കടയ്ക്കാവൂരിൽ പോക്സോ കേസിൽ നിയമനടപടികൾ തുടരുമെന്ന് ആക്ഷൻ കൗൺസിൽ

അമ്മയെ പ്രതിയാക്കാൻ വേണ്ടി ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും എടുക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ യു പ്രകാശ് വ്യക്തമാക്കി. കേസിലെ എഫ്‌ഐആറിൽ പരാതിക്കാരൻറെ സ്ഥാനത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണിൻറെ പേര് രേഖപ്പെടുത്തിയതിൽ പോലീസിന് പിഴവ് സംഭവിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം പോക്‌സോ കോടതിയിൽ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലൊണ് ആക്ഷൻ കൗൺസിലിന്റെ പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്.

വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവും സഹോദരനും.

കൊല്ലം: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ട വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് യുവതിയുടെ പിതാവും സഹോദരനും. ‘ന്യൂസ് 24’ ചാനലിലെ പ്രോഗ്രാമിലാാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരും സഹോദരന്‍ വിജിത്തും ഇത് പറഞ്ഞത്. മകള്‍ നല്ല ധൈര്യശാലിയാണ്. അതുകൊണ്ടാണ് അത്മഹത്യ ചെയ്യില്ലെന്ന് പറയുന്നതെന്ന് പിതാവ് പറഞ്ഞു. വിസ്മയയുടെ കൈത്തണ്ടയില്‍ ഞരമ്ബ് മുറിച്ചതു പോലെയുള്ള പാട് ഉണ്ടെന്നും, കൈയ്യിന് ഒടിവുണ്ടെന്നും സഹോദരന്‍ വിജിത്ത് പറഞ്ഞു. ആത്മഹത്യ ചെയ്യുമ്ബോള്‍ കാണപ്പെടുന്ന ലക്ഷണങ്ങളൊന്നും ഇല്ലെന്നും സഹോദരന്‍ വ്യക്തമാക്കി. ‘ഇന്‍ക്വസ്റ്റ് നടപടികളില്‍ ഞാനാണ് അവിടെ പോയത്. അവിടെ ചെല്ലുമ്ബോള്‍ ഡിവൈഎസ്പി തൂങ്ങിയതിന്റെ പാട് കാണിക്കുന്നുണ്ട്. താഴ്ഭാഗത്താണ് പാട്. ബോഡി ചെക്ക് ചെയ്യാന്‍ പറഞ്ഞു, കൈത്തണ്ടയില്‍ ഞരമ്ബ് മുറിച്ച പോലെ ഒരു പാടുണ്ട്. രക്തം തുടച്ചിരിക്കുന്നത് ഡ്രസിലല്ല. ബോഡിയിലാണ്. ആത്മഹത്യ ചെയ്യുന്ന ഒരാള്‍ ഞരമ്ബ് മുറിച്ചാല്‍ സ്വാഭാവികമായും ഡ്രസിലല്ലേ തുടയ്‌ക്കേണ്ടത്? കയ്യില്‍ ഒടിവുണ്ടെന്ന് പറയുന്നു.…

വെമ്ബായത്ത് 62 കാരിയായ വയോധികയെ അയല്‍വാസി വെട്ടിക്കൊന്നു.

തിരുവനന്തപുരം: . 62 കാരിയായ ചീരാണിക്കര അരശ്ശുംമ്മൂട്ടില്‍ സരോജമാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ദാസന്റെ മകന്‍ ബൈജുവാണ് വയോധികയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തുള്ള മകന്റെ വീട്ടില്‍ അയല്‍വാസിയായ ബൈജു മദ്യപിച്ച്‌ ബഹളം ഉണ്ടാക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയതായിരുന്നു സരോജം. അസുഖ ബാധിതനായി കഴിയുകയാണ് സരോജത്തിന്റെ മകന്‍. ഇവരുടെ വീട്ടില്‍ എത്തിയാണ് ബൈജു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ സരോജത്തെ ബൈജു ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച തന്നെ ഇവര്‍ മരിച്ചു.

ബസുകളുടെ നിറവും പരിഷ്കരിക്കാനൊരുങ്ങി കെഎസ്‌ആർടിസി

തിരുവനന്തപുരം: ഓരോ മേഖലയും തിരിച്ച്‌ റൂട്ട് നമ്ബറിംഗും, . സിറ്റി സർവ്വീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റൂട്ട് നമ്ബറിംഗ് സിസ്റ്റം നടപ്പിലാക്കും. തിരുവനന്തപുരം നഗരം – നീല, നെയ്യാറ്റിൻകര, കാട്ടാക്കട – താലൂക്ക് – മഞ്ഞ, നെടുമങ്ങാട് താലൂക്ക് – പച്ച, വർക്കല, ചിറയിൻകീഴ് താലൂക്കുകൾ – ചുവപ്പ് എന്നിങ്ങനെയാണ് കളർ കോഡിംഗ് നടത്തിയിരിക്കുന്നത്. യാത്രക്കാർക്ക് അനായാസം മനസ്സിലാക്കുന്ന വിധത്തിലാണ് നമ്ബറിംഗ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം നഗരം – 1,2,3 എന്നീ അക്കങ്ങളിൽ തുടക്കുന്ന നമ്ബരുകൾ, നെയ്യാറ്റിൻകര, കാട്ടാക്കട – താലൂക്ക് – 4,5 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്ബരുകളും, നെടുമങ്ങാട് താലുക്ക് – 6, 7 എന്നീ അക്കങ്ങളിൽ തുടക്കുന്ന നമ്ബരുകളും, വർക്കല, ചിറയിൻകീഴ് താലുക്കുകൾ – 8,9 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്ബരുകളുമാണ് നൽകിയിരിക്കുന്നത്. കളർ കോഡിംഗോടു കൂടിയ റൂട്ട് നമ്ബർ സ്ഥലനാമ ബോർഡിന്റെ ഇടതു വശത്തും, പ്രസ്തുത…

ഓർത്തഡോക്സ് വൈദികന് ജന്മദിനാശംസകൾ അറിയിച്ച് യാക്കോബ ബിഷപ്പ്.

വർഷങ്ങളുടെ പഴക്കമുണ്ട് ഓർത്തഡോക്സ്-യാക്കോബായ സഭകളുടെ നിയമ പോരാട്ടത്തിനും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്കും. ഇടയ്ക്ക് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാറുള്ള ഈ വിഷയം എല്ലാവർക്കും സുപരിചിതമാണ്. ഇപ്പോൾ ഇത ഏറ്റവും രസകരമായ ഒരു വിഷയമാണ് നടന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ സാമൂഹ്യപ്രവർത്തകനും, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ, യാക്കോബായ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത ഓർത്തഡോക്സ് സഭാ വൈദികനായ ബിജു പി തോമസിന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുകയാണ്. എക്യുമെനിക്കൽ പ്രസ്ഥാനമായ കെ സി സി അടക്കമുള്ള പല സംഘടനകളിലും സജീവസാന്നിധ്യമാണ് ഫാദർ ബിജു പി തോമസ്. ഫാദർ ബിജു പി തോമസ് ആണ് മെത്രാപ്പോലീത്ത ജന്മദിനാശംസകൾ അറിയിച്ചത്. ഇദ്ദേഹം എക്യുമെനിക്കൽ മാധ്യമ പ്രസ്ഥാനമായ ഗ്ലോറിയ ന്യൂസ് ചെയർമാൻ കൂടിയാണ്. സഭാതർക്കം നിലനിൽക്കുമ്പോഴും ഇവരുടെ സൗഹൃദം ഒരിക്കലും ഉടഞ്ഞു പോയിട്ടില്ല എന്നതിനെ പ്രധാന തെളിവാണ് ഗീവർഗീസ് മാർ കൂറിലോസ് അറിയിച്ച…

സിനിമ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും

ന്യൂഡല്‍ഹി: സിനിമ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാനാണ് വ്യവസ്ഥ. ഇതിനായുള്ള കരട് ബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറില്‍ സുപ്രീം കോടതിയും ഇത് അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരാണ് പുതിയ ഭേദഗതി.നിലവില്‍ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡുകളാണ്. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജപതിപ്പെന്ന പരാതി ലഭിച്ചാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ കേന്ദ്രത്തിന് പുനഃപരിശോധിക്കാം. കരട് ബില്ലില്‍ കേന്ദ്രം പൊതുജനാഭിപ്രായം തേടി. ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ…

മക്കളില്‍ പരീക്ഷണം; വാക്‌സിന്‍ ആശങ്കയകറ്റാന്‍ പട്‌ന എയിംസിലെ ഡോക്‌ടര്‍ ദമ്ബതിമാര്‍.

ന്യൂഡല്‍ഹി: കുട്ടികളിലെ കോവാക്‌സിന്‍ പരീക്ഷണത്തില്‍ സ്വന്തം മക്കളെയും പങ്കാളികളാക്കി പട്‌ന എയിംസിലെ ഡോക്‌ടര്‍മാര്‍. ജൂണ്‍ രണ്ടിനാണു രാജ്യത്തു കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങിയത്‌. 12-18 പ്രായപരിധിയിലുള്ള 20 കുട്ടികള്‍ക്ക്‌ ഇതുവരെ ആദ്യ ഡോസ്‌ വാക്‌സിന്‍ നല്‍കി. 6-12 പ്രായപരിധിയിലുള്ള കുട്ടികളില്‍ 14 നാണു പരീക്ഷണം തുടങ്ങിയത്‌. ഏഴു കുട്ടികള്‍ക്ക്‌ ആദ്യഡോസ്‌ നല്‍കിയെന്നു എയിംസ്‌ പട്‌ന സൂപ്രണ്ട്‌ ഡോ. സി.എം. സിങ്‌ പറഞ്ഞു. ഡോക്‌ടര്‍ ദമ്ബതിമാരായ വീണ സിങ്ങിന്റെയും സന്തോഷിന്റെയും മക്കളായ സത്യം (13), സംയക്‌ (7) എന്നിവരും ആദ്യഡോസ്‌ സ്വീകരിച്ചു. വാക്‌സിനെക്കുറിച്ചുള്ള ആശങ്കള്‍ അകറ്റാന്‍ വേണ്ടിയാണു മക്കള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും കുട്ടികളുടെ സമ്മതത്തോടെ ആയിരുന്നു ഇതെന്നും ഡോ. വീണ സിങ്‌ പറഞ്ഞു. കോവിഡിന്റെ മൂന്നാംതരംഗത്തില്‍ ഒറ്റപ്പെട്ട കേസുകള്‍ മാത്രമേ കുട്ടികളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനിടയുള്ളൂവെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗ്രാമീണമേഖലകളില്‍ 18 വയസില്‍ താഴെയുള്ളവരില്‍ സീറോ പോസിറ്റിവിറ്റി…

സ്പുട്‌നിക് -5 വാക്സിന്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡെല്‍റ്റാ കൊവിഡ് വകഭേദത്തെ ചെറുക്കാന്‍ സ്‌പുട്നിക് വി വാക്‌സിന്‍ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെ ചെറുക്കാന്‍ മറ്റ് ഏത് വാക്‌സിനെക്കാളും ഫലപ്രദമാണ് സ്‌പുട്നിക് വി. 67 രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിന് കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നും കമ്ബനി പറയുന്നു. അതേസമയം സ്പുട്‌നിക് -5 വാക്സിന്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കീഴിലുള്ള കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇന്ത്യയില്‍ സ്പുട്നിക് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പ്രമുഖ മരുന്ന് കമ്ബനിയായ ഡോ. റെഡ്ഡീസ് ലാബുമായി പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇക്കാര്യത്തില്‍ ധാരണയായി. സ്പുട്‌നിക് -5 വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനായി നൂറ് കണക്കിന് ജീവനക്കാരെ പരിശീലിപ്പിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അറിയിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലും മഹാരാഷ്ട്രയിലെ കോലാപൂരിലെ ആശുപത്രിയിലും…

പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: ( 19.06.2021) പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകൻ ആകാശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ബൈകിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോൾ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 16കാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ആകാശാണ് ബൈക് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി. ഇതോടെ പകയായി. ദൃശ്യയുടെ കൊലപാതകത്തിന് കാരണം. കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല

മലപ്പുറം: എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി. ഇതോടെ പകയായി. ഇതാണ് ദൃശ്യയുടെ കൊലപാതകത്തിന് കാരണം. കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല-വിനീഷ് ഇങ്ങനെയാണ് പൊലീസിനോട് കുറ്റ സമ്മതം നടത്തിയത്. നിയമ വിദ്യാര്‍ത്ഥിനി ദൃശ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഏലംകുളം. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ദൃശ്യ റൂമില്‍ ഉറങ്ങുക ആയിരുന്നു. പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദാരുണകൊല നടന്നത്. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെ കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദൃശ്യയുടെ അച്ഛനെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി…