ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നാണ് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്ക് പുതിയ ഐ.ടി നിയമ പ്രകാരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരുടെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് സുപ്രധാന നിര്‍ദേശം സമൂഹമാധ്യമ കമ്ബനികള്‍ക്ക് നല്‍കിയിരിക്കുന്നത്.
Month: June 2021
പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.
മലപ്പുറം: ( 24.06.2021) പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് (21) ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 17നാണ് സംഭവം. പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്‌റു കോളജില്‍ എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ 21കാരി ദൃശ്യയെ പ്രതിയായ വിനീഷ് വിനോദ് കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റിരുന്നു. വീടിന്റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം ഓടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഡ്രൈവര്‍ തന്ത്രപരമായി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
മുല്ലപ്പള്ളിക്കെതിരെ ധർമജൻ
ബാലുശ്ശേരി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നനിലയില്‍ കെ.പി.സി.സിക്ക് നല്‍കിയ പരാതിയില്‍ ഒരു മറുപടി പറയാന്‍പോലുമുള്ള മര്യാദ മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കാട്ടിയില്ലെന്ന് ധര്മജന് ബോള്‍ഗാട്ടി. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധര്മജന് ഇക്കാര്യം തുറന്നുപറഞ്ഞത്. ബാലുശ്ശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് നേതാക്കളായ ഒരു കെ.പി.സി.സി സെക്രട്ടറിയും പ്രാദേശിക നേതാവും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണെന്ന് പറഞ്ഞ് പിരിച്ചെടുത്ത പണം തട്ടിയെടുത്തതായി തെളിവ് സഹിതം കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇങ്ങനെയൊരു പരാതി നല്കാന് മാത്രം എന്തുണ്ടായി എന്നു ചോദിക്കാനുള്ള മര്യാദപോലും മുന്‍ പ്രസിഡന്റ് കാട്ടിയില്ലെന്നും പുതിയ പ്രസിഡന്റ് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നറിയില്ലെന്നും ധര്മജന് പറഞ്ഞു. പാര്ട്ടിയെക്കാളും വലുതല്ല പ്രവര്‍ത്തകര്‍ എന്ന് വിശ്വസിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കെ.പി.സി.സിക്ക് മുമ്ബാകെ തെളിവ് സഹിതം പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് നീതികിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും…
കോളജ് വിദ്യാര്‍ഥിയായ 21കാരനൊപ്പം നാടുവിട്ട 43കാരി പിടിയില്‍;
തൃശൂര്‍ : കോളജ് വിദ്യാര്‍ഥിയായ 21കാരനൊപ്പം നാടുവിട്ട 43കാരി പിടിയിലായി . തൃശൂരില്‍ നിന്നാണ് ഇരുവരെയും തൊടുപുഴ പോലീസ് പിടികൂടിയത് . കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്കു സമീപം നെടിയശാലയില്‍നിന്ന് ഭര്‍ത്തൃമതിയും രണ്ടു പെണ്‍മക്കളുടെ മാതാവുമായ യുവതി ഒളിച്ചോടിയത്. അയല്‍വാസികളാണ് കോളജ് വിദ്യാര്‍ഥിയും യുവതിയും. നാടുവിട്ടശേഷം ലോഡ്ജില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും . തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അറസ്റ്റ് ചെയ്തവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐ.പി.സി. 498. എ.304 ബി എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കെസെടുത്തിട്ടുണ്ട്
കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.പി.സി. 498. എ.304 ബി എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കെസെടുത്തിട്ടുണ്ട്. പോസ്റ്റ് മാർട്ടം നടപടിക്ക് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായി. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നുവെന്ന് ഭർത്താവ് കിരൺ. വിസ്മയയെ മുമ്ബ് മർദ്ദിച്ചിട്ടുണ്ടെന്ന് കിരൺ പൊലീസിനോട് സമ്മതിച്ചു. അതേസമയം, കിരൺ ലഹരിക്ക് അടിമയായിരുന്നുവെന്ന് വിസ്മയയുടെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. വിസ്മയ മരിക്കുന്നതിന് തലേന്ന് മർദ്ദിച്ചിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടുവെന്നും നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തുവെന്നും കിരൺ പൊലിസിന് മൊഴി നൽകി. തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.…
കാമുകനെ മര്‍ദിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെയും ക്വട്ടേഷന്‍ സംഘാംഗങ്ങളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചാത്തന്നൂര്‍: കാമുകനെ മര്‍ദിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെയും ക്വട്ടേഷന്‍ സംഘാംഗങ്ങളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തില്‍പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മയ്യനാട് സങ്കീര്‍ത്തനയില്‍ ലെന്‍സി ലോറന്‍സ് (30), ക്വട്ടേഷന്‍ സംഘാംഗങ്ങളായ വര്‍ക്കല കണ്ണമ്ബ പുല്ലാനിയോട് മാനസ സരസില്‍ അനന്ദു (21), അയിരൂര്‍ തണ്ടില്‍വീട്ടില്‍ അമ്ബു (33) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സംഘത്തില്‍പെട്ട നാല് പ്രതികള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഭര്‍ത്താവ് വിദേശത്തായ ലെന്‍സി ലോറന്‍സും ശാസ്താംകോട്ട സ്വദേശിയായ മൈക്രോഫിനാന്‍സ് ബാങ്ക് ജീവനക്കാരനായ ഗൗതമും അടുപ്പത്തിലായിരുന്നു. ഗൗതമിന് മറ്റൊരു വിവാഹാലോചന വന്നതോടെ ഇരുവരും പിണങ്ങിയതിനെതുടര്‍ന്നാണ് ഇയാളെ മര്‍ദിക്കുന്നതിന് ലെന്‍സി ക്വേട്ടഷന്‍ നല്‍കിയത്. ഗൗതമിന് കൊടുത്ത മൊബൈല്‍ ഫോണും രൂപയും തിരികെ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വര്‍ക്കല സ്വദേശിയും സുഹൃത്തുമായ അനന്ദുപ്രസാദിന് 40000 രൂപക്കാണ് ക്വട്ടേഷന്‍ കൊടുത്തത്.…
യുവതി വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍
തിരുവനന്തപുരം : കോവളം വെങ്ങാന്നൂര്‍ സ്വദേശി അര്‍ച്ചന (24)യെയാണ് വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പയറ്റുവിളയിലെ വാടക വീട്ടിലാണ് അര്‍ച്ചന തീകൊളുത്തി മരിച്ചത്. ഭര്‍ത്താവ് സുരേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചായിരിക്കാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം ഇരുവരും പെണ്‍കുട്ടിയുടെ കുടുംബ വീട്ടില്‍ പോയിരുന്നെന്നും ആ സമയം സുരേഷിന്റെ കൈവശം കുപ്പിയില്‍ വാങ്ങിയ ഡീസല്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. വിവരം അറിഞ്ഞ് പൊലീസ് വീട്ടില്‍ എത്തിയപ്പോഴേക്ക് ഇയാള്‍ ഓടി രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക…….
ഗൂഗിള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക, ഗൂഗിള്‍ പ്ലേ സ്റ്റോറിലെ എട്ടോളം ആപ്ലിക്കേഷനുകള്‍ ജോക്കര്‍ മാല്‍വെയര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആപ്ലിക്കേഷനുകളില്‍ ജോക്കര്‍ ട്രോജന്‍ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബുകളുടെ സമീപകാല റിപ്പോര്‍ട്ട്പ്രകാരം പ്ലേസ്റ്റോറില്‍ എട്ട് ആപ്ലിക്കേഷനുകളില്‍ ഈ ജോക്കര്‍ മാല്‍വെയറുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവയെക്കുറിച്ച് ഗൂഗിളില്‍ റിപ്പോര്‍ട്ടു ചെയ്തു, അതോടെ അവരുടെ സ്‌റ്റോറില്‍ നിന്ന് എല്ലാ ആപ്ലിക്കേഷനുകളും നീക്കംചെയ്തു. ജോക്കര്‍ ട്രോജന്‍ വൈറസ് ബാധിച്ചതായി അടുത്തിടെ കണ്ടെത്തിയ എട്ട് ആപ്ലിക്കേഷന്‍ താഴെ പറയുന്നവയാണ് – ഫാസ്റ്റ് മാജിക്, ഫ്രീ ക്യാംസ്‌കാനര്‍, സൂപ്പര്‍ മെസേജ്, എലമെന്റ് സ്‌കാനര്‍, ഗോ മെസേജസ്, ട്രാവല്‍ വാള്‍പേപ്പറുകള്‍, സൂപ്പര്‍ എസ്.എം.എസ് എന്നിവയാണ് അതിനാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഫോണില്‍ നിന്നും കളയുന്നതാണ് ഉപഭോക്താവിന് നല്ലത്.
കൊവിഡ് 19ന്റെ ഡെല്‍റ്റ് പ്ലസ് വേരിയന്റ് കേരളത്തിലും സ്ഥിരീകരിച്ചു.
പത്തനംതിട്ട: കൊവിഡ് 19ന്റെ ഡെല്‍റ്റ് പ്ലസ് വേരിയന്റ് കേരളത്തിലും സ്ഥിരീകരിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ നിന്നുള്ള നാല് വയസുള്ള ആണ്‍കുട്ടിയില്‍ പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പറഞ്ഞു. സിഎസ്‌ഐആര്‍-ഐജിഐബി (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ന്യൂഡല്‍ഹി) ല്‍ നടത്തിയ സാമ്ബിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്‍റ് കണ്ടെത്തിയത്. രണ്ട് ജില്ലകളിലെ രോഗബാധിത പ്രദേശങ്ങളില്‍ വേരിയന്‍റ് വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാല് വയസുകാരന്‍ ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തില്‍, കുട്ടി താമസിക്കുന്ന ലോക്കല്‍ ബോഡി വാര്‍ഡ് ഇപ്പോള്‍ ഒരു വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (നടത്തിയ മൊത്തം ടെസ്റ്റുകളുടെ പോസിറ്റീവ് കേസുകളുടെ ശതമാനം) വാര്‍ഡില്‍ 18.42% ആണ്.
കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ബാക്ക് പാക്കേഴ്സ് റിലീസ് ചെയ്തു. ഒരു രൂപ മുടക്കിയാൽ ഈ പ്ലാറ്റ്ഫോമിലൂടെ ചിത്രം കാണാനാകും.
കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ബാക്ക് പാക്കേഴ്സ് റിലീസ് ചെയ്തു. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് സിലൂടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു രൂപ മുടക്കിയാൽ ഈ പ്ലാറ്റ്ഫോമിലൂടെ ചിത്രം കാണാനാകും. ഇന്നു മുതലാണ് ബാക്ക് പാക്കേഴ്സ് പ്രദർശനത്തിന് എത്തിയത്. സംവിധായകൻ ജയരാജ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് അറിയിച്ചത്. കാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന ഒരു യുവാവിന്‍റേയും യുവതിയുടേയും ജീവിതവും പ്രണയവും അവരുടെ സ്വപ്നങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്. കാർത്തിക നായരാണ് ചിത്രത്തിലെ നായികയായെത്തുന്നത്. അഭിനന്ദന്‍ രാമാനുജമാണ് സിനിമയുടെ ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഡോ.സുരേഷ് കുമാര്‍ മുട്ടത്ത്, അഡ്വ.കെ.ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം ഒരുക്കിയിരിക്കുന്നത്.