനശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യവിൽപ്പന ശാലകൾ തുറന്നത്. ആദ്യ ദിനം നീണ്ട ക്യൂ ആയിരുന്നു എല്ലായിടങ്ങളിലും. 64 കോടിയുടെ മദ്യമാണ് ഇന്നലെ ഒരു ദിവസം മാത്രം മലയാളികൾ കുടിച്ച്‌ തീർത്തത്. സംസ്ഥാനത്ത് 64 കോടി രൂപയുടെ മദ്യവിൽപ്പന നടന്നുവെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്. രാവിലെ ഒമ്ബത് മണിക്ക് വിൽപ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യൂ ആയിരുന്നു മദ്യവിൽപ്പന ശാലകളിൽ ഉണ്ടായത്. ബെവ്ക്യു ആപ്പ് വഴി ബുക്ക് ചെയ്തവർക്ക് മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്താനായിരുന്നു സർക്കാർ തീരുമാനമെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ മുൻനിർത്തി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ 90…

സി.എഫ്.എല്‍.ടി.സിയിലെ കുളിമുറിയില്‍ മദ്യവാറ്റ് നാട്ടുകാര്‍ കെണ്ടത്തി.

വെള്ളറട: പൊന്നമ്ബിയിലെ ഒരു സ്വകാര്യ ആശുപത്രി പഞ്ചായത്തിന് സി.എഫ്.എല്‍.ടി.സി നടത്താന്‍ വിട്ടുനല്‍കിയ ഹാളിനോടു ചേര്‍ന്ന ബാത്ത് റൂമിലാണ് വളന്‍റിയര്‍മാര്‍ ചേര്‍ന്ന് മദ്യം വാറ്റിയതായി പരാതിയുയര്‍ന്നത്.ദിവസങ്ങളായി തുടര്‍ന്നുവരികയായിരുന്ന മദ്യവാറ്റ് രോഗികളിലാരോ കണ്ടെത്തി പുറത്തറിയിക്കുകയായിരുന്നു. വൈകുന്നേരങ്ങളില്‍ ഇവര്‍ക്കൊപ്പം പുറത്തുനിന്ന് കൂടുതല്‍ പേര്‍ ഇവിടെ എത്തിച്ചേരാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. സംഭവം പുറത്തായതോടെ ചില പൊലീസുകാരുടെ സഹായത്തോടെ ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകര്‍ സി.എഫ്.എല്‍.ടി.സിയിലെത്തുകയും വാറ്റുപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പറയപ്പെടുന്നു. ഗ്യാസ് അടുപ്പും ബക്കറ്റും വെള്ളറട സി.എച്ച്‌.സിയിലെ ആരോഗ്യവകുപ്പ് വാനിലും മറ്റുചില പാത്രങ്ങള്‍ സി.എച്ച്‌.സിയുടെതന്നെ സ്‌റ്റോര്‍ റൂമിലുമായി നാട്ടുകാര്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാറിെന്‍റ കോവിഡ് ദുരിതാശ്വാസ ജാഗ്രതാ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള മനഃപൂര്‍വമായ നടപടികളാണ് വെള്ളറട പഞ്ചായത്തില്‍ അരങ്ങേറുന്നതെന്ന് സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി സി.കെ. ശശി പറഞ്ഞു. കോവിഡ് രോഗികളെ കരുതലോടെ സംരക്ഷിക്കേണ്ട ശുശ്രൂഷ കേന്ദ്രത്തില്‍ മദ്യം വാറ്റിയ സംഭവം സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്.…

വിമര്‍ശിച്ച ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സുബി സുരേഷ്‌

നടിയായും അവതാരകയായും മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി സുബി സുരേഷ്. സഹനടിയായുളള റോളുകളിലാണ് നടി സിനിമയില്‍ കൂടുതല്‍ അഭിനയിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സുബി സുരേഷ്. നടിയുടെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. വസ്ത്രധാരണത്തെ വിമര്‍ശിച്ച്‌ എത്തിയ ആള്‍ക്ക് നടി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് കൃഷിയിലെ വിളവെടുപ്പിനെ കുറിച്ചും കോഴി വളര്‍ത്തലിന്‌റെ വിശേഷങ്ങള്‍ പങ്കുവെച്ചുമെല്ലാം നടി എത്തിയിരുന്നു. എറ്റവുമൊടുവിലായി സുബിയുടെ പോസ്റ്റിന് താഴെ വസ്ത്രത്തെ വിമര്‍ശിച്ച്‌ ഒരാള്‍ എത്തുകയായിരുന്നു. ‘വീട്ടില്‍ എന്തിട്ട് നടന്നാലും ഞങ്ങള്‍ക്ക് മുന്നില്‍(ഫേസ്ബുക്കില്‍) വരുമ്ബോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നാണ്’ ഇയാള്‍ കമന്റിട്ടത്. അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂ എന്നും ഇയാള്‍ കമന്റിലൂടെ പറഞ്ഞു. ഇതിന് മറുപടിയായി ‘ഏടീ പോടീ എന്നൊക്കെ നിന്‌റെ വീട്ടിലുളളവരെ വിളിക്കേടൊ കോപീ’ എന്നാണ് സുബി സുരേഷ് മറുപടി നല്‍കിയത്.

9 വയസ്സുകാരിയെ പീ‌ഡിപ്പിച്ച കേസില്‍ സംവിധാകന്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഒമ്ബത് വയസ്സുകാരിയെ പീ‌ഡിപ്പിച്ച കേസില്‍ സംവിധാകന്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ മാമം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് (48) ആണ് അറസ്റ്റിലായത്. വണ്ടര്‍ ബോയ്സ് സിനിമയുടെ സംവിധായകനാണ്. മൂന്നു വര്‍ഷം മുമ്ബ് നടന്ന പീഡ‌നം ഇപ്പോഴാണ് പുറത്തറിയുന്നത്. പെണ്‍കുട്ടിയെ 16 കാരന്‍ ശല്യം ചെയ്യുന്നത് സംബന്ധിച്ച്‌ മാതാവ് ആറ്റിങ്ങല്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് വിവരം പുറത്തുവരാന്‍ കാരണമായത്. പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തമ്മില്‍ അടുപ്പമാണെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുമായി വനിതാ പൊലീസ് നടത്തിയ സംസാരത്തിലാണ് സംവിധാകനായ ശ്രീകാന്ത് പീഡിപ്പിച്ച വിവരം അറിയുന്നത്. ശ്രീകാന്തും പെണ്‍കുട്ടിയുടെ അമ്മയും സുഹ‌ൃത്തുക്കളായിരുന്നു.

സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവ്, സി കെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയെ തുടർന്ന് ….

വയനാട് : സി.കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി.കെ നവാസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതി. ഐ.പി.സി 171ഇ, ഐ.പി.സി 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് കല്‍പ്പറ്റ കോടതി ഉത്തരവില്‍ പറയുന്നത്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ പോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ആര്‍.ജെ.പി നേതാവ് പ്രസീത പുറത്തുവിട്ടിരുന്നു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയ കേസില്‍ കെ. സുരേന്ദ്രനെതിരെ നിലവില്‍ കേസുണ്ട്. പത്രിക പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിലായി

കൊല്ലം : കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു അക്കൗണ്ടിലൂടെ കബളിക്കപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിലായതോടെ പുറത്തുവരുന്നത് നാലരവർഷത്തോളം യുവാക്കളെ ‘പ്രണയിച്ച്, തേച്ച’ യുവതിയുടെ കഥയാണ്. യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. രമ്യ, പ്രഭ എന്നിവരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇവരുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വശീകരിച്ചായിരുന്നു യുവതി നാലര വർഷത്തോളം യുവാക്കളെ പറ്റിച്ചത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലായിരുന്നു യുവതിയുടെ വ്യാജ ഫേസ്‌ബുക്ക് അകൗണ്ടുകൾ. നാലു ലക്ഷം രൂപയാണ് ആയൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് അശ്വതി തട്ടിയെടുത്തത്. ഫേസ്‌ബുക്കിലേക്ക് റിക്വസ്റ്റ് അയച്ച ശേഷം വിവാഹ ആലോചനയായി എത്തിയാണ്…

പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച്‌ രണ്ടുമരണം;

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്പിരിറ്റ് കഴിച്ച്‌ രണ്ടുമരണം. കടുവാത്തോട് സ്വദേശികളായ പ്രസാദും മുരുകാനന്ദനുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ രണ്ടുപേർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് സംഭവം.സിഎഫ്‌എൽടിസിയിലെ സർജിക്കൽ സ്പിരിറ്റ് മോഷ്ടിച്ച്‌ ഇവർ നാലുപേരും ചേർന്ന് കഴിച്ചതായാണ് സംശയം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച്‌ കൂടുതൽ പറയാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. സർജിക്കൽ സ്പിരിറ്റ് കിട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മുരുകാനന്ദൻ. മുരുകാനന്ദന്റെ സുഹൃത്താണ് പ്രസാദ്. സ്പിരിറ്റ് കഴിക്കാൻ കൂടെ ഉണ്ടായിരുന്ന രാജീവും ഗോപിയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.